കയർ കയറ്റുമതി ചെയ്ത് മുതലാളിയായപ്പോൾ തൊഴിലാളി സമരങ്ങളെയും പൊളിച്ച കുപ്രസിദ്ധൻ; രാഷ്ട്രീയ ഭേദമന്യേ എംഎൽഎമാരുടെയും മന്ത്രിമാരുടെയും സ്വന്തം 'ഹരിദാസ് മുതലാളി'; ഒരു രൂപ അധികം കൂലി ചോദിച്ച തെങ്ങുകയറ്റ തൊഴിലാളിയോട് പകരം വീട്ടിയത് സ്വന്തം പറമ്പിലെ തെങ്ങുകൾ വെട്ടിനിരത്തി! നഴ്സുമാരുടെ സമരം അടിച്ചമർത്താൻ കെവി എം മുതലാളി സർക്കാറിനെ വരുതിയിൽ നിർത്തുന്നത് കാശിന്റെ ഹുങ്കിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാരുടെ ന്യായമായ സമരത്തെ അടിച്ചമർത്താൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ആശുപത്രി മാനേജ്മെന്റ്. കെവി എം ഹരിദാസ് എന്ന മുതലാളിയുടെ ചൊൽപ്പടിക്ക് സർക്കാറും കൂട്ടു നിൽക്കുന്ന അവസ്ഥയാണ് ചേർത്തലയിലേത്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തെ അംഗീകരിക്കാതെ സമരത്തെ നേരിടാൻ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ് കെവി എം മാനേജ്മെന്റ്. ഡോ. ഹരിദാസിന്റെ വീട്ടിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തിയിട്ടും കുലുങ്ങാതിരിക്കുകയാണ് ആശുപത്രി അധികാരികൾ.
മന്ത്രിമാരുടെയും എംഎൽഎമാരുടെയും സ്വന്തം മുതലാളിയാണ് ഡോ. ഹരിദാസ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ ബലവും. കെവി എം മുതലാളിയുടെ വീടിന് മൂന്ന് മണിക്കൂർ അകലത്തിലാണ് മന്ത്രി പി തിലോത്തമന്റെ വീട്. ഡോ. ഹരിദാസുമായി ഉറ്റബന്ധവും. ഈ മന്ത്രി മനസുവച്ചാൽ ഈ സമരം തീർക്കാവുന്നതേയുള്ളൂവെന്നാണ് നഴ്സുമാർ പറയുന്നത്. എന്നാൽ പണക്കാരനായ മുതലാളിക്ക് മുമ്പിൽ മന്ത്രിയും മുട്ടുമടക്കി. ധനമന്ത്രി തോമസ് ഐസക്ക്, മന്ത്രി ജി സുധാകരൻ എന്നിവരുമായും അടുത്ത ബന്ധമാണ് ഡോ. ഹരിദാസിന് എന്നിട്ടും സമരം തീർക്കാൻ ഇവർക്ക് സാധിക്കുന്നില്ല. ആർക്കും വഴങ്ങാതിരിക്കുകയാണ് കെവി എം മുതലാളി.
ഇപ്പോൾ സേവ് കെവി എം എന്ന പേരിൽ നഴ്സിങ് ഇതര സംഘടനകളുടെ ഫോറം രൂപീകരിച്ച് നഴ്സിങ് സമരത്തെ തകർക്കാനും പ്രചരണം തുടങ്ങിയിട്ടുണ്ട്. അതേസമയം നിലപാടിൽ വിട്ടുവീഴ്ച്ചയില്ലാതെ കടുത്ത നിലപാടുമായി മുന്നോട്ടു പോകുകയാണ് യുഎൻഎയും. ആശുപത്രിയെ ബിസിനസാക്കി മാറ്റിയ തന്ത്രശാലിയാണ് ഡോ. കെവി എം ഹരിദാസ്. കയർ കയറ്റുമതി രംഗത്താണ് ഇദ്ദേഹം നേരത്തെ പ്രവർത്തിച്ചത്. ഈ രംഗത്ത് അറിയപ്പെടുന്ന ബിസിനസുകാരനുമാണ്.
മേഖലയിലെ തൊഴിലാളി സമരങ്ങളെ അടിച്ചമർത്തി കുപ്രസിദ്ധി നേടിയ വ്യക്തി കൂടിയാണ് കെവി എം ഹരിദാസ്. പല സമരങ്ങളും പൊളിച്ച് പരകിചയമുള്ള ഡോ. ഹരിദാസ് സമാന തന്ത്രം തന്നെയാണ് നഴ്സിങ് സമരത്തെ അടിച്ചമാർത്താനും പയറ്റുന്നത്. രാഷ്ട്രീയക്കാരെ വരുതിയിൽ നിർത്താൻ പണം വാരി എറിയുമ്പോഴും തൊഴിലാളികളുടെ കാര്യത്തിൽ കണ്ണിൽചോരയില്ലാത്ത മുതലാളിയാണ് ഡോ. കെവി എം ഹരിദാസ്. അദ്ദേഹത്തെ പറ്റി പ്രദേശത്തെ നാട്ടുകാർക്കിടയിൽ വിചിത്രമായ കഥ തന്നെ പ്രചരിക്കുന്നുണ്ട്. ഡോ. ഹരാദാസിന്റെ വീട്ടിൽ തേങ്ങയിടാൻ എത്തുന്ന തൊഴിലാളി ഒരു രൂപ കൂലി അധികം ചോദിച്ചപ്പോൾ തൊഴിലാളിയെ 'പാഠം പഠിപ്പിക്കാൻ' തെങ്ങ് കൂട്ടത്തോടെ മുറിച്ചു കളഞ്ഞുവെന്നാണ് നാട്ടുകാർക്കിടയിൽ പ്രചരിച്ചിരിക്കുന്ന ഒരു കഥ. ഈ കഥ ശരിയാണെന്നാണ് സമരം ചെയ്യുന്ന നഴ്സുകാർ ഇപ്പോൾ പറയുന്നത്.
രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയപ്പെട്ട മുതലാളിയാണ് കെവി എം ഹരിദാസ്. കോൺഗ്രസ് നേതാവ് എകെ ആന്റണിയോടും അദ്ദേഹത്തിന് പ്രത്യേകം അടുപ്പമുണ്ട്. ഇടതുപക്ഷത്തെ മന്ത്രിമാർക്കും ഏറെ പ്രിയപ്പെട്ടവാണ് അദ്ദേഹം. അതുകൊണ്ടാണ് ഈ തൊഴിലാളി പ്രശ്നത്തെ പുറംകാലു കൊണ്ട് സർക്കാറും തട്ടിക്കളിക്കുന്നത്. തുടർച്ചയായ അവഗണന തുടരുമ്പോൾ നഴ്സുമാർ അടുത്ത മാസം മുതൽ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ചുരുക്കത്തിൽ കെവി എം എ്ന്ന ആശുപത്രിയിലെ സമരം സംസ്ഥാനം മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
നേഴ്സുമാരുടെ സമര പ്രഖ്യാപനത്തെ നേരിടുമെന്ന മാനേജ്മെന്റ് അസോസിയേഷന്റെ ഭീഷണി വെറും താമശ മാത്രമാണെന്നാണ് യുഎൻഎ പറയുന്നത്. യുഎൻഎയുടെ ഒപ്പം നിൽക്കുന്നവർ സമരക്കാരുമായി ഒത്തുപോകുമെന്നും യുഎൻഎ നേതാക്കൾ പറയുന്നു. ഇതരസംസ്ഥാനത്തു തിന്നും നഴ്സുമാരെ ഡെയ്ലി വേജസ്, കോൺട്രാക്ട് വ്യവസ്ഥയിൽ ജോലിക്ക് എത്തിക്കുമെന്നാണ് ആശുപത്രി മുതലാളിമാർ പറയുന്നത്. ഇത് മുൻപത്തെ പോലെ എഴുപ്പമാകില്ലെന്നാണ് യുഎൻഎ അധ്യക്ഷൻ ജാസ്മിൻ ഷാ പറയുന്നത്. യുഎൻഎയുടെ ഭാഗമാണ് ഇന്ന് വലിയൊരു വിഭാഗം നഴ്സുമാരുമെന്ന കാര്യം ജാസ്മിൻ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ശത്രുക്കളും ഒരുമിച്ച് ഞങ്ങൾക്കെതിരെ അണിനിരന്നിരിക്കുകയാണ് എന്നത് ഞങ്ങൾ തിരിച്ചറിയുന്നു. ഇതൊരു അന്തിമ പോരാട്ടമാണ് എന്ന തിരിച്ചറിവും ഞങ്ങൾക്കുണ്ട്. നിങ്ങൾ പരാജയപ്പെടുത്താൻ ശ്രമിക്കുന്തോറും അതിജീവനത്തിനായി ശകതമായ പോരാട്ടം ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കാം. അതൊരു വലിയ വിപ്ലവത്തിന് തന്നെ തുടക്കമാകും. കരിനിയമങ്ങളും, അറസ്റ്റും, എസ്മയുമെല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. എന്തിനെയും നേരിടാൻ ആത്മധൈര്യവുമുണ്ട്. നേഴ്സിങ് സമൂഹവും, ആരോഗ്യ പ്രവർത്തകരും, നന്മ വറ്റാത്ത പൊതു സമൂഹവും ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പമുണ്ടാകും എന്ന് ഞങ്ങൾക്കുറപ്പുണ്ട്. ർക്കാർ ആരുടെ കൂടെയാകും എന്നത് മാത്രമാണ് ഇനിയറിയാൻ ഉള്ളത്? - ജാസ്മിൻ വ്യക്തമാക്കി.
ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധം നഴ്സുമാരെ പീഡിപ്പിക്കുന്ന ചേർത്തലയിലെ കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടിട്ടും ഇതിൽ കാര്യക്ഷമമായി ഇടപെടാനോ സർക്കാർ നിശ്ചയിച്ച ശമ്പളം വാങ്ങി നൽകാനോ ഇടപെടാതെ സർക്കാരും നിലകൊള്ളുകയായിരുന്നു. അനിശ്ചിതകാല പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായത്.
സർക്കാർ നിശ്ചയിച്ച ശമ്പളം ഒരു കാരണവശാലും കൊടുക്കില്ലെന്ന് ധാർഷ്ട്യവുമായി മുന്നോട്ടുപോകുന്ന ചേർത്തലയിലെ ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലുള്ള കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്. യുഎൻഎ യുടെ നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 11 ദിവസമായി നിരാഹാരസമരം ചെയ്തിരുന്ന യുഎൻഎ ജനറൽ സെക്രട്ടറി സുജനപാലിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് മാറ്റിയതിനെ തുടർന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എംപി സിബി മുകേഷാണ് ഇപ്പോൾ നിരാഹാരം ഇരിക്കുന്നത്.
കെവി എം ഹോസ്പിറ്റലിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചിരുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജനപാൽ അച്യുതനെ പൊലീസ് ബലമായി അറസ്റ്റുചെയ്തു മാറ്റിയത് ഇന്നലെയാണ്. 11 ദിവസമായി നിരാഹാരത്തിലായിരുന്ന സുജനപാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍