എസ് ഡിപിഐ-സിപിഎം സംഘർഷത്തിൽ ജയിലിലായി പുറത്തിറങ്ങിയതിന് പിന്നാലെ വാഹനാപകടത്തിൽ ഡിവൈഎഫ്ഐ നേതാവിന്റെ മരണം; ദുരൂഹത ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും അന്വേഷണം ഇല്ലാതെ വന്നതോടെ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ ഭാര്യ; തന്നെ ആരോ പിൻതുടരുന്നു എന്ന് ചന്ദ്രമോഹൻ പറഞ്ഞതായ മൊഴിയിൽ അന്വേഷണം നടത്താതെ പിണറായിയുടെ പൊലീസ്; സ്വന്തം പാർട്ടിക്കാർക്ക് ഇതാണ് നീതിയെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ സുരക്ഷ ലഭിക്കുമെന്ന് പികെ കൃഷ്ണദാസ് മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: അപകടത്തിൽ മരിച്ച് ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയിട്ടും കേസന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ ബിജെപിക്ക് മുന്നിൽ പരാതിയുമായി നേതാവിന്റെ കുടുംബം. ഇക്കഴിഞ്ഞ ഡിസംബറിൽ വാഹന അപകടത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ കാട്ടാക്കട ഏര്യാ വൈസ് പ്രസിഡന്റ് ചന്ദ്രമോഹന്റെ ഭാര്യ സൂര്യയാണ് സഹായമഭ്യർഥിച്ച് ബിജെപി നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. എസ്ഡിപിഐ-സിപിഎം സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലായ ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ രണ്ടാം ദിവസമാണ് ചന്ദ്രമോഹൻ കൊല്ലപ്പെട്ടത്. തന്നെ ആരോ പിന്തുടരുന്നതായി സംശയമുണ്ടായിരുന്നതായി ചന്ദ്രമോഹൻ പറഞ്ഞിരുന്നുവെന്ന് ഭാര്യ സൂര്യ ബിജെപി നേതാവ് പികെ കൃഷ്ണദാസിനോട് തുറന്ന് പറഞ്ഞു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചന്ദ്രമോഹന്റെ കുടുംബം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു. ചന്ദ്രമോഹൻ പ്രവർത്തിച്ചിരുന്ന പാർട്ടി തന്നെ സംസ്ഥാനം ഭരിക്കുമ്പോൾ അയാളുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷ നൽകാതിരിക്കുന്നത് അവിശ്വസനീയമാണെന്നും സ്വന്തം പാർട്ടിക്കാർക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ പിന്നെ എങ്ങനെയാണ് മറ്റുള്ളവർക്ക് സുരക്ഷ ലഭിക്കുകയെന്നും പി.കെ കൃഷ്ണദാസ് ചോദിക്കുന്നു.എന്നാൽ വിഷയം രാഷ്ട്രീയപരമായി ഉന്നയിക്കാനല്ല മറിച്ച് ഒരു പൊതുപ്രവർത്തകന് സംഭവിക്കാൻ പാടില്ലാത്ത കാര്യം എന്ന നിലയിൽ വിഷയത്തെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
2017 ഡിസംബർ മൂന്നിനു കാട്ടാക്കടയിൽനിന്ന് ആര്യനാട്ടേക്കുള്ള യാത്രാമധ്യേയാണ് ചന്ദ്രമോഹൻ വാഹനാപകടത്തിൽ മരിച്ചത്. മരണത്തിൽ ദുരുഹതയുണ്ടെന്നു ബന്ധുക്കൾ പരാതിപ്പെട്ടിട്ടും പൊലീസ് അന്വഷണം ഊർജിതമാക്കിയില്ലെന്നു കൃഷ്ണദാസ് ആരോപിച്ചു. ചന്ദ്രമോഹന്റെ ഭാര്യ സൂര്യയും പിതാവ് മോഹനും ബിജെപി സഹായം അഭ്യർത്ഥിച്ചിരുന്നു. ചന്ദ്രമോഹന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നു കുടുംബാംഗങ്ങൾ സംശയിക്കുന്നതായി കൃഷ്ണദാസ് പറഞ്ഞു.
അന്വഷണ ഉദ്യോഗസ്ഥർ കേസ് അപകട മരണമാക്കി എഴുതിത്ത്ത്ത്തള്ളാൻ ശ്രമിക്കുന്നു. ക്രൈംബ്രാഞ്ചിനെ കേസ് ഏൽപിച്ച് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വഷണം നടത്തണം. സിപിഎം-എസ്ഡിപിഐ സംഘർഷം ഉണ്ടായപ്പോൾ പാർട്ടി നിർദ്ദേശത്തെ തുടർന്നാണു ചന്ദ്രമോഹൻ പ്രതിയാക്കപ്പെട്ടത്. ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് മരണപ്പെടുന്നത്. ഭർത്താവിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തന്നെമെന്ന് ആവശ്യപ്പെട്ടു ഭാര്യ സൂര്യ അന്വഷണ ഉദ്യോഗസ്ഥനെ സമീപിച്ചിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം വീടിന്റെ പരിസരത്ത് ചില അപരിചിതരേയും ഒരു കാറും കണ്ടിരുന്നു. തൊട്ടടുത്ത ദിവസവും ഈ കാർ പ്രദേശത്ത് കണ്ടിരുന്നു.അപ്പോഴാണ് തന്നെ ആരോ പിന്തുടരുന്നുവെന്ന് ചന്ദ്രമോഹൻ വീട്ടുകാരോട് പറഞ്ഞത്.
മദ്യലഹരിയിൽ ബൈക്ക് ഓടിച്ചാണു ചന്ദ്രമോഹന് അപകടമുണ്ടായതെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. മദ്യപിച്ചിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് വായിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.അപ്പോൾ അത് വായിക്കാതെ എങ്ങനെയാണ് മദ്യപിച്ചെന്ന് ഉറപ്പിച്ചത് എന്ന് ചോദിച്ചപ്പോൾ വെറുതെ കേസിനൊന്നും പോകണ്ടെന്നും റോഡ് കോൺഡ്രാക്ടറുടെ കൈയിൽ നിന്നും പണം വാങ്ങി തരാം എന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടിയെന്നുമാണ് കുടുംബത്തിൽ നിന്ന് ലഭിച്ച വിവരമെന്നും കൃഷ്ണദാസ് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ രീതികളിൽ സംശയമുണ്ടെന്നും ആരെയോ സംരക്ഷിക്കാനുള്ള ശ്രമമുള്ളതായി തോന്നുന്നുവെന്നും കൃഷ്ണദാസ് ആരോപിച്ചു. സമഗ്രവും നീതിപൂർവവുമായ അന്വേഷണം ഉണ്ടാകണം. സിപിഎം, ഡിവൈഎഫ്ഐ നേതൃത്വവും കാട്ടാക്കട എംഎൽഎയും കുറ്റകരമായ മൗനമാണ് ഈ വിഷയത്തിൽ പുലർത്തുന്നത്. മരണത്തിലെ ദുരൂഹത നീക്കുവാനുള്ള ബാധ്യത ഇവർക്കുണ്ട്. നീതിക്കായി പോരാടുന്ന ചന്ദ്രമോഹന്റെ കുടുംബാംഗങ്ങൾക്കൊപ്പം ബിജെപി ഉണ്ടാകും. ഇത് വെറുമൊരു വിഷയമായി തള്ളിക്കളയാനാകില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
മരണമടഞ്ഞത് എതിരാളികൾക്ക് പോലും പ്രിയങ്കരനായ യുവനേതാവ്
ഒരു പാർട്ടി സഖാവെന്നതിലുപരി എല്ലാവരോടും സൗഹൃദപരമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ചന്ദ്രുവെന്ന് പ്രദേശത്തെ എല്ലാ പാർട്ടിയുടേയും നേതാക്കൾ പറയുന്നു. പ്രദേശത്ത് ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘർഷം നിലനിന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് വലിയ പിന്തുണ നൽകിയിരുന്നു ചന്ദ്രു. എസ്ഡിപിഐയുമായി ആ സമയത്ത് ചെറിയ ചില പ്രശ്നങ്ങളൊഴിച്ചാൽ കാട്ടാക്കടയിലെ എല്ലാ രാഷ്ട്രീ കക്ഷികൾക്കും പ്രിയപ്പെട്ടവനായിരുന്നു ചന്ദ്രു. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുന്നവരെപോലും വലിയ ബഹുമാനത്തോടെയെ അവൻ കണ്ടിരുന്നുള്ളു. അണ്ണാ എന്ന് സ്നേഹത്തോടെ മാത്രമെ അഭിസംബോധന ചെയ്തിട്ടുള്ളുവെന്ന് പ്രദേശത്തെ ബിജെപി, കോൺഗ്രസ് പ്രവർത്തകർ പോലും പറയുന്നത്
പാർട്ടി പ്രവർത്തകരെ എന്ന് മാത്രമല്ല കാട്ടാക്കടയിലെ തന്നെ ഒട്ടുമിക്ക ആളുകളേയും പേരെടുത്ത് വിളിക്കാനുള്ള പരിചയവും ജനകീയ മുഖവുമുണ്ടായിരുന്നു ചന്ദ്രുവിന്. പുസ്തകങ്ങൾ വായിക്കാനും സാമൂഹിക പ്രവർത്തനങ്ങൾ നടത്താനും വലിയ താൽപര്യമായിരുന്നു. രാഷ്ട്രീയം നോക്കാതെയാണ് പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ടിരുന്നത്. ഏതൊരാൾക്ക് എന്ത് വിഷയമുണ്ടായാലും ഏത് പാതിരാത്രിയിലും ഓടിയെത്തുന്ന ചന്ദ്രു വിഷയത്തിന് പരിഹാരം കണ്ട ശേഷം മാത്രമെ വീട്ടിൽ പോവുകയുള്ളു. ഇങ്ങനെയൊരു സംഘാടകനെ നമ്മുടെ പാർട്ടിയിൽ കിട്ടിയിരുന്നെങ്കിലെന്ന് എതിർ കക്ഷികൾ പോലും പറഞ്ഞിരുന്നത്.
ഡിസംബർ 3ന് രാത്രി 11.30 ഓടെ പേഴുംമൂട് പള്ളിവേട്ട കാഞ്ഞിരംമൂട് റോഡിൽ ഇരിഞ്ചൽ സിഎസ്ഐ പള്ളിക്കു സമീപമാണ് അപകടം നടന്നത്. നവീകരണത്തിന്റെ ഭാഗമായി കലുങ്കു നിർമ്മിക്കുന്നതിനായി റോഡിന്റെ ഇടതുഭാഗത്തു കുഴിയെടുക്കുകയും, വശങ്ങളിൽ കോൺക്രീറ്റ് നടത്തുന്നതിനായി ഷീറ്റുകൾ ഉറപ്പിച്ചുനിർത്തിയിരുന്നു. കുഴിയെടുത്ത മണ്ണു റോഡിൽ കൂനകൂട്ടിയിരുന്നു. കാട്ടാക്കടയിൽ നിന്നു ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്നു ചന്ദ്രമോഹൻ. മൺകൂനയിൽ ബൈക്കുകയറിയതോടെ കോൺക്രീറ്റ് ചെയ്യുന്നതിനായി ഉറപ്പിച്ച ഷീറ്റുകളിൽ തട്ടിയശേഷം സമീപത്തെ ടാറിങ്ങിൽ ചന്ദ്രമോഹൻ മുഖമടിച്ചു വീഴുകയായിരുന്നെന്നു പൊലീസ് പറയുന്നു. 12ഓടെ എത്തിയ സമീപവാസി ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണ് അബോധാവസ്ഥയിലായ ചന്ദ്രമോഹനെ കണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍