ടെന്നിസ് കോർട്ടിനെ ത്രസിപ്പിച്ച രണ്ട് പതിറ്റാണ്ട്! മികവിന്റെ അടയാളമായി ആറു ഗ്രാൻഡ് സ്ലാം കിരീടം; കോർട്ടിനോടു വിട ചൊല്ലി സാനിയ മിർസ; ദുബായ് ഓപ്പൺ വനിതാ ഡബിൾസിൽ ഒന്നാം റൗണ്ടിൽ തോൽവി; വർക് ഷോപ്പ് ഉടമയുടെ മകൾ മടങ്ങുന്നത് ഇന്ത്യൻ ടെന്നിസിന്റെ റാണിയായി
സ്പോർട്സ് ഡെസ്ക്
ദുബായ്: രണ്ട് പതിറ്റാണ്ട് നീണ്ട ടെന്നീസ് കരിയറിന് വിരാമമിട്ട് ഇന്ത്യൻ താരം സാനിയ മിർസ. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഓപ്പൺ വനിതാ ഡബിൾസ് മത്സരത്തിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസായിരുന്നു അവസാന മത്സരത്തിൽ സാനിയയുടെ ഡബിൾസ് പങ്കാളി.
റഷ്യൻ സഖ്യമായ വെറോണിക്ക കുഡെർമെറ്റോവ - ലിയുഡ്മില സാംസൊനോവ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സാനിയ - മാഡിസൺ സഖ്യത്തിന്റെ തോൽവി. അപ്രതീക്ഷിത തോൽവിയോടെ ഇത് 36-കാരിയായ സാനിയയുടെ അവസാന മത്സരമായി.
2003-ൽ കരിയർ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങളുണ്ട്. സ്വിസ് ഇതിഹാസം മാർട്ടിന ഹിംഗിസിനൊപ്പം മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ സാനിയ നേടി. മിക്സഡ് ഡബിൾസിലായിരുന്നു ബാക്കിയുള്ള കിരീടങ്ങൾ. മഹേഷ് ഭൂപതിക്കൊപ്പം 2009-ൽ ഓസ്ട്രേലിയൻ ഓപ്പണും 2012-ൽ ഫ്രഞ്ച് ഓപ്പണും സാനിയ നേടി. ബ്രൂണോ സോറെസിനൊപ്പം ഒരു തവണ യുഎസ് ഓപ്പണും വിജയിച്ചു.
ടെന്നീസിൽ ഇന്ത്യയ്ക്ക് ഒരു വിലാസം ഉണ്ടാക്കിത്തരികയും പറയത്തക്ക വനിതാ ടെന്നീസ് താരങ്ങൾ ഇല്ലാതിരുന്ന കാലത്ത് രാജ്യത്തിന് നിരവധി അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ചതും സാനിയയായിരുന്നു. ഡബിൾസിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനും സാനിയക്കായി.
ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഇതിഹാസങ്ങൾക്കൊപ്പം ഇടംപിടിച്ച പെൺകരുത്തിന്റെ ജൈത്രയാത്രയ്ക്കാണ് ദുബായിയുടെ മണ്ണിൽ തിരശ്ശീല വീണത്. ഇന്ത്യൻ കായികരംഗത്തെ ഒരു യുഗം ഇന്ന് പൂർത്തിയായപ്പോൾ മുപ്പത്തിയാറാം വയസിലാണ് സാനിയ മിർസ ടെന്നിസിൽ നിന്ന് പടിയിറങ്ങുന്നത്.
തന്റെ പ്രൊഫഷനൽ കരിയറിലെ അവസാന ടൂർണമെന്റായ ദുബായ് ഓപ്പണിന്റെ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തന്നെ സാനിയ മിർസ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പമാണ് സാനിയ തന്റെ കരിയറിലെ അവസാന അങ്കത്തിന് കോർട്ടിലെത്തിയത്.
എന്നാൽ റഷ്യയുടെ വെറോണിക്ക കൂഡർമെറ്റോവ-ലിയൂഡ്മില സാംസനോവ സഖ്യത്തോട് ഒരു മണിക്കൂർ നേരം കൊണ്ട് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി സമ്മതിച്ചു. സ്കോർ: 4-6, 0-6. ദുബായ് ഓപ്പണോടെ വിരമിക്കുമെന്ന് സാനിയ മിർസ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾഡിൽ കൂട്ടുകാരൻ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം ഫൈനൽ വരെ വീരോചിത പോരാട്ടമാണ് സാനിയ പുറത്തെടുത്തതെങ്കിൽ, വിരമിക്കൽ ടൂർണമെന്റെന്ന് മുൻകൂട്ടി പ്രഖ്യാപിച്ച ദുബായ് ഓപ്പണിലെ ആദ്യ റൗണ്ടിൽ റഷ്യൻ സഖ്യത്തോടു കീഴടങ്ങി മടങ്ങാനായിരുന്നു ഈ ഹൈദരാബാദുകാരിയുടെ നിയോഗം. ആറ് ഗ്രാൻസ്ലാം കിരീടങ്ങളും 43 ഡബ്ല്യുടിഎ കിരീടങ്ങളും നേടിയ സാനിയ, കഴിഞ്ഞ മാസം ഓസ്ട്രേലിയ ഓപ്പൺ മിക്സ്ഡ് ഡബിൾസിൽ റണ്ണറപ് കിരീടവും സ്വന്തമാക്കിയിരുന്നു.
1986 നവംബർ 15ന് മുംബൈയിലാണു സാനിയയുടെ ജനനം. ഹൈദരാബാദിൽ വർക്ഷോപ്പ് നടത്തിയ ഇംറാൻ മിർസയുടെ രണ്ടു മക്കളിൽ മൂത്തവൾ. പിതാവിനൊപ്പം മാതാവായ നസീമയുടെയും പിന്തുണ ലഭിച്ചതോടെയാണു സാനിയ ടെന്നിസ് കോർട്ടിൽ സജീവമായത്. പ്രതിബന്ധങ്ങളിൽ നിന്നു പൊരുതിക്കയറുന്നതിൽ കേരളത്തിന്റെ ഒളിംപ്യൻ അത്ലീറ്റായ പി.ടി. ഉഷ അന്ന് തനിക്ക് റോൾ മോഡലായിരുന്നുവെന്ന് സാനിയ ഒരിക്കൽ പറയുകയുണ്ടായി. 2003 ലെ വിംബിൾഡനിൽ റഷ്യൻ താരം അലിസ ക്ലീബനോവയ്ക്കൊപ്പം ജൂനിയർ വിഭാഗത്തിൽ കിരീടം നേടിയാണ് സാനിയ ടെന്നിസിലെ വരവറിയിച്ചത്.
ഹൈദരാബാദിൽ ആറാം വയസിൽ റാക്കറ്റ് വീശിത്തുടങ്ങിയ സാനിയ രാജ്യാന്തര വേദിയിലെത്തിയത് 2003ലായിരുന്നു. 2013ൽ സിംഗിൽസ് മതിയാക്കി ഡബിൾസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തുടർന്ന് പല കൂട്ടുകാരുമായി ചേർന്നു ഡബിൾസിൽ ലോക നമ്പർ വൺ പദവിയിൽവരെ എത്തി. ആറുതവണ ഗ്രാൻഡ് സ്ലാം പട്ടം കരസ്ഥമാക്കി. ഏഴു വയസു കൂടുതലുള്ള സ്വിറ്റ്സർലാൻഡ് ഇതിഹാസം മാർട്ടിന ഹിംജിസിനെപ്പോലുള്ളവർ ഡബിൾസ് വിജയങ്ങളിൽ ഇന്ത്യൻ ചാംപ്യന്റെ കൂട്ടുകാരി ആയി.
ഗ്രാൻഡ്സ്ലാം നേട്ടങ്ങൾക്കൊപ്പം രാജ്യത്തിനായി ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണമടക്കം എട്ടു മെഡലുകൾ സ്വന്തമാക്കി. കോമൺവെൽത്ത് ഗെയിംസിലും മെഡലുകൾ നേടി. നാല് ഒളിംപിക്സുകളിൽ ഇന്ത്യയ്ക്കായി മത്സരിച്ചു. രാജ്യം അർജുന അവാർഡും പത്മഭൂഷണും ഖേൽരത്നയും നൽകിയാണ് സാനിയയെ ആദരിച്ചത്. 2010 ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സാനിയയും വിവാഹിതരായതും കായികരംഗത്തെ അപൂർവ വാർത്തയായി.
രണ്ടര വർഷത്തോളം പുറത്തുനിൽക്കേണ്ടി വന്ന ഇന്ത്യൻ ടെന്നിസ് താരം 33ാം വയസിൽ ഹൊബാർട്ട് ഇന്റർനാഷനൽ കിരീടം ചൂടിയാണു തിരിച്ചെത്തിയത്. കാൽമുട്ടിനേറ്റ പരുക്കും ഒന്നിലേറെ ശസ്ത്രക്രിയക്കു വിധേയമാകേണ്ടി വന്ന കടിഞ്ഞൂൽ പ്രസവവുമായതോടെയാണ് സാനിയ രണ്ടര വർഷത്തോളം ടെന്നിസ് രംഗത്തുനിന്ന് അകന്നുനിന്നത്. തിരിച്ചുവരവിൽ ഹൊബാർട്ട് ഇന്റർനാഷനലിൽ വനിതാ ഡബിൾസിൽ യുക്രെയിനിൽനിന്നുള്ള നാദിയ കിചെനോക്കിനൊപ്പം കിരീടം നേടി. അമ്മയായ ശേഷമുള്ള തിരിച്ചുവരവിൽ ജിമ്മിലും കോർട്ടിലുമായി ദിവസം നാലു മണിക്കൂറോളമാണു സാനിയ കഠിനാധ്വാനം ചെയ്തത്. മൂന്നു മാസത്തിനകം ശരീരഭാരം 20 കിലോഗ്രാം കുറയ്ക്കാൻ കഴിഞ്ഞതോടെ ഇനിയുമൊരു കൈനോക്കാമെന്നു തീരുമാനിക്കുകയായിരുന്നു.
2022 ൽ സാനിയ മിർസ ടെന്നിസിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീരുമാനം മാറ്റി വീണ്ടും ടെന്നിസിൽ സജീവമാകാൻ അവർ തീരുമാനിച്ചു. 2022 ഓഗസ്റ്റിൽ കനേഡിയൻ ഓപ്പണിനിടെ ഇന്ത്യൻ താരത്തിനു പരുക്കേറ്റു. തുടർന്നു വന്ന യുഎസ് ഓപ്പണിൽ കളിക്കാനാകാത്ത സാഹചര്യം വന്നതോടെയാണ് വിരമിക്കൽ തീരുമാനത്തിൽനിന്നു സാനിയ പിൻവാങ്ങിയത്.
ഓസ്ട്രേലിയൻ ഓപ്പണിൽ സ്വപ്ന തുല്യമായ കുതിപ്പാണു സാനിയ മിർസ നടത്തിയത്. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം സാനിയ ഫൈനൽ വരെയെത്തി. പ്രായം കൊണ്ട് ഒരു പതിറ്റാണ്ട് ചെറുപ്പമുള്ള ബ്രസീലിയൻ സഖ്യത്തിനെതിരെ ആദ്യ സെറ്റ് ടൈബ്രേക്കർ വരെ പൊരുതിയ ശേഷമാണ് സാനിയയും ബൊപ്പണ്ണയും കൈവിട്ടത്. രണ്ടാം സെറ്റ് ബ്രസീലിയൻ സഖ്യം അനായാസം സ്വന്തമാക്കി.
വിജയികളായ ബ്രസീലിയൻ സഖ്യം ലൂയിസ സ്റ്റെഫാനിയും റാഫേൽ മാറ്റോസും മത്സരശേഷം കോർട്ട് സാനിയയുടെ വിടവാങ്ങലിനു വിട്ടു കൊടുത്തു. തുടർന്ന് റോഡ് ലേവർ അരീന സാക്ഷ്യം വഹിച്ചത് ഹൃദ്യമായ നിമിഷങ്ങൾക്കായിരുന്നു. കോർട്ടിലേക്ക് തുള്ളിച്ചാടിയെത്തിയ നാലര വയസ്സുകാരൻ മകൻ ഇഷാനെ വാരിയെടുത്ത് മുത്തം വച്ച് സാനിയ ഇങ്ങനെ പറഞ്ഞു ''എന്റെ മകനു മുന്നിൽ ഒരു ഗ്രാൻസ്ലാം ഫൈനൽ കളിക്കാനാകുമെന്ന് ഒരിക്കലും ഞാൻ കരുതിയതല്ല..!''
കളി മതിയാക്കിയെങ്കിലും സാനിയയ്ക്ക് ഇനിയുമേറെ ചുമതല ബാക്കിയാണ്, വനിതാ ക്രിക്കറ്റ് ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിന്റെ മെന്ററാണു സാനിയ മിർസ. രാജ്യത്തിനകത്തും പുറത്തുമുള്ള അക്കാദമികളിൽ പുതിയ ടെന്നിസ് പ്രതിഭകളെ കണ്ടെത്തുന്നതിലും കളി പഠിപ്പിക്കുന്നതിലുമായിരിക്കും ഇനി സാനിയയുടെ ശ്രദ്ധ.
ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്ലാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സാനിയ മിർസ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നിസ് താരമാണ്. ആറ് ഗ്ലാൻഡ്സ്ലാം ട്രോഫികൾ ഉൾപ്പടെ 43 മേജർ കിരീടങ്ങൾ പേരിലാക്കി. അർജുന അവാർഡ്, പത്മശ്രീ, ഖേൽരത്ന അംഗീകാരങ്ങൾ നൽകി രാജ്യം സാനിയ മിർസയെ ആദരിച്ചിരുന്നു. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും പ്രതിഭയും ഒത്തുചേർന്നപ്പോൾ സാനിയ മിർസ ഇന്ത്യൻ വനിതകൾക്ക് സ്വപ്നം കാണാനാവുന്നതിനും അപ്പുറത്തേക്ക് റാക്കറ്റേന്തി ഇന്ത്യൻ ടെന്നിസിന്റെ മുഖവും മേൽവിലാസവുമായി മാറുന്നതിനാണ് രണ്ട് പതിറ്റാണ്ട് കായികലോകം സാക്ഷ്യംവഹിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്