കരാറിൽ ക്യാന്റീൻ നടത്തിപ്പ് ഏറ്റെടുത്ത ശേഷം 'വൈറ്റ് ഡാമർ ഹോട്ടൽ' എന്ന് ഫ്ളക്സ് വച്ച് ഞെട്ടിച്ചു; കോഫി ഹൗസിരിക്കുന്ന കെട്ടിടം പൊളിക്കുമ്പോൾ എംഎൽഎ ഹോസ്റ്റലിന് 'ഉള്ളിലേക്ക്' നുഴഞ്ഞു കയറാൻ ബാർ മുതലാളിയുടെ കള്ളക്കളി; സ്ത്രീകൾ തയ്യാറാക്കുന്ന തനിനാടൻ ഭക്ഷണത്തിന് രുചിയില്ലെന്ന് പ്രചരണം; സിപിഎമ്മുകാരുടെ പ്രിയപ്പെട്ട ചൈനാ സുനിലിന് വേണ്ടി കുടുംബശ്രീക്കാരെ കുടിയൊഴിപ്പിക്കും; സ്ത്രീശാക്തീകരണത്തിന്റെ വനിതാ ദിനത്തിൽ എംഎൽഎ ഹോസ്റ്റലിനുള്ളിൽ നിന്നൊരു ഒഴിവാക്കലിന്റെ കഥ
അരുൺ ജയകുമാർ
തിരുവനന്തപും: സൈബർ സഖാക്കൾക്ക് വേണ്ടി പിആർഡിയിൽ പ്രത്യേക സോഷ്യൽ മീഡിയാ വിഭാഗം. എംഎൽഎ ഹോസ്റ്റലിൽ സിപിഎം വ്യവസായിക്ക് വേണ്ടി കുടുംബശ്രീയെ കെട്ടുകെട്ടിച്ച് സിപിഎം മുതലാളിക്ക് ഹോട്ടൽ നടത്താനും അവസരം. സംസ്ഥാനത്തെ പ്രധാന ബാർ മുതലാളിയുടെ ഹോട്ടലാണ് എംഎൽഎ ഹോസ്റ്റലിനുള്ളിൽ തുടങ്ങിയത്. നിലവിൽ കോഫീ ഹൗസ് പ്രവർത്തിച്ച സ്ഥലത്താണ് ചൈനാ സുനിലിന്റെ വൈറ്റ് ഡാമർ ഹോട്ടൽ. ഈ ഹോട്ടലിനെ എംഎൽഎ ഹോസ്റ്റലിൽ സ്ഥിരപ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിയമസഭാ സ്പീക്കറുടെ ചുമതലയിലാണ് ഹോസ്റ്റൽ. പക്ഷേ സിപിഎമ്മിലെ ഉന്നതരാണ് ചൈനാ സുനിലിന് എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീ ഹോട്ടൽ തീറെഴുതാൻ നീക്കം നടത്തുന്നത്.
എംഎൽഎ ഹോസ്റ്റൽ ക്യാന്റീൻ നടത്തിപ്പ് ബാർ ഹോട്ടൽ ശൃംഖലയ്ക്ക് നൽകിയതിൽ എംഎൽഎ ഹോസ്റ്റലിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുന്നു. ചൈന സുനിൽ എന്ന ബാർ ഉടമയുടെ വൈറ്റ് ഡാമർ എന്ന ബാർ ഹോട്ടൽ ശൃംഖലയ്ക്കാണ് ക്യാന്റീൻ നടത്തിപ്പിന് കരാർ നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ എംഎൽഎ ഹോസ്റ്റലിൽ നടത്തിവരുന്ന ക്യാന്റീനുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പേര് നൽകാറില്ലെന്നും വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ ഹോട്ടൽ അല്ലെങ്കിൽ ക്യാന്റീൻ എന്ന ബോർഡ് മാത്രമെ നൽകാറുള്ളുവെന്നതാണ് കീഴ് വഴക്കം. സഹകരണ സ്ഥാപനമെന്ന നിലയിൽ കോഫീ ഹൗസിന് ബോർഡ് വയ്ക്കാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ മുകളിലെ നിലയിലേത് വെറും ക്യാന്റീൻ മാത്രമായിരുന്നു ഇതുവരം.
കോഫീ ഹൗസിന് മുകളിലെ നില ചൈനാ സുനിലിന് എത്തിയപ്പോൾ അതിന് മുന്നിൽ വൈറ്റ് ഡാമർ ഹോട്ടൽ എന്ന പേരും വന്നു. വൈറ്റ് ഡാമറിന്റെ ബോർഡുകൾ കൊണ്ട് കെട്ടിടം തന്നെ നിറഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ ഹോട്ടലിന്റെ പേര് ബാനർ പതിപ്പിച്ച് നടത്തുന്നത് എംഎൽഎ ഹോസ്റ്റലിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണെന്നും ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണമായ കുടുംബശ്രീക്കാരെ കെട്ടു കെട്ടിച്ച് വൈറ്റ് ഡാമറിനെ കുടിയിരുത്താൻ നീക്കം. ഇപ്പോൾ വൈറ്റ് ഡാമറിന് ഫുഡ് കോർട്ട് നടത്താൻ സമ്മതം നൽകിയിരിക്കുന്നത് നിള ബിൽഡിങ്ങിന് വലത് വശത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ്. ഇവിടെ തന്നെയാണ് ഇന്ത്യൻ കോഫി ഹൗസും സ്ഥിതി ചെയ്യുന്നത്.
ഇതിന് പുറമെ കുടുംബശ്രീയുടെ ഒരു ക്യാന്റീനും പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു കെട്ടിടത്തിലാണ് കുടുംബശ്രീയുടെ കാന്റീൻ. ഈ മൂന്ന് ക്യാന്റീനുകളിൽ നിന്നുമാണ് ജീവനക്കാരും എംഎൽഎ ഹോസ്റ്റലിലെ സന്ദർശകരുമുൾപ്പടെ ഭക്ഷണം കഴിക്കാനായി ആശ്രയിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറ്റ് ഡാമർ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം ഉടൻ തന്നെ പൊളിച്ച് പുതുക്കി പണിയാൻ ഹോസ്റ്റൽ ഹൗസിങ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതോടെയാണ് കുടുംബശ്രീ എംഎൽഎ ഹോസ്റ്റൽ അധികാരികളുടെ കണ്ണിലെ കരടാകുന്നത്. വൈറ്റ് ഡാമർ സഥിതി ചെയ്യുന്ന കെട്ടിടം പൊളിച്ച് മാറ്റുന്നതോടെ ചൈനാ സുനിലിന് ഹോട്ടൽ നടത്താൻ സ്ഥലമില്ലാതെയാകും. കോഫീ ഹൗസിനൊപ്പം വൈറ്റ് ഡാമറിനേയും നിലനിർത്തണം. അതിന് പോംവഴി ഒന്നേയുള്ളൂ. കുടുംബ ശ്രീയെ കെട്ടുകെട്ടിക്കുക.
വൈറ്റ് ഡാമർ ഇരിക്കുന്ന കെട്ടിടം പൊളിക്കുന്നതോടെ കുടുംബശ്രീയുടെ ക്യാന്റീൻ തന്നെ ഇല്ലാതാകും. ഇവിടേക്കായിരിക്കും വൈറ്റ് ഡാമറിന്റെ പ്രവർത്തനം മാറുക. പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകർ പണിയെടുക്കുന്ന ഒരു ക്യാന്റീൻ അടച്ച് പൂട്ടി അവിടെ ഒരു ബാർ ഹോട്ടൽ ശൃംഖലയുടെ പ്രവർത്തനം മാറുന്നതിനോടും ഭൂരിഭാഗം പേർക്കും യോജിപ്പില്ലെന്നാണ് വിവരം. പക്ഷേ ആരും ചോദിക്കാനും പറയാനുമില്ലാത്ത കുടുംബശ്രീക്കാർ പറയുന്നതിനെ ആർക്കും ഇപ്പോൾ കേൾക്കാൻ സമയമില്ല. കുടുംബശ്രീക്കാരുടെ ക്യാന്റീനിലൂടെ മികച്ച ഭക്ഷണമാണ് നൽകിയിരുന്നത്. പല എംഎൽഎമാരും ഇവിടുത്തെ ഉച്ചയൂണ് ആസ്വദിച്ചാണ് കഴിച്ചിരുന്നത്. അതിനിടെയാണ് ചൈനാ സുനിലിന്റെ വരവ്. ഇതോടെ ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും കുടുംബശ്രീക്കാരെ വേണ്ടതെയായി. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുന്ന നിയമസഭയുടെ ഭരണസംവിധാനമാണ് ഈ കള്ളക്കളികൾ നടത്തുന്നത്.
പാവപ്പെട്ടവന്റെ ഒപ്പമെന്ന് പറഞ്ഞ ശേഷം ഇത്തരം മുതലാളിമാരെ സഹായിക്കുന്ന നിലപാടിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്. എംഎൽഎ ഹോസ്റ്റൽ ഹൗസിങ്ങ് കമ്മിറ്റി ഭാരവാഹി സിപിഎമ്മിന്റെ തളിപ്പറമ്പ് എംഎൽഎ ജയിംസ് മാത്യുവാണ്. ജയിംസ് മാത്യുവുമായി ഹോട്ടൽ ഉടമയ്ക്ക് അടുത്ത സൗഹൃദമുണ്ടെന്നും ഇതാകാം കരാറിന് പിന്നിലെന്നും ആരോപണമുണ്ട്. പുറത്ത് നിന്ന് ഭക്ഷണം ഉണ്ടാക്കിയ ശേഷമാണ് ഇവിടെ എംഎൽഎ ഹോസ്റ്റലിലെത്തിക്കുന്നത്. വൈറ്റ് ഡാമർ ഇവിടെ പ്രവർത്തിക്കുന്നതിനോട് എതിർപ്പില്ലെങ്കിലും അത് പാവപ്പെട്ട കുടുംബശ്രീ ജീവനക്കാർ നടത്തുന്ന ക്യാന്റീൻ അടച്ച് പൂട്ടിയ ശേഷമാകരുതെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. പക്ഷേ ഇത് കേൾക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നുമില്ല. വനിതാ ദിനത്തിൽ എംഎൽഎ ഹോസ്റ്റലിലെ കുടുംബശ്രീക്കാർ ജോലിയെടുക്കുന്നത് ആശങ്കയുടെ ഇടയിലാണ്.
ബാർ കോഴ ഇടപാടിൽ ഉൾപ്പെടെ ഉയർന്ന പേരാണ് ചൈനാ സുനിലിന്റേത്. ബിജു രമേശിന്റെ അടുപ്പക്കാരനായാണ് ചൈനാ സുനിൽ മദ്യ വ്യവസായത്തിലേക്ക് കടക്കുന്നത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. ബിജു രമേശുമായി ചൈനാ സുനിൽ തെറ്റിയതും ഏറെ ചർച്ചാ വിഷയമായിരുന്നു. ബാർ കോഴയിൽ ബിജുരമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ച ചൈനാ സുനിൽ മാണിക്ക് കോഴ നൽകിയിട്ടില്ലെന്ന് വിജിലൻസിന് മൊഴി നൽകിയ ബാറുടമയാണ്. കേസ് നടത്തിപ്പിനായി ബാറുടമകളിൽ നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാൽ അത് കോഴ നൽകാനായിരുന്നില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെ ബാർ കോഴ ആരോപണം മുക്കി കളയാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് ചൈനാ സുനിൽ.
കുട്ടിക്കാലം മുതലേ സിപിഎമ്മുമായി അടുത്ത ബന്ധം ചൈനാ സുനിലിനുണ്ട്. വൈറ്റ് ഡാമർ ഉടമയായ സുനിൽ തിരുവനന്തപുരത്തെ പഴയ എസ്എഫ്ഐ പ്രവർത്തരിൽ പ്രമുഖനായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസുള്ള മേട്ടുക്കട കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ ചൈനാ സുനിലിന്റെ പ്രവർത്തനം. സഹോദരങ്ങളും ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇടത് പക്ഷവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുനിലിന് ഈ ബന്ധമാണ് ഫുഡ് കോർട് നടത്താൻ ലൈസൻസ് ലഭിക്കുന്നതിലെത്തിച്ചതെന്നാണ് ആരോപണം. ബാർ ഉടമകളുമായി സർക്കാരിനുള്ള രഹസ്യ ബന്ധമാണ് ഇത്തരം ഒരു ഫുഡ് കോർട് അനുവദിച്ചതിന് പിന്നിലെന്ന ചില യുഡിഎഫ് അംഗങ്ങൾ പറയുന്നു.
മദ്യലോബി കഴിഞ തെരഞ്ഞെടുപ്പിൽ കോടികൾ നൽകിയതിനുള്ള പ്രത്യുപകാരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളുവെന്നും യുഡിഎഫ് എംഎൽഎമാർ കുറ്റപ്പെടുത്തുന്നു. പാവപ്പെട്ട കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ക്യാന്റീൻ ജീവനക്കാർക്ക് വലിയ ആശ്വാസമായിരുന്നു.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും: മന്ത്രി എം.ബി രാജേഷ്
- രജതജൂബിലിയുടെ നിറവിൽ കുടുംബശ്രീ; ആഘോഷങ്ങൾക്ക് ഇന്നു തുടക്കം
- കേരളീയ സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി കുടുംബശ്രീ മാ
- സംരംഭക മേഖലയിൽ ഇടപെടാൻ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് മന്ത്രി രാജീവ്
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്