സൈബർ ഇടത്തിലെ ആവശ്യം വനിതാ മുഖ്യമന്ത്രിയായി കെ കെ ശൈലജ വേണമെന്ന്; മട്ടന്നൂരെ സാധാരണക്കാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രി എങ്കിലും ആക്കുമോയെന്നും; റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച ആരോഗ്യമന്ത്രിയുടെ പ്രശസ്തി സുഖിക്കാതെ പാർട്ടിക്കുള്ളിലെ ചില നേതാക്കളും; പുരുഷാധിപത്യത്തിന്റെ ഇരയായി ശൈലജയും മാറുമോ?
അനീഷ് കുമാർ
കണ്ണൂർ: കെ ആർ ഗൗരിയമ്മയിലൂടെ കേരളത്തിന് നഷ്ടമായ വനിതാ മുഖ്യമന്ത്രി സ്ഥാനം കെ കെ ശൈലജയിലൂടെ ലഭിക്കുമോ? വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ്് അധികാരത്തിൽ എത്തിയപ്പോൾ മുതൽ സൈബർ ഇടത്തിൽ ഉയർന്ന ചോദ്യം ഇതായിരുന്നു. സൈബർ ഇടത്തിൽ കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ചിലർ രംഗത്തുവരികയും ചെയ്തു. എന്നാൽ, ഇതൊന്നും സിപിഎം കേട്ടിട്ടില്ല. അവർ അതൊക്കെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകയാണ്.
സൈബർ ഇടത്തിൽ മുഖ്യമന്ത്രിയായി കെ കെ ശൈലജയെ നിയമിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ നാട്ടുകാർ ചോദിക്കുന്നത് ഉപമുഖ്യമന്ത്രിയെങ്കിലും ആക്കുമോയെന്നാണ്. സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി മന്ത്രി കെ.കെ.ശൈലജയെ നിയോഗിക്കണമെന്ന ആവശ്യവുമായി മട്ടന്നുരിലെ വോട്ടർമാരും സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തുവന്നു. എന്നാൽ, ശൈലജക്കു ലഭിക്കുന്ന ഈ പ്രശസ്തി ദഹിക്കാത്തവർ അവരെ മന്ത്രിസഭയിൽ നിന്നും മാറ്റിനിർത്താനുള്ള ശ്രമങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ തന്നെ 140 മണ്ഡലങ്ങളിൽ റെക്കോർഡ് ഭൂരിപക്ഷമാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് ജന്മനാടായ മണ്ഡലം ഇക്കുറി നൽകിയത്. കണ്ണൂർ ജില്ലയിൽ നിന്നും മത്സരിച്ച മുഖ്യമന്ത്രിയടക്കമുള്ള പലസ്ഥാനാർത്ഥികളും ശൈലജയുടെ അടുത്ത് പോലുമെത്തിയില്ല. ജനപ്രീതിയുടെ കാര്യത്തിൽ കേരളത്തിൽ നമ്പർ വണ്ണായ ടീച്ചറമ്മ ഇക്കുറി ആരോഗ്യ മന്ത്രി സ്ഥാനം നിലനിർത്തുമെന്ന പ്രതീക്ഷയോടൊപ്പം മറ്റു ചില കണക്ക് കൂട്ടലുകളും മട്ടന്നൂരുകാർക്കുണ്ട്.
മട്ടന്നൂരിനെ പ്രതിനിധീകരിക്കുന്ന കെ.കെ.ശൈലജ ഇക്കുറി സംസ്ഥാനത്തിന്റെ ആദ്യ ഉപ മുഖ്യമന്ത്രിയാകണേയെന്ന ആഗ്രഹവും ഇവർക്കുണ്ട്. ആരോഗ്യ മന്ത്രിയെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ച്ചവെച്ച കെ.കെ.ശൈലജയെ ഉപമുഖ്യമന്ത്രിയാകണമന്ന ആവശ്യം സിപിഎം സൈബർ പോരാളികളും ഉയർത്തുന്നുണ്ട്. എന്നാൽ താൻ മന്ത്രിയായി തുടരണമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനികേണ്ടതെന്ന് ഈ വിഷയത്തിൽ കെ.കെ ശൈലജ പ്രതികരിച്ചു പാർട്ടി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മട്ടന്നുരിന്റെ മണ്ണിൽ ചവുട്ടി നടന്ന് നേതാവായതാണ് നാട്ടുകാർ ടീച്ചർ എന്നു വിളിക്കുന്ന കെ.കെ.ശൈലജ. മട്ടന്നുരിന്റെ മകളായാണ് ഇവർ വിശേഷിക്കപ്പെടുന്നത്.
മട്ടന്നൂർ നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ ഇടത്തോട്ട് മാറി സബ്സ്റ്റേഷൻ റോഡിലൂടെ അൽപമൊന്ന് മുൻപോട്ട് പോയാൽ മന്ത്രി ശൈലജയുടെ വീട്ടിലെക്കെത്താം. നെൽപാടങ്ങളും വാഴത്തോട്ടവും മനം കുളിർപ്പിക്കുന്ന കാഴ്ച്ച കഴിയുമ്പോൾ തലയുയർത്തി പിടിച്ചു നിൽക്കുന്ന ഒരു ഇടത്തരം കോൺക്രീറ്റ് ഇരു നില വീടാണത്. മറ്റുവീടുകളിൽ നിന്നും വ്യത്യസ്തമായി ഈവീട്ടിനു മുൻപിലെ കവുങ്ങിൽ ഒന്നിലധികം ചെങ്കൊടികൾ കെട്ടിയിരിക്കുന്നു. ഉമ്മറത്തെ ചുവരിൽ വൃത്തത്തിൽ കൊത്തിയെടുത്ത അരിവാൾ ചുറ്റിക നക്ഷത്രമെന്ന സിപിഎം ചിഹ്നവുമുണ്ട്. ഇവിടെയെല്ലാം പാർട്ടി മയമാണ്.
വൈദേശിക ഭരണത്തിനെതിരെ വീരപഴശിയുടെ പടയോട്ടങ്ങളും കർഷക സമര പോരാട്ടങ്ങളും ഒരു പാട് കണ്ട പഴശിയെന്ന കമ്മ്യൂണിസ്റ്റ്ഗ്രാമത്തിൽ നിന്നും ഉയർന്നുവന്ന വിപ്ളവ വനിതയാണ് കെ.കെ.ശൈലജ. അവരുടെ ആ മന: കരുത്തും ഭരണ നൈപുണ്യവും കേരളവും ലോകവും ഒരുപാട് കണ്ടതും കേട്ടതുമാണ്. നിപ്പയും കൊവിഡുമൊക്കെ കേരളം നേരിട്ടത് ശിവപുരം സ്കൂളിലെ സയൻസ് ടീച്ചറായ കെ.കെ.ശൈലജയുടെ കൃത്യമായ കണക്കുകൂട്ടലിന്റെയും ചടുലനീക്കങ്ങളുടെയും കരുത്തിലാണ്.
ഭർത്താവ് കെ.ഭാസ്കരൻ മാസ്റ്ററോടൊപ്പം കെ.എസ്.വൈ എഫിലൂടെ പ്രവർത്തിച്ച് സജീവ രാഷ്ട്രീയക്കാരിയായ കെ.കെ ശൈലജ ഇന്ന് കേരളം മുഴുവൻ കാതോർക്കുന്ന ഭരണാധികാരിയും വനിതാ നേതാവുമാണ്. കേരളത്തിന്റെ ടീച്ചറമ്മയായി സോഷ്യൽ മീഡിയ വിശേഷിപിക്കുന്ന കെ.കെ ശൈലജയണ് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ റെക്കാർഡ് ഭൂരിപക്ഷമാണ് സ്വന്തം ജന്മനാടായ മട്ടന്നൂർ കഴിഞ്ഞ തെരഞ്ഞടുപ്പിൽ മനസറിഞ്ഞ് നൽകിയത്. തെരഞ്ഞെടുപ്പിൽ. എ പ്ലസ് നേടി ടീച്ചറമ്മ വിജയിച്ചു കഴിഞ്ഞു. ഇനി ഉപമുഖ്യമന്ത്രിയാകുമോയെന്നതാണ് മട്ടന്നുരുകാരുടെ ചോദ്യം.
അർഹതപെട്ട സ്ഥാനമാണെങ്കിലും അതിന് പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും കനിയണം. ഏതു മന്ത്രി സ്ഥാനത്തുകൊണ്ടിട്ടാലും തങ്ങളുടെ ടീച്ചറമ്മ ഒന്നാം റാങ്ക് തന്നെയടിക്കുമെന്ന വിശ്വാസത്തിലാണ് മട്ടന്നൂർ. വീരപഴശിയുടെ നാട്ടുകാരിക്ക് ഭരണതന്ത്രങ്ങൾ മറ്റാരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും മറ്റാരെക്കാളും അവർക്കറിയാം. എന്നാൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അടുത്തു കൊണ്ടിരിക്കെ ചില അസുഖകരമായ വാർത്തകളും സിപിഎമ്മിനകത്തു നിന്നും വരുന്നുണ്ട്.
മന്ത്രിസ്ഥാനം വീതം വയ്ക്കലിൽ ചില സമവാക്യങ്ങൾ രൂപപ്പെട്ടാൽ മന്ത്രിസഭയിലെ രണ്ടാം സ്ഥാനം മാത്രമല്ല കഴിഞ്ഞ തവണ കൈയാളിയ ആരോഗ്യ വകുപ്പ് തന്നെ കെ.കെ.ശൈലജയ്ക്ക് നഷ്ടപെട്ടേക്കാമെന്ന ആശങ്കയും ശക്തമാണ്. ഗൗരിയമ്മയുടെ വിയോഗത്തിന്റെ കനലണയാത്ത മലയാളി മനസിൽ വീണ്ടും രാഷ്ട്രീയത്തിലെ പുരുഷാധിപത്യത്തിന്റെ ഇരയായി മന്ത്രി ശൈലജയും മാറുമോയെന്ന ആശങ്ക മുയരുന്നുണ്ട്.
Stories you may Like
- സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിയിട്ടില്ല; കെ കെ ശൈലജ
- വ്യാജ ഐ.ഡി വെച്ച് കള്ളി എന്നുവിളിച്ച് അധിക്ഷേപിക്കുന്നു: കെ.കെ ശൈലജ
- മട്ടന്നൂർ നഗരസഭയിൽ കൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകവും
- ഞാൻ ശൈലജടീച്ചർക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് ശ്രമിക്കുന്നത്;
- കെ.കെ ശൈലജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്, നേതാക്കൾക്ക് അതൃപ്തി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍