എംഎൻ സ്മാരകത്തിലേക്കുള്ള വഴിയറിയാത്ത ജോസ് കെ മാണിക്ക് ഇന്നോവ നൽകി കോടിയേരി; സിപിഐ ഓഫീസിൽ നിന്നും എകെജി സെന്ററിലേക്ക് പോയത് ജോസ് കെ മാണിയുടെ ഔദ്യോഗിക വാഹനത്തിൽ; ജോസിനെ സ്വീകരിക്കാൻ സെക്രട്ടറിയേറ്റ് യോഗത്തിന് ഇടവേള കൊടുത്ത് കോടിയേരിയും വിജയരാഘവനും; ആദ്യം ദിവസം തന്നെ സിപിഎമ്മിലേയും സിപിഐലേയും അസ്വസ്ഥതകൾ ജോസ് കെ മാണി പരിഹരിച്ചത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തന്ത്രപരമായാണ് ജോസ് കെ മാണി ഇടതു രാഷ്ട്രീയം കൈകാര്യം ചെയ്തത്. കേരളാ കോൺഗ്രസിനെ ഇടതു മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥതകൾ സിപിഐയ്ക്കുണ്ടെന്ന് ജോസ് കെ മാണി തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയാണ് ആദ്യ യാത്ര സിപിഐയുടെ എംഎൻ സ്മാരകത്തിലേക്ക് ആയത്. ഇക്കാര്യം നേരത്തെ തന്നെ സിപിഎമ്മിനെ അറിയിച്ചിരുന്നു.
സിപിഐയുടെ ഓഫീസിലേക്ക് പോകാനുള്ള വഴി ചോദിച്ചായിരുന്നു വിളി. എന്നാൽ എകെജി സെന്ററിന്റെ വണ്ടി തന്നെ എംഎൻ സ്മാരകത്തിലേക്കുള്ള യാത്രയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിട്ടു കൊടുത്തു. അങ്ങനെ സിപിഎമ്മിന്റെ ഇന്നോവയിൽ ജോസ് കെ മാണി സിപിഐ ആസ്ഥാനത്ത് എത്തി. ഇതോടെ സിപിഐയുടെ മഞ്ഞുരുക്കൽ തുടങ്ങി. ഇടത് രാഷ്ട്രീയത്തിലേക്ക് കേരളാ കോൺഗ്രസും ജോസ് കെ മാണിയും ഉടൻ എത്തുമെന്ന് ഇതോടെ വ്യക്തമാകുകയാണ്.
ജോസ് കെ മാണി സിപിഎം ആസ്ഥാനത്ത് എത്തിയപ്പോഴും അസാധാരണമായ പലതും നടന്നു. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന് ഇടവേള നൽകി കോടിയേരിയും ഇടത് കൺവീനർ വിജയരാഘവനും ജോസ് കെ മാണിയെ സ്വീകരിച്ചു. യാത്ര അയയ്ക്കാൻ ഇരുവരും വാതിൽ വരെ എത്തുകയും ചെയ്തു. എത്രത്തോളം പ്രാധാന്യം കേരളാ കോൺഗ്രസിന് സിപിഎം നൽകുന്നുവെന്നതിന് തെളിവായി ഈ യാത്ര അയയ്പ്പ്. അങ്ങനെ ആദ്യ ദിവസത്തെ ഇടത് രാഷ്ട്രീയ നീക്കങ്ങൾ തന്നെ ജോസ് കെ മാണിയെന്ന രാഷ്ട്രീയക്കാരന്റെ വിജയമാണ്. എകെജി സെന്ററിൽ നിന്നെത്തിയ ഇന്നോവ കാർ രാവിലെ പത്തരയ്ക്ക് സിപിഐ ആസ്ഥാന മന്ദിരമായ എംഎൻ സ്മാരക വളപ്പിലേക്കായിരുന്നു യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ആദ്യ ഇടത് രാഷ്ട്രീയ യാത്ര.
വെള്ള മാസ്ക്കണിഞ്ഞ് സിപിഎമ്മിന്റെ കാറിൽ സിപിഐ ഓഫിസിൽ വന്നിറങ്ങിയ ജോസ് കെ. മാണിയും റോഷി അഗസ്റ്റിൻ എംഎൽഎയും അകത്തു കയറി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടു. അര മണിക്കൂർ കഴിഞ്ഞു പുറത്തിറങ്ങിയ ജോസിനോടു മാധ്യമ പ്രവർത്തകർ ചോദിച്ചു , 'കേരള കോൺഗ്രസ് യുഡിഎഫിന് ഒപ്പം നിന്നപ്പോൾ ഏറ്റവും ശക്തമായി എതിർത്തതു സിപിഐ അല്ലേ?' ജോസിന്റെ മറുപടി: 'അതെല്ലാം ക്ലോസ്ഡ് ചാപ്റ്റർ'. അങ്ങനെ നയപരമായി എല്ലാത്തിനും ജോസ് കെ മാണി മറുപടി നൽകി. ഇനി സിപിഐയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചനയാണ് അതിലുണ്ടായിരുന്നത്. യുഡിഎഫ് വിടാനുള്ള തീരുമാനം ബുധനാഴ്ച കോട്ടയത്തു പ്രഖ്യാപിച്ചതിനു പിന്നാലെ പിറ്റേന്നു വൈകിട്ടു തന്നെ ജോസ് തിരുവനന്തപുരത്ത് എത്തി.
പിന്നെ എൽഡിഎഫ് കൺവീനർ എ. വിജയരാഘവനുമായി ഫോണിൽ ചർച്ച. ഇരുവരും ചേർന്ന് തീരുമാനങ്ങൾ എടുത്തു. ആദ്യ നീക്കത്തിനായി രാവിലെ ഒരുങ്ങിയപ്പോഴാണ് ഒരു കാര്യം തിരിച്ചറിഞ്ഞത്. എംഎൻ സ്മാരകത്തിലേക്കുള്ള വഴി ജോസ് കെ. മാണിക്കും ഡ്രൈവർക്കും അറിയില്ല. അങ്ങനെ ജോസ് താമസിച്ചിരുന്ന ഗവ. ഗെസ്റ്റ് ഹൗസിലേക്ക് എകെജി സെന്ററിൽ നിന്നു കാറുമായി ഓഫിസ് പ്രതിനിധി വേണുഗോപാൽ എത്തി. അതിൽ ജോസും റോഷിയും സിപിഐ ഓഫിസിലേക്ക്. തിരികെ ഗെസ്റ്റ് ഹൗസിൽ. തുടർന്ന് എകെജി സെന്ററിലേക്കു നീങ്ങിയത് എംപിയുടെ ഔദ്യോഗിക വാഹനത്തിൽ. കാർമാറ്റത്തെക്കുറിച്ചു പിന്നീടു ചോദിച്ചപ്പോൾ ജോസ് പറഞ്ഞു, 'അറിയാവുന്ന ഒരാളെ ഒപ്പം കൂട്ടി. അല്ലാതെ വലിയ കാര്യമില്ല'
കെ.എം. മാണിയുടെ കേരള കോൺഗ്രസ് 41 വർഷം മുൻപ് ഇടതുപക്ഷത്തേക്കു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ജോസ് കെ. മാണി എകെജി സെന്ററിലും എംഎൻ സ്മാരകത്തിലും എത്തുന്നത്. ഇരുവരും എത്തുമ്പോൾ ഓൺലൈനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടക്കുകയായിരുന്നു. കോവിഡ് ക്വാറന്റീനിൽ കഴിയുന്ന മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ നിന്ന് ഓൺലൈനിലാണു പങ്കെടുത്തത്. ജോസും റോഷിയും എത്തിയതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും യോഗം വിട്ടിറങ്ങി വന്നു. ഇരുവരെയും കൈകൂപ്പി സ്വീകരിച്ചു. ചർച്ചയ്ക്ക് ശേഷം കോടിയേരിയും വിജയരാഘവനും ചേർന്ന് പുറത്തിറങ്ങി ഇരുവരെയും യാത്രയയച്ചു.
' ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് ഔദ്യോഗികമായി മുന്നണിയിൽ പ്രവേശിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അത് ഉണ്ടാകണമെന്നാണ് ആഗ്രഹം. അക്കാര്യം അറിയിച്ചു. അതുപോലെ വരും.'-ജോസ് കെ മാണി പറഞ്ഞു. വൈകിട്ട് മാധ്യമ പ്രവർത്തകരേയും കോടിയേരി കണ്ടു. കെ.എം. മാണിയുടെ വീട്ടിൽ നോട്ടെണ്ണുന്ന മെഷീൻ ഇപ്പോഴുമുണ്ടോയെന്നു മാധ്യമപ്രവർത്തകർക്കു പോയി പരിശോധിക്കാമെന്നു കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തു മാണിക്കെതിരെ ഉന്നയിച്ച ഈ ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി. 'നിങ്ങൾ പരിശോധിക്കുന്നതാണു നല്ലത്. ഉണ്ടെന്നു പറഞ്ഞാൽ അപ്പോൾ അഭിപ്രായം പറയാം'
ബാർക്കോഴ സമരത്തെക്കുറിച്ചു ചോദിച്ചപ്പോൾ 5 വർഷം മുൻപത്തെ രാഷ്ട്രീയ സ്ഥിതിയല്ല ഇപ്പോഴെന്ന് കോടിയേരി. 'രാഷ്ട്രീയ മാറ്റമാണു പരിശോധിക്കേണ്ടത്. മുസ്ലിം ലീഗിനെ ചത്ത കുതിര എന്നു കോൺഗ്രസ് വിളിച്ചില്ലേ? സ്പീക്കറാക്കാൻ സിഎച്ച് മുഹമ്മദ് കോയ തൊപ്പി ഊരണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടില്ലേ? ' 'ചൂടെല്ലാം അതുപോലെ നിൽക്കും. ആരാണ് ഇതിനെല്ലാം പിന്നിൽ എന്നു ജോസ് കെ. മാണി തുറന്നു പറഞ്ഞില്ലേ? ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയും ആയിരിക്കുമ്പോഴല്ലേ കേസെടുത്തത്? അവരല്ലേ മാപ്പു പറയേണ്ടത്? പ്രതിയായ ആൾ ഇപ്പോൾ ഇല്ല.
കോടതിയിലും കേസില്ല. സർക്കാരിന്റെ കർഷകക്ഷേമ വികസന നടപടികളാണു കേരള കോൺഗ്രസ് കണക്കിലെടുത്തത്. കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ പ്രസക്തി നഷ്ടപ്പെട്ടു.'-ഇതൊക്കെയായിരുന്നു കോടിയേരിക്ക് പറയാനുണ്ടായിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍