2014ലെ സേവുകൾ പാക് സൈന്യത്തെ പ്രകോപിപ്പിച്ചു; അതിർത്തിയിൽ സംഘർഷം 'സൃഷ്ടിച്ച' മലയാളി; ഇന്ത്യയുടെ വന്മതിലായപ്പോൾ ടോക്യോയിൽ വെങ്കല നേട്ടം; മെഡൽ കാത്ത പി ആർ ശ്രീജേഷ് ഇനി നാടിന്റെ 'ഖേൽരത്നം'
സ്പോർട്സ് ഡെസ്ക്
കൊച്ചി: മലയാളികളുടെ ശ്രീയായ രാജ്യത്തിന്റെ അഭിമാനം. ഇനി പി ആർ ശ്രീജേഷ് ചരിത്ര പുരുഷനാണ്. ഇന്ത്യൻ ഹോക്കിയെ ഉന്നതങ്ങളിൽ എത്തിച്ച കാവൽക്കാരൻ. ഓടാനുള്ള മടിയാണ് ശ്രീജേഷിനെ ഗോൾകീപ്പറാക്കിയത്. ആ മടി തന്നെയാണ് പിന്നീട് ഇന്ത്യൻ ഹോക്കിക്ക് കരുത്തായതും. ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ് പി ആർ ശ്രീജേഷ്. പരിശീലകൻ ഗ്രഹാം റെയ്ഡിന്റെ വാക്കുകൾ കടമെടുത്താൽ 'ടീമിന്റെ വന്മതിലും, ഊർജവും'.
ടോക്യോയിൽ ഇന്ത്യയുടെ ആ മെഡൽ സ്വപ്നം പൂവണിഞ്ഞപ്പോൾ അതിൽ നിർണായക സാന്നിധ്യമായത് മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ മികവായിരുന്നു. 41 വർഷത്തെ മെഡൽ വരൾച്ചയ്ക്കാണ് ടോക്യോയിലെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ അന്ത്യം കുറിച്ചത്. നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷമാണ് ഒളിമ്പിക് ഹോക്കിയിൽ ഒരു മെഡൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചത്.
ആ പ്രകടനത്തിന് ഇപ്പോഴിതാ മേജർ ധ്യാൻചന്ദ് പുരസ്‌കാരത്തിലൂടെ രാജ്യം ശ്രീജേഷിന്റെ കഴിവിന് അർഹിച്ച അംഗീകാരം സമ്മാനിക്കുകയാണ്. ഖേൽരത്ന പുരസ്‌കാരം മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്ന പുരസ്‌കാരം നേടിയ മലയാളി താരങ്ങൾ.
വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്തപ്പോൾ ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യയുടെ രക്ഷകനായത് ഈ കിഴക്കമ്പലത്തുകാരനായിരുന്നു. മത്സരത്തിൽ അവസാന സെക്കൻഡിലെ നിർണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളാണ് ശ്രീ നടത്തിയത്.
1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫ്രെഡറിക്കിന് ശേഷം ഇന്ത്യൻ ഹോക്കിയിൽ കേരളത്തിന്റെ മേൽവിലാസമായിരിക്കുകയാണ് ശ്രീ. 49 വർഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേൽരത്നയുടെ തിളക്കവും. 2006 മുതൽ ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ നേട്ടം.
ബ്രിട്ടനെതിരായ ക്വാർട്ടറിലും ശ്രീയുടെ ഗോൾകീപ്പിങ് മികവാണ് ഇന്ത്യയെ ഒളിമ്പിക് സെമിയിലെത്തിച്ചത്. എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം ഈ മത്സരത്തിൽ നടത്തിയത്.
രാജ്യത്തിനായി വിവിധ ടൂർണമെന്റുകളിൽ ഗോൾകീപ്പർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും മലയാളി താരം പുറത്തെടുത്ത പ്രകടനങ്ങളെ പുകഴ്‌ത്താതെ വയ്യ. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റൻസിയിലായിരുന്നു. 2016-ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമായി.
അത്‌ലറ്റിക്‌സിനോടായിരുന്നു സ്‌കൂളിൽ പഠിക്കുമ്പോൾ ശ്രീജേഷിന് താൽപ്പര്യം. എങ്ങനെ ഗോൾ കീപ്പറായെന്ന ചോദ്യത്തിന് ശ്രീജേഷ് നൽകുന്ന ഈ ഉത്തരത്തിൽ എല്ലാമുണ്ട്. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ ചെന്നശേഷമാണ് ഞാൻ ഹോക്കി ആദ്യമായി കളിക്കുന്നത്. അതുവരെ ഷോട്ട്പുട്ടായിരുന്നു എന്റെ ഇനം. എട്ടാം ക്ലാസിൽ ഹോക്കിയിലേക്ക് വന്നപ്പോൾ ഓടാൻ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ഗോൾ കീപ്പറായത്. അങ്ങനെ ഗോൾകീപ്പറായ ശ്രീജേഷ് പിന്നീട് തിരിഞ്ഞു നോക്കിയില്ല.
പോസ്റ്റിന് മുന്നിൽ പുതിയ ചരിത്രം കുറിച്ചു. കിഴക്കമ്പലം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ഓടിത്തുടങ്ങിയ ശ്രീജേഷിന്റെ കൈകളിലേക്ക് ഹോക്കി സ്റ്റിക്ക് എത്തുന്നത് പന്ത്രണ്ടാമത്തെ വയസിൽ. തൊട്ടടുത്ത വർഷം തന്നെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. അണ്ടർ 19 ഇന്ത്യൻ ക്യാംപിലെത്തിയതോടെ ഹോക്കി പന്തിന്റെ വേഗത്തിലായിരുന്നു ശ്രീജേഷിന്റെ വളർച്ച. ഈ യാത്ര ടോക്കിയോവിലെ വെങ്കല മെഡൽ നേട്ടവുമായി. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ് ഈ മുപ്പത്താറുകാരൻ. റിയോ ഒളിമ്പിക്‌സിലെ ക്യാപ്ടൻ.
1972ൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന മാനുവൽ ഫെഡറിക്സാണ് ഒളിമ്പിക്സിൽ മെഡൽ നേടി ഏക മലയാളി. പശ്ചിമ ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിലായിരുന്നു ഇന്ത്യയുടെ നേട്ടം. പിആർ ശ്രീജേഷ് എന്ന കരുത്തനായ ഗോൾകീപ്പറുടെ പോരാട്ടവീറ് 49 കൊല്ലത്തിന് ശേഷം ഇന്ത്യൻ ഹോക്കിക്ക് വീണ്ടും വെങ്കലം നൽകുന്നു.
വരവറിയിച്ചത് സൗത്ത് ഏഷ്യൻ ഗെയിംസിൽ
കൊളംബോയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിലാണ് ശ്രീജേഷ് ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി ശ്രീജേഷ് വരവറിയിച്ചു. അടുത്ത ആറു വർഷത്തിനിടയിൽ ഗോൾകീപ്പറെന്ന പദവി ശ്രീജേഷിൽ വന്നുംപോയും കൊണ്ടേയിരുന്നു.
സീനിയർ ഗോൾകീപ്പറായ അഡ്രിയൻ ഡിസൂസയ്ക്കും ഭാരത് ഛേത്രിക്കും വേണ്ടി പലപ്പോഴും ശ്രീജേഷിന് വഴിമാറികൊടുക്കേണ്ടി വന്നു. 2011-ൽ ചൈനയിലെ ഒർഡൊസ് സിറ്റിയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ തടഞ്ഞതോടെയാണ് ശ്രീജേഷിന്റെ തലവര തെളിഞ്ഞത്.
അതിനുശേഷം ഇന്ത്യയുടെ ഗോൾകീപ്പറുടെ ജേഴ്സിയിൽ ശ്രീജേഷ് സ്ഥാനമുറപ്പിച്ചു. 2013 ഏഷ്യ കപ്പിൽ ഇന്ത്യ രണ്ടാമതെത്തിയപ്പോൾ മികച്ച രണ്ടാമത്തെ ഗോൾകീപ്പറെന്ന അവാർഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്.
2014 ഏഷ്യൻ ഗെയിംസിലെ മാന്ത്രിക പ്രകടനം
അത്ലറ്റിക്സിൽ നിന്നു ഹോക്കിയിലെത്തിയ ഈ കൊച്ചി സ്വദേശിയുടെ ഗോൾ കീപ്പിങ് മികവിൽ 2014ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു. അന്ന് പതിനാറു വർഷങ്ങൾക്കു ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയത്. ഇതോടെയാണ് ശ്രീജേഷ് ഇന്ത്യയുടെ സ്ഥിരം കാവൽക്കരാനായത്. അന്ന് അതിർത്തിയെ പോലും പിടിച്ചു കുലുക്കി ഈ നേട്ടം.
അതിർത്തിയിൽ പാക്കിസ്ഥാൻ സൈനികർക്കു പ്രകോപനമായി മാറി ഈ ഇന്ത്യൻ ജയം. അന്ന് പാക്കിസ്ഥാൻ മികച്ച ഹോക്കി ടീമായിരുന്നു. സ്വർണം ഉറപ്പിച്ചാണ് പോരിന് ഇറങ്ങിയത്. എന്നാൽ ശ്രീജേഷിന്റെ ഫോം പ്രതീക്ഷ തകർത്തു. അന്ന് തങ്ങളുടെ ടീമിനെ തോൽപ്പിക്കാൻ തക്കവണ്ണം ശ്രീജേഷ് നടത്തിയ പ്രകടനം പാക്കിസ്ഥാൻ സൈനികരുടെ സമനില തെറ്റിക്കുകയായിരുന്നു.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനൽ കഴിഞ്ഞ സമയത്ത് അതിർത്തിയിൽ വെടിവയ്പുണ്ടായി. ഇക്കാര്യം ബിഎസ്എഫ് അധികൃതർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഹോക്കിയാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ദേശീയ കായിക ഇനം. ഇന്ത്യ ക്രിക്കറ്റിനെ നെഞ്ചിലേറ്റി മുന്നോട്ട് പോകുമ്പോഴും പാക്കിസ്ഥാന് ഹോക്കി ക്രിക്കറ്റിനോളം പ്രിയപ്പെട്ടതാണ്. ഹോക്കിയിൽ ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാന് അഭിമാനപ്രശ്‌നമാണ്.
ഇഞ്ചിയോൺ ഏഷ്യാഡിലെ ആദ്യ കളിയിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചിരുന്നു. ഫൈനലിലും പരമ്പരാഗത എതിരാളികൾ നേർക്കു നേർ എത്തി. കളിയിൽ മുൻതൂക്കം നൽകിയതും പാക്കിസ്ഥാന്. ആദ്യം ഗോളടിച്ച് വിജയ വഴിയിൽ അവർ മുന്നേറുകയും ചെയ്തു. പിന്നെ പൊരുതിക്കളിച്ച് ഇന്ത്യ സമനില ഗോൾ നേടി. മുഴുവൻ സമയത്ത് സമനില. ഇനി പെനാൽട്ടി കിക്ക്. അപ്പോഴും തോൽക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല. കാരണം പാക് ഗോൾ വലകാക്കുന്നത് ഇമ്രാൻ ബട്ട്. ഇന്ത്യക്ക് വേണ്ടിയാണെങ്കിൽ ശ്രീജേഷെന്ന കൊച്ചു പയ്യൻ.
മത്സര പരിചയത്തിലും കളി മികവിലും ഇമ്രാൻ ബട്ട് തന്നെയാണ് മിടുക്കൻ. പക്ഷേ ഇഞ്ചിയോണിലെ ദിവസം ശ്രീജേഷിന്റേതായിരുന്നു. രാജ്യമർപ്പിച്ച പ്രതീക്ഷ ശ്രീ കാത്തു. പാക്കിസ്ഥാന്റെ രണ്ട് പെനാൽട്ടി കിക്കുകൾ ശ്രീജേഷ് തടഞ്ഞു. മലയാളി നൽകിയ മുൻതൂക്കം ഇന്ത്യൻ താരങ്ങളും മുതലാക്കി. ഇമ്രാൻ ബട്ടിനെ മറികടന്ന് നാല് കിക്കുകൾ വലയിലെത്തി. ഇതോടെ പാക്കിസ്ഥാൻ തോറ്റു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തിൽ ഇന്ത്യ ഇഞ്ചിയോണിൽ നിന്ന് സ്വർണ്ണവുമായി മടങ്ങി. ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പിച്ചു.
പ്രകോപനമുണ്ടാക്കി പാക്കിസ്ഥാൻ സൈന്യം
2014ലെ ആ വിജയമാണ് ഇന്ത്യൻ ഹോക്കിക്ക് വീണ്ടും തിരിച്ചു വരവിന് അവസരമൊരുക്കിയത്. അന്ന് ഇഞ്ചിയോണിൽ തകർച്ചയിൽ നിന്ന് ഇന്ത്യൻ ഹോക്കി ഉയർത്തെഴുന്നേറ്റപ്പോൾ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അന്ന് അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇന്ത്യൻ അതിർത്തി രക്ഷാ സേന തന്നെ പറഞ്ഞിരുന്നു.
ഇന്ത്യയുടെ വിജയത്തിൽ പ്രകോപിതരായി അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാക് സൈന്യം വെടിവെപ്പ് രൂക്ഷമാക്കി. അത് പിന്നീട് വലിയ സംഘർഷവുമായി. ഇന്ത്യാ-പാക് നയതന്ത്ര ബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകുന്നതും അവിടെ നിന്നാണ്. അതിർത്തിയിലെ 2014ലൈ പ്രശ്‌നങ്ങൾ ഏഷ്യൻ ഗെയിസ് ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷമെന്ന് ബിഎസ്എഫ് വൃത്തങ്ങൾ വ്യക്തമാക്കി.
ബി.എസ്.എഫ് പറയുന്നത് ശരിയാണെങ്കിൽ പാക് വിജയം തടഞ്ഞ ഇന്ത്യൻ ഗോൾ വലകാത്ത കൊച്ചിക്കാരൻ ശ്രീജേഷ് തന്നെയാണ് സംഘർഷത്തിന്റെ യഥാർത്ഥ ഉത്തരവാദി!
കിഴക്കമ്പലത്തിന്റെ സ്വന്തം ശ്രീ
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പാറാട്ടു രവീന്ദ്രന്റെ മകനായി 1986 മെയ് 8നു ജനിച്ചു. മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. ഗ്രൗണ്ടിലെ പ്രണയം തന്നെയാണ് ശ്രീജേഷിന്റെ ജീവിത സഖിയായി അനീഷ്യയെ മാറ്റിയത്.
2006ലാണ് എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് തിരിഞ്ഞുനോക്കിയില്ല. പതിനഞ്ച് വർഷമായി ഗോൾവല കാക്കുന്നു. ലണ്ടൻ, റിയോ ഒളിമ്പിക്സ് സംഘത്തിലെ ഒന്നാംനമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
ടോക്യോയിൽ ശ്രീജേഷിന് മൂന്നാം ഒളിമ്പിക്സായിരുന്നു. ടീമിലെ ഏറ്റവും പരിചയസമ്പന്നൻ.
ലോക റാങ്കിങ്ങിൽ നാലാമതുള്ള ഇന്ത്യക്ക് ഈ പരിചയ സമ്പത്ത് കരുത്തായി. 41 വർഷങ്ങൾക്കുശേഷം ധ്യാൻചന്ദിന്റെ പിന്മുറക്കാർ മെഡൽ നേടി
കേരളംപോലെ ഹോക്കിക്ക് അത്ര സ്വാധീനമില്ലാത്തിടത്തുനിന്ന് ഇത്രയുംകാലം ഇന്ത്യക്കായി കളിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട് ശ്രീജേഷിന്. അതുപോലെ ഉത്തരവാദിത്തവും. മൂന്ന് വർഷമായി ടോക്യോ ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലായിരുന്നു ശ്രീജേഷ്. ആ പ്രയ്തനം വെറുതെയായില്ല. ലോകത്തെ ഏറ്റവും മികച്ച ഹോക്കി ഗോൾ കീപ്പറായി ഈ എറണാകുളത്തുകാരൻ മാറി.
2012 ലണ്ടനിലായിരുന്നു ആദ്യ ഒളിമ്പിക്സ്. അന്ന് അമ്പരപ്പായിരുന്നു. എന്നെപ്പോലുള്ള ചെറുപ്പക്കാരന് എല്ലാം അത്ഭുതമായിരുന്നു. വിജയത്തെക്കാൾ പ്രധാനം മഹാമേള അനുഭവിക്കുക എന്നതായിരുന്നു. കേട്ടറിഞ്ഞ് മാത്രമുള്ള പല കാര്യങ്ങളും നേരിൽക്കാണുമ്പോഴുള്ള കൗതുകം-ശ്രീജേഷ് ആദ്യ ഒളിമ്പിക്‌സ് അനുഭവം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. നാല് വർഷം കഴിഞ്ഞ് റിയോയിൽ ആ മനസ്സായിരുന്നില്ല. മനസ്സ് മുഴുവൻ കളിയായിരുന്നു. ടീമിന്റെ ക്യാപ്റ്റനാകാനുള്ള ഭാഗ്യവുമുണ്ടായി. സെമിയിൽ എത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ക്വാർട്ടറിൽ നമ്മൾ പുറത്തായി. ഇത്തവണ തെറ്റില്ല-ഇങ്ങനെ പറഞ്ഞായിരുന്നു ടോക്കിയോവിലേക്കുള്ള യാത്ര. അത് പിഴച്ചില്ല.
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- മാഹിയിൽ നിന്നും സ്കൂട്ടർ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
- പെൺസുഹൃത്തിനെ ഹോട്ടലിൽ വരുത്തി സ്വർണമാല മോഷ്ടിച്ചു; മീനങ്ങാടി സ്വദേശി അറസ്റ്റിൽ
- ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിച്ച് സർക്കാർ
- ട്രാൻസ്ജെൻഡർ സമുഹത്തിന്റെ രാഷ്ടീയം പറഞ്ഞ് 'അന്തരം' ടീസർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍