ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചു തന്നെയെന്നു മന്ത്രി കെ.ടി.ജലീലും; പിതൃസഹോദര പുത്രന്റെ നിയമനത്തിൽ ചില ചട്ടങ്ങൾ പാലിച്ചില്ലെന്ന് പാറക്കൽ അബ്ദുള്ളയ്ക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി; പൊളിയുന്നത് ബന്ധു നിയമനം ചട്ടങ്ങൾ പാലിച്ചുതന്നെ എന്ന സർക്കാരിന്റെയും മന്ത്രിയുടേയും മുൻ വാദങ്ങൾ; ജലീൽ ലംഘിച്ചത് ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി ഇ.പി.ജയരാജൻ രാജിവെച്ചപ്പോൾ മന്ത്രിസഭാ യോഗം കൈക്കൊണ്ട തീരുമാനങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമനം ചട്ടങ്ങൾ ലംഘിച്ചുതന്നെയെന്നു മന്ത്രി കെ.ടി.ജലീലിന് മുൻപേ തന്നെ വ്യക്തതയുണ്ടായിരുന്നോ? ജലീലിന്റെ വാദങ്ങൾ പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബന്ധു നിയമനം ചട്ടങ്ങൾ പാലിച്ചു തന്നെയാണ് എന്നാണ് വ്യക്തമാക്കിയിരുന്നത്. മന്ത്രി കെ.ടി ജലീലിന്റെ പിതൃസഹോദരപുത്രൻ കെ.ടി.അദീബിനെ ചട്ടങ്ങൾ മറികടന്നു ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ നിയമിച്ചതാണ് ഇടത് സർക്കാരിനെ തന്നെ ഉലച്ച വിവാദമായി പിന്നെ മാറിയത്. ചട്ടങ്ങൾ പാലിച്ചു തന്നെ നിയമനം എന്ന് ഉറപ്പിച്ചു പറഞ്ഞ സർക്കാരും മന്ത്രിയും തന്നെയാണ് ഇപ്പോൾ ബന്ധുനിയമന വിവാദത്തിൽ ചുവടുമാറ്റുന്നത്.
ബന്ധുനിയമനം ചട്ടങ്ങൾ മറികടന്നാണ് എന്ന് മന്ത്രി ജലീൽ തന്നെയാണ് ഇപ്പോൾ നിയമസഭയിൽ വെളിപ്പെടുത്തിയത്. കുറ്റ്യാടി എംഎൽഎ പാറയ്ക്കൽ അബ്ദുല്ല നിയമസഭയിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് ബന്ധു നിയമനം ചട്ടങ്ങൾ മറികടന്നാണെന്നു മന്ത്രി ജലീൽ തന്നെ വ്യക്തമാക്കുന്നത്. ബന്ധു നിയമനം ചട്ടങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ആവശ്യമാണോ എന്നാണ് പാറക്കൽ അബ്ദുള്ള നിയമസഭയിൽ ആരാഞ്ഞത്. ആവശ്യമെങ്കിൽ കെ.ടി.അദീബിന്റെ നിയമനത്തിന് പ്രസ്തുത ചട്ടം പാലിക്കുകയുണ്ടായോ എന്നും അബ്ദുള്ള ചോദിച്ചു. ഈ ചോദ്യത്തിനുള്ള മറുപടിയിലാണ് നിയമനം ചട്ടങ്ങൾ പാലിച്ചല്ല എന്ന് മന്ത്രി തന്നെ വ്യക്തമാക്കുന്നത്.
ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ മുഖ്യമന്ത്രിയും നിയമനം ചട്ടങ്ങൾ പാലിച്ചു തന്നെ എന്നാണ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ കെ.ടി.അദീബിനു നിയമനം നൽകിയത് മന്ത്രിസഭാ തീരുമാനവും മറികടന്നാണെന്നു അന്ന് തന്നെ ആരോപണം ഉയർന്നിരുന്നതാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണമെന്ന സർക്കാർ തന്നെ തീരുമാനിച്ചിരുന്നു. നിയമനത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയും രൂപീകരിച്ചിരുന്നു.
വ്യവസായ മന്ത്രി ഇ.പി.ജയരാജന് ബന്ധു നിയമന വിവാദത്തിൽ കുരുങ്ങി രാജിവയ്ക്കേണ്ടി വന്നതിനെ തുടർന്നാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇപ്പോൾ നിയമന കാര്യങ്ങൾ പരിശോധിക്കുന്നത്. ഈ സമിതിയുടെ രൂപീകരണത്തിനു ശേഷമാണ് കെ.ടി.ജലീലിന്റെ ബന്ധുവിന് നിയമനം നൽകിയതും വിവാദമുണ്ടായതും. അതുകൊണ്ട് തന്നെ ഈ ചട്ടങ്ങൾ ലംഘിക്കപ്പെട്ടതായാണ് ആരോപണം ഉയർന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ ഈ കാര്യങ്ങൾ നിഷേധിക്കുകയായിരുന്നു. പക്ഷെ അറിയാതെ ഒരു കുരുക്കിന്റെ രൂപത്തിലുള്ള ചോദ്യത്തിലാണ് ബന്ധു നിയമനം ചട്ടങ്ങൾ ലംഘിച്ചു കൊണ്ടെന്നു മന്ത്രി തന്നെ വ്യക്തമാക്കുന്ന സാഹചര്യം ഉണ്ടായത്.
2016 ഒക്ടോബറിന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ മിനുട്സിൽ തന്നെ ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതീവരഹസ്യമെന്ന് രേഖപ്പെടുത്തിയാണ് ഈ തീരുമാനങ്ങൾ മന്ത്രിസഭാ യോഗം എടുത്തത്. ഇതനുസരിച്ച് പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിക്കുന്നവർക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണ്. കൂടാതെ ദേശീയതലത്തിൽ അറിയപെടുന്ന സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട സമിതിയായിരിക്കണം ഇത്തരം ഉന്നത നിയമനങ്ങൾ നടത്തേണ്ടതും. ഇതെല്ലാം അദീബിന്റെ കാര്യത്തിൽ ലംഘിക്കപ്പെട്ടു. പക്ഷെ ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ സർക്കാരും സിപിഎമ്മും ജലീലിന് ഒപ്പം ഉറച്ചു നിൽക്കുകയാണ് ഉണ്ടായത്. ഇതോടെയാണ് യൂത്ത് ലീഗ് കെ.ടി.ജലീലിന്റെ വസതിയിലേക്ക് അടക്കം മാർച്ച് നടത്തിയത്.
ജലീലിന്റെ ബന്ധുത്വ നിയമന വിവാദം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കെ തന്നെയാണ് ഇപ്പോൾ മന്ത്രിയും ഈ കാര്യത്തിൽ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് കോര്പ്പറേഷൻ എം.ഡി വി.കെ അക്ബർ മുൻപ് തന്നെ സ്ഥിരീകരിച്ചിരുന്നു. ജനറൽ മാനേജർ നിയമനം സർക്കാർ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വഴിയായിരിക്കണമെന്നാണ് നിയമം. 2016-ൽ ഇത് സംബന്ധിച്ച കോർപ്പറേഷൻ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതെല്ലാം ലംഘിക്കപ്പെട്ടതായാണ് എംഡി വ്യക്തമാക്കിയത്.
സൗത്ത് ഇന്ത്യൻ ബാങ്ക് കോഴിക്കോട് ഓപ്പീസിലെ സീനിയർ മാനേജർ ആയിരുന്ന അദീപിനെ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ച് ഉത്തരവിറങ്ങിയത് കഴിഞ്ഞ ഒക്ടോബർ എട്ടിനാണ്. ഇതോടൊപ്പം കുടം തുറന്നു വിവാദങ്ങൾ കൂടിയാണ് പുറത്തേക്ക് ചാടിയത്. സർക്കാരും സിപിഎമ്മും ബന്ധു നിയമന വിവാദത്തിൽ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. ജലീലിനെതിരെ നിയമന ആരോപണവുമായി എത്തിയത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ആയിരുന്നു. ഇത് ഉണ്ടയില്ലാ വെടിയാണ് എന്നാണു മന്ത്രി ആദ്യം പ്രതികരിച്ചത്. പക്ഷെ വിവാദം കത്തിപ്പടർന്നപ്പോൾ മന്ത്രിയും സർക്കാരും ചുവട് മാറ്റുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍