ഡെക്കാൺ പീഠഭൂമിയിലെ ചെറുനഗരം; ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന കേന്ദ്രം; കരകൗശല കലകളുടെ ആസ്ഥാന കേന്ദ്രം; ബീദറിലേക്കുള്ള ഒരു യാത്രാനുഭവം
രവികുമാർ അമ്പാടി
മേഘരഹിതമായ നീലാകാശത്ത് സൂര്യൻ കത്തിജ്വലിക്കുന്നുണ്ടെങ്കിലും വേനലാരംഭത്തിലെ വെയിലിന് കാഠിന്യം കുറവാണ്. ആകാശത്ത് വട്ടം ചുറ്റുന്ന ഫൈറ്റർ ജറ്റുകളുടെ ഇരമ്പൽ. അതിൽ മുങ്ങിപ്പോകുന്നു നഗരശബ്ദങ്ങളൊക്കെയും. ഒരു നിമിഷം, ആ ഗർജ്ജനത്തിനു കാതോർക്കാതെ, റോഡിലൂടെ പായുന്ന വാഹനങ്ങൾ അന്തരീക്ഷത്തിലേക്ക് പടർത്തുന്ന പൊടിപടലങ്ങൾ അവഗണിച്ച്, കണ്ണുകളടച്ച് മനസ്സ് ഏകാഗ്രമാക്കിയാൽ കേൾക്കാം, ഓർമ്മകളുടെ മർമ്മരങ്ങൾ. ഇത് ബീദർ, സ്മാരകങ്ങൾ നിമന്ത്രിക്കുന്ന നഗരം (ദി സിറ്റി ഓഫ് മർമറിങ് ടോംബ്സ്) എന്ന് വിളിപ്പേരുള്ള, ഉത്തര കർണ്ണാടകയിലെ ഒരു ചെറു നഗരം.
ഡെക്കാൺ പീഠഭൂമിയിലെ ഈ ചെറുനഗരത്തിന് പറയുവാൻ ഏറെക്കഥകളുണ്ട്, പുസ്തകത്താളുകളിൽ കുറിക്കപ്പെട്ട ചരിത്രവും വാമൊഴിയായി പകർന്നുകിട്ടിയ ഐതിഹ്യവും. ബീദരി വർക്ക്സ് എന്ന പേരിൽ ലോകപ്രസിദ്ധമായ കരകൗശലകലയുടെ ആസ്ഥാനമായ ഈ ചെറുനഗരം പണ്ട് വിദർഭാ രാജ്യമായിരുന്നത്രെ! മാളവികാഗ്നിമിത്ര, മഹാഭാരതം മഹാഭാഗവതം എന്നിവയുൾപ്പടെ പല പുരാണേതിഹാസങ്ങളിലും പരാമർശിക്കപ്പെട്ട വിദർഭ രാജ്യം. വിദർഭയാണത്രെ പിന്നീട് ബീദർ ആയത്.
ധർമ്മാധർമ്മങ്ങളെ തലനാരിഴകീറി വിചിന്തനം നടത്തിയ, മഹാജ്ഞാനിയായ വിദുരർ ജീവിച്ചിരുന്നതും ഇവിടെയായിരുന്നത്രെ! വിദുരപുരി പിന്നീട് ബീദറായി ലോപിച്ചെന്നും പറയപ്പെടുന്നു. കാല്പനികത ചിറകുവിരുത്തിപ്പറക്കുന്ന ബീദറിലായിരുന്നത്രെ നളദമയന്തിമാരുടെ രഹസ്യ സമാഗമം നടന്നിരുന്നത്. ഹോട്ടൽ മയൂരയിലെ ഇരുന്നൂറ്റി പതിനാറാം നമ്പർ സ്യുട്ടിൽ, ഒരു പുരുഷായുസ്സ് മുഴുവനുംകൊണ്ട് അനുഭവിക്കാനാകാത്തത്ര അനുരാഗം നെഞ്ചത്തേറ്റുവാങ്ങുമ്പോൾ ആരോ കാതിൽ അടക്കം പറഞ്ഞു, ഇതാണ് ബീദറിന്റെ മാസ്മരികത. കാലത്തിനും തകർക്കാനാകാത്ത പ്രണയത്തിന് വിത്തുപാകിയ ബീദറിന്റെ മാന്ത്രിക സ്പർശം.
ജനൽ കർട്ടനൊരല്പം മാറ്റി നോക്കിയാൽ തെളിഞ്ഞ ആകാശത്ത് പൂർണ്ണചന്ദ്രനെ കാണാം. ജനൽപ്പാളികളുടെ വിടവിലൂടെ തഴുകാനെത്തുന്ന ഇളംകാറ്റിനൊപ്പം, ഏറെ ദൂരെയല്ലാതുള്ള ഗുരുദ്വാരയിൽ നിന്നും ഒഴുകിയെത്തുന്ന ഗുരു നാം ജപോ എന്ന ഭക്തിഗാനം. ഗുരു നാനാക് ഝിറാ സാഹിബ് ഗുരുദ്വാര. സിക്ക് മതസ്ഥാപകനായ ഗുരുനാനാകിന്റെ അമാനുഷിക ശക്തി പ്രകടമായ രണ്ടാമത്തെ ഗുരുദ്വാരയാണിത്. ആദ്യത്തേത്, ഇന്നത്തെ പാക്കിസ്ഥാനിലുള്ള പുഞ്ചാസാഹിബ് ഗുരുദ്വാരയും. അതു തന്നെയാണ് സിക്ക് തീർത്ഥാടനത്തിൽ ബീദറിനുള്ള പങ്ക്. എല്ലാ വർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടം സന്ദർശിക്കുന്നത്. എല്ലാ മതക്കാർക്കും പ്രവേശനമുള്ള ഇവിടെ വരുന്നവർക്കെല്ലാം ഭക്ഷണവും സൗജന്യമാണ്.
തന്റെ ദക്ഷിണേന്ത്യൻ പര്യടനവേളയിൽ, മഹാരാഷ്ട്രയിൽ നിന്നും ഹൈദരാബാദിലെത്തിയ ഗുരു നാനാക് ജി പിന്നീട് ബീദറിൽ എത്തിയത്രെ. ഇന്ന് ഗുരുദ്വാര നിൽക്കുന്നതിനടുത്തായി, മുസ്ലിം ഫക്കീർമാർ താമസിച്ചിരുന്ന സ്ഥലത്തിനടുത്തായി അദ്ദെഹം കുറേ നാൾ താമസിച്ചു ധർമ്മോപദേശം നൽകിവന്നിരുന്നു. ഉത്തരേന്ത്യയിൽ നിന്നെത്തിയ ഗുരുവിനെ കുറിച്ചുള്ള വാർത്ത അതിവേഗം പരക്കുകയും നിരവധി സ്ഥലവാസികൾ അദ്ദേഹത്തെ ദർശിക്കുവാൻ എത്തുകയും ചെയ്തു.
അന്ന് ബീദർ കനത്ത വർൾച്ച നേരിടുകയായിരുന്നു. എങ്ങും വരണ്ടുണങ്ങി, എത്ര ആഴത്തിൽ കിണർ കുത്തിയാലും വെള്ളം ലഭിക്കാത്ത അവസ്ഥ. ഗ്രാമവാസികൾ ഗുരുവിനോട് കഷ്ടപ്പാടുകൾ ഉണർത്തിക്കുന്നു.അദ്ദേഹം സമീപത്തുള്ള സാമാന്യം വലിയൊരു പാറ, സത്കർത്താർ ഉരുവിട്ടുകൊണ്ടു തള്ളിനീക്കി. അതിനടിയിൽ നിറയെ വെള്ളാരം കല്ലുകൾ. തന്റെ ചന്ദനമെതിയടികൊണ്ട് അദ്ദേഹം അവയെല്ലാം ഒരു വശത്തേക്ക് ഒതുക്കിവച്ചു. ഒരു നിമിഷം. എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട്, ഊഷരഭൂമിയുടെ ഗർഭത്തിൽ നിന്നും തണുത്ത തെളിനീര് പുറത്തേക്ക് ഒഴുകാൻ തുടങ്ങി. അമൃതകുണ്ഡമെന്ന പേരിൽ, ഈ തെളിനീരുറവയുടെ ഉദ്ഭവസ്ഥാനം ഇന്നും അവിടെയുണ്ട്. തീർത്ഥാടകരായി എത്തുന്നവർ ആ പുണ്യജലം കുപ്പികളിലും മറ്റും ശേഖരിച്ചുകൊണ്ടുപോകുന്നു.
കാല്പനികതയും ഐതിഹ്യങ്ങളും കൈകൊർത്ത് പിടിച്ച് തൊട്ടിലാട്ടി വളർത്തിയബീദറിലെ മറ്റൊരു ആകർഷണമാണ് ജല നരസിംഹ സ്വാമി ക്ഷേത്രം. ഏതാണ്ട് അര കിലോമീറ്ററോളം നീളമുള്ള, നെഞ്ചോളം വെള്ളമുള്ള ഒരു ഇടുങ്ങിയ ഗുഹയിലൂടെ നടന്നു പോയി വേണം ക്ഷേത്ര ദർശനം നടത്താൻ. സന്ദർശകരെ, ശ്രീകോവിലിനു മുന്നിലിരുത്തി പൂജ ചെയ്യും. ഭക്തരാണ് പുഷ്പ സമർപ്പണവും ആരതിയുമെല്ലാം ചെയ്യുന്നത്. ആരതി കഴിഞ്ഞ്, തീർത്ഥം ഇറ്റിച്ചുതരുമ്പോൾ പൂജാരി കഥ പറഞ്ഞു.
ജലാസുരൻ വലിയ ക്രൂരനായിരുന്നത്രെ. ഇന്നത്തെ ബീദറിലെ മലനിരകളിൽ മനുഷ്യരേയും മാനുകളേയും വേട്ടയാടി നടന്ന ഒരു അസുരൻ. ഹിരണ്യകശിപു വധം കഴിഞ്ഞിട്ടും ഒടുങ്ങാത്ത കോപവുമായി നരസിംഹസ്വാമി എത്തിയതും ഈ മലനിരകളിൽ. മനസ്സ് ശാന്തമാക്കാൻ ഒരല്പനേരം അവിടെ ഇരുന്ന ഭഗവാന്റെ മുഖത്തെ പ്രഭകണ്ട് ആകൃഷ്ടനായ ജലാസുരൻ മാനസാന്തരം വന്ന് ഭഗവാനെ വാഴ്ത്തിപ്പാടി കോപമകറ്റി പോലും. സന്തുഷ്ടനായ ഭഗവാൻ വരമെന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ, ഭഗവാന്റെ പേരിനു മുന്നിലായി എന്റെ പേര് അറിയപ്പെടണം എന്ന വരമാണത്രെ ജലാസുരൻ ചോദിച്ചത്.
സംപ്രീതനായ നരസിംഹ സ്വാമി, ജലാസുരന് മോക്ഷം നൽകുകയും അയാളുടെ ഭൗതിക ശരീരം നീളമുള്ള ഒരു ജലവാഹിനിയായി രൂപാന്തരം വരുത്തി താൻ ഇരുന്ന പാറക്കു മുന്നിലായി വച്ചു. അതാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാനുള്ള ഏക മാർഗ്ഗമായ, നെഞ്ചോളം ജലം നിറഞ്ഞ ഗുഹ. എന്നിട്ട് ഭഗവാൻ അരുളിച്ചെയ്തു, ഇനി മുതൽ അദ്ദേഹം അവിടെ ജല നരസിംഹ സ്വാമി എന്നറിയപ്പെടുമെന്ന്.
പാപനാശം ശിവക്ഷേത്രത്തിലെ സായാഹ്നം ഭക്തി നിർഭരം മാത്രമല്ല, ഒരല്പം പ്രണയവും മനസ്സിലുണർത്തും. ആരതിയും അഭിഷേകവും കഴിഞ്ഞ്, ക്ഷേത്രാങ്കണത്തിലെ സിമന്റ് ബഞ്ചിലിരുന്നാൽ അങ്ങകലെയായി ഗോദാവരിയുടെ പോഷകനദിയായ മഞ്ചീര നദി കാണാം. ഒപ്പം, മലനിരകളിലെ പൂങ്കാവനങ്ങളെ തഴുകിയെത്തുന്ന കുളിർക്കാറ്റിന്റെ സുഗന്ധവും ആസ്വദിക്കാം.
മുപ്പതോളം സ്മാരകങ്ങൾ നിറഞ്ഞ ബീദർ കോട്ട. ഗുല്‍ബർഗയിൽ നിന്നും ബീദറിലേക്ക് രാജ്യതലസ്ഥാനം മാറ്റിയ ബാമിനി സുൽത്താൻ, അലാവുദ്ദീൻ ബാമൻ 1427 ലാണ് അദ്യമായി ഇത് പണികഴിപ്പിച്ചത്. പിന്നീട് ഇവിടം ഭരിച്ച മുഗളന്മാരും നിസാമുമെല്ലാം ഇത് ചില രൂപഭേദങ്ങൾ വരുത്തി സൂക്ഷിച്ചു. ഒരു മുസ്ലിം രാജവംശത്തിന്റെ കോട്ടയ്ക്ക് മുന്നിൽ ചന്ദനവും കുംങ്കുമവും അണിഞ്ഞ്, പുഷ്പങ്ങൾ കൊണ്ടലങ്കരിച്ച ഒരു കല്ല് പ്രത്യേക ശ്രദ്ധയാകർഷിക്കും. പാദാകൃതിയിലുള്ള ആ കല്ല് ഇന്നും ദിവസേന പൂജിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ ഉറങ്ങുന്ന ബീദറിൽ, അവിടത്തെ ഭരണസിരാകേന്ദ്രമായിരുന്ന കോട്ടക്ക് മാത്രമായി അതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ലല്ലോ. ഇന്നും ആയിരക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന ഈ പാദാകൃതിയിലുള്ള ശിലയുടെ ഐതിഹ്യം, വിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന പാണ്ഡുരംഗ വിട്ടലയുമായി ബന്ധപ്പെട്ടതാണ്.
സുൽത്താന്റെ കലവറ സൂക്ഷിപ്പുകാരനായിരുന്ന ദാമാജി പാന്ത്, പാണ്ഡുരംഗ വിട്ടലയുടെ ഭക്തനായിരുന്നു. ഈശ്വരമാർഗത്തിലൂടെ ചരിച്ചിരുന്ന അദ്ദേഹം ജനങ്ങൾക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരിക്കൾ രാജ്യം കടുത്ത ക്ഷാമത്തെ നേരിട്ടു. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ വലഞ്ഞ സാധാരണക്കാർക്ക് മുന്നിൽ അദ്ദേഹം കൊട്ടാരത്തിലെ കലവറ തുറന്നു കൊടുത്തു. കലവറയിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധങ്ങൾ ജനങ്ങൾ ഭക്ഷിക്കുന്നതറിഞ്ഞ് കോപിഷ്ഠനായ സുല്‍ത്താൻ പാന്തിനെ മുന്നിൽ വരുത്തി കാര്യമാരാഞ്ഞു.
''അവർ രാജാവിൽ നിന്നും കടം വാങ്ങുന്നു എന്നു മാത്രം. അതിന്റെ പണം അവർ ഉടൻ തന്നെ തരും.'' ശാന്തനായി അദ്ദേഹം ഉണർത്തിച്ചു. ഇത് സുൽത്താനെ കൂടുതൽ കോപിഷ്ഠനാക്കി. ഭക്ഷിച്ച ധാന്യങ്ങളുടെ വില തന്നു തീർക്കുന്നതുവരെ അദ്ദേഹത്തെ കോട്ടവാതിലിൽ നിർത്താൻ സുൽത്താൻ ഉത്തരവിട്ടു.
ഭക്ഷണവും ജലവുമില്ലാതെ കോട്ടവാതിലിൽ നിന്ന് ദാമാജി പാന്ത് പാണ്ഡുരംഗനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. സൂര്യോദയത്തിനു ശേഷം, ഇരുൾപ്പരക്കുന്നതിന് തൊട്ടുമുൻപായി പാണ്ഡുരംഗ അവിടെയെത്തി. ഒരു കാൽ കോട്ടക്ക് മുന്നിൽ ഉറപ്പിച്ച്, കൊട്ടാരം കലവറയിൽ നിന്നും എടുത്ത ധാന്യത്തിനു പകരമായ സ്വർണ്ണനാണയങ്ങൾ പാന്തിനു മുന്നിൽ ചൊരിഞ്ഞ് ഉടൻ തന്നെ അവിടെ നിന്നും കുതിച്ചുയർന്നുവത്രെ!
ഷാഹാഗഞ്ച് മാർക്കറ്റിരിക്കുന്നതിനടുത്തായി, മറ്റേക്കാലും ഊന്നി, ഭഗവാൻ ആകാശത്തേക്ക് കുതിച്ചുയർന്നുവത്രെ! ഈ ഭഗവദ് പാദങ്ങളാണ് ഇന്നും കോട്ടക്ക് മുന്നിൽ പൂജിക്കപ്പെടുന്നത്. പാണ്ഡുരംഗ ജയന്തിക്ക് ആയിരക്കണക്കിന് ഭക്തർ, മഹാരാഷ്ട്രയിൽ നിന്നും കർണ്ണാടകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ഗോവയിൽ നിന്നുമൊക്കെ വൻ ഘോഷയാത്രയായി ഇവിടെ എത്തിച്ചേരാറുണ്ട് ഇന്നും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍