2010 മുതൽ അനുവദിച്ച ഗ്രാന്റ് കായികതാരങ്ങൾക്കായി ചെലവഴിക്കാതെ തിരിമറി നടത്തി; ആലപ്പുഴ വൈഎംസിഎ ടേബിൾ ടെന്നിസ് അക്കാഡമിക്കെതിരെ ഹർജി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള സ്പോർട്സ് കൗൺസിൽ അനുവദിച്ച മാസം തോറുമുള്ള ഗ്രാന്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചു മുഴുവൻ തുകയും പീനൽ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന നോട്ടീസ് അടിസ്ഥാനരഹിതമെന്ന് കാണിച്ച് ഹൈക്കോടതിയിൽ ഹർജി.
സ്പോർട്സ് കൗൺസിലിന്റെ 2010 ഒക്ടോബർ ആറിലെ സർക്കുലർ പ്രകാരം ആലപ്പുഴ വൈ.എം.സി.എ നടത്തുന്ന ടേബിൾ ടെന്നിസ് അക്കാഡമിക്കു ഗ്രാന്റ് അനുമതി നല്‍കിയിരുന്നു. ആ സർക്കുലർ അനുസരിച്ചാണ് ആനുകൂല്യങ്ങളും നിബന്ധനകളും ഏർപ്പെടുത്തിയിട്ടുള്ളത്. 'ഡേ ബോർഡിങ് സ്കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു പരിശീലന ദിനങ്ങളിൽ 15 രൂപ അനുവദിച്ചു നല്‍കുന്നതാണ്' എന്നുമാത്രമാണ് ആനുകൂല്യങ്ങളിൽ സൂചന. തുക ഏതു രീതിയിൽ കുട്ടികൾക്കു കൈമാറണമെന്നു നിബന്ധനയില്ലായിരുന്നു. സ്കീം അനുവദിച്ചിട്ടുള്ള സെന്ററുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനു ഒരു മോണിറ്ററിങ് കമ്മിറ്റിയേയും ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ 2010 ഡിസംബർ മുതൽ അനുവദിച്ച ഗ്രാന്റ് തുക കായികതാരങ്ങൾക്കായി ചെലവഴിക്കാതെ തിരിമറി നടത്തി എന്ന സൂചനയുള്ള ആരോപണത്തിന്മേലാണ് ഗ്രാന്റ് നിർത്തലാക്കുന്നതിനു സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് വൈ.എം.സി.എയുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി തീരുമാനം കൈക്കൊണ്ടതെന്നു ഹർജിയിൽ വ്യക്തമാക്കുന്നു.അക്കാഡമിക്കു നൽകാത്ത തുകയും കൈമാറിയതായി സ്പോർട്സ് കൗൺസിലിന്റെ കത്തിലുണ്ട്. ചെക്ക് നല്കിയ തീയതികളിലും പിശകു കാണുന്നുണ്ട്. 2010 ഡിസംബർ മുതൽ 2014 ഡിസംബർ വരെയുള്ള കാലയളവിൽ 3,75,850 രൂപ മാത്രമാണ് യഥാർഥത്തിൽ ലഭിച്ചിട്ടുള്ളത് എന്നിരിക്കെ 2015 ഓഗസ്റ്റ് വരെ 4,57,325 രൂപ നല്‍കിയിട്ടുണ്ടെന്നാണ് തെറ്റായ കണക്കു നല്‍കിയിട്ടുള്ളത്. ഇത് തികച്ചും തെറ്റാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. വ്യത്യാസം 81,475 രൂപയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു
ഗ്രാന്റ് വിനിയോഗം സംബന്ധിച്ച് വിവരങ്ങൾ നല്‍കണമെന്ന കൗൺസിൽ ജില്ലാ സെക്രട്ടറിയുടെ 2016 ഫെബ്രുവരി രണ്ടിലെ കത്തു പ്രകാരം വിശദവിവരങ്ങൾ 17നു വൈ.എം.സി.എ നല്‍കിയിരുന്നു. 201115ലെ ഡേ ബോർഡിങ് സ്കീം പ്രവർത്തന റിപ്പോർട്ട്, ഗ്രാന്റ് വിനിയോഗ റിപ്പോർട്ട്, ധനവിനിയോഗ സർട്ടിഫിക്കറ്റ്, ഗ്രാന്റ് ചെക്ക് കളക്ഷൻ റിപ്പോർട്ട് എന്നിവ വിശദ വിവരങ്ങളോടെയാണ് സമർപ്പിച്ചത്.കൗൺസിൽ നിയോഗിച്ചിട്ടുള്ള മോണിറ്ററിങ് കമ്മിറ്റി സ്ഥിരമായി 2010 മുതൽ സെന്ററിന്റെ പ്രവർത്തനം അഞ്ചു വർഷം തുടർച്ചയായും കർശനമായും അവലോകനം നടത്തി വിലയിരുത്തുന്നുണ്ടായിരുന്നു. കൂടാതെ കൗൺസിൽ നിയോഗിച്ച കോച്ചും അക്കാഡമിയിൽ മേൽനോട്ടം നടത്തിയിരുന്നു. എന്നാൽ ജില്ലാ സെക്രട്ടറി 2016 ജനുവരിയിൽ മാത്രമാണ് പ്രവർത്തനം ശരിയല്ലെന്നു ആരോപിച്ചു റിപ്പോർട്ട് നല്‍കിയത്. തുക വകമാറ്റിയാണ് മാസം തോറും ചെലവഴിച്ചിരുന്നതെങ്കിൽ അഞ്ചു വർഷം മുൻപ് തുടക്കത്തിൽ തന്നെ കൗൺസിലിനു കണ്ടെത്താമായിരുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഗ്രാന്റ് തുകയടക്കമുള്ള പണം കുട്ടികളുടെ കോച്ചിംഗിനായും കളിയുടെ ഉന്നമനത്തിനായും ചെലവഴിച്ചു കഴിഞ്ഞ കാര്യം വൈ.എം.സി.എ വിശദീകരിച്ചു. എന്നാൽ പരാതി ഒഴിവാക്കാനും ഭാവിയിൽ ആവർത്തിക്കാതിരിക്കാനും തുക പൂർണമായി വൈ.എം.സി.എ വിദ്യാർത്ഥികൾക്കു പണമായി നല്‍കിയിരുന്നു. ഗ്രാന്റായി ലഭിച്ച പണമടക്കമുള്ള തുക ശമ്പള രൂപത്തിലും മറ്റും കോച്ചുമാർക്കു നല്കിക്കഴിഞ്ഞിരുന്നതിനാൽ വിദ്യാർത്ഥികൾക്കു തിരിച്ചുകൊടുക്കാൻ ചെലവായ തുക ഇരട്ടിപ്പാണെങ്കിലും അതു വൈ.എം.സി.എ ഫണ്ടിൽ നിന്നു ലഭ്യമാക്കുകയായിരുന്നു.
യഥാർഥത്തിൽ ഫീസ് വരവിനേക്കാൾ മൂന്നിരട്ടിയിലേറെയാണ് ടേബിൾ ടെന്നീസ് അക്കാഡമിയുടെ ചെലവുകൾ. മൂന്നു കോച്ചുമാർക്കു തന്നെ മൊത്തം 60,000 രൂപയായിരുന്നു മാസശമ്പളം. കൂടുതൽ വരുന്ന തുക വൈ.എം.സി.എ സംഭാവനകളിലൂടെയും മറ്റുമാണ് കണ്ടെത്തുന്നത്. മികവോടെ കായികരംഗത്തെ അന്താരാഷ്ട്ര നിലവാരത്തിൽ നിലനിർത്താനാണ് വൈ.എം.സി.എയുടെ പ്രതിജ്ഞാബദ്ധമായ ഈ നിലപാട്. സ്വന്തമായി ശേഖരിക്കുന്ന പണം ഉപയോഗിച്ച് ആലപ്പുഴയിൽ വേറെ ഒരു അക്കാഡമിയും ഇങ്ങനെ കായിക വികസനത്തിനായി വർഷങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും ഹർജിയിൽ എടുത്തുകാട്ടുന്നു.
കായികതാരങ്ങൾക്കു ഭക്ഷണം നല്‍കിയിട്ടില്ല എന്ന ആരോപണത്തിലും വൈ.എം.സി.എ വിശദീകരണം നല്‍കിയിട്ടുണ്ട്. അഞ്ചു വയസു തൊട്ടുള്ള നൂറിലേറെ കുട്ടികൾ ഒരുമിച്ചു പരിശീലിക്കുന്നയിടത്ത്, അതിൽ സ്പോർട്സ് കൗൺസിൽ സ്കീമിലുള്ള ചെറിയവിഭാഗം കുട്ടികൾക്കു മാത്രം ദിവസവും എന്തെങ്കിലും ഭക്ഷണം പരിശീലനത്തോടനുബന്ധിച്ചു വേർതിരിച്ചു നല്‍കുന്നത് എന്തിന്റെ പേരിലായാലും അനുചിതവും അസൗകര്യവുമാണെന്നു മാതാപിതാക്കളുടെ പൊതു അഭിപ്രായം മാനിച്ചാണ് അവരുടെ സമ്മതത്തോടെ കോച്ചിംഗിനായി ഗ്രാന്റ് തുക വിനിയോഗിച്ചതെന്നുമാണ് വിശദീകരണം.
Stories you may Like
- പി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം
- ക്യൂബൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
- അരിക്കൊമ്പനിൽ സർക്കാർ പ്രതിസന്ധിയിൽ; ഇനി സൂപ്രീംകോടതിയെ സമീപിക്കും
- അസ്സോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി
- പ്രിയ വർഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍