ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കാൻ എല്ലാ നിയമ വഴിയും തേടും; രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ശേഷം കൂറുമാറിയവർക്കും പണി കൊടുക്കും; തദ്ദേശത്തിൽ ഇടതുപക്ഷവുമായി തന്ത്രപരമായ സഹകരണം; മത്സരിക്കാൻ താൽപ്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ കൈമാറിയത് അനൗദ്യോഗിക ചർച്ചകളിലെ ധാരണയുടെ അടിസ്ഥാനത്തിൽ; ജോസ് കെ മാണിയെ ഒപ്പം കൂട്ടാൻ സിപിഎം; നിർണ്ണായക രാഷ്ട്രീയ തീരുമാനങ്ങൾ ഉടനുണ്ടാകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മും എൽ.ഡി.എഫുമായുള്ള ധാരണ യാഥാർഥ്യമാകുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം മത്സരിക്കാൻ താത്പര്യപ്പെടുന്ന സീറ്റുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ സിപിഎം. നേതൃത്വത്തിന് അനൗദ്യോഗികമായി കൈമാറി. ഇടതുമുന്നണിയുമായുള്ള ധാരണ ഔദ്യോഗികമായില്ലെങ്കിലും നീക്കങ്ങൾ സജീവമാണ്. സിപിഐയെ വിശ്വാസത്തിലെടുത്ത് ഉടൻ തീരുമാം എടുക്കും. സിപിഐ നേതൃയോഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനം എടുക്കും.
അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും പാർട്ടി വിപ്പ് ലംഘിച്ച എംഎൽഎമാരായ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസ്(എം) സ്പീക്കർക്കു കത്തു നൽകിയിട്ടുണ്ട്. പാർട്ടി വിപ്പ് റോഷി അഗസ്റ്റിന്റെ പരാതി എൻ.ജയരാജാണു സ്പീക്കർക്കു കൈമാറിയത്. അവിശ്വാസപ്രമേയ ചർച്ചയിലും രാജ്യസഭാ തിരഞ്ഞെടുപ്പിലും നിഷ്പക്ഷത പാലിച്ചു വിട്ടുനിൽക്കണമെന്ന വിപ്പാണു നൽകിയതെന്നു പരാതിയിൽ പറയുന്നു. കോട്ടയത്തു കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇടതുപക്ഷത്തേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇത്.
തദ്ദേശ സ്ഥാപനങ്ങളിലേക്കു പാർട്ടി പ്രതിനിധികളായി രണ്ടില ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ശേഷം കൂറു മാറിയവരെ അയോഗ്യരാക്കാനുള്ള നടപടികളിലേക്കു കടക്കുമെന്ന് എൻ.ജയരാജ് അറിയിച്ചു. അവിശ്വാസപ്രമേയ, രാജ്യസഭാ ഉപതിരഞ്ഞെടുപ്പുകളിൽ പരസ്പരം വിപ്പ് നൽകിയ കേരള കോൺഗ്രസ് ജോസ്ജോസഫ് പക്ഷങ്ങൾ അതു ലംഘിച്ചതിന്റെ പേരിൽ സ്പീക്കർക്കു പരാതി നൽകുമെന്നു വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ സ്പീക്കറുടെ നിലപാട് നിർണ്ണായകമാണ്. രണ്ടില ചിഹ്നം നേരത്തെ ജോസ് കെ മാണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്ന് ജോസഫ് സ്റ്റേ വാങ്ങി. ഈ കേസിലെ കോടതി നിലപാട് സ്പീക്കറുടെ തീരുമാനത്തേയും സ്വാധീനിക്കും.
തദ്ദേശത്തിൽ മുന്നണിപ്രവേശത്തിന്റെ ആദ്യപടിയെന്നനിലയിൽ കേരള കോൺഗ്രസ്-എമ്മുമായുള്ള നീക്കുപോക്കാണ് സിപിഎം. ലക്ഷ്യമിടുന്നത്. തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇതുവേണമെന്നാണ് ജോസ് വിഭാഗത്തിന്റെ താത്പര്യം. കേരള കോൺഗ്രസ്(എം) ഇടതു ബന്ധത്തെക്കുറിച്ച് ഇന്നാരംഭിക്കുന്ന സിപിഐ നിർവാഹക സമിതിയോഗം ചർച്ച ചെയ്യുമെങ്കിലും പാർട്ടി തീരുമാനം നീണ്ടേക്കുമെന്നും സൂചനയുണ്ട്. ജോസ് കെ.മാണിയുടെ പാർട്ടി ആദ്യം രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കട്ടെ എന്ന മനോഭാവത്തിലാണു സിപിഐ. എന്നാൽ തദ്ദേശത്തിൽ സഹകരിപ്പിക്കാനാണ് സിപിഎം തീരുമാനം. ഈ സാഹചര്യത്തിലാണ് മത്സരിക്കാൻ താൽപ്പര്യമുള്ള സീറ്റുകളുടെ പട്ടിക വാങ്ങിയത്. പ്രാദേശിക തലത്തിൽ ജോസ് കെ മാണി വിഭാഗത്തിന് കരുത്തുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
കേരള കോൺഗ്രസ്-എമ്മിന്റെ കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം ജോസ് കെ. മാണി പാർട്ടി ജില്ലാപ്രസിഡന്റുമാരെ പ്രത്യേകം കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഓരോ തദ്ദേശസ്ഥാപനത്തിലും യു.ഡി.എഫിൽനിന്ന് പാർട്ടി മത്സരിച്ച സീറ്റുകളും പുതിയതായി ആവശ്യപ്പെടുന്ന സീറ്റും സംബന്ധിച്ച പട്ടിക ജില്ലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ നിർദ്ദേശിച്ചത്. ഇത് പ്രാദേശികമായി സിപിഎം. ഏരിയാ, ജില്ലാ സെക്രട്ടറിമാർക്കാണ് കൈമാറിയത്. യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളിൽ ജോസ് വിഭാഗത്തെ മുൻനിർത്തി ജയിക്കാനാകുമോയെന്നാണ് സിപിഎം. പരിശോധിക്കുന്നത്. യു.ഡി.എഫിൽ ലഭിച്ചതിനെക്കാൾ കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ മത്സരിക്കാൻ ലഭിക്കുമെന്ന പ്രതീക്ഷ ജോസ് വിഭാഗത്തിനുമുണ്ട്. പാർട്ടിക്ക് കാര്യമായ വേരോട്ടമുള്ള കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കൂടുതൽ സീറ്റുകൾ നൽകാൻ ഇടതുമുന്നണിയും സന്നദ്ധമാണെന്നാണ് വിലയിരുത്തൽ.
ജോസ് വിഭാഗവുമായുള്ള ബന്ധത്തെ എതിർത്ത സിപിഐ. നിലപാടിൽ അയവുവരുത്തിയിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പാകുമ്പോഴേക്കും സഹകരണത്തിനുള്ള സമവായം മുന്നണിയിൽ കണ്ടെത്താൻ കഴിയുമെന്നാണ് സിപിഎം. പ്രതീക്ഷ. കേരള കോൺഗ്രസ്-എം രാഷ്ട്രീയനിലപാട് വ്യക്തമാക്കട്ടെയെന്നാണ് സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നതെങ്കിലും, അവിശ്വാസപ്രമേയം, രാജ്യസഭാതിരഞ്ഞെടുപ്പ് തുടങ്ങിയ വോട്ടെടുപ്പുകളിൽ യു.ഡി.എഫിനൊപ്പം നിൽക്കാഞ്ഞതിനെ സ്വാഗതം ചെയ്തിരുന്നു കേരള കോൺഗ്രസിനെ (എം)ഇടതു മുന്നണിയുടെ ഭാഗമാക്കണമെന്ന അഭിപ്രായം സിപിഐ നേതൃത്വത്തെ സിപിഎം അറിയിച്ചിട്ടുണ്ട്.
കെ.എം.മാണി ആ പാർട്ടിയെ നയിച്ചപ്പോഴെടുത്ത നിലപാടിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണു സിപിഐ നേരത്തെ വ്യക്തമാക്കിയത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളെ ഒപ്പം നിർത്തി സിപിഐയെ സമ്മർദത്തിലാക്കിയിരിക്കുകയാണു സിപിഎം. അതിനാൽ ഏറ്റുമുട്ടി വഷളാക്കാൻ സിപിഐ ഇല്ല.
ഈ മാസം 29ന് ഉച്ചകഴിഞ്ഞ് ചേരുന്ന ഇടതു മുന്നണി യോഗത്തിൽ ജോസ് കെ മാണി വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. അതിന് മുമ്പ് ജോസ് വിഭാഗത്തിൽ നിന്ന് അനുകൂലമായ രാഷ്ട്രീയപ്രതികരണം ഉണ്ടായേക്കും. മുന്നണിയോഗത്തിന്റെ മുന്നോടിയായി 26, 27 തീയതികളിൽ സിപിഎം സംസ്ഥാന സമിതിയും പാർട്ടി സെക്രട്ടേറിയറ്റും ചേരുന്നുണ്ട്.രാഷ്ട്രീയ സാഹചര്യം മാറിയതിനാൽ, സിപിഐ ഇന്നും നാളെയും ചേരുന്ന പാർട്ടിയുടെ സംസ്ഥാന നിർവ്വാഹകസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍