അഞ്ജു ബോബി ജോർജ്ജിനെയും ബോബി അലേഷ്യസിനെയും കണ്ടെത്തി വളർത്തിയ പരിശീലകൻ ടി പി ഔസേപ്പിന് ദ്രോണാചാര്യ പുരസ്ക്കാരം അർഹതയ്ക്കുള്ള അംഗീകാരമായി; മേരി കോമിനൊപ്പം തിളക്കമുണ്ടായിട്ടും തഴയപ്പെട്ട കെ സി ലേഖയ്ക്കും നീതിയായി ധ്യാൻചന്ദ് പുരസ്ക്കാരം; മെറിറ്റ് മാനദണ്ഡമായപ്പോൾ കായിക പുരസ്ക്കാരങ്ങൾ അവ ഏറ്റുവാങ്ങേണ്ട കൈകളിലേക്ക് തന്നെ
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കായിക പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇക്കുറി ഏറെ പ്രത്യേകതകളുണ്ട്. മെറിറ്റ് മാനദണ്ഡമായതോടെയാണ് ഇക്കുറി 12 പേർക്ക് ഖേൽരത്ന അടക്കം ലഭിച്ചതിരിക്കുന്നത്. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവായ ശ്രീജേഷിന് ഇക്കുറി ഖേൽരത്ന ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ശ്രീജേഷിന്റെ മികവിൽ നിരവധി ടൂർണമെന്റുകൾ ഇന്ത്യ വിജയിച്ചിരുന്നു എന്നതു തന്നെയാണ് ഇതിനു കാരണം. പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ കായിക പുരസ്ക്കാരങ്ങൾ അത് അർഹിച്ച കൈകളിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെ മോദി സർക്കാറിന്റെ കായിക രംഗത്തെ തീരുമാനങ്ങൾക്ക് കൈയടിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
മുൻകാലങ്ങളിൽ കായിക മികവിനേക്കാൾ സ്വാധീനമായിരുന്നു എല്ലാം തീരുമാനിച്ചിരുന്നത് എങ്കിൽ ഇക്കുറി ആ സ്ഥിതിക്ക് മാറ്റം വന്നു. മെറിറ്റ് മാനദണ്ഡമായപ്പോൾ ശ്രീജേഷിനെ കൂടാതെ മൂന്ന് മലയാളികൾക്കും സുപ്രധാന പുരസ്ക്കാരം തേടിയെത്തി. 75ാം വയസിൽ ദ്രോണാചാര്യാ പുരസ്ക്കാരം തേടിയെത്തിയ ടി പി ഔസേപ്പാണ് കേന്ദ്രസർക്കാറിന്റെ നീതിക്ക് പാത്രമായ സുപ്രധാന വ്യക്തി. അതുപോലെ തന്നയാണ് മേരി കോമിനോളം മികവുണ്ടായിരുന്ന ബോക്സർ കെ സി ലേഖയും. മുൻകാലങ്ങളിൽ അവഗണനകൾ നേരിട്ട ലേഖയെ തേടി ധ്യാൻചന്ദ് പുരസ്ക്കാരമാണ് എത്തിയത്.
ഇന്ത്യയിലെ സുപ്രധാന കായിക നേട്ടങ്ങളിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ടി പി ഔസേപ്പ് എന്ന പരിശീലകൻ. ടി.പി.ഔസേപ്പിനു കീഴിൽ പരിശീലിച്ചു ദേശീയ, അന്തർദേശിയ മെഡൽ നേടിയ താരങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. പല കായികതാരങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായിരുന്നത് ഔസേപ്പാണ്. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കിയ ഔസേപ്പിന്റെ പരിശീലനമാണ്. കാലങ്ങളായി തുടങ്ങിയ അദ്ദേഹത്തിന്റെ പ്രയാണം ഇപ്പോഴും തുടരുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ലോങ്ജംപിലെ നിലവിലെ ദേശീയ ജൂനിയർ ചാംപ്യൻ സാന്ദ്ര ബാബുവാണ് ഔസേപ്പിന്റെ പുതിയ കണ്ടെത്തൽ.
കഴിഞ്ഞ 43 വർഷമായി അത്ലറ്റിക്സ് പരിശീലന രംഗത്തെ സജീവ സാന്നിധ്യമായ ഈ 75 വയസ്സുകാരനോളം അനുഭവ സമ്പത്തുള്ള പരിശീലകർ ഇന്ത്യൻ കായികരംഗത്തു വിരളം. കായികതാരങ്ങളെ കണ്ടെത്തി, വളർത്തി, നേട്ടങ്ങളിലേക്കു നയിക്കുന്നതിനായി ജീവിതം സമർപ്പിച്ചതിനാണ് ആജീവനാന്ത മികവിനുള്ള ദ്രോണാചാര്യ പുരസ്കാരം ടി.പി.ഓസേപ്പിനു ലഭിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ദ്രോണാചാര്യ പുരസ്കാരത്തിൽ നിന്നു അദ്ദേഹം തഴയപ്പെട്ടിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ കാലം അദ്ദേഹത്തോട് കടം വീട്ടുകയാണ്.
ഓരോ പരിശീലന മുറകളും ഇനങ്ങളും കൃത്യമായി പഠിച്ച് അത് തന്റെ ശിഷ്യരിലേക്ക് പകരുകയാണ് ഔസേപ്പിന്റെ ശൈലി. 1978ൽ ഇന്ത്യൻ വ്യോമസേനയുടെ പരിശീലകനായി തുടങ്ങിയ ടി.പി.ഔസേപ്പ് 75ാം വയസ്സിൽ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീമിന്റെ ജംപിങ് പരിശീലകനാണ്. 1994 മുതൽ 4 വർഷക്കാലും ഇന്ത്യൻ ദേശീയ അത്ലറ്റിക് ടീമിന്റെ പരിശീലകനായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ലോങ്ജംപിൽ അഞ്ജു ബോബി ജോർജിനെയും ഹൈജംപിൽ ബോബി അലോഷ്യസിനെയും ഒരുക്കി. ലേഖ തോമസ്, എസ്.മുരളി, ജിൻസി ഫിലിപ് എന്നിവരുൾപ്പെടെ രാജ്യാന്തര തലത്തിൽ മെഡൽ നേടിയ ശിഷ്യരുടെ നീണ്ടനിര അദ്ദേഹത്തിനുണ്ട്. ശിഷ്യരിൽ 16 പേർ ഇപ്പോൾ അത്ലറ്റിക്സ് പരിശീലകരാണ്.
കെസി ലേഖയ്ക്ക് വൈകിയെത്തിയ നീതി
മേരിക്കോമിനേക്കാൾ മികവു പുലർത്തിയ താരമായിരുന്നു കെ സി ലേഖ എന്ന മലയാളി ബോക്സർ. അക്കാലത്ത് ഇന്ത്യയിൽ വനിതാ ബോക്സിങ് അത്രയ്ക്ക് ശ്രദ്ധ നേടിയിരുന്നില്ലെന്ന മാത്രം. ആ വേദിയിൽ ചുവടുവെച്ച് തൊട്ടതെല്ലാം പൊന്നാക്കിയ താരമായിരുന്നു ലേഖ. ബോക്സിങ്ങിൽ ലോകചാംപ്യനായിട്ടും പുരസ്കാരങ്ങളിൽനിന്നു തഴയപ്പെട്ട കെ.സി.ലേഖയ്ക്ക് ഒടുവിൽ ധ്യാൻചന്ദ് പുരസ്കാരത്തിലൂടെ രാജ്യം ആദരിക്കുന്നത് വലിയ കാര്യം തന്നെയാണ്.
ലോക ചാംപ്യൻഷിപ്പിൽ സ്വർണം, ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഒരു സ്വർണമടക്കം 3 മെഡലുകൾ. 9 വർഷം തുടർച്ചയായി ദേശീയ ചാംപ്യൻ. നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നതായിരുന്നെങ്കിലും കെ.സി.ലേഖയിൽ നിന്ന് അർജുന അവാർഡ് പല തവണ വഴിമാറിപ്പോയിരുന്നു. ആ മുറിപ്പാടാണു കായിക രംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തിലൂടെ ഇന്ത്യൻ കായികലോകം ഇന്നലെ മായ്ച്ചത്. പിൽക്കാലത്ത് മേരി കോമിനെ തേടി ഈ പുരസ്ക്കാരങ്ങളെല്ലാമെത്തി. എന്നാൽ, ലേഖ തഴയപ്പെടുകയും ചെയ്തു.
ഒരു കായിക ഇനത്തിൽ ലോക ചാംപ്യനാകുന്ന ആദ്യ മലയാളിയെന്ന വിശേഷണം മാത്രം മതി കെ.സി.ലേഖയുടെ നേട്ടങ്ങളുടെ വലിപ്പമറിയാൻ. 2006ൽ ഡൽഹിയിൽ നടന്ന ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിലായിരുന്നു ലേഖയുടെ 'പഞ്ചുള്ള' ജയം. അന്നത്തെ ഫൈനലിൽ ലേഖ തോൽപിച്ച ജപ്പാൻകാരി ജിൻസ്സി ലി പിന്നീട് ഏഷ്യൻ ഗെയിംസിൽ സ്വർണവും ഒളിംപിക്സിൽ വെങ്കലവും നേടിയതോടെയാണു ലേഖയുടെ വിജയത്തിന്റെ മാറ്റ് ഇന്ത്യ തിരിച്ചറിഞ്ഞത്. അന്നു ലേഖയ്ക്കൊപ്പം സ്വർണം നേടിയ എം.സി.മേരികോമിനെയും സരിതാ ദേവിയെയും അർജുന പുരസ്കാരത്തിനായി തിരഞ്ഞെടുത്തെങ്കിലും അർഹതപ്പെട്ട അംഗീകാരം തേടിയുള്ള ലേഖയുടെ അപേക്ഷകൾ പലതവണയായി തഴയപ്പെട്ടു. 2005ൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ലേഖ 2003, 2008 വർഷങ്ങളിൽ വെള്ളി നേട്ടത്തോടെ വീണ്ടും തിളങ്ങി.
കണ്ണൂർ പെരുമ്പടവ് ചാത്തമംഗലം സ്വദേശിനിയായ ലേഖ 2016ലാണ് ബോക്സിങ്ങിൽനിന്നു വിരമിച്ചത്. ധനകാര്യ വകുപ്പിൽ അക്കൗണ്ട്സ് ഓഫിസറാണ്. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ്. ഇപ്പോൾ പുരസ്ക്കാരം തേടി എത്തുമ്പോൾ അത് ലേഖയ്ക്ക് വൈകി എത്തിയ നീതി എന്നേ പറയാൻ സാധിക്കൂ.
അത്ലറ്റിക്സിൽ സ്വർണം നേടിയ ഇന്ത്യയുടെ മുഖ്യ പരിശീലകൻ എന്ന നിലയിലാണ് പി രാധാകൃഷ്ണൻ നായരെ തേടി ദ്രോണാചാര്യ പുരസ്ക്കാരം എത്തുന്നത്. ലോക അത്ലറ്റിക്സ് ചാപ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവ അടുത്തവർഷം നടക്കാനിരിക്കുകയാണ്. ഒളിംപിക്സിൽ ചീഫ് കോച്ചിന്റെ നേതൃത്വത്തിൽ തുടങ്ങിവച്ച അദ്ഭുത നേട്ടങ്ങൾ അത്ലറ്റിക്സ് സംഘം ഇനിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കായിക ലോകം.
ആലപ്പുഴ ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ രാധാകൃഷ്ണൻ നായർ 19-ാം വയസ്സിൽ വ്യോമസേനയിൽ ചേർന്നതാണ്. തുടക്കത്തിൽ വ്യോമസേന, കേരള സർവകലാശാല ടീമുകളെ പരിശീലപ്പിച്ചു. പിന്നീട് മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകനുമായി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍