എളുപ്പമല്ല കോൺഗ്രസ് നേതാക്കളെ കുടുക്കാൻ ഇനി പിണറായി സർക്കാരിന്; ബിജു രമേശിന്റെ ബാർകോഴ ആരോപണത്തിൽ വിജിലൻസ് പരിശോധിക്കുന്നത് സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത; ചെന്നിത്തലയും ബാബുവും ശിവകുമാറും കോഴ വാങ്ങിയെന്ന ആരോപണം വിജിലൻസ് പണ്ടേ തള്ളിയത്; കേസ് പൊടിതട്ടിയെടുക്കാൻ വിജിലൻസിന് മുന്നിലെ തടസ്സങ്ങൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ബാർക്കോഴയുമായി ബന്ധപ്പെട്ടു ബിജു രമേശ് ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ.ബാബുവിനും വി എസ്.ശിവകുമാറിനും എതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് മുന്നിൽ നിയമ തടസം ഉണ്ടെന്നു സൂചന. ബിജു രമേശിന്റെ ആരോപണത്തിൽ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലൻസ് ഇപ്പോൾ പരിശോധിക്കുന്നത്. കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് ഡയറക്ടർ തന്നെ കോടതിയിൽ പറഞ്ഞ കേസിനാണ് ഇപ്പോൾ വിജിലൻസ് ദ്രുതപരിശോധനയ്ക്കുള്ള സാധ്യത പരിശോധിക്കുന്നത്.
ബാറുകൾ തുറക്കാൻ വേണ്ടി കെപിസിസിക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്ന പഴയ ആരോപണമാണ് ബിജു രമേശ് ഉന്നയിച്ചത്. ബാർ കോഴ ആരോപണം പിൻവലിക്കാൻ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ബാർക്കോഴ കേസ് മുന്നോട്ടു നീങ്ങുമ്പോൾ മജിസ്ട്രേട്ടിന് മുൻപിൽ ബിജു രമേശ് അന്ന് നേരിട്ട് നൽകിയ മൊഴിയാണിത്. ഈ മൊഴിയാണ് ബിജു രമേശ് വീണ്ടും ആവർത്തിച്ചത്. ഹൈക്കോടതിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ ഈ കേസ് വീണ്ടും പൊടി തട്ടിയെടുക്കാൻ വിജിലൻസ് കഴിയൂ എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ ആരോപണത്തിന്റെ പേരിൽ കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന ആവശ്യം മുൻപ് തന്നെ വന്നതാണ്. എന്നാൽ കേസ് എടുത്ത് അന്വേഷണം നടത്തുന്നത് വിജിലൻസും ഹൈക്കോടതിയും തടഞ്ഞതാണ്. അതിനാൽ ഈ ആരോപണത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെങ്കിൽ ഹൈക്കോടതിയുടെ അനുമതി തേടേണ്ടി വരും. അനുമതി തേടാതെ കേസ് എടുത്താൽ കോടതിയലക്ഷ്യം ആകുമെന്നാണ് സൂചന.
സർക്കാരിനു താത്പര്യമുള്ള കേസ് ആയതിനാൽ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലൻസ് തേടുന്നത്. പക്ഷെ കേസ് എടുത്ത് അന്വേഷണം നടത്തുക ഈ കാര്യത്തിൽ ബുദ്ധിമുട്ടാകും. ഇപ്പോൾ സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യത പരിശോധിക്കുന്ന വിജിലൻസിന്റെ മുൻ മേധാവി തന്നെയാണ് ഈ കേസിൽ അന്വേഷണം സാധ്യമല്ലെന്ന് കോടതിയെ ധരിപ്പിച്ചത്. കേസ് എടുക്കുന്നത് ഹൈക്കോടതിയും തടഞ്ഞിട്ടുണ്ട്. ഇനി കേസ് എടുക്കണമെങ്കിൽ കോടതിയിൽ വാദം കേട്ട ശേഷം മാത്രമേ സാധ്യമാകൂ എന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വിജിലൻസ് ഡയരക്ടർ തന്നെ ഈ ആരോപണത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് എന്തുകൊണ്ട് കോടതിയിൽ ചൂണ്ടിക്കാട്ടി എന്നതിനും വിജിലൻസ് വിശദീകരണം നൽകേണ്ടി വരും. പ്രതിപക്ഷ നേതാവിന് എതിരെയുള്ള കേസ് ആയതിനാൽ മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ താത്പര്യം ഉണ്ടെങ്കിൽ കേസുമായി മുന്നോട്ടു പോയാൽ കോടതിയലക്ഷ്യം നേരിടേണ്ടി വരുക വിജിലൻസ് തന്നെയാകും. അതുകൊണ്ട് തന്നെ ഈ കേസിൽ പുനരന്വേഷണം പ്രയാസമായ അവസ്ഥയാണ്.
ബാർക്കോഴ കേസ് മുന്നോട്ടു നീങ്ങുമ്പോഴാണ് 164 പ്രകാരം മജിസ്ട്രേട്ടിന് മുൻപിൽ ബിജു രമേശ് മൊഴി നൽകുന്നത്. ഈ മൊഴിയിലാണ് കെപിസിസിക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നൽകിയെന്ന് ബിജു രമേശ് പറഞ്ഞത്. ഇത് വാർത്തയായി. വിജിലൻസ് ഡയരക്ടർ ഈ കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ വിജിലൻസ് ഡയരക്ടർ എസ്പി സുകേശിനെ ചുമതലപ്പെടുത്തി. ബാർക്കോഴ കേസ് അന്വേഷണം മുന്നോട്ടു നീങ്ങുന്നതിനാൽ ഈ കേസ് പ്രത്യേകം അന്വേഷിക്കണം എന്നാണു സുകേശൻ റിപ്പോർട്ട് നൽകിയത്. അതനുസരിച്ച് ഡയരക്ടർ പ്രാഥമിക അന്വേഷണത്തിനു ഉത്തരവിട്ടു. ഒരു ഡിവൈഎസ്പിയെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. മൊഴിയിൽ കഴമ്പില്ല എന്നാണ് വിജിലൻസ് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് കേസ് എടുക്കേണ്ട കാര്യം ഇല്ലെന്നാണ് വിജിലൻസ് തീരുമാനിച്ചത്. ഈ ആരോപണത്തിന്റെ പേരിൽ തൃശൂർ വിജിലൻസ് കോടതിയിൽ പരാതി വന്നു. കോടതി അന്വേഷണത്തിനു ഉത്തരവിട്ടു. ക്വിക്ക് വെരിഫിക്കേഷൻ നടത്താനാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് ആയിട്ടുണ്ടെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചു. റിപ്പോർട്ട് നൽകിയപ്പോൾ വിജിലൻസ് കോടതി ഈ ആരോപണത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പറഞ്ഞു. സർക്കാർ അതിനു ഹൈക്കോടതിയിൽ തടസവാദം ഉന്നയിച്ചു.
വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട് എന്നാണ് സർക്കാർ അറിയിച്ചത്. ഈ ഘട്ടത്തിൽ കെ.എം.മാണി പ്രതിയായ ബാർക്കോഴ കേസിന്റെ ഫൈനൽ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. ഇതോടെ ചെന്നിത്തല ഉൾപ്പെട്ട കേസിൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഹ്യൂമൻ റൈറ്റ്സ് പ്രോട്ടക്ഷൻ കൗൺസിൽ ബാർക്കോഴ കേസ് ശരിയായ രീതിയിൽ അല്ല അന്വേഷിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയുടെ പേരിൽ ബാർക്കോഴ കേസിന്റെ ഫൈനൽ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഈ റിപ്പോർട്ടിന്റെ പേരിൽ വാദം കേട്ട് തീരുമാനം ഉണ്ടായാൽ മാത്രമേ ഇനിയൊരു അന്വേഷണം നടക്കുകയുള്ളൂ. സർക്കാരിനു അന്വേഷണത്തിനു ഉത്തരവിടാൻ കഴിയില്ല. ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ ഇനി അന്വേഷണത്തിനു സാധ്യതയുള്ളൂ. അതല്ലെങ്കിൽ, കോടതി അലക്ഷ്യമാകും. ഈ ആരോപണത്തിൽ കേസ് എടുക്കാൻ കഴിയില്ലെന്ന് വിജിലൻസ് ഡയരക്ടർ തന്നെ ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിജിലൻസിന് കേസ് എടുത്ത് അന്വേഷണം നടത്താൻ കഴിയില്ല. ഇനി കേസ് എടുക്കണമെങ്കിൽ കേസിന്റെ വാദം നടന്ന തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കേണ്ടതായി വരും.
ബാർക്കോഴ കേസ് ഇങ്ങനെ:
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് പൊന്തിവന്ന രാഷ്ട്രീയ വിവാദം. 2014ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടനയിൽ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് ബാർക്കോഴയായത്. ഇതിന്റെ പേരിൽ ഇടതുമുന്നണി സമരമുഖവും തുറന്നു. കെ.എം.മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാൻ നിയമസഭയും ഇടത് എംഎൽഎമാർ തല്ലി തകർത്തു. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. ബാർ കോഴയിൽ മാണിക്കെതിരെ വിജിലൻസ് കേസെടുത്തു. ബാർകോഴയെ തുടർന്നുള്ള സംഭവവികാസങ്ങൾ കേരള കോൺഗ്രസിനെ യുഡിഎഫിൽ നിന്നും അകറ്റി. ചർച്ചകൾക്ക് ശേഷം മാണി വീണ്ടും യുഡിഎഫിൽ തിരികെ എത്തി. മാണിയുടെ മരണ ശേഷം യുഡിഎഫ് വിട്ട കേരളാ കോൺഗ്രസ് ഇടതുമുന്നണിയിൽ താവളം ഉറപ്പിച്ചു. ഇതോടെ ബാർക്കോഴ ആരോപണം വീണ്ടും പൊന്തിവന്നു. ഇതിനെ തുടർന്ന് തന്നെയാണ് ജോസ് കെ മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത വിവാദം ബിജു രമേശ് വീണ്ടും തുറന്നു വിട്ടത്. ബിജു രമേശിന്റെ പ്രസ്താവനയിലുള്ള ആരോപണം ഊതിക്കത്തിച്ചാണ് ചെന്നിത്തലയ്ക്കും ബാബുവിന് ശിവകുമാറിനും എതിരെ കേസ് എടുക്കാനുള്ള നീക്കം പിണറായി സർക്കാർ ഊർജ്ജിതമാക്കിയത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്