ജോസഫ് എം പുതുശേരി കൂറുമാറിയത് എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവല്ല കിട്ടില്ലെന്ന് ഉറപ്പായതോടെ; പിജെ കുര്യൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നോട്ടമുള്ള സീറ്റ് യുഡിഎഫിൽ എത്തിയാലും ലഭിച്ചേക്കില്ല; യുഡിഎഫ് സീറ്റ് നൽകിയാലും ആദ്യം കളം മാറിയ വിക്ടർ ടി തോമസിനെ ഉപേക്ഷിക്കാൻ ജോസഫിനും ആവില്ല; പുതുശ്ശേരിക്ക് പിന്നാലെ വേറേയും നേതാക്കൾ എത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്; മുതിർന്ന നേതാക്കൾ ഓരോരുത്തരായി കളം മാറി ചവിട്ടുന്നതിൽ ആശങ്കപ്പെട്ട് ജോസ് കെ മാണി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ജോസഫ് എം.പുതുശേരി പ്രഖ്യാപിക്കുമ്പോൾ യുഡിഎഫ് പ്രതീക്ഷയിലാണ്. തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് വർഗീസ് ജോൺ, ജില്ലാ സെക്രട്ടറി ജോ ഇലഞ്ഞിമൂട്ടിൽ, തിരുവല്ല നഗരസഭ വൈസ് ചെയർപഴ്സൻ റീന ചാലക്കുഴി, യുഡിഎഫ് മണ്ഡലം ചെയർമാൻ ബിജു ലങ്കാഗിരി, നഗരസഭാംഗം ശാന്തമ്മ തുടങ്ങിയവർ പുതുശേരിക്ക് ഒപ്പമുണ്ടായിരുന്നു. കൂടുതൽ നേതാക്കൾ ജോസ് കെ മാണി പക്ഷത്തു നിന്നും യുഡിഎഫിലേക്ക് എത്തുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
എന്നാൽ ജോസഫ് എം പുതുശ്ശേരി കൂറുമാറിയത് എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ തിരുവല്ല കിട്ടില്ലെന്ന് ഉറപ്പായതോടെ എന്നതാണ് വസ്തുത. യുഡിഎഫിലും ഈ സീറ്റ് കിട്ടാനുള്ള സാധ്യത കുറവാണെന്നതാണ് വസ്തുത. കോൺഗ്രസിലെ പിജെ കുര്യൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് നോട്ടമുള്ള സീറ്റ് യുഡിഎഫിൽ എത്തിയാലും പുതുശേരിക്ക് ലഭിച്ചേക്കില്ല. പിജെ ജോസഫിന്റെ യുഡിഎഫ് സീറ്റ് നൽകിയാലും ആദ്യം ജോസ് കെ മാണി പക്ഷത്ത് നിന്ന് കളം മാറിയ വിക്ടർ ടി തോമസിനെ ഉപേക്ഷിക്കാൻ ജോസഫിനും ആവില്ല. ഇത് പുതുശ്ശേരിക്ക് പ്രതിസന്ധിയാണ്. എങ്കിലും നിലവില രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎറാണ് മെച്ചെന്ന് തിരിച്ചറിയുകയാണ് പുതുശ്ശേരി.
പുതുശ്ശേരിക്ക് പിന്നാലെ വേറേയും നേതാക്കൾ എത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ് സജീവമാകുകയാണ്. പിജെ ജോസഫിനും ഇത് കരുത്ത് നൽകും. അതിനിടെ മുതിർന്ന നേതാക്കൾ ഓരോരുത്തരായി കളം മാറി ചവിട്ടുന്നതിൽ ആശങ്കപ്പെട്ട് ജോസ് കെ മാണിയും കരുതലോടെ മുമ്പോട്ട് പോകും. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പുതുശ്ശേരിയുടെ കളം മാറ്റി ചവിട്ടൽ. ഇതും കേരളാ കോൺഗ്രസ് നേതാക്കളെ സ്വാധീനിക്കുമെന്ന വിലയിരുത്തലും യുഡിഎഫ് ക്യാമ്പിലുണ്ട്.
എൽഡിഎഫിലേക്കു പോകാനുള്ള ജോസ് കെ.മാണിയുടെ നീക്കങ്ങൾ കേരള കോൺഗ്രസിന്റെ (എം) സാധാരണ പ്രവർത്തകരുടെ മനോവികാരങ്ങളെ മുറിപ്പെടുത്തുന്നതാണ്. എൽഡിഎഫ് സർക്കാരിന്റെ ദുർനടപടികൾക്ക് എതിരെ ശക്തമായി പൊരുതുന്നത് പി.ജെ.ജോസഫും സി.എഫ്.തോമസും നയിക്കുന്ന കേരള കോൺഗ്രസാണെന്നും പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്താണ് തീരുമാനമെന്നും പുതുശേരി പറയുന്നു. നേരത്തേ മുന്നണി വിട്ടു സ്വതന്ത്ര നിലപാടു സ്വീകരിച്ചപ്പോഴും ത്രിതല പഞ്ചായത്തുകളിൽ ധാരണയ്ക്ക് മാറ്റം വരുത്തില്ലെന്നാണു കെ.എം.മാണി പ്രഖ്യാപിച്ചത്. മുന്നണി ബന്ധത്തെക്കുറിച്ച് ആലോചിച്ചപ്പോൾ കെ.എം.മാണി യുഡിഎഫിലേക്കാണ് മടങ്ങിയത്. അത് അദ്ദേഹത്തിന്റെ ഉന്നതമായ ധാർമികതയുടെ പ്രകടനമായിരുന്നു. തിരുവല്ല നഗരസഭയിലെ കേരള കോൺഗ്രസ് (എം) അംഗങ്ങളിലെ ഒൻപതിൽ 7 പേരും തനിക്കൊപ്പമാണ്. തിരുവല്ലയിലെ മണ്ഡലം ഭാരവാഹികൾ അടക്കമുള്ളവരും തനിക്കൊപ്പമുണ്ടെന്നും പുതുശേരി പറഞ്ഞു.
തിരുവല്ല നിയമസഭാ സീറ്റ് മുന്നിൽ കണ്ടാണ് പുതുശേരിയുടെ നീക്കമെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. ബാർ കോഴയിലും മറ്റും മാണിയുടെ നാവായി മാറിയ നേതാവാണ് പുതുശേരി. അതിനിടെ ജോസഫ് എം. പുതുശേരി നിലപാട് പുനഃപരിശോധിക്കണമെന്നു കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം ഡോ.എൻ.ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. പുതുശേരി എന്തിനാണു പാർട്ടി വിട്ടതെന്ന് അറിയില്ല. ഒരു വേദിയിലും വിയോജിപ്പുകൾ പുതുശേരി അറിയിച്ചിട്ടില്ലെന്നും ജയരാജ് പറഞ്ഞു.
കേരള കോൺഗ്രസ് (എം) വിട്ടു യുഡിഎഫിലേക്കു മടങ്ങാനുള്ള ജോസഫ് എം.പുതുശേരിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണു പുതുശേരി ഉയർത്തിപ്പിടിക്കുന്നത്. കേരള കോൺഗ്രസ് എന്നും യുഡിഎഫിനൊപ്പം ഉറച്ചു നിന്ന പാർട്ടിയാണ്. ജോസ് കെ. മാണിയും കൂട്ടരും എടുക്കുന്ന തീരുമാനം തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു പുതുശേരിയും സഹപ്രവർത്തകരും യുഡിഎഫിലേക്കു മടങ്ങുന്നത് - ചെന്നിത്തല പറഞ്ഞു.
മാണിയുടെ വിശ്വസ്തനും മുൻ എംഎൽഎയുമായ പുതുശേരി വർഷങ്ങളായി കേരള കോൺഗ്രസ്-എമ്മിന്റെ ഉന്നതാധികാര സമിതി അംഗമാണ്. കെ.എം. മാണിയുടെ വേർപാടിനുശേഷം പാർട്ടിയിൽ പിളർപ്പുണ്ടായ വേളയിലടക്കം ജോസ് കെ. മാണിക്കൊപ്പം ഉറച്ചുനിന്ന നേതാവാണ് മൂന്നു തവണ നിയമസഭാംഗമായ പുതുശേരി. ജോസ് കെ.മാണി വിഭാഗം ഇടതിനൊപ്പം ചേക്കേറാനുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പാർട്ടിക്കുള്ളിൽ എതിർപ്പ് പുതുശേരി അറിയിച്ചിരുന്നു. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലടക്കം അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കുകയുണ്ടായി.
ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്കുതന്നെയെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് പുതുശേരി പാർട്ടി വിടാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ചില മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. ജോസഫുമായും സംസാരിച്ചു. അതിന് ശേഷമാണ് നിലപാട് പ്രഖ്യാപിച്ചത്. യു.ഡി.എഫ് ബന്ധം വിച്ഛേദിച്ച ശേഷം കേരള കോൺഗ്രസിൽ നിന്ന് പുറത്തു വരുന്ന ആദ്യ നേതാവാണ് പാർട്ടി ഉന്നതാധികാര സമിതിയംഗമായ ജോസഫ് എം. പുതുശേരി.
മൂന്നുതവണ (1991, 2001, 2006) കല്ലൂപ്പാറ സീറ്റിൽ നിന്ന് എംഎൽഎയായ പുതുശേരി, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ല സീറ്റിൽ മാത്യു ടി. തോമസിനോട് പരാജയപ്പെട്ടിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍