പരമദരിദ്രരായ, കൊടുംപട്ടിണിയിൽ കഴിയുന്ന ആദിവാസിയുടെ പിച്ചചട്ടിയിൽ കൈയിട്ടു വാരിയ മാധ്യമപ്രവർത്തകർ; വാർത്ത എടുക്കാൻ വന്നതിന്റെ കാറ് കൂലിയെന്നും പറഞ്ഞ് നെല്ലിയാമ്പതിയിലെ ആദിവാസികളിൽ നിന്നും വാങ്ങിയത് ആയിരം രൂപ! ഭൂമിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല. എന്നിട്ടും അവരെ പിന്നെയും കൊള്ളയടിക്കുന്നു: ഒരു മാധ്യമപ്രവർത്തകന്റെ കുറിപ്പ്
എം എസ് സനൽകുമാർ
2002 ലാണ്. സൂര്യ ടി വിയിൽ തിരുവനന്തപുരം ബ്യൂറോയിൽ ജോലി നോക്കുന്നു. അക്കാലത്താണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ ആദിവാസി ഭൂമി പ്രശ്നം ഉടലെടുക്കുന്നത്. നെല്ലിയാമ്പതിയിൽ എസ്റ്റേറ്റുകളും റിസോർട്ടുകളും വന്നതോടെ കിടപ്പാടം നഷ്ടമായ 186 ആദിവാസി കുടുംബങ്ങൾ സർക്കാർ വക ഓറഞ്ചു ഫാമിന്റെ ഭൂമി കയ്യേറി കുടിൽ കെട്ടി സമരം തുടങ്ങുകയായിരുന്നു. സർക്കാർ ഇവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്നു. പൊലീസ് നടപടി ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടായിരുന്നു. പൊലീസ് വന്നാൽ ചെറുക്കുമെന്ന് ആദിവാസി കുടുംബങ്ങൾ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്ഥലത്ത് വൻസംഘർഷാവസ്ഥ. സംഭവം റിപ്പോർട്ട് ചെയ്യാൻ ക്യാമറായൂണിറ്റുമായി പാലക്കാടേക്ക് പോകാൻ ചീഫ് ന്യൂസ് എഡിറ്റർ സുകുമാരൻ സാർ എന്നോട് ആവശ്യപ്പെട്ടു.
വൈകാതെ ഞാൻ യൂണിറ്റുമായി പാലക്കാടേക്ക് തിരിച്ചു. രാത്രി പാലക്കാടെത്തി പിറ്റേന്ന് പുലർച്ചെയോടെ നെല്ലിയാമ്പതിയിലെക്ക് തിരിച്ചു. കേരളകൗമുദി പാലക്കാട് ബ്യൂറോ ചീഫായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ജഗദീഷ് ബാബു ചേട്ടനും ഞങ്ങളോടോപ്പമുണ്ട്. ബാബുചേട്ടനെ നേരത്തേ വിളിച്ചുവിവരം പറഞ്ഞിരുന്നതിനാൽ ഞങ്ങളെ സഹായിക്കാൻ ഒപ്പം പോന്നതാണ്. ഒരു ഒൻപതു മണി ആയപ്പോൾ നെല്ലിയാമ്പതിയിൽ എത്തി. വഴിനീളെ പൊലീസ്. ഞങ്ങൾ ആദിവാസികൾ കുടിൽ കെട്ടിയ സ്ഥലത്തേക്ക് നടന്നു. അൽപ്പം നടന്നപ്പോൾ സ്ഥലം കണ്ടു. വഴിയിൽ കുറുകെ വലിയ മരത്തടി പിടിച്ചുവെച്ച് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു.
അമ്പും വില്ലും, വെട്ടുകത്തി,കുറുവടി തുടങ്ങിയ ആയുധങ്ങളുമായി അൻപതോളം ആദിവാസികൾ മരത്തടിക്ക് പിന്നിൽ കാവൽ നിൽക്കുന്നു. ഞാൻ അവിടെയെത്തി...എന്നെയും എന്റെ കയ്യിലിരിക്കുന്ന മൈക്കും കണ്ട് അവർ പ്രകോപിതരായി...ഞാൻ ശാന്തനായി പറഞ്ഞു...' ഞങ്ങളെ അകത്തേക്ക് കയറ്റിവിടണം .നിങ്ങളുടെ സമരം വാർത്തയാക്കാൻ വന്നതാണ്. ഉപദ്രവിക്കാൻ വന്നതല്ല. ' അവിടെ കുറുവടി പിടിച്ചുനിന്ന ഒരു ആദിവാസി യുവാവ് പെട്ടെന്ന് പൊട്ടിത്തെറിച്ചു....' വാർത്തയൊക്കെ മതി സാറേ. അരി വാങ്ങാൻ പോലും പൈസയില്ല.ഞങ്ങളുടെ കുട്ടികൾ പട്ടിണിയിലാ. അതിനിടയ്ക്ക് നിങ്ങൾക്ക് തരാനും കൂടി ഞങ്ങളുടെ കയ്യിൽ പൈസയില്ല. സാറ് വന്ന വഴി പോ..'. ഞാനൊന്ന് ഞെട്ടി...എന്നിട്ട് പറഞ്ഞു...' വാർത്ത ചെയ്യാൻ പൈസ ഒന്നും വേണ്ട. ഇത് ഞങ്ങളുടെ ജോലിയാ. '.എന്നിട്ടും ആദിവാസികളുടെ കോപം ശമിച്ചില്ല.
അപ്പോഴേക്കും ജഗദീഷ് ബാബുച്ചേട്ടൻ ആദിവാസി മൂപ്പനേയും കൂട്ടി അവിടെയെത്തി. മൂപ്പൻ ആദിവാസി യുവാവിനെ അടക്കി നിർത്തി. മൂപ്പൻ പറഞ്ഞു...' അവർ ദേഷ്യപ്പെടുന്നതിന് കാരണമുണ്ട്. ഇന്നലെ ഒന്ന് രണ്ട് ടിവിക്കാരും കുറച്ച് പത്രക്കാരും ഒരു കാറിൽ ഇവിടെയെത്തി. അവർ വാർത്ത ഒക്കെ എടുത്തു. എല്ലാം കഴിഞ്ഞ് ഞങ്ങളോട് രണ്ടായിരം രൂപ ചോദിച്ചു. കാറ് കൂലിയാണ്..നിങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങൾ അറിയണ്ടേ..അതിന് കുറച്ച് പൈസ നിങ്ങളും ചെലവാക്കണം എന്ന് പറഞ്ഞു. ഞങ്ങടെ കയ്യിൽ എവിടുന്നാ സാറേ അത്രയും പൈസ. ഇവിടെ കൊടും പട്ടിണിയാ. അക്കാര്യം പറഞ്ഞപ്പോൾ അവർ ചൂടായി.
ഒടുവിൽ ഞങ്ങൾ നുള്ളിപ്പെറുക്കി ആയിരം രൂപ കൊടുത്തു. അതോർത്താ ഇവർ ചൂടാവുന്നെ. സാർ ക്ഷമിക്കണം. ' ഞാൻ സ്തംഭിച്ചുപോയി. പരമദരിദ്രരായ, കൊടുംപട്ടിണിയിൽ കഴിയുന്ന ഇവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ എന്റെ സഹപ്രവർത്തകരെ ഓർത്ത് ഞാൻ മുഖം കുനിച്ചു. മൂപ്പൻ ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ടു. കൊടും വേനലിൽ കരിഞ്ഞു നിൽക്കുന്ന കാട്. നീണ്ട വഴിയിലൂടെ കുറേ നടന്നപ്പോൾ കുടിലുകൾ കാണായി. പ്ലാസ്റ്റിക്കും പുല്ലും മേഞ്ഞ ഒറ്റമുറി കുടിലുകളാണ് എല്ലാം. ആദ്യം കണ്ട കുടിലിലേക്ക് കയറി. ഒരോരം ചേർന്ന് ഒരാൾ കിടക്കുന്നു. മുഖം തോർത്തുകൊണ്ട് പാതിമറച്ചിരിക്കുന്നു. എല്ലും തോലുമായ ഒരു സ്ത്രീ അടുത്ത് അടുപ്പിൽ എന്തോ തിളപ്പിക്കുന്നുണ്ട്. അവരോട് സംസാരിച്ചു. ഭർത്താവാണ് കിടക്കുന്നത്. കാൻസറാണ് .
ചികിത്സിക്കാൻ പണമില്ല. വേദന സഹിച്ച് കഴിയുന്നു. രാവിലെ അൽപ്പം അരി കിട്ടി. അത് തിളപ്പിക്കുകയാണ്. മിക്ക ദിവസവും പട്ടിണി. ഭൂമി കിട്ടുമെന്ന് വിചാരിച്ച് സമരം ചെയ്യാൻ വന്നതാണ്. സ്വന്തമായി ഭൂമിയോ മറ്റ് സർക്കാർ രേഖകളോ ഒന്നുമില്ല. അവിടെനിന്നും ഇറങ്ങി മുന്നോട്ട് നടന്നു. കയറ്റവും ഇറക്കവും താണ്ടി പൊരിവെയിലിൽ നടന്നപ്പോൾ വഴിയരികിൽ രണ്ട് പെൺകുട്ടികൾ. വെള്ളം ശേഖരിക്കാൻ ഇറങ്ങിയതാണ്. അകലെ ഒരു കുഴിയുണ്ട്. അതിലാണ് വെള്ളം. അവരോടൊപ്പം ഞങ്ങളും ചേർന്നു. കുറേ നടന്നപ്പോൾ മരങ്ങൾക്കിടയിൽ ഒരു ചെറിയ കുഴി. ഊറ്റുവെള്ളം ഒഴുകിയിറങ്ങുന്നു. വെള്ളം കലങ്ങി ചെളിനിറം.
ഇതാണോ നിങ്ങൾ കുടിക്കുന്നത് എന്ന ചോദ്യത്തിന് അതേയെന്ന തലയാട്ടലിൽ കുട്ടി മറുപടി നൽകി. സ്കൂളിൽ പോകുന്നില്ലേ. ഞാൻ ചോദിച്ചു. ഇല്ല എന്ന് മറുപടി. പഠിക്കാൻ ആഗ്രഹമില്ലേ..കുട്ടി...' നാലാം ക്ലാസ് വരെ പഠിച്ചു. പിന്നെപ്പോയില്ല.പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്.' അവർ പാത്രത്തിൽ വെള്ളം നിറച്ച് നടന്നു നീങ്ങി. ഞങ്ങൾ ഓരോ കുടിലിലും കയറിയിറങ്ങി. തനിയാവർത്തനക്കാഴ്ചകൾ. പട്ടിണിയും ദുരിതവും രോഗങ്ങളും. പേക്കോലങ്ങളായ കുട്ടികൾ. കൊടുംചൂടിൽ ഉരുകിക്കഴിയുന്ന മനുഷ്യർ. ഭൂമിയില്ല, ഭക്ഷണമില്ല, വെള്ളമില്ല, വെളിച്ചമില്ല. എന്നിട്ടും അവരെ പിന്നെയും കൊള്ളയടിക്കുന്നു.
കൊള്ളക്കാരെന്ന് ആക്രോശിച്ചു തല്ലിക്കൊല്ലുന്നു. നെല്ലിയാമ്പതിയിലെ ആദിവാസികളുടെ സമരം ഇന്നും തുടരുകയാണ്. പതിനാറുവർഷമായിട്ടും ഭൂമിക്കും നിലനിൽപ്പിനും വേണ്ടിയുള്ള അവരുടെ സമരം അവസാനിച്ചിട്ടില്ല. വിശപ്പിന് അൽപ്പം ഭക്ഷണം മോഷ്ടിച്ച കുറ്റത്തിന് കാടിന്റെ മകനെ തല്ലിക്കൊല്ലുന്ന നാട്ടിൽ പ്രിയരേ...നിങ്ങൾക്ക് നീതിയില്ലെന്നു തിരിച്ചറിയുക.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍