Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്‌നങ്ങൾ കൂടിയെന്ന് വിലയിരുത്തി കോൺഗ്രസ്; മാണിയുടെ സീറ്റുകൾ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയിൽ സീറ്റ് വിഭജനം തർക്കമായി മാറും; മാണി വിഭാഗത്തെ പുകച്ചു ചാടിച്ചു സീറ്റുകൾ പിടിച്ചടുക്കാനുള്ള ഗൂഢാലോചനയിൽ നോട്ടമൊന്നുമില്ലാതെ കോൺഗ്രസ്; പിജെ ജോസഫ് പിടിമുറുക്കിയതോടെ പ്രതിസന്ധി രൂക്ഷം

ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്‌നങ്ങൾ കൂടിയെന്ന് വിലയിരുത്തി കോൺഗ്രസ്; മാണിയുടെ സീറ്റുകൾ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയിൽ സീറ്റ് വിഭജനം തർക്കമായി മാറും; മാണി വിഭാഗത്തെ പുകച്ചു ചാടിച്ചു സീറ്റുകൾ പിടിച്ചടുക്കാനുള്ള ഗൂഢാലോചനയിൽ നോട്ടമൊന്നുമില്ലാതെ കോൺഗ്രസ്; പിജെ ജോസഫ് പിടിമുറുക്കിയതോടെ പ്രതിസന്ധി രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയത്തെ ബഹുഭൂരിപക്ഷം സീറ്റിലും മത്സരിക്കാനാണ് ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് കോട്ടയത്തെ ചില നേതാക്കൾ ഗൂഢാലോചന നടത്തി പുറത്താക്കിയത്. എന്നാൽ അതൊന്നും നടക്കില്ലെന്നാണ് യുഡിഎഫിൽ അവശേഷിക്കുന്ന പിജെ ജോസഫ് പറയുന്നത്. ജോസ് കെ മാണിക്കൊപ്പം നിന്ന മിക്കവാറും നേതാക്കളെല്ലാം തന്നോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ സീറ്റും വേണമെന്ന് ജോസഫും. ഇതോടെ പ്രതിസന്ധിയുടെ ആഴം യുഡിഎഫിൽ കൂടുകയാണ്. കോൺഗ്രസിനോട് ആലോചിക്കാതെയാണ് വിവധി കേരളാ കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന നേതാക്കളെ ജോസഫ് ചാക്കിട്ട് പിടിച്ചത്.

ജോസ് കെ മാണിയെ ഒഴിവാക്കിയതോടെ പ്രശ്‌നങ്ങൾ കൂടിയെന്ന് വിലയിരുത്തി കോൺഗ്രസ് കരുതലോടെ നീങ്ങുകയാണ്. മുസ്ലിം ലീഗിനെ വിശ്വാസത്തിലെടുത്ത് പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയുടെ സീറ്റുകൾ കൂടി ജോസഫ് ചോദിച്ചതോടെ മുന്നണിയിൽ സീറ്റ് വിഭജനം തർക്കമായി മാറുമെന്ന വിലയിരുത്തൽ സജീവമാണ്. ജോസ് കെ മാണിയെ പുകച്ചു ചാടിച്ചു സീറ്റുകൾ പിടിച്ചടുക്കാനുള്ള ഗൂഢാലോചനയിൽ നോട്ടമൊന്നുമില്ലാത്തതിന്റെ നിരാശയിൽ കോട്ടയത്തെ കോൺഗ്രസുകാർ മാറുകയാണ്. അവസരം മുതലെടുത്ത് പിജെ ജോസഫ് പിടിമുറുക്കിയതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.

ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ് തുടങ്ങിയ നേതാക്കൾക്കെല്ലാം സീറ്റ് വേണം. അതും വിജയ സാധ്യതയുള്ള സീറ്റുകൾ. അതുകൊണ്ട് തന്നെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റും ഇത്തവണയും അവകാശപ്പെട്ടതാണെന്ന് പി.ജെ.ജോസഫ് പറയുന്നു. മുൻപ് ജോസ് വിഭാഗം മത്സരിച്ച സീറ്റുകളും അവർ പുറത്തുപോയ സ്ഥിതിക്ക് ജോസഫ് ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നും അതിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്നും ജോസഫ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. എന്നാൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടു. ഇതാണ് പ്രതിസന്ധിക്ക് കാരണം. വിജയസാധ്യത പരിഗണിച്ച് സീറ്റ് വച്ചുമാറ്റത്തിനു തയാറാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

ജോസ് കെ.മാണിയെ നേതാക്കൾ ഏറെയും കൈവിട്ടു. കള്ളം പറയുന്ന റോഷി അഗസ്റ്റിൻ മാത്രമാണ് കൂടെയുള്ളതെന്നും പി.ജെ. ജോസഫ് ആരോപിച്ചു. വിജയസാധ്യത കണക്കിലെടുത്ത് പാലായിൽ മാണിയുടെ മകൾ സാലിയെയാണ് സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. കുടുംബത്തിൽ നിന്ന് ആരും വേണ്ടെന്നു പ്രഖ്യാപിച്ചത് ജോസാണ്. ആര് ആവശ്യപ്പെട്ടാലും ചിഹ്നം നൽകുമായിരുന്നു. എന്നാൽ അങ്ങനെ ആവശ്യപ്പെടാത്തതുകൊണ്ടാണ് അനുവദിക്കാതിരുന്നതെന്നും ജോസഫ് പറഞ്ഞു. ഇങ്ങനെ വെറുതെ വിവാദങ്ങൾ ഉണ്ടാക്കുയാണ് പിജെ ജോസഫ്. ഇതോടെയാണ് കോൺഗ്രസിൽ അതൃപ്തി പുകയുന്നത്.

അതിനിടെ ജോസഫ് വിഭാഗത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സീറ്റ് ചർച്ചയിൽ ഉണ്ടാകില്ലെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ. കേരള കോൺഗ്രസ് മാണി വിഭാഗത്തിനു നൽകിയ അതേ പരിഗണന ജോസഫ് വിഭാഗത്തിനും നൽകുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞദിവസം ജോസഫുമായി ചർച്ച ചെയ്തിരുന്നു. നിയമസഭാ സീറ്റുകൾക്കായുള്ള പി.ജെ.ജോസഫിന്റെ അവകാശവാദത്തിൽ യുഡിഎഫ് നേതൃത്വത്തിന് അതൃപ്തി അതിശക്തമാണെങ്കിലും അത് മറച്ചു വച്ചായിരുന്നു ഹസന്റെ പ്രതികരണം. ഈ ഘട്ടത്തിൽ പൊട്ടിത്തെറികൾ ഉണ്ടാകാതിരിക്കാനാണ് അത്.

കേരളകോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമാകുമ്പോൾ യുഡിഎഫിനുള്ള പരുക്ക് മാറ്റേണ്ട ഈ സമയത്ത് നിയമസഭാ സീറ്റുകളെക്കുറിച്ചു ചർച്ച സൃഷ്ടിച്ചത് അനവസരത്തിലായെന്ന വികാരമാണു കോൺഗ്രസിനുള്ളത്. ലീഗും ഇതേ വികാരത്തിലാണ്.കഴിഞ്ഞ യുഡിഎഫ് യോഗത്തിനുശേഷം കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു മധ്യകേരളത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും പ്രവർത്തനങ്ങളുമാണു വിലയിരുത്തിയത്. ജോസ് പക്ഷത്തിന്റെ പോക്ക് യുഡിഎഫിനു നഷ്ടമുണ്ടാക്കില്ലെന്ന് ഉറപ്പിക്കാനുള്ള നടപടികൾ ആലോചിച്ചു. ത്തരം ചർച്ചകളെ ഇല്ലാതാക്കുന്നതാണ് സീറ്റ് ചർച്ചയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

കെ.എം.മാണിയുടെ പൈതൃകമുള്ള പാർട്ടിയെ ഉപേക്ഷിക്കുകയും ജോസഫിനെ കൂടെ നിർത്തുകയും ചെയ്ത സാഹചര്യത്തിൽ യുഡിഎഫിന്റെ കേരളകോൺഗ്രസ് മുഖമായി ജോസഫ് മുന്നിൽ നിൽക്കണമെന്നായിരുന്നു ആവശ്യം. ജോസ് വിഭാഗത്തിൽ നിന്ന് ആളുകളെ അടർത്തിയെടുക്കുന്നതും ചർച്ച ചെയ്തു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മാന്യമായ പരിഗണന ഉറപ്പു നൽകി. ഇതിനിടയിലാണു കഴിഞ്ഞതവണ കേരളകോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റുകളും ജോസഫ് ചോദിച്ചത്.

അവരുടെ ആവശ്യം കോൺഗ്രസ് നേതാക്കൾ കയ്യോടെ തള്ളി. മധ്യകേരളത്തിൽ ഉമ്മൻ ചാണ്ടിയുടെ കൂടുതൽ ശക്തമായ ഇടപെടലുകളും ഉണ്ടാകും. ഇതിന് ലീഗും അനുകൂലമാണ്. അതുകൊണ്ട് തന്നെ ആറു സീറ്റിൽ കൂടുതൽ ജോസഫിന് കിട്ടാൻ സാധ്യത കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP