Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കിയിൽ തന്നെ 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല; അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ; നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല: ജിജോ കുര്യൻ എഴുതുന്നു

ഇടുക്കിയിൽ തന്നെ 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല; അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ; നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല: ജിജോ കുര്യൻ എഴുതുന്നു

ജിജോ കുര്യൻ

കാടുകളും മലകളും കത്തിക്കുമ്പോൾ മനുഷ്യർ അനുഭവിക്കുന്ന പ്രാകൃതസന്തോഷം എന്താണ്! ഈ കാട്ടിലും പുല്ലിലും വസിക്കുന്ന കൊച്ചുപക്ഷികൾ, കാട്ടുമുയലുകൾ, കാട്ടുകോഴികൾ, കേഴ, പന്നികൾ ഇവക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇപ്പോൾ ഇതാ തേനിയിൽ നിന്ന് കാടിനെ സ്‌നേഹിച്ച കുറേ കുരുന്നുകളും.

ഇടുക്കിയിൽ തന്നെ 50 അല്ല 100 അല്ല 10,000 കണക്കിന് ഏക്കർ ഭൂമിയിലെ പുൽമേടുകളും കാടുകളും ഈ വേനലിൽ തന്നെ കത്തിച്ചു കളഞ്ഞപ്പോൾ ഒരു പത്രവും ചാനലും അത് വാർത്തയാക്കിയില്ല. അവസാനം ചൊറിയാൻ കാത്തിരുന്നു നമ്മൾ അറിയാൻ. ഇപ്പോൾ കണക്കെടുക്കുന്നു, അധികാരികൾ എത്തിച്ചേരുന്നു; പക്ഷേ, പുൽമേട്ടിലും കാട്ടിലും കത്തിച്ചാമ്പലായ പച്ചപ്പിനും ചെറുകിളികളുടേയും മുയലുകളുടേയും ജീവനും ആവാസവ്യവസ്ഥ നഷ്ടപ്പെട്ട കാട്ടാടുകളുടേയും കാട്ടുപന്നികളുടേയും അലച്ചിലിനും വിലയിടാൻ നമുക്കാവില്ലല്ലോ. വീണ്ടും പറയുകയാണ് പശ്ചിമഘട്ട നിത്യഹരിതമേഖലയിൽ 'കാട്ടുതീ' എന്നൊന്ന് സ്വാഭാവികമായി ഉണ്ടാവില്ല (നൂറ്റാണ്ടുകളിൽ ഒന്നോ രണ്ടോ അത്യപൂർവമായി സംഭവിക്കാം), കത്തിക്കുന്നത് മനുഷ്യർ തന്നെയാണ്.

അരുൺ ദേവ് എന്ന വനപാലകൻ എഴുതിയ തന്റെ അനുഭവക്കുറിപ്പ് ഇങ്ങനെയാണ്: '19/2ന് കാലത്ത് ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ഞങ്ങൾ ഫയർ വാച്ചർമാരടക്കം 25 പേർ തീയണക്കാൻ മാമ്പാറയിലെത്തിയതാണ് .കിളിമല ഭാഗത്തെ അഗാതമായ കൊക്കയിൽ നിന്ന് കാട്ടുതീ കുതിച്ചുയരുന്നു കനത്ത കാറ്റിനൊപ്പം. പരവതാനി വിരിച്ച പോലെ പച്ച പുല്ലാൽ മനോഹരമായിരുന്ന മാൻപാറ വേനലിന്റെ കാഠിന്യത്താൽ അപ്പൂപ്പൻ താടി പോലെ വെളുത്ത് കാണുന്നു.

ഞങ്ങൾ കൊക്കയിൽ നിന്ന് കയറി വരുന്ന കാട്ടുതീയെ പല ഭാഗങ്ങളിലായി നിരന്ന് നിന്ന് പച്ചില തൂപ്പു കൊണ്ട് അടിച്ച് കെടുത്തി കൊണ്ടിരിക്കുന്നു. മൂക്കിലേയ്ക്ക് അടിച്ചു കയറുന്ന പുകയ്‌ക്കൊപ്പം രണ്ട് കയ്യിലെയും രോമങ്ങളെല്ലാം കരിഞ്ഞ് ശരീരം ചുട്ടു കത്തുമ്പോഴും ഞങ്ങളെല്ലാം ഒരൊറ്റ ആവേശത്തിലായിരുന്നു ഞങ്ങളുടെ പിറക് വശത്തുള്ള കാട്കത്തരുത്. എന്തായാലും അതിന്ന് ഫലംകണ്ടു എന്ന് പറഞ്ഞ് തീർന്നപ്പോഴാണ് കാറ്റിനൊപ്പം പറന്നുയർന്ന ചെറിയ ഒരു തീപ്പൊരി ഞങ്ങൾക്ക് പിറകിലുള്ള പുൽ മേട്ടിൽ വീണത്.പിന്നീട് ഒരാന്തലായിരുന്നു. ഓടി മാറിയതുകൊണ്ട് ആരും തീയ്യിൽ പെട്ടില്ല, പക്ഷേ പലരും പല ഭാഗത്തായി ചെറിയ ചെറിയ ഗ്രൂപ്പുകളായി മാറി പരസ്പരം കാണാനാകാത്ത അകലത്തായി. ഒന്നും ചെയ്യാനാകാതെ തീക്കു മുൻപിൽ നിരായുധരായി ഞങ്ങൾ നിന്നു 'ഞങ്ങൾ നാലു പേർ തീ കത്തി തീർന്ന ഭാഗത്തേക്കാണ് ഓടി മാറിയത്.

കരിപുരണ്ട് നിൽക്കുന്ന ഇടക്ക് കുറ്റിക്കാടുകളുള്ള ആ പുൽമേടിലെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു, വെന്തുതീർന്ന പാവം കാട്ടുപാമ്പിന്റെ ജഡം, പാതിവെന്ത ദേഹവുമായി ഓടി പോകുന്ന മുയൽ, കുറ്റിക്കാടിന് ചുറ്റും സ്വന്തം കഞ്ഞുങ്ങളുടെ ജഡംപോലും കാണാത്തതിനാൽ നിലവിളിച്ച് പറക്കുന്ന കുഞ്ഞിക്കിളി ....... വയ്യ പറയാനേ റെയുണ്ട്. പിന്നെ മറ്റൊന്നും ആലോചിച്ചല്ല തീയണക്കാനുള്ള കഠിനശ്രമമായിരുന്നു. കാറ്റും തീയ്യും അതിന് മത്സരിച്ച് ഞങ്ങളെ പ്രതിരോധിച്ചു കൊണ്ടിരുന്നു' കൊണ്ടുപോയ ഒരോ കുപ്പിവെള്ളം എപ്പഴോ തീർന്നു സമയം 3 മണിയായിട്ടും ഭക്ഷണമൊന്നും കഴിച്ചിട്ടില്ല ബാക്കിയുള്ള 21 പേർ താഴെയെവിടെയോ തീയ്യോട് മല്ലിടുന്നുണ്ട് ' പരസ്പരം ബന്ധപ്പെടാൻ ഒരു മാർഗവുമില്ല.തി മുറിച്ച് കടന്ന് അപ്പുറത്തെത്താൻ രെു വഴിയുമില്ല അവരും തളർന്നു കാണും ഭക്ഷണം സംഘടിപ്പിച്ചാലെ ഇനിയെ തെങ്കിലും ചെയ്യാനാകൂ. അങ്ങനെ ഞങ്ങളുടെ വശത്തേക്കുള്ള തീ അണച്ച് 5 കി.മി അകലെയുള്ള നെല്ലിയാമ്പതി ക്ക് ഭക്ഷണത്തിനായി നടന്ന് തുടങ്ങി വൈകീട്ട് 6 മണിക്ക് 21 പേർക്കുള്ള ഭക്ഷണവുമായി ഇരുട്ടു തപ്പി സുരേഷിന്റെ മൊബെൽ ടോർച്ചിന്റെ വെളിച്ചത്തിൽ ആനക്കാട്ടിലൂടെ തിരിച്ച് നടന്നു 7.30 ന് മാൻപാറ ടോപ്പാലെത്തുമ്പോൾ ഒരു വിധം തീ ഒരുക്കി ഞങ്ങളെ കാണാതെ അവശരായിരിക്കുന്ന 21 പേർ.ഭക്ഷണം കണ്ടപ്പോൾ അവർക്കം സന്തോഷം ''

ഭക്ഷണം കഴിച്ച് മുഴുവനാക്കാൻ ഞങ്ങൾക്കായില്ല അതിന്നു മുന്നെ കുറച്ചകലെ മരകൊമ്പിൽ മിന്നി കിനിഞ്ഞിരുന്ന തീ ,കൊമ്പ് മുറിഞ്ഞ് താഴത്ത് വീണതോടെ വീണ്ടും കാടു കത്താൻ തുടങ്ങി'
ഭക്ഷണമെല്ലാം ഏങ്ങിനെയോ കഴിച്ച് തീർത്ത് തീക്ക് അപ്പുറം ഫയർ ലൈൻ തീർത്ത് കൗണ്ടർ ഫയർ കൊടുത്ത് ഒതുക്കി. ഇപ്പോൾ സമയം രാത്രി 11 മണി നിൽക്കാൻ പോലും വയ്യാതായിരിക്കുന്നു പലർക്കും,ഇനി തീ കത്തി കൊണ്ടിക്കുന്നതുകൊക്കയിലാണ് ഒന്നും ചെയ്യാൻ കഴിയുകയില്ല. ആ തീ ഇവിടെയുള്ള കാട്ടിലേയ്ക്ക് പകരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക എന്നല്ലാതെ. മുൻകരുതൽ പൂർത്തിയാക്കി കരിഞ്ഞ ദേഹവും ഉറക്കാത്ത കാലടികളുമായി സ്റ്റേഷനിൽ തിരിച്ചെത്തുമ്പോൾ പുലരാരായിരിക്കുന്നു. ഞാനിത് പറഞ്ഞത് ഒരിക്കലും കാട്ടുതീ തനിയെ ഉണ്ടാവുന്നതല്ല ഞാനും നിങ്ങളും ഉൾപ്പെടുന്ന മനുഷ്യൻ ഉണ്ടാക്കുന്നതാണ്. വെള്ളം വറ്റി തീരുമ്പോഴും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ജലസംഭരണ, ഉൽപാദന കേന്ദ്രങ്ങളായ വനങ്ങൾ നശിപ്പിക്കുന്നവരെ നിങ്ങളുടെ കൂട്ടത്തിലാണല്ലോ ഞാനും പിറന്നത് എന്നോർത്ത് ലജ്ജ തോന്നുന്നു.'

പടയോട്ടങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചൂര് മാറാത്ത ഒരു പ്രാചീന ജനതയോടുപോലും നിയമാവര്ത്തകന് ഇങ്ങനെ പറയുന്നു: ''നിങ്ങള് ഒരു നാടിനെ ആക്രമിച്ച് കീഴടക്കുമ്പോള് മഴുകൊണ്ട് അതിലെ മരങ്ങളെ വെട്ടിനശിപ്പിക്കരുത്. അവയില്‌നിന്ന് നിങ്ങള് ഭക്ഷിച്ചുകൊള്ളുക, എന്നാല് വെട്ടിനശിപ്പിക്കരുത്. അല്ലയോ മനുഷ്യാ, മണ്ണിലെ മരങ്ങളെ നിങ്ങള്‌ക്കെങ്ങനെ യുദ്ധം ചെയ്ത് പിടിച്ചെടുക്കാനാവും?'' (നിയമാവര്ത്തനം 20:19). ചൈതന്യമുള്ള മനുഷ്യര്ക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാല് ദുഃഖം വരു എന്ന് വായിച്ചതോര്ക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവര്ക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്‌നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോള് മലമുകളില് മുഴങ്ങിക്കേള്ക്കുന്നത്. 'പ്രകൃതിസ്‌നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തില് ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ.

ഇങ്ങനെ വിലപിച്ച സഖറിയാസ് ദീർഘദർശിയുടെ മനസ്സ് വരുംകാലമെങ്കിലും സ്വന്തമാക്കണം കാട്ടുതീയിൽ പെട്ടുപോയ നമ്മുടെ കുഞ്ഞുങ്ങളെപ്രതി,
'ലെബനാനേ, നീ വാതിലുകള് തുറന്നു നോക്കൂ,
നിന്റെ ദേവതാരുക്കളെ തീ വിഴുങ്ങിയിരിക്കുന്നു.
സൈപ്രസ് മരങ്ങളെ വിലപിക്കൂ,
നിങ്ങളുടെ ദേവതാരുക്കള് കടപുഴകി വീണിരിക്കുന്നു.
നിങ്ങളുടെ ശക്തന്മാര് നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ബാഷാനിലെ ഓക്കുമരങ്ങളെ വിലപിക്കൂ,
നിത്യഹരിതവനങ്ങള് വെട്ടിവീഴ്‌ത്തപ്പെട്ടിരിക്കുന്നു.
ആട്ടിടയന്മാരുടെ വിലാപത്തിന് കാതോര്ക്കൂ,
അവരുടെ ഐശ്വര്യമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സിംഹക്കുട്ടികളുടെ കരച്ചില് കേള്ക്കുന്നില്ലേ,
യോര്ദാനിലെ കുറ്റിക്കാടുകളാണ് തരിശാക്കപ്പെട്ടത്.'
(സഖറിയാസ് 11: 13)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP