സ്പ്രിങ്ലർ കരാർ റദ്ദാക്കിയതോടെ വ്യക്തമായത് ആ കരാറിന്റെ ഒരു കാര്യവും ഉണ്ടായിരുന്നില്ലെന്ന്; മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ കരാർ ഒപ്പിടുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ എന്ന് മറുപടി; ബിനീഷ് കോടിയേരിക്കെതിരായ ആരോപണം നിസ്സാരമല്ല; ഐസക്കിന്റേയും ബാലന്റേയും ബ്രിട്ടാസിന്റേയും ലൈഫ് മിഷനിലെ വെളിപ്പെടുത്തൽ നിരുത്തരവാദപരം; തുടർ ഭരണ സാധ്യതയ്ക്ക് മങ്ങലേറ്റു; സിപിഎമ്മിനെതിരെ തുറന്നടിച്ച് കാനം രാജേന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ചതോടെ ആ കരാറിന്റെ ഒരുകാര്യവും ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലായത്-സ്പ്രിങ്ലർ വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണമാണ് ഇത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ മാറ്റി നിർത്തണമെന്ന് സ്പ്രിങ്ലർ വിവാദ സമയത്ത് സിപിഎമ്മിനോട് സിപിഐ ആവശ്യപ്പെട്ടിരുന്നുവെന്നും കാനം പറയുന്നു. മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ എന്നാണ് ഇതേ കുറിച്ച് കാനത്തിന്റെ പ്രതികരണം. മനോരമയ്ക്ക് അനുവദിച്ച എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിലാണ് കാനം രാഷ്ട്രീയം പറയുന്നത്. സമീപകാല വിവാദങ്ങൾ എൽഡിഎഫിന്റെ തുടർഭരണസാധ്യത ഇല്ലാതാക്കിയോ എന്ന ചോദ്യത്തിന് കുറച്ചു മങ്ങലേൽപിച്ചിട്ടുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു തിരിച്ചുവരാൻ എൽഡിഎഫിനു സാധിക്കുമെന്നും കാനം പറയുന്നു. മനോരമയുടെ സുജിത് നായരാണ് ഈ എക്സ്ലൂസീവ് അഭിമുഖം എടുത്തിരിക്കുന്നത്. എൽഡിഎഫിലെ അതൃപ്തി കാനം അങ്ങനെ വ്യക്തമാക്കുകയാണ്.
സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരിൽ മിക്കവരും ലോകബാങ്കിന്റെ പരിശീലനം കിട്ടിയവരാണ്. ഇടതുപക്ഷത്തിന്റെ വികസനതന്ത്രം നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഷ അപ്പോൾ ലോകബാങ്കിന്റേതാണ്. കൺസൽറ്റൻസികൾ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ നയം. ചരടുകളുടെ ഭാഗമായും ചില പ്രത്യേക കാര്യങ്ങളിലും വേണ്ടിവന്നാൽ തന്നെ പരമാവധി ചുരുക്കി എന്നതാണു സിപിഐ നിലപാട്-സിപിഎം നിലപാടുകളെ തള്ളുന്നതാണ് കാനത്തിന്റെ ഈ പരാമർശവും. ഖുറാൻ കടത്തിൽ ജലീലിനേയും കാനം തള്ളുകയാണ് പരോക്ഷമായി. അതൊക്കെ പ്രോട്ടോക്കോളിനു വിരുദ്ധമായിട്ടുള്ളതാണ് എന്നതാണു പ്രശ്‌നം. ഓരോരുത്തരുമാണ് അതെല്ലാം തീരുമാനിക്കേണ്ടത്. സൂക്ഷ്മമായി വിലയിരുത്തിയാൽ അങ്ങനെ കോൺസുലേറ്റുകാർ മന്ത്രിയോടു ചോദിക്കേണ്ട കാര്യവുമില്ല, വിതരണം ചെയ്യാൻ മന്ത്രി മുൻകൈ എടുക്കേണ്ട കാര്യവുമില്ല.
താൻ തെറ്റുകാരനാണെന്നു ഖുർആനിൽ തൊട്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ സത്യം ചെയ്താൽ രാജിവയ്ക്കാമെന്ന് ഇടതുസർക്കാരിലെ ഒരു മന്ത്രി പറയുന്നതു കേട്ടപ്പോൾ എന്തു തോന്നി. ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ സിപിഐ ഇപ്പോഴും തയാറല്ലല്ലോ എന്ന ചോദ്യത്തിനും കരുതലോടെയായിരുന്നു മറുപടി. എനിക്കറിയില്ല, അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്. ഇതിൽ ക്ലീൻ ചിറ്റിന്റെ പ്രശ്‌നമില്ല. അദ്ദഹത്തെക്കുറിച്ച് ഒരു അന്വേഷണം നടക്കുകയല്ലേ. അതിന്റെ റിപ്പോർട്ട് വരുമ്പോൾ ബാക്കി പറയാം. അടുപ്പമുള്ളതിനാൽ കാര്യങ്ങളെല്ലാം ജലീൽ മുഖ്യമന്ത്രിയോടു വിശദീകരിച്ചുകാണും. ഞങ്ങൾ രാഷ്ട്രീയകക്ഷികളോടു പറഞ്ഞിട്ടില്ലല്ലോ. കേസിൽ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ കേരളത്തിൽ ആരെങ്കിലും രാജിവച്ചിട്ടുണ്ടോ?-കാനം ചോദിക്കുന്നു.
ലൈഫ്മിഷനിൽ കമ്മിഷൻ കിട്ടിയ ഒരു കോടിയെക്കുറിച്ചു പ്രതിയുടെ മൊഴി പുറത്തുവന്നപ്പോൾ, നാലു കോടിയിലേറെയാണു യഥാർഥ കമ്മിഷൻ തുകയെന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവു കൂടിയായ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയതിനെ കുറിച്ചും ആ കോഴ മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും സ്ഥിരീകരിക്കുന്നതു കേട്ടപ്പോൾ എന്തു തോന്നിയെന്നും സുജിത് നായർ ചോദ്യം ഉയർത്തുമ്പോൾ അതു തികച്ചും നിരുത്തരവാദപരമായ നടപടിയാണ്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. കൂടുതൽ പറഞ്ഞാൽ അതിലും നിരുത്തരവാദപരമായ മറുപടിയായിരിക്കും എന്റേത്-ഇങ്ങനെയായിരുന്നു പ്രതികരണം.
മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണ രൂപം.
സ്വർണക്കടത്തു വിവാദത്തിലെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറായിരുന്നു സ്പ്രിൻക്ലർ കരാറിന്റെ പേരിൽ മാറ്റിനിർത്തണമെന്നു സിപിഐ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ. ചില ഉദ്യോഗസ്ഥന്മാർക്ക് എന്തുമാകാമെന്ന സ്ഥിതി ഇപ്പോഴത്തെ കുഴപ്പങ്ങൾക്കു കാരണമായോ?
സ്പ്രിൻക്ലർ കരാർ വിശദീകരിക്കാനായി എന്നെ കണ്ട ശിവശങ്കർ പറഞ്ഞത് 'ഈ കരാറിന് ഉത്തരവാദി ഞാൻ മാത്രമാണ്' എന്നാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി സെക്രട്ടറി എന്നീ രണ്ട് ഉത്തരവാദിത്തങ്ങളിലിരിക്കുമ്പോഴാണ് അതു പറഞ്ഞത്. മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് ആ കരാർ ഒപ്പിട്ടത്, നിയമവകുപ്പിന്റെയോ ധനവകുപ്പിന്റെയോ പരിശോധന നടത്തിയില്ല. ഡേറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് താങ്കളുടെ നടപടിയിലൂടെ ഉണ്ടായതെന്ന് ആ ഉദ്യോഗസ്ഥനോടു ഞാൻ പറഞ്ഞു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്നു സിപിഎമ്മിനോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ് ഉപേക്ഷിച്ചപ്പോൾ ആ കരാറിന്റെ ഒരുകാര്യവും ഉണ്ടായിരുന്നില്ല എന്നല്ലേ മനസ്സിലായത്.
മുഖ്യമന്ത്രിയുടെ പിന്തുണയില്ലാതെ ശിവശങ്കറിന് ഒറ്റയ്ക്കു നടപ്പാക്കാൻ കഴിയുന്ന ഒരു കാര്യമായിരുന്നോ ആ കരാർ?
മുഖ്യമന്ത്രി അറിയാതെ അങ്ങനെ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമുക്ക് അറിയില്ലല്ലോ.
കൺസൽറ്റൻസിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും കണ്ണിയായിരുന്നു ശിവശങ്കർ. ഉദ്യോഗസ്ഥ ലോബിയുടെ കൺസൽറ്റൻസി പ്രിയത്തിന് ഇടതുസർക്കാർ ഇങ്ങനെ വഴങ്ങാമോ?
സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരിൽ മിക്കവരും ലോകബാങ്കിന്റെ പരിശീലനം കിട്ടിയവരാണ്. ഇടതുപക്ഷത്തിന്റെ വികസനതന്ത്രം നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഷ അപ്പോൾ ലോകബാങ്കിന്റേതാണ്. കൺസൽറ്റൻസികൾ പാടില്ല എന്നതായിരുന്നു ഞങ്ങളുടെ നയം. ചരടുകളുടെ ഭാഗമായും ചില പ്രത്യേക കാര്യങ്ങളിലും വേണ്ടിവന്നാൽ തന്നെ പരമാവധി ചുരുക്കി എന്നതാണു സിപിഐ നിലപാട്.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ താക്കോൽ സ്ഥാനത്തുള്ളയാൾക്കു സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയുമായി അടുത്ത സൗഹൃദമുണ്ടെന്നു വരുമ്പോൾ മറ്റു തട്ടിപ്പുകളും നടന്നുവെന്നു ജനം സംശയിച്ചാൽ തെറ്റുണ്ടോ?
ജനങ്ങൾ അങ്ങനെ കരുതിയാൽ അവരെ കുഴപ്പം പറയാൻ പറ്റില്ല. പ്രതികളുടെ മൊഴികളാണല്ലോ ഇപ്പോൾ എല്ലാവരും വിശ്വസിക്കുന്നത്. പത്തും അമ്പതും വർഷം രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർ പോലും ഒറ്റമൊഴിയുടെ പേരിൽ കുഴപ്പത്തിലാകുകയാണ്. എൻഐഎ വന്നിട്ട് 80 ദിവസം കഴിഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ അത്യാവശ്യം പ്രചാരണം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയല്ലാതെ സ്വർണം അയച്ചവരെക്കുറിച്ചോ കോൺസുലേറ്റിന് അതിലുള്ള പങ്കോ അന്വേഷിച്ചോ? കേന്ദ്ര ഏജൻസികളെക്കൊണ്ട് കേരളസർക്കാരിനെ പുകമറയിൽ നിർത്തുകയാണ്. രാജ്യത്തു പലയിടത്തും അവരെ ഉപയോഗിച്ചു സർക്കാരുകളെ അട്ടിമറിക്കുന്നത് അനുഭവിക്കുന്ന പാർട്ടിയായ കോൺഗ്രസിന്റെ നേതാവായിട്ടും രമേശ് ചെന്നിത്തല ഈ ഏജൻസികൾക്കു പരവതാനി വിരിക്കുകയാണ്.
സിപിഐ പറയുന്ന മൂർച്ചയോടെ കേന്ദ്ര ഏജൻസികൾക്കെതിരെ സിപിഎം പറയുന്നില്ലല്ലോ?
കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരിനു ശബ്ദിക്കാൻ പരിമിതിയുണ്ട്. പക്ഷേ, രാഷ്ട്രീയകക്ഷികൾക്ക് അവരുടെ രാഷ്ട്രീയ നിലപാടു പറയാൻ ഒരു മടിയും കാണിക്കേണ്ടതില്ല. നേരത്തെയുണ്ടായിരുന്നതിൽ നിന്നു വ്യത്യസ്തമാണ് ഒടുവിൽ സിബിഐക്കെതിരെയുള്ള സിപിഎമ്മിന്റെ പ്രമേയം. കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള പ്രചാരണത്തിനു കൂടിയാണ് ഇടതുമുന്നണി 29ലെ സമരത്തോടെ തുടക്കം കുറിക്കുന്നത്. പ്രതിരോധമല്ല, പ്രത്യാക്രമണമാണു വേണ്ടത്.
ഒരു വിദേശ കോൺസുലേറ്റ് ആവശ്യപ്പെടുന്ന സഹായവിതരണം കേരളത്തിൽ നേരിട്ട് ഏറ്റെടുത്തു നടത്തുന്നത് ഒരു മന്ത്രിയുടെ ജോലിയാണോ?
അങ്ങനെയില്ല. യുഎഇയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ സക്കാത്ത് വിതരണത്തിനായി നേരത്തെയും സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
മന്ത്രി നേരിട്ട് അതിനു കോൺസുലേറ്റുമായി ബന്ധപ്പെടാമോ?
അതൊക്കെ പ്രോട്ടോക്കോളിനു വിരുദ്ധമായിട്ടുള്ളതാണ് എന്നതാണു പ്രശ്‌നം. ഓരോരുത്തരുമാണ് അതെല്ലാം തീരുമാനിക്കേണ്ടത്. സൂക്ഷ്മമായി വിലയിരുത്തിയാൽ അങ്ങനെ കോൺസുലേറ്റുകാർ മന്ത്രിയോടു ചോദിക്കേണ്ട കാര്യവുമില്ല, വിതരണം ചെയ്യാൻ മന്ത്രി മുൻകൈ എടുക്കേണ്ട കാര്യവുമില്ല.
താൻ തെറ്റുകാരനാണെന്നു ഖുർആനിൽ തൊട്ട് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ സത്യം ചെയ്താൽ രാജിവയ്ക്കാമെന്ന് ഇടതുസർക്കാരിലെ ഒരു മന്ത്രി പറയുന്നതു കേട്ടപ്പോൾ എന്തു തോന്നി. ജലീലിനു ക്ലീൻ ചിറ്റ് നൽകാൻ സിപിഐ ഇപ്പോഴും തയാറല്ലല്ലോ?
എനിക്കറിയില്ല, അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്. ഇതിൽ ക്ലീൻ ചിറ്റിന്റെ പ്രശ്‌നമില്ല. അദ്ദഹത്തെക്കുറിച്ച് ഒരു അന്വേഷണം നടക്കുകയല്ലേ. അതിന്റെ റിപ്പോർട്ട് വരുമ്പോൾ ബാക്കി പറയാം. അടുപ്പമുള്ളതിനാൽ കാര്യങ്ങളെല്ലാം ജലീൽ മുഖ്യമന്ത്രിയോടു വിശദീകരിച്ചുകാണും. ഞങ്ങൾ രാഷ്ട്രീയകക്ഷികളോടു പറഞ്ഞിട്ടില്ലല്ലോ. കേസിൽ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ കേരളത്തിൽ ആരെങ്കിലും രാജിവച്ചിട്ടുണ്ടോ?
അന്വേഷണ ഏജൻസികളെ കാണാൻ ജലീൽ ഒളിച്ചുപോയതു ശരിയായില്ലെന്നു താങ്കൾ പറയുമ്പോൾ വിവേകപൂർണമായ നടപടിയാണെന്നു മുഖ്യമന്ത്രി ഖണ്ഡിച്ചു...?
ക്രമസമാധാനത്തിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിലായിരിക്കും അങ്ങനെ പറഞ്ഞത്. ഒരു ദേശീയ ഏജൻസി ഒരു മന്ത്രിയെ വിളിച്ചു ചോദിച്ചാൽ എന്തിനാണു രഹസ്യമായി പോകുന്നത്? പത്രക്കാർ കാൺകെ തന്നെ പോകാം. ഇങ്ങനെയെല്ലാം ദുരൂഹത വളർത്തുമ്പോഴാണ് ഇതിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനുള്ള സൗകര്യം തൽപരകക്ഷികൾക്ക് ഉണ്ടാകുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ അവിഹിതമായ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ അന്വേഷണ നടപടികൾ ആരംഭിച്ചിരിക്കുന്നു. ഭരണകക്ഷി നേതാവിന്റെ മകനെതിരെയുള്ള ഈ ആരോപണം നിസ്സാരമായി കാണാൻ കഴിയുമോ?
അതു നിസ്സാരമല്ല. അക്കാര്യത്തിൽ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവരെല്ലാം കുറച്ചുനാളായി ബിസിനസ് ചെയ്യുന്നവരാണ്. അതുകൊണ്ട് എന്തൊക്കെയാണു കാര്യം എന്ന് അറിയില്ല. ഏതായാലും പാർട്ടിയും സർക്കാരും അതിൽ ഇടപെടില്ല.
നേതാക്കളുടെ കുടുബാംഗങ്ങളും പൊതു, വ്യക്തി ജീവിതത്തിൽ സംശുദ്ധി പുലർത്തണമെന്നല്ലേ സിപിഎമ്മിന്റെയും സിപിഐയുടേയും കാഴ്ചപ്പാട്?
അത് എല്ലാ പാർട്ടിയിലുള്ളവർക്കും ബാധകമാണ്. പക്ഷേ പുതിയ തലമുറ എങ്ങനെയൊക്കെ പോകുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും അതെല്ലാം നടപ്പിലാകുന്നത്.
യുഡിഎഫ് വിട്ട ജോസ് കെ.മാണിക്കു മുന്നിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു വഴിയുണ്ടോ? എൽഡിഎഫിലേക്കു വരാൻ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്ക്കണോ?
എല്ലാവരുമായും അവർ ചർച്ച നടത്തുകയല്ലേ? ബിജെപിയുമായും ഉണ്ടാകുമായിരിക്കും. എന്തായാലും അവർ നിലപാട് പറയട്ടെ. എംപി.വീരേന്ദ്രകുമാർ എൽഡിഎഫിലേക്കു വന്നത് രാജ്യസഭാംഗത്വം രാജിവച്ചിട്ടാണെന്നാണു നേരത്തേ ചൂണ്ടിക്കാണിച്ചത്. അതു സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം.
മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ വോട്ട് എൽഡിഎഫിനു കിട്ടാൻ അവരുടെ പിന്തുണ സഹായകരമാകില്ലേ?
അങ്ങനെ ഒരു ക്രിസ്ത്യൻ പിന്തുണയൊന്നും ഇപ്പോൾ ആ പാർട്ടിക്കില്ല. കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള പഴയ പാർട്ടിയുമായൊന്നും ഇതിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. മാണിയുണ്ടായിരുന്ന കാലത്ത് അവർക്കെതിരെ ശക്തമായ നിലപാട് ഞങ്ങൾക്കുണ്ടായിരുന്നു. അദ്ദേഹം കഥാവശേഷനായ ശേഷം അദ്ദേഹത്തിന്റെ പേര് എപ്പോഴും പറയുന്നതു ശരിയല്ലല്ലോയെന്നതുകൊണ്ടാണ് അത്ര തീവ്രമായൊന്നും അവരെക്കുറിച്ചു പറയാത്തത്. ബാർകോഴ സമരത്തെക്കുറിച്ച് എൽഡിഎഫ് കൺവീനറുടേതായി പുറത്തുവന്ന വാക്കുകൾ ഇടതുമുന്നണി ചർച്ച ചെയ്യാത്ത കാര്യമാണ്.
സമീപകാല വിവാദങ്ങൾ എൽഡിഎഫിന്റെ തുടർഭരണസാധ്യത ഇല്ലാതാക്കിയോ?
കുറച്ചു മങ്ങലേൽപിച്ചിട്ടുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു തിരിച്ചുവരാൻ എൽഡിഎഫിനു സാധിക്കും.
ഇത്തരം വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ സിപിഐ മന്ത്രിമാർക്കും പാർട്ടിക്കും എങ്ങനെ കഴിയുന്നു.?
ഞങ്ങൾ അത്തരം കാര്യങ്ങളിലേക്കൊന്നും എടുത്തുചാടാറില്ല. അതുകൊണ്ടാണ്.
തികച്ചും നിരുത്തരവാദപരം?
ലൈഫ്മിഷനിൽ കമ്മിഷൻ കിട്ടിയ ഒരു കോടിയെക്കുറിച്ചു പ്രതിയുടെ മൊഴി പുറത്തുവന്നപ്പോൾ, നാലു കോടിയിലേറെയാണു യഥാർഥ കമ്മിഷൻ തുകയെന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവു കൂടിയായ മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തി. ആ കോഴ മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും സ്ഥിരീകരിക്കുന്നതു കേട്ടപ്പോൾ എന്തു തോന്നി.
അതു തികച്ചും നിരുത്തരവാദപരമായ നടപടിയാണ്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. കൂടുതൽ പറഞ്ഞാൽ അതിലും നിരുത്തരവാദപരമായ മറുപടിയായിരിക്കും എന്റേത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍