പഠിച്ചു തീർത്തിട്ട് ടൈഗറുമെത്ത് കളിക്കാൻ ഓടിയ കൊച്ചു പയ്യൻ; ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചതെന്ന് പറയുന്ന അമ്മ; പാൽ വിൽക്കുന്ന പയ്യൻ; പള്ളിക്കരയെ 'ഒളിമ്പിക്സ്' നിറവിൽ എത്തിച്ചത് ആ കുട്ടിക്കാല കുസൃതികൾ; ശ്രീജേഷ് അഭിമാനമാകുമ്പോൾ
സ്പോർട്സ് ഡെസ്ക്
കൊച്ചി: പ്രതാപം മങ്ങിയ ഇന്ത്യൻ ഹോക്കി ടീമിന് പുതുജീവൻ പകർന്നതിൽ പി.ആർ. ശ്രീജേഷ് എന്ന മലയാളിയുടെ പങ്ക് ചെറുതല്ല. 2006 ലാണ് ശ്രീജേഷ് ആദ്യമായി സീനിയർ ടീമിൽ. 2011 മുതൽ സ്ഥിരം ഗോൾ കീപ്പർ. 2011 ൽ ചൈനയിൽ വച്ച് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ താരമായത് ശ്രീജേഷാണ്. 2014 ലെ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടത്തിനു പിന്നിലെ താരവും ശ്രീജേഷായിരുന്നു. ഇപ്പോൾ അതിലും വലിയ നേട്ടം. ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുത്ത കരുത്ത്.
ഇന്ത്യൻ ഹോക്കി ടീമിന്റെ വന്മതിയാണ് ശ്രീജേഷ്. പക്ഷേ നാട്ടുകാർക്ക് പാലു വിൽക്കാനും വയലിൽ കറ്റ മെതിക്കാനും പോകുമായിരുന്ന ആ പഴയ പയ്യൻ. വീടിന്റെ മുന്നിലൂടെ പോകുന്ന അയൽക്കാരെ വിളിച്ചു വിശേഷം പറയുന്ന സ്നേഹ ഇടെപടൽ. എന്നും നാടിനോടു ചേർന്നു നടന്ന നാട്ടുകാരുടെ സ്വന്തം ശ്രീജേഷ്. ഹോക്കി ഫീൽഡിൽ 'ശ്രീ' നേട്ടത്തിന്റെ വല നിറയ്ക്കുമ്പോൾ നാട്ടുകാർക്ക് അഭിമാനം. ഈ സമയം ദൈവങ്ങൾക്ക് നന്ദി പറയുകയാണ് ഈ അമ്മ. മകൻ വെങ്കല മെഡൽ നേടുമ്പോൾ ആഹ്ലാദത്തിലാണ് അമ്മ ഉഷാകുമാരി.
'എന്റെ പള്ളിക്കര എരുമേലി വിഷ്ണുഭഗവാനേ, ശ്രീക്കുട്ടനെ കാത്തോളണേ.' പടച്ചട്ടയണിഞ്ഞ്, മുഖം മറയ്ക്കുന്ന ഹെൽമറ്റും ധരിച്ച് ഗോൾ പോസ്റ്റിന് മുന്നിൽ ഹോക്കി സ്റ്റിക്കുമേന്തി യോദ്ധാവിനെപ്പോലെ അവൻ നിന്നപ്പോഴെല്ലാം അമ്മ ഇങ്ങനെ പ്രാർത്ഥിച്ചു. ശ്രീജേഷിന്റെ അച്ഛനും ഭാര്യയും മക്കളും നാട്ടുകാരും ഒപ്പം ചേർന്നു നിന്നു. വെടിയുണ്ട പോലെ ചീറിപ്പാഞ്ഞു വരുന്ന പന്തിനു മുന്നിൽ നെഞ്ചു വിരിച്ച് പതറാതെ നിന്ന് ടോക്കിയോവിൽ വെങ്കലം ശ്രീജേഷ് സ്വന്തമാക്കി. മകൻ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ വല കാക്കാൻ ഇറങ്ങിയ നാൾ മുതലുള്ള ആഗ്രഹമായിരുന്നു ഒളിമ്പിക്സ് മെഡൽ. അതാണ് ഇന്ന് പൂവണിച്ചത്.
എറണാകുളം കിഴക്കമ്പലത്തു നിന്ന് പള്ളിക്കര എരുമേലി കവലയിലെത്തി വലത്തോട്ടു തിരിയുമ്പോൾ ഒരു ബോർഡുണ്ട്. 'ഒളിംപ്യൻ ശ്രീജേഷ് റോഡ്.' അതുവഴി അര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ റോഡരികിലായി ഇരുനില വീട്. ഇന്ത്യൻ ഹോക്കിയെ വലയ്ക്കുള്ളിലാക്കി നിധി പോലെ കാക്കുന്ന ക്യാപ്റ്റനും ഗോളിയുമായ ശ്രീജേഷിന്റെ വീട്. മകൻ അവിടെ രവീന്ദ്രനും ഉഷാകുമാരിയും അനീഷ്യയും പിന്നെ, മക്കളും. എല്ലാവരും ഇന്ന് സന്തോഷത്തിലാണ്.
അമ്മ മകനെ കുറിച്ച് പറയുന്നത് ഇങ്ങനെ
കുട്ടിക്കാലത്ത് മഹാകുസൃതിയായിരുന്നു. അച്ഛനെ വല്യ പേടിയാണ്. അടി കിട്ടുമെന്ന് ഉറപ്പായാൽ പിന്നെ, ഓട്ടമാണ്. ഭയങ്കര വേഗത്തിൽ ഓടും അടുത്തുള്ള വല്യച്ഛന്റെ വീട്ടിലേക്കാണ് വച്ചു പിടിക്കുക. രണ്ടു വയസുള്ളപ്പോൾ മോന് വാശി, നീന്തൽ പഠിക്കണം. ഭയങ്കര നിർബന്ധം. എത്ര പറഞ്ഞിട്ടും മനസ്സു മാറിയില്ല. അച്ഛൻ ചങ്ങാടത്തിൽ കയറ്റി കുളത്തിന്റെ നടുക്കു കൊണ്ടു പോയി വെള്ളത്തിലേക്ക് തള്ളിയിട്ടു. വെള്ളത്തിൽ മുങ്ങിത്താഴാൻ പോയി. ഒടുവിൽ അച്ഛൻ തന്നെ ചാടി രക്ഷപ്പെടുത്തി. അതായിരുന്നു പരിശീലനത്തിന്റെ ആദ്യപടി. അതോടെ പേടി മാറി. രണ്ടരവയസ്സായപ്പോൾ നീന്താൻ പഠിച്ചു. കുളത്തിന്റെ അക്കരയിക്കരെ രണ്ടും മൂന്നും വട്ടം അന്നേ നീന്തുമായിരുന്നു.
സ്കൂളിൽ എത്തിയപ്പോഴും കുസൃതി തുടർന്നു. ഓട്ടവും ചാട്ടവും ഡാൻസുമെല്ലാം വഴങ്ങി. അത്ലറ്റിക്സിലായിരുന്നു അന്ന് താൽപ്പര്യം. പഠിക്കാനും മിടുക്കൻ. ക്ലാസിൽ എപ്പോഴും ആദ്യ സ്ഥാനങ്ങളിൽത്തന്നെ എത്തിയിരുന്നു. അന്ന് വീട്ടിൽ ഒരു നായയുണ്ട്. 'ടൈഗർ'. പഠിച്ചു തീർത്തിട്ട് അവനുമൊത്ത് കളിക്കാൻ ഓടും. ടൈഗറിന് പന്ത് എറിഞ്ഞു കൊടുക്കും. അവൻ അത് ചാടി പിടിച്ച് തിരിച്ചു കൊണ്ടു കൊടുക്കും. ഗോൾ കീപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ ചിലപ്പോൾ ടൈഗറിൽ നിന്നാകും മോൻ പഠിച്ചത്.
ടൈഗർ അവന്റെ ജീവനായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പ്പോലെ ആയിരുന്നു അവൻ.' ടൈഗറിന്റെ ഓർമ നിറച്ച വേദന ഉഷാ കുമാരിയുടെ സ്വരത്തിലും ഉണ്ടായിരുന്നു-മുമ്പ് മനോരമയോടെ ഉഷാ കുമാരി ഹോക്കിയിൽ മകൻ എത്തിയതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
അമ്മയക്ക് താൽപ്പര്യമില്ലാത്ത ഹോക്കി
എട്ടാം ക്ലാസിൽ വച്ചാണു മോനു ജി.വി.രാജ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിച്ചത്. അവിടെ എത്തിയപ്പോൾ പരിശീലകരാണ് ഹോക്കിയിലേക്കു ശ്രദ്ധ തിരിക്കാൻ ആവശ്യപ്പെട്ടത്. പരിശീലകരായ ജയകുമാറും രമേഷ് കോലപ്പയുമാണ് അവന്റെ ഗോൾ കീപ്പിങ്ങിലുള്ള പ്രതിഭ കണ്ടെത്തിയത്. എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. ഹോക്കി കളിച്ചതു കൊണ്ട് എന്തു നേടാനാണ് എന്നായിരുന്നു എന്റെ സംശയം.
നാടൻ കളികളും ക്രിക്കറ്റും മാത്രം കേട്ടു ശീലിച്ചിരുന്ന എനിക്ക് ഹോക്കി പഞ്ചാബുകാരുടെ കളി ആയിരുന്നു. വലിയ തടിമിടുക്കൊക്കെ വേണ്ട കളിയെന്നായിരുന്നു ധാരണ. പിന്നീട് ശ്രീ ചരിത്രം തിരുത്തി. എല്ലാത്തിനും കാരണം ഈശ്വര വിശ്വാസമാണെന്നും അമ്മ പറയും. സാധാരണക്കാരാണ് ഞങ്ങൾ. കുറച്ചു സ്ഥലമുണ്ട്. അവിടെ കൃഷി നടത്തിയാണ് ജീവിച്ചിരുന്നത്. മക്കൾക്കു മുന്തിയ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നാലും അവർക്ക് ഒരു കുറവും ഇതുവരെയും വരുത്തിയിട്ടില്ല-അമ്മ എല്ലാം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.
പഠിപ്പിച്ച് വലിയ ആളാക്കാനാണ് ആഗ്രഹിച്ചത്. അവൻ തിരഞ്ഞെടുത്തത് അവന് ഇഷ്ടപ്പെട്ട വഴിയാണ്. ഇത്രയും എത്താൻ കഴിഞ്ഞത് ദൈവാനുഗ്രഹം. രാജ്യത്തിനു വേണ്ടി കളിക്കാൻ കഴിയുന്നതു തന്നെ ഭാഗ്യമാണ്. അപ്പോഴാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുന്നത്. മുമ്പ് രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു. ഇപ്പോൾ ഒളിമ്പിക്സ് നേട്ടവും.
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- യൂത്ത് ഒളിമ്പിക്സിനും സമ്മർ ഒളിമ്പിക്സിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ
- ട്വന്റി 20 ക്രിക്കറ്റിനെയും ഒളിംപിക്സിലെടുത്തു! ലൊസാഞ്ചലസ് ഒളിംപിക്സിൽ പിച്ചൊരുങ്ങും
- ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്
- ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍