Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള കൗമുദി ഫ്‌ളാഷ് ലേഖകനോട് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു; ബാർ കോഴയ്‌ക്കെതിരായ സമരത്തെ എൽഡിഎഫ് തള്ളിക്കളഞ്ഞെന്ന വാർത്ത അസംബന്ധം; കെ.എം.മാണി അന്തരിച്ചതിനാൽ അത്തരമൊരുചർച്ച ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്; ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവുമായ ഉമ്മൻ ചാണ്ടിയാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത്: അഭിമുഖം വിവാദമായപ്പോൾ പ്രതികരണവുമായി എ.വിജയരാഘവൻ

കേരള കൗമുദി ഫ്‌ളാഷ് ലേഖകനോട് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു; ബാർ കോഴയ്‌ക്കെതിരായ സമരത്തെ എൽഡിഎഫ് തള്ളിക്കളഞ്ഞെന്ന വാർത്ത അസംബന്ധം; കെ.എം.മാണി അന്തരിച്ചതിനാൽ അത്തരമൊരുചർച്ച ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്; ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവുമായ ഉമ്മൻ ചാണ്ടിയാണ് മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത്: അഭിമുഖം വിവാദമായപ്പോൾ പ്രതികരണവുമായി എ.വിജയരാഘവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴയ്‌ക്കെതിരായ സമരത്തെ എൽ.ഡി.എഫ് നിരാകരിച്ചുവെന്ന രീതിയിൽ കേരള കൗമുദി ഫ്‌ളാഷ് സായാഹ്ന പത്രത്തിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. കെഎം.മാണി അന്തരിച്ചതിനാൽ അദ്ദേഹവുമായി ബന്ധപ്പെട്ട് അത്തരമൊരു ചർച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ് ലേഖകനോട് പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫിനും സർക്കാരിനും എതിരെ ആസൂത്രിതമായി നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമാണ് ഇത്.

യു.ഡി.എഫിനെതിരായ സമരം കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിരുന്നു. അതിനെ നിരാകരിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു. ബാർകോഴ സമരം യുഡിഎഫിനെതിരായ രാഷ്ട്രീയ സമരമായിരുന്നു. ബാർക്കോഴയ്‌ക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ അഴിമതിയ്‌ക്കെതിരായ രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.

ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും കൂട്ടരുമാണ്. കെഎം.മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് അദ്ദേഹത്തെ ദുർബലനാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ഗൂഢാലോചനയാണ്. കെഎം.മാണിയുടെ കുടുംബത്തോട് മാപ്പ് പറയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കൗമുദി ഫ്‌ളാഷ് അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ

ബാർകോഴക്കേസിൽ മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനെതിരെ അന്ന് പ്രതിപക്ഷത്തിരുന്ന തങ്ങൾ സമരം ചെയ്തതെന്നാണ് വിജയരാഘവൻ പറയുന്നത്. സമരം മാണിയെയല്ല, യുഡിഎഫിനെയാണ് ലാക്കാക്കിയത്. അന്ന് മാണി യുഡിഎഫിലായിരുന്നു. അതുകൊണ്ട് മാണിയെയും ആക്രമിച്ചു എന്ന ന്യായമാണ് സിപിഎമ്മിനുള്ളത്.

മാണി ബാർകോഴ ഇടപാട് നടത്തി എന്നൊക്കെ സിപിഎമ്മും എൽഡിഎഫും അന്ന് ചുമ്മാ പുളുവടിച്ചതാണ്. നോട്ട് എണ്ണുന്ന മെഷീൻ വീട്ടിലുണ്ടെന്ന ആരോപണമൊക്കെ തനി രാഷ്ട്രീയം മാത്രമായിരുന്നു. യുഡിഎഫിനെതിരായ സമരത്തിൽ അങ്ങനെയൊക്കെ പറയേണ്ടി വന്നു. അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നാണ് വിജയരാഘവൻ പറയുന്നത്. ഏതായാലും മാണിയുടെ വേർപാടോടെ ബാർകോഴ വിവാദവും അവസാനിച്ചു. കെ.കരുണാകരനെതിരെ ഉണ്ടായിരുന്ന ആക്ഷേപങ്ങൾ ഇപ്പോൾ പറയാത്തത് പോലെ മാണിക്കെതിരെയുള്ളതും ഇപ്പോൾ പറയുന്നില്ല. രാഷ്ട്രീയത്തിൽ ഇതൊക്കെ സ്വാഭാവികമെന്നാണ് വിജയരാഘവന്റെ ന്യായം.

ഫ്ളാഷിൽ സായ്കൃഷ്ണ ആർപിക്ക് നൽകിയ അഭിമുഖത്തിലെ വാചകങ്ങൾ ഇങ്ങനെ:

'ബാർ കോഴ എന്ന് പറഞ്ഞൊരു സംഭവമേ ഇപ്പോഴില്ല. അത് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സംഭവമാണ്. ആ സർക്കാരിന്റെ സൃഷ്ടിയാണ് ബാർ കോഴ. ഉമ്മൻ ചാണ്ടിയാണ് ആ വിഷയങ്ങളൊക്കെ ഉണ്ടാക്കിയത്. മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻ ചാണ്ടി നടത്തിയ ഗൂഢാലോചനയായിരുന്നു ബാർകോഴ. അദ്ദേഹത്തിന്റെ ഉത്പന്നമായിരുന്നു ആ കേസ്. മാണി എന്ന രാഷ്ട്രീയ നേതാവിനെ ദുർബലപ്പെടുത്തേണ്ടത് ഉമ്മൻ ചാണ്ടിയുടെ അജണ്ടയായിരുന്നു. മാണിയെ കുടുക്കുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ ലക്ഷ്യം. മാണിക്ക് ശേഷം കേരള കോൺഗ്രസ് നിലനിൽക്കരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആ പാർട്ടിയെ രണ്ട് പീസാക്കിയത് അതിന്റെ ഭാഗമായാണ്. ഉമ്മൻ ചാണ്ടിയടക്കം കോൺഗ്രസുകാരെല്ലാം കുബുദ്ധികളാണ്. മാണിയെ കുടുക്കാൻ അവർ എന്തെല്ലാമാണ് ചെയ്തതെന്ന് ഞങ്ങൾക്ക് പറയാനാകില്ല. മാണിക്കെതിരെ ഗ്രൂപ്പ് കളിച്ചും ഒറ്റുകൊടുത്തുമാണ് അവർ രാഷ്ട്രീയം നടത്തിയത്. കെ.എം മാണിയുടെ പിൻഗാമിയായ അദ്ദേഹത്തിന്റെ മകനെ ദുർബലപ്പെടുത്തുക എന്നതും കോൺഗ്രസ് ലക്ഷ്യമാണ്- വിജയരാഘവൻ പറഞ്ഞു.

ജോസ് കെ മാണി ഡൽഹിയിൽ കാർഷിക ബില്ലിനെതിരെ ഇടത് എംപിമാർക്കൊപ്പം സമരം ചെയ്തതും വിജയരാഘവൻ പരാമർശിക്കുന്നു. എല്ലാവരും ഒന്നിക്കുന്ന സമരമെന്ന നിലയിലാണ് ജോസ് സമരത്തിൽ പങ്കെടുത്തതെന്നും ഇടത് മുന്നണിയിലേക്ക് വരുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും വിജയരാഘവൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP