പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ബാല്യം; ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി നേടിയ മനോധൈര്യം; ഗ്രൗണ്ടിൽനിന്നും കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം; ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ ഒളിംപിക്സ് സെമിയിലേക്ക് നയിച്ച് റാണി രാംപാൽ കളിക്കളത്തിലെ വിജയ 'റാണി'യാകുമ്പോൾ
സ്പോർട്സ് ഡെസ്ക്
ടോക്യോ: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ സെമി ഫൈനലേക്കു മുന്നേറുമ്പോൾ, രാജ്യത്തിന്റെ ഒന്നാകെ ശ്രദ്ധാകേന്ദ്രമാണ് ടീമിന്റെ നായികയായ റാണി രാംപാൽ. കരുത്തരായ ഓസ്ട്രേലിയയെ കടുത്ത പ്രതിരോധത്തിലൂടെ വരിഞ്ഞുമുറുക്കി പുതിയ വിജയചരിത്രം ഇന്ത്യൻ വനിതകൾ കുറിക്കുമ്പോൾ ഏവരും പ്രശംസിച്ചത് ആ പോരാട്ടവീര്യത്തെയാണ്. ടോക്യോയിൽ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ ഓസ്ട്രേലിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകൾ സെമിയിലെത്തിയത്.
അവസാന മിനിറ്റുവരെ വിട്ടുകൊടുക്കാതെ പൊരുതാനുള്ള ആർജവം റാണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ വനിതകൾ പ്രകടിപ്പിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത്. ഒളിപിക്സ് ചരിത്രത്തിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസീസിനെ, മൂന്നാം തവണ മാത്രം ഒളിംപിക്സ് കളിക്കുന്ന ഇന്ത്യൻ വനിതകൾ അട്ടിമറിച്ചത് വിസ്മയത്തോടെയാണ് ആരാധകരും കണ്ടത്.
പട്ടിണിയും പ്രാരാബ്ധവും നിറഞ്ഞ ജീവിതത്തിലെ വെല്ലുവിളികൾക്ക് മുന്നിലും നിശ്ചയദാർഢ്യത്തോടെ പൊരുതി ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ നായികയായി മാറിയ റാണി രാംപാലിന്റെ ജീവിതം തന്നെയാകും മത്സരത്തിൽ ടീമിനെ പ്രചോദിപ്പിച്ച് ജയത്തിലേക്ക് മുന്നേറുവാൻ റാണിക്ക് കരുത്ത് നൽകിയത്.
ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാത്ത ബാല്യം കടന്ന് ഇന്ത്യൻ ഹോക്കി ടീമിനെ ചരിത്രത്തിലാദ്യമായി ഒളിംപിക്സ് സെമിയിലേക്ക് നയിക്കാൻ റാണി രാംപാലിനു സാധിച്ചിട്ടുണ്ടെങ്കിൽ, കയ്യടിക്കേണ്ടത് ആ പോരാട്ടവീര്യത്തിനു തന്നെയാണ്.
ആറാം വയസ്സിലാണ് റാണി ഹോക്കിയിലേക്ക് തിരിയുന്നത്. ഹോക്കി താരമാകാൻ മോഹിച്ച റാണിക്ക് സാമ്പത്തിക പിന്തുണ നൽകാനുള്ള ത്രാണിയുണ്ടായിരുന്നില്ല, കൂലിപ്പണിക്കാരനായ പിതാവിന്. സൗകര്യങ്ങളുടെ അപര്യാപ്തത സ്വപ്നങ്ങളിലേക്കുള്ള കുതിപ്പിന് തടസ്സമാകുമെന്ന് വന്നപ്പോഴും റാണി തളർന്നില്ല. പിന്മാറിയുമില്ല. പ്രതിസന്ധികളോടെ പടവെട്ടി വളർന്ന റാണി, 14ാം വയസ്സ് മുതൽ ഇന്ത്യൻ വനിതാ ഹോക്കിയുടെ മുഖ്യധാരയിലുണ്ട്.
2010ലാണ് റാണി ആദ്യമായി ഇന്ത്യൻ ജഴ്സിയിൽ സീനിയർ ലോകകപ്പ് കളിക്കുന്നത്. ടൂർണമെന്റിൽ ഏഴു ഗോളുകളുമായി ഇന്ത്യയുടെ ടോപ് സ്കോററായ റാണി, മികച്ച യുവ താരത്തിനുള്ള പുരസ്കാരവും നേടി. ഗ്രൗണ്ടിൽ കിടന്ന് കിട്ടിയ പൊട്ടിയ ഒരു ഹോക്കി സ്റ്റിക്കിൽ തുടങ്ങിയ പരിശീലനം ഒടുവിൽ റാണിയെ എത്തിച്ചത് ഇന്ത്യൻ വനിതാ ടീമിന്റെ നായിക സ്ഥാനത്ത്.
'ചെറുപ്പത്തിൽ അന്നത്തെ കഷ്ടപ്പാടുകളിൽനിന്നൊക്കെ രക്ഷപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. വീട്ടിൽ ഒരിക്കലും വൈദ്യുതിയുണ്ടാകില്ല. രാത്രി കൊതുകിന്റെ മൂളൽ കാരണം ഉറങ്ങാൻ പോലും കഴിയില്ല. മഴ പെയ്താൽ വീടു പിന്നെ കുളമാണ്. രണ്ടു നേരം ഭക്ഷണം പോലും കഷ്ടി. അച്ഛനും അമ്മയും അവരേക്കൊണ്ട് സാധിക്കുന്നതുപോലെ ശ്രമിച്ചു. പക്ഷേ, കൂലിപ്പണിക്കാരായ അവർക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടായിരുന്നു' വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ റാണി പറഞ്ഞു.
'എന്റെ വീടിന്റെ തൊട്ടടുത്ത് ഒരു ഹോക്കി അക്കാദമി ഉണ്ടായിരുന്നു. അവിടെ താരങ്ങൾ പരിശീലിക്കുന്നതു നോക്കി മണിക്കൂറുകളാണ് ഞാൻ ചെലവഴിച്ചിരുന്നത്. എനിക്കും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ദിവസേന 80 രൂപ പോലും കൂലി കിട്ടാത്ത അച്ഛന് എനിക്കായി ഹോക്കി സ്റ്റിക്ക് വാങ്ങിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. എന്നും അക്കാദമിയിലെ പരിശീലകനോട് എന്നെയും കളി പഠിപ്പിക്കാമോയെന്നു കെഞ്ചും. പക്ഷേ, ഹോക്കി കളിക്കാനുള്ള ആരോഗ്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം പരിഗണിച്ചു പോലുമില്ല' റാണി പറഞ്ഞു.
'ഒരിക്കൽ എനിക്ക് ഗ്രൗണ്ടിൽ കിടന്ന് പൊട്ടിയ ഒരു ഹോക്കി സ്റ്റിക്ക് കിട്ടി. അതുവച്ചായിരുന്നു ആദ്യ പരിശീലനം. അന്ന് പരിശീലനത്തിനുള്ള വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സാൽവാർ കമ്മീസ് ധരിച്ചായിരുന്നു പരിശീലനം. പക്ഷേ, എന്നെങ്കിലും ഹോക്കിയിൽ കഴിവു തെളിയിക്കാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നു. ഒരു അവസരം തരാമോയെന്ന് എന്നും കോച്ചിനോടു ഞാൻ കെഞ്ചും. വളരെ ബുദ്ധിമുട്ടിയാണ് ഞാൻ ഒരു അവസരം സംഘടിപ്പിച്ചത്' റാണി പറഞ്ഞു.
'ഹോക്കി താരമാകാനുള്ള ആഗ്രഹം പങ്കുവച്ചപ്പോൾ വീട്ടുകാർ എതിർത്തു. പെൺകുട്ടികൾ വീട്ടുജോലി ചെയ്യേണ്ടവരാണെന്നും ഇത്തരം വസ്ത്രങ്ങൾ ധരിച്ച് കളിക്കാൻ സമ്മതിക്കില്ലെന്നും അവർ പറഞ്ഞു. ഹോക്കി കളിക്കാൻ അനുവാദം തേടി ഞാൻ എന്നും അച്ഛന്റെയും അമ്മയുടെയും അടുത്തുപോകും. ഈ മേഖലയിൽ കഴിവു തെളിയിക്കാനായില്ലെങ്കിൽ നിങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്ന് ഞാൻ ഉറപ്പു കൊടുത്തു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവർ എനിക്ക് അനുവാദം തന്നു.'
അക്കാദമിയിൽ പരിശീലനം അതിരാവിലെ ആരംഭിക്കും. വീട്ടിലാണെങ്കിൽ ക്ലോക്ക് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മ എന്നും ഉറങ്ങാതെയിരുന്ന് എന്നെ പുലർച്ചെ എഴുന്നേൽപ്പിച്ച് പരിശീലനത്തിനു വിടും. അക്കാദമിയിൽ പരിശീലനത്തിനു വരുമ്പോൾ പാൽ കൊണ്ടുവരണമെന്ന് നിർബന്ധമായിരുന്നു. അവിടെനിന്ന് പറയുന്നത്ര പാൽ വാങ്ങാനുള്ള ശേഷി വീട്ടുകാർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കുറച്ചു പാൽ വാങ്ങി ആരോടും പറയാതെ ബാക്കി വെള്ളം കൂടി ചേർത്താണ് ഞാൻ പരിശീലനത്തിന് പോയിരുന്നത്.'
'പ്രതിസന്ധി ഘട്ടങ്ങളിൽ അക്കാദമിയിലെ പരിശീലകൻ നൽകിയ പിന്തുണ മറക്കാനാകില്ല. അദ്ദേഹമാണ് എന്റെ കളി കണ്ട് ഹോക്കി കിറ്റും ഷൂവുമെല്ലാം വാങ്ങിത്തന്നിരുന്നത്. അദ്ദേഹത്തിന്റെ വീട്ടിൽ മക്കൾക്ക് തുല്യമായ സ്വാതന്ത്ര്യവും തന്നിരുന്നു. ഒരു ദിവസം പോലും ഞാൻ പരിശീലനം മുടക്കിയിരുന്നില്ല.'
'ഹോക്കി കളിച്ച് ആദ്യമായി പ്രതിഫലം കിട്ടിയത് ഇപ്പോഴും ഓർമയുണ്ട്. ഒരു ടൂർണമെന്റ് ജയിച്ചപ്പോൾ പ്രതിഫലമായി എനിക്ക് 500 രൂപ കിട്ടി. അത് അതേപടി അച്ഛനെ ഏൽപ്പിച്ചു. അദ്ദേഹത്തിന് അതിനു മുൻപ് ഒരിക്കലും അത്രയും പണം ഒരുമിച്ച് കയ്യിൽ കിട്ടിയിരുന്നില്ല. ഒരിക്കൽ നമ്മൾ സ്വന്തമായി ഒരു വീടു വയ്ക്കുമെന്ന് ഞാൻ വീട്ടുകാർക്ക് ഉറപ്പുകൊടുത്തു. ആ ലക്ഷ്യത്തിനായി ആകുന്നപോലെ അധ്വാനിച്ചു.'
'ആഭ്യന്തര ടൂർണമെന്റുകളിൽ സംസ്ഥാനത്തിനായി കളിച്ച് അധികം വൈകാതെ ദേശീയ ടീമിലേക്ക് വിളിയെത്തി. അന്നെനിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ഇത്ര കാലമായി മുഖ്യധാരയിൽത്തന്നെയുണ്ട്. എന്നാണ് വിവാഹമെന്നു മാത്രമാണ് ഇപ്പോഴും എന്റെ ബന്ധുക്കൾക്കുപോലും ചോദിക്കാനുള്ളത്. പക്ഷേ, ആഗ്രഹിക്കുന്നിടത്തോളം കാലം കളിക്കാൻ അച്ഛൻ അനുവാദം തന്നു. അവരുടെ പിന്തുണയോടെ ഞാൻ ഇന്നിതാ ഇന്ത്യൻ ക്യാപ്റ്റൻ വരെയായി.' റാണി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍