നിഷാമിനെതിരെ ആദ്യം ചുമത്തിയത് വധിക്കാൻ ശ്രമിച്ചെന്ന കേസ്; ബെംഗളൂരുവിൽ കേസില്ല എന്നു വരുത്തിതീർത്ത് പുറത്തിറക്കാനും ഒത്തുകളി; ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താതിരിക്കാനും പേരാമംഗലം പൊലീസ് ശ്രമിച്ചു; ചന്ദ്രബോസ് ധരിച്ചിരുന്ന ഷർട്ട് കത്തിച്ചു കളയാനും നീക്കം നടന്നു: നിഷാം കേസ് ഒതുക്കാൻ ഉന്നത ഇടപെടലെന്ന ജേക്കബ് ജോബിന്റെ വെളിപ്പെടുത്തലിനു ബലമേകാൻ സാഹചര്യ തെളിവുകളേറെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: ചന്ദ്രബോസ് വധക്കേസ് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും മുൻ തൃശൂർ കമ്മിഷണറുമായ ജേക്കബ് ജോബ് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ച് രംഗത്തെത്തിയത് ഏറെ കോളിളക്കം സൃഷ്ടിക്കുന്നതായി. അന്നത്തെ പൊലീസ് ഉന്നതൻ അയ്യായിരം കോടി ആസ്തിയുള്ള അതിസമ്പന്നന് വേണ്ടി രംഗത്തെത്തിയിരുന്നു എന്ന ആരോപണം നേരത്തെ നില നിൽക്കുന്നതായിരുന്നു. ഇതിനിടെയാണ് ജേക്കബ് ജോബ് വീണ്ടും ഈകേസിന്റെ അധ്യായം തുറന്നത്. മുൻ ഡിജിപി അടക്കമുള്ളവനെ ഉന്നം വെച്ച് ജേക്കബ് ജോബ് പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കും വിധത്തിലുള്ള തെളിവുകളാണ് ഈ കേസുമായി ബന്ധപ്പെട്ട് കിടക്കുന്നത്. കേസിന്റെ വിവിധ ഘട്ടത്തിൽ ഇത് നടന്നുവെന്ന് കേസ് വിശദമായി പരിശോധിച്ചാൽ വ്യകതമാകും.
ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച 2015 ജനുവരി 29നു തന്നെ, സിറ്റി പൊലീസ് കമ്മിഷണറായിരുന്ന ജേക്കബ് ജോബ് നേരിട്ടു കേസന്വേഷണത്തിൽ ഇടപെട്ടിരുന്നു. അന്ന് കേസെടുത്തതത് ചന്ദ്രബോസിനെ വാഹനം കയറ്റി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. അതുകൊണ്ടുതന്നെ 12നു കോടതിയിൽ ഹാജരാക്കുമ്പോൾ നിഷാമിനു ജാമ്യം കിട്ടാനുള്ള സാധ്യത ഉണ്ടായിരുന്നു. ചന്ദ്രബോസിന്റെ നില അതീവ ഗുരുതരമായിരുന്നതിനാൽ നിഷാം ജയിലിൽനിന്നു പുറത്തിറങ്ങാതെ നോക്കണമെന്നു ജേക്കബ് ജോബ് നിർദേശിച്ചു. ഇവിടം മുതൽ തന്നെ ഉന്നത തലത്തിൽ ജേക്കബ് ജോബിനെതിരെ നീക്കം തുടങ്ങി എന്നാണ് അദ്ദേഹം നൽകുന്ന സൂചനകൾ.
നിഷാം അന്നത്തെ ഭരണക്കാരുടെയും പ്രിയങ്കരനായിരുന്നു എന്നത് വാസ്തവമായിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന തന്നെ നിഷാമിന് ലഭിച്ചു. നിഷാം പുറത്തിറങ്ങുന്നതു തടയാനുള്ള മാർഗം അന്വേഷിച്ച ജേക്കബ് ജോബിനു കേസ് ചാർജ് ചെയ്ത പേരാമംഗലം പൊലീസ് സ്റ്റേഷനിൽനിന്നു തണുത്ത പ്രതികരണമാണു ലഭിച്ചത്. കൂടുതൽ കേസ് ഉണ്ടെങ്കിൽ കാപ്പ ഉൾപ്പെടുത്തി റിമാൻഡ് നീട്ടാമെന്നായിരുന്നു ജേക്കബ് ജോബിന്റെ തീരുമാനം. ഇതിനായി നിഷാമിനു കേസിൽ കാപ്പ ചുമത്താവുന്ന വിവരങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഇതിലും പൊലീസ് അലംഭാവം കാണിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് ഇതു നൽകിയില്ല. ഇതു വൈകിയതിനെത്തുടർന്നു സിഐക്കു ജേക്കബ് ജോബ് നോട്ടീസ് നൽകി. എന്നിട്ടും വിവരം ലഭ്യമാക്കാതെ അലംഭാവം കാണിച്ചു. ഇതിനെല്ലാം പിന്നിൽ ഉന്നതനായ ഉദ്യോഗസ്ഥന്റെ ഇടപെടലായിരുന്നു.
നിഷാമിനെതിരെ ബെംഗളൂരുവിൽ കേസുകൾ ഉണ്ടോ എന്ന് അന്വേഷിക്കാൻ പ്രതിയുമായി അങ്ങോട്ടുപോയ സംഘത്തോട് എസ്പി ആവശ്യപ്പെട്ടു. ഈ വിവരം എടുക്കാതെയാണു സംഘം മടങ്ങിയത്. വഴിയിൽ വച്ച് ഇതേക്കുറിച്ചു സംശയം തോന്നിയ ജേക്കബ് ജോബ് സംഘത്തെ വിളിച്ചു. ബന്ധപ്പെട്ട സ്റ്റേഷനിൽ കേസില്ല എന്നായിരുന്നു വിവരം. ബെംഗളൂരു ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ഇതു ലഭ്യമാകുമെന്നു പറഞ്ഞു സംഘത്തിലെ ചിലരെ മടക്കി അയച്ചാണു വിവരം ശേഖരിച്ചത്. അവിടെ മാനഭംഗ കേസിൽ പ്രതിയാണെന്ന വിവരമാണു കാപ്പ ചുമത്താൻ ആധാരമായത്. ബെംഗളൂരുവിൽ കേസില്ല എന്നു വരുത്തിതീർത്തു നിഷാമിനെ പുറത്തിറക്കാൻ പൊലീസിലെ ചിലർ ശ്രമിച്ചുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതിയായ നിഷാമിനെ തനിച്ചു ചോദ്യം ചെയ്തുവെന്ന കാരണം കാണിച്ചാണു ജേക്കബ് ജോബിനെ സസ്പെൻഡ് ചെയ്തത്. ഇതേക്കുറിച്ച് അന്വേഷിച്ച ഐജി ചട്ടവിരുദ്ധമായി ഒറ്റയ്ക്കു ചോദ്യം ചെയ്തുവെന്നു മാത്രമാണ് അന്വേഷണ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക ആരോപണങ്ങൾ ഒന്നുമില്ല. പ്രധാന കേസുകളിൽ പ്രതിയെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തിരിക്കണമെന്ന നിർദേശമുള്ളതിനാൽ ഇതെങ്ങനെ ചട്ടവിരുദ്ധമാകുമെന്നാണു കോടതി ചോദിച്ചത്. മാത്രമല്ല എട്ടു ദിവസം കൊണ്ട് അന്വേഷണവും സ്ഥലം മാറ്റവും പൂർത്തിയാക്കുകയും ചെയ്തു.
ചന്ദ്രബോസിന്റെ മരണമൊഴി രേഖപ്പെടുത്താൻ ജേക്കബ് ജോബ് ആവശ്യപ്പെട്ടിരുന്നു. എന്നൽ, പൊലീസ് ഇക്കാര്യത്തിലും തുടക്കം മുതൽ അലംബാവം കാണിച്ചു. ബോസ് അബോധാവസ്ഥയിലാണെന്നും അപൂർവമായേ ബോധം വരുന്നുള്ളൂവെന്നുമാണു പേരാമംഗലം സ്റ്റേഷനിൽനിന്നു നൽകിയ മറുപടി. എന്നാൽ മൊഴി രേഖപ്പെടുത്താൻ ഡോക്ടർക്കു കത്തു നൽകാൻ നിർദേശിച്ചു. ഇതു പേരാമംഗലം പൊലീസ് ചെയ്തില്ല. പരുക്കേറ്റപ്പോൾ ചന്ദ്രബോസ് ധരിച്ചിരുന്ന ഷർട്ട് കാണാതായപ്പോൾ അതു കണ്ടെടുക്കാൻ നിർദേശിച്ചു. ഷർട്ട് കത്തിച്ചുകളഞ്ഞു എന്നായിരുന്നു മറുപടി. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളുടെ ഷർട്ട് കൊണ്ടുപോയി കത്തിച്ചതെന്തിനാണെന്നതു പേരാമംഗലം പൊലീസാണു വ്യക്തമാക്കേണ്ടത്. ഇതേക്കുറിച്ചും അന്വേഷണം ഉണ്ടായില്ല.
കാപ്പയുടെ വിവരം നൽകിയില്ല, ബെംഗളൂരൂവിൽനിന്നു വിവരം ശേഖരിച്ചില്ല, ചന്ദ്രബോസിന്റെ മൊഴിയെടുക്കാൻ ഡോക്ടറോട് ആവശ്യപ്പെട്ടില്ല, ഷർട്ട് കത്തിച്ചു തുടങ്ങിയ ഗുരുതര വീഴ്ചയുടെ പേരിൽ പേരാമംഗലം പൊലീസിനെതിരെ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. വിവാദപരമായ കേസിൽ ഈ വീഴ്ചകളെല്ലാം വളരെ ഗുരുതരമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ മൂലമായിരുന്നു ഇതെന്നാണു സൂചന. കേസന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പേരാമംഗലം സിഐക്കെതിരെ വിജിലൻസിൽ ചിലർ നൽകിയ പരാതി പൊലീസ് ഹൈക്കോടതിയിൽ ഹർജി നൽകി അന്വേഷണം റദ്ദാക്കിപ്പിച്ചതും ജേക്കബ് ജോബ് സംശയത്തോടെയാണ് കാണുന്നത്.
രണ്ട് ദിവസം മുമ്പ് പത്തനംതിട്ട ടൗൺഹാളിൽ നടന്ന പൊലീസ് അസോസിയേഷൻ ജില്ലാകമ്മറ്റി സംഘടിപ്പിച്ച സെമിനാറിൽ ജേക്കബ് ജോബ് തുറന്നടിച്ചത്. ചിലരോടൊക്കെ എസ്പി മനസു തുറന്നുവെന്നാണ് അറിയുന്നത്. ഒരു മുൻഡിജപിയാണ് ആരോപണ വിധേയൻ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ശിക്ഷയനുഭവിച്ചെന്ന് ജേക്കബ് ജോബ് സുഹൃത്തുക്കളോടും ചില സഹപ്രവർത്തകരോടും എപ്പോഴും പറയുമായിരുന്നു. തന്നെ സമീപിച്ച ചില മാധ്യമപ്രവർത്തകരോടും ഈ വിവരം പറഞ്ഞിട്ടുണ്ട്. ഓർത്തോർത്ത് മനസു വിഷമിക്കുമ്പോൾ എല്ലാം വിളിച്ചു പറയുമെന്ന് എസ്പി തന്നെ പറഞ്ഞിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു.
ചാനൽ ക്യാമറകൾ കാണാതിരുന്നതിനാൽ ആവേശം കൊണ്ട ജേക്കബ് ജോബ് പിന്നീടാണ് അബദ്ധം തിരിച്ചറിഞ്ഞത്. തനിക്ക് പരിചയമുള്ള പത്രസുഹൃത്തുക്കളെയെല്ലാം നേരിട്ട് വിളിച്ച് തനിക്ക് അബദ്ധം പറ്റിപ്പോയെന്നും കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ഇതിനിടെ ഒരു ലോക്കൽ ചാനലിന്റെ ക്യാമറാമാൻ എസ്പിയുടെ തുറന്നു പറച്ചിലുകൾ മുഴുവൻ പകർത്തിയിരുന്നു. രാത്രി 11 മണിയോടെ മറ്റ് പ്രമുഖ ചാനലുകൾ എല്ലാം തന്നെ ഈ വിഷ്വൽ കടം വാങ്ങി വാർത്തയടിച്ചു. ഇതോടെ എസ്പി ശരിക്കും പെട്ടു. ഒറ്റ ആശ്വാസം മാത്രമാണുള്ളത്. ഈ മാസം 31 ന് സർവീസിൽ നിന്നു വിരമിക്കും. മുഹമ്മദ് നിഷാം ജയിലിൽ നിന്നിറങ്ങിയാൽ തനിക്കിട്ട് പണി തരുമെന്നും ജേക്കബ് ജോബ് കരുതുന്നു. സകലരെയും വെല്ലുവിളിച്ച് തല ഉയർത്തി നടന്ന നിഷാമിന്റെ കൈയിൽ ആദ്യമായി വിലങ്ങ് അണിയിച്ചത് ജേക്കബ് ജോബായിരുന്നു. അതിന് നിഷാമിന് തന്നോട് പകയുണ്ടെന്നും ജേക്കബ് ജോബ് പറയുന്നു.
കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മാധ്യമങ്ങളും പൊലീസും വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ജേക്കബ് ജോബ് ആഞ്ഞടിച്ചത്. മൂന്നുവർഷമാണ് ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡനം ഏൽക്കേണ്ടി വന്നത്. മുഹമ്മദ് നിഷാമിനെ രക്ഷിക്കാനും കസ്റ്റഡിയിൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും ജേക്കബ് ജോബ് ശ്രമിച്ചുവെന്നായിരുന്നു അന്നത്തെ ആരോപണം. ഇതിന്റെ പേരിൽ ഇദ്ദേഹത്തെ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്ത് നിന്ന് മാറ്റുകയും പത്തനംതിട്ടയിൽ നിയമിക്കുകയും ചെയ്തു. ചുമതലയേറ്റ് രണ്ടാം ദിവസമാണ് നിസാമിന് വഴിവിട്ട് സഹായം ചെയ്തതിന്റെ പേരിൽ സസ്പെൻഷനിലായത്.
Stories you may Like
- കാട്ടാമ്പള്ളി ബാറിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഷാം അറസ്റ്റിൽ:
- ചന്ദ്രബോസ് വധക്കേസ്: ഭയാനകമായ കേസെന്ന് സുപ്രീംകോടതി
- ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മാപ്പിള ഖലാസി റിയാസ് വധക്കേസിൽ പ്രതി നിഷാമിനായി തിരച്ചിൽ
- പ്രതി ജിം നിഷാമിനെ ഒളിപ്പിച്ചു താമസിപ്പിച്ച കൊയിലാണ്ടി സ്വദേശി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്