മാദ്ധ്യമപ്രവർത്തകരായാൽ സൈനികരഹസ്യകേന്ദ്രങ്ങളിൽ ആർക്കും കടക്കാം; ആർമിയോ മിലിറ്ററി ഇന്റലിജൻസോ നിങ്ങളെ തടയില്ല; മാദ്ധ്യമ പഠനകോഴ്സിൽ വ്യാജസർട്ടിഫിക്കറ്റുകാരൻ എത്തിയതിൽ സൈന്യത്തിന് പങ്കില്ലെന്ന് വിവരാവകാശ രേഖ
ബി രഘുരാജ്
കൊച്ചി: പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോകൾക്ക് പോലും പൊന്നും വിലയാണ്. പല സൈനിക കേന്ദ്രങ്ങൾക്കും തൊട്ടടുത്തുള്ള വഴയിൽ സുരക്ഷാകാരണങ്ങളാൽ സാധാരണക്കാരെ പോലും പ്രവേശിപ്പിക്കില്ല. ഈ മേഖലയിലെ ഓരോ ചലനവും സൈനിക പൊലീസ് അരിച്ചു പറക്കും. ഇതുവഴി പോകുമ്പോൾ മൊബൈൽ ഫോണിൽ അറിയാതെ സംസാരിക്കുന്നവരെ പോലും സൈനിക പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. അത്രയും കരുതലാണ് എടുക്കുന്നത്. എന്നാൽ മാദ്ധ്യമ പ്രവർത്തകനെന്ന ലേബലുണ്ടെങ്കിൽ ആർക്കും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ പോലും നുഴഞ്ഞു കയറാം.
മാദ്ധ്യമ പ്രവർത്തകർക്കായി പ്രതിരോധ വകുപ്പ് മാദ്ധ്യമ പഠന കോഴ്സ് സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തെ 40 മാദ്ധ്യമ പ്രവർത്തകാരാണ് ഓരോ വർഷവും പ്രതിരോധ വകുപ്പിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന കോഴ്സിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും വർഷാവർഷം ഒന്നോ രണ്ടോ പേർക്ക് ഇതിൽ അവസരം കിട്ടും. 35 വയസ്സിന് താഴെയുള്ള ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് കോഴ്സിൽ പങ്കെടുക്കുന്നത്.
സൈനിക കേന്ദ്രങ്ങളിലെ കോഴ്സിലേക്കുള്ള പ്രവേശനം കടുകട്ടിയാണെന്നും മറ്റുമാണ് പ്രോസ്പെക്ടസിലുള്ളത്. എന്നാൽ 2013ൽ സൈന്യത്തെ കബളിപ്പിച്ച് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി കേരളത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കോഴ്സിനെത്തി. അമൃതാ ടിവിയിലെ ദീപക് ധർമ്മടത്തിന്റെ കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് അന്നു തന്നെ വിവാദങ്ങളെത്തി. അമൃതാ ടിവിയിൽ ഈ വിഷയം കലാപവുമായി. എന്നാൽ എല്ലാ വിദ്യാഭ്യാസ യോഗ്യതയും ദീപക്കിനുണ്ടെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.
ഇതെല്ലാം തെറ്റാണെന്ന് തെളിയുകയും ചെയ്തു. മാദ്ധ്യമ പഠനകോഴ്സിന് വ്യാജസർട്ടിഫിക്കറ്റുകാരൻ പങ്കെടുത്തതിൽ വ്യവസ്ഥാപിതമായി പ്രതിരോധവകുപ്പിന് പരാതിയും കിട്ടി. എന്നാൽ ഒന്നരവർഷമായിട്ടും ഈ സംഭവത്തിൽ സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പ്രതിരോധ വകുപ്പ് നടത്തിയിട്ടില്ല. പ്രതിരോധ വകുപ്പിന് നൽകിയ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും പരിശോധിച്ചാൽ സത്യം തെളിയും. എന്നിട്ടും അന്വേഷണം നീളുകയാണെന്നാണ് പ്രതിരോധ വകുപ്പിന്റെ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷൻസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരാവകാശ രേഖകളിലാണ് മതിയായ പരിശോധനയില്ലാതെയാണ് മാദ്ധ്യമ പ്രവർത്തകരെ കോഴ്സിന് കൊണ്ടു പോകുന്നതെന്ന് വ്യക്തമായത്. എന്നാൽ വിവാദമാകുമെന്ന് ഉറപ്പായതോടെ തടിതപ്പുന്ന വിശദീകരണവും നൽകി.
ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയെന്ന് സമ്മതിക്കുന്ന പ്രതിരോധവകുപ്പ്, പക്ഷേ സമർപ്പിക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാറില്ല. ഈ പഴുത് സമർത്ഥമായി ഉപയോഗിച്ചാണ് അമൃതാ ടിവി ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അയച്ചതെന്ന് വ്യക്തം. തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് കോഴ്സ് നടക്കുന്നതെന്ന് പ്രതിരോധ വകുപ്പ് തന്നെ വിശദീകിരിക്കുന്നുണ്ട്. അപ്പോൾ കൂടുതൽ കരുതലോടെ പങ്കെടുക്കുന്ന വ്യക്തികളെ കുറിച്ച് പ്രതിരോധ വകുപ്പ് മനസ്സിലാക്കേണ്ടതല്ലേ എന്നതാണ് ഉയരുന്ന ചോദ്യം. പാസ്പോർട്ടിൽ ഇ.സി.എൻ.ആർ പതിച്ചതിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി കുടുങ്ങിയ വ്യക്തി കൂടിയാണ് ദീപക്. ഇതുസംബന്ധിച്ച് കേരളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം വാർത്ത നൽകി. അതിലും പ്രതിരോധ വകുപ്പിന്റെ കോഴ്സിൽ പങ്കെടുത്ത സംഭവവും വിശദീകരിച്ചിരുന്നു. എന്നിട്ടും ദീപക് പ്രതിരോധ വകുപ്പിന് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ യാഥാർത്ഥ്യം മനസ്സിലാക്കാൻ പ്രതിരോധ വകുപ്പ് ഇനിയും ആത്മാർത്ഥമായി ശ്രമിച്ചിട്ടില്ല.
പരിശോധനകളില്ലാതെയാണ് ദീപക്കിനെ കോഴ്സിന് എത്തിച്ചതെന്ന വിവരാവകാശ രേഖ പ്രതിരോധവകുപ്പിനെ പ്രതിസന്ധിയിലാക്കി. ഈ മറുപടി ഉയർത്തി വീണ്ടും വിവരാവകാശം നൽകി. അപ്പോൾ തടിയൂരുന്ന നിലപാടാണ് സേന എടുത്തത്. ആരെകൊണ്ടു പോയാലും സൈനിക കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് മതിയായ പരിശോധന നടത്തുമെന്നതായിരുന്നു ആ വിശദീകരണം. ഈ വിഷയത്തിൽ എല്ലാ മുൻകരുതലും എടുത്തതായും പറയുന്നു. എന്നാൽ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ദീപക് പകർത്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റുമായെത്തി പ്രതിരോധ കേന്ദ്രങ്ങളിലെ ഫോട്ടോ എടുത്തത് ഗൗരവത്തോടെ എടുക്കാൻ ഇനിയും പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് വിമർശനം. അതുകൊണ്ടാണ് ദീപക്കിനെതിരായ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതെന്നതാണ് ആക്ഷേപം.
അതിനിടെ വ്യക്തമായ അറിവുണ്ടായിട്ടും ദീപക്കിനെ അമൃതാ ടിവിയുടെ സിഇഒയും എച്ച് ആർ ജനറൽ മാനേജരും ചേർന്ന് പ്രതിരോധ വകുപ്പിന്റെ കോഴ്സിന് അയയ്ക്കുകയായിരുന്നു. ഇതിനെതിരെ രേഖാമൂലം അമൃതാ ടിവിക്ക് മാദ്ധ്യമപ്രവർത്തകർ തന്നെ പരാതിയും നൽകിയിട്ടുണ്ട്. എന്നിട്ടും ദീപക്കിനെതിരെ അമൃതാ ടിവിയും ഒരു നടപടിയുമെടുത്തില്ല. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിഇഒയിൽ നിന്ന് ചാനലിന്റെ ഉടമസ്ഥരായ മാതാ അമൃതാനന്ദമയീ മഠം രാജി ചോദിച്ചു വാങ്ങി. പുതിയ നേതൃത്വത്തെ ഏൽപ്പിക്കുയും ചെയ്തു. ദീപക്കിനെതിരായ ആക്ഷേപങ്ങളിൽ ചാനൽ ഡയറക്ടർമാരായ മഹാദേവന്റേയും ജയകേശിന്റേയും നേതൃത്വത്തിൽ നടപടി തുടങ്ങിയിട്ടുമുണ്ട്.
ദീപക്കിനെ പുറത്താക്കണമെന്ന് ഡയറക്ടർമാരോട് അമൃതാനന്ദമയിയും നിർദ്ദേശിച്ചു കഴിഞ്ഞു. എന്നാൽ മുൻ സിഇഒയുടെ അടുപ്പക്കാരനായ ഹരികുമാർ, ദീപക്കിനെതിരായ നടപടി വൈകിപ്പിക്കാൻ നീക്കം സജീവമാക്കിയതായാണ് സൂചന. ദീപക് കുടുങ്ങിയാൽ സിഇഒയും ഹരികുമാറും പ്രതിരോധ വകുപ്പിന്റെ അന്വേഷണത്തിൽ കുടുങ്ങും. ഇത് ഒഴിവാക്കാൻ ഉന്നത തല ഗൂഡാലോചനയും സജീവമാണ്. പ്രതിരോധ വകുപ്പിലെ ചില ഉന്നതരുടെ സഹായത്തോടെ ദീപക്കിനെതിരായ കേസ് ഒതുക്കി തീർക്കാനാണ് നീക്കമെന്നാണ് സൂചന. എന്നാൽ അതിന് കഴയില്ലെന്ന ഉറച്ച നിലപാട് പ്രതിരോധ വകുപ്പിന്റെ ഡയറക്ടർ ഓഫ് പബ്ലിക്ക് റിലേഷൻസ് സ്വീകരിച്ചതായാണ് സൂചന. എത്രയും വേഗത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതിരോധവകുപ്പ് പങ്കുവയ്ക്കുന്ന പ്രതീക്ഷ.
(ക്രിസ്മസ് പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (25.12.2014) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും ക്രിസ്മസ് ആശംസകൾ- എഡിറ്റർ)
Stories you may Like
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോൽ
- സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് കായിക കേരളത്തിന് സമർപ്പിച്ചു
- 18കാരിയുടെ തല അടിച്ചുപൊട്ടിച്ച കാസ്റ്റിങ് ഡയറക്ടർ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍