നാണംകെട്ട സമനിലയിൽ കുരുങ്ങേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഇരട്ടഗോൾ സമ്മാനിച്ച് ടുണീഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷിച്ചതു നായകൻ; രണ്ടാം പാതത്തിൽ നിലത്തു കാലുറപ്പിക്കാൻ പോലുമാകാതെ മൂന്നാം തവണ ഗോൾവല കുരുക്കി ബെൽജിയം; പെനാലിറ്റിയുടെ ഭാഗ്യത്തിൽ കൊറിയ മറികടന്ന് കടന്നൂകുടി സ്വീഡനും: ഇന്നലെ ലോകം സാക്ഷ്യം വഹിച്ച കളികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
വോൾഗോഗ്രാഡ്: ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കരുത്തരായ ഇംഗ്ലണ്ട് ടുണീഷ്യയെ തോൽപ്പിച്ചപ്പോൾ ബെൽജിയം പനാമയുടെ ഗോൾവല നിറച്ചു കൊണ്ടാണ് രംഗത്തെത്തിയത്. അതേസമയം പെനാലിറ്റിയുടെ ഭാഗ്യത്തിൽ ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ മറികടന്നാണ് സ്വീഡൻ ആദ്യമത്സരം പൂർത്തിയാക്കിയത്.
ഇന്നലെ വൈകി നടന്ന കളിയിൽ നായകൻ ഹാരി കെയ്ന്റെ മികവിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടുണിഷ്യയുമായി സമനിലക്കുരുക്കിലേക്ക് നീങ്ങുമായിരുന്ന മത്സരത്തിൽ അവിശ്വസനീയമായ വിധത്തിൽ തിരിച്ചടിച്ചാണ് കെയ്ൻ ഇംഗ്ലീഷുകാരുടെ രക്ഷകനായി മാറിയത്. ക്യാപ്റ്റന്റെ ഇരട്ട ഗോളിൽ ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് ജിയിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ടുണീഷ്യയെ തോൽപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്.
റാഷ്ഫോർഡിനേയും ജാമി വാർഡിയേയും സൈഡ് ബെഞ്ചിലിരുത്തി ഇംഗ്ലണ്ട് കോച്ച് ഹാരി കെയ്നേയും റഹീം സ്റ്റെർലിങ്ങിനെയുമാണ് ഇംഗ്ലണ്ടിന്റെ ആക്രമണച്ചുമതല ഏൽപ്പിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തുറ്റ സ്ട്രൈക്കർമാർ അണിനിരക്കുന്ന ഇംഗ്ലണ്ട് ടീം പ്രതീക്ഷിച്ച പോലെത്തന്നെ ആദ്യ മിനിറ്റുകളിൽ ആക്രമണം ശക്തപ്പെടുത്തി. ഇതിന്റെ ഫലം 11-ാം മിനിറ്റിൽ കണ്ടു, ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ.
ആഷ്ലി യങ്ങിന്റെ കോർണർ കിക്കിൽ സ്റ്റോൺസിന്റെ ഹെഡ്ഡർ ടുണീഷ്യ ഗോൾകീപ്പർ തടുത്തിട്ടു. റീബൗണ്ട് പിടിക്കാൻ നിന്ന കെയ്നിന് പിഴച്ചില്ല. ഇംഗ്ലണ്ട് മുന്നിൽ. എന്നാൽ, ഈ സന്തോഷത്തിന് വെറും പതിനാല് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. കെയ്ൽ വാക്കർ, ഫക്രദ്ദീൻ ബെൻ യൂസഫിനെ ബോക്സിൽ വച്ച് മുട്ടുകൊണ്ട് മുഖത്ത് ഇടിച്ചതിന് കിട്ടിയ പെനാൽറ്റിയാണ് കഥ മാറ്റിയെഴുതിയത്. വീഡിയോ പരിശോധനയിലാണ് പെനാൽറ്റിയിൽ തീർപ്പു കൽപിച്ചത്. വാക്കർക്ക് മഞ്ഞക്കാർഡും ടുണീഷ്യയ്ക്ക് പെനാൽറ്റിയും. കിക്കെടുത്ത ഫെർജാനി സാസിക്ക് പിഴച്ചില്ല. ഡൈവ് ചെയ്ത ജോഡൻ പിക്കഫോർഡിന്റെ വലതു മൂലയിലേയ്ക്കൊരു ഗ്രൗണ്ടർ. മത്സരം ഒപ്പത്തിനൊപ്പം (1-1)
പിന്നീട് അവസരങ്ങൾ ഏറെ തുലച്ച് ഇംഗ്ലീഷുകാർ സമനില വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും നാലു മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമിൽ റഫറി വിസസലൂതാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഒരു കോർണർ കെയ്ൻ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.
ട്രിപ്പിയറെടുത്ത് കോർണറിൽ നിന്നായിരുന്നു ഈ ഗോൾ. ബോക്സിന് മുന്നിൽ ഹെൻഡേഴ്സണും ടുണീഷ്യൻ ഡിഫൻഡറും തമ്മിലുള്ള കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് മാർക്ക് ചെയ്യപ്പെടാതെ നിന്ന കെയ്നിന്റെ അരികാലണെത്തിയത്. കിട്ടിയ അവസരം മുതലെടുത്ത് കെയ്ൻ പന്ത് വലയിലേക്ക് കുത്തിയിട്ടു. ഇംഗ്ലണ്ടിന് 2-1ന്റെ വിജയം.
ഒരു ഘട്ടത്തിൽ ഇംഗ്ലിഷ് മുന്നേറ്റങ്ങളുടെ മുനയൊടിച്ച് ആക്രമണവും കൗണ്ടർ അറ്റാക്കുകളുമെല്ലാമായി തുനീസിയ കളം നിറഞ്ഞതോടെ, കളി കൈവിടുമെന്നു പോലും തോന്നിച്ചു. അർജന്റീനയുടെയും സ്പെയിനിന്റെയും ബ്രസീലിന്റെയും വഴിയേ, കിരീട പ്രതീക്ഷയുമായെത്തി ആദ്യകളിയിൽ സമനില വഴങ്ങുകയെന്ന ദുര്യോഗത്തിലേക്കാണ് ഇംഗ്ലണ്ടിന്റെയും പോക്കെന്നു കരുതിയ നേരത്താണു ഹാരി കെയ്ൻ രക്ഷകനായി മാറിത്. ഇംഗ്ലണ്ട് ക്യാപ്റ്റനായപ്പോഴൊക്കെ ഹാരി കെയ്ൻ ഗോളടിച്ചിട്ടുണ്ടെന്ന പതിവാണ് വീണ്ടും ആവർത്തിച്ചത്.
മുന്നിൽ നിന്നു നയിച്ച് ലുക്കാക്കും, അനായാസം ബെൽജിയം
ലുക്കാക്കു എന്ന കരുത്തന്റെ മികവിൽ അനായാസ വിജയത്തോടയാണ് ബൽജിയം തങ്ങളുടെ ആദ്യ മത്സരം പൂർത്തിയാക്കിയത്.ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ അവർ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.
പല അവസരങ്ങളും ഒന്നൊന്നായി പൊലിഞ്ഞുപോയശേഷം മെർട്ടെൻസാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെൽജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. നാൽപത്തിയേഴാം മിനിറ്റിലായിരുന്നു ഗോൾ. ബോക്സിൽ നിന്നു കിട്ടിയ പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേയ്ക്ക് കോരിയിടുകയായിരുന്നു മെർട്ടെൻസ്. പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ലുക്കാക്കുവിന്റെ രണ്ട് ഗോളുകളും. ആദ്യം അറുപത്തിയൊൻപതാം മിനിറ്റിലും രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും.
എല്ലാം കൊണ്ടും ശക്തരായിരുന്നു ബെൽജിയം. കിക്കോഫ് മുതൽ ചെങ്കടൽ ഇരമ്പുകയായിരുന്നു. എന്നാൽ, പാനമയുടെ തീരം വിറച്ചില്ല. വിൻസന്റ് കംപാനിയില്ലാതെ ഇറങ്ങിയ ബെൽജിയത്തിന്റെ ഓരോ നീക്കവും പാനമയുടെ ഗോൾ ഏരിയയിൽ എരിഞ്ഞടിങ്ങി. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ എഡൻ ഹസാർഡിനും ലുക്കാക്കുവിനും കഴിഞ്ഞിരുന്നില്ല. പാനമയുടെ പ്രതിരോധഭടൻ ടോറസാണ് ഈ മുന്നേറ്റങ്ങളുടെ മുനയൊടിച്ചവരിൽ മുമ്പൻ. എന്നാൽ, ഈ പിഴവുകൾക്ക് ഹസാർഡും ലുക്കാക്കുവും രണ്ടാം പകുതിൽ പ്രായശ്ചിത്തം ചെയ്തു. എണ്ണം പറഞ്ഞ മൂന്ന് ഗോളുകളിലൂടെ.
ലോകകപ്പിലേക്കുള്ള തിരിച്ചുവരവിൽ കടന്നുകൂടി സ്വീഡൻ
പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡൻ ഇന്നലെ കഷ്ടിച്ചാണ് വിജയിച്ചു കയറിയത്. തൊണ്ണൂറ് മിനിറ്റും പേശിബലത്തിന്റെ മാറ്റുരയ്ക്കൽ കണ്ട ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വീഡന്റെ ജയം. ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് എടുത്ത പെനാൽറ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിൻ വൂ ബോക്സിൽ വിക്ടർ ക്ലാസണിൽ നടത്തിൽ കടുത്ത ടാക്ലിങ്ങാണ് പെനാൽറ്റിക്ക് വഴിവച്ചത്. ഫൗളിന് ആദ്യം റഫറി കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയർക്ക് വിടുകയായിരുന്നു. വാറിൽ വിധി സ്വീഡന് അനുകൂലമായി. കിക്കിൽ ഗ്രാങ്ക്വിസ്റ്റിന് പിഴച്ചതുമില്ല.
നിലവാരമുള്ള കളി പുറത്തെടുക്കാൻ പാടുപെട്ട മത്സരത്തിൽ പ്രതീക്ഷിച്ച പോലെ സ്വീഡന് തന്നെയായിരുന്നു മേൽക്കൈ. നല്ല ബോൾ പൊസഷനും മികച്ച കൈമാറ്റങ്ങളുമെല്ലാമുണ്ടായിരുന്നു. എന്നാൽ, കൊറിയക്കാരുടെ കടുത്ത ടാക്ലിങ്ങിനെ അതിജീവിക്കാൻ അവർക്കായില്ല. തടിയിട്ട് പൊടിയാക്കുന്ന മാർക്കിങ്ങായിരുന്നു കൊറിയയുടേത്. ഇതിനെ ഭേദിച്ച് ഗോളിലേയ്ക്കെത്താൻ സ്വീഡന് നന്നായി പാടു പെടേണ്ടിവന്നു. മധ്യനിരയിലെല്ലാം നല്ല മേൽക്കൈ ലഭിച്ചെങ്കിലും അത് ഗോൾ ഏരയയിൽ നിലനിർത്താൻ അവർക്ക് കഴിഞ്ഞില്ല.
തീർത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങൾ. ചിലപ്പോഴൊക്കെ ഗോൾമുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില ഷോട്ടുകൾ ഉതിർത്തുവെങ്കിലും അതൊന്നും ലക്ഷ്യം ഭേദിക്കാൻ പോന്നതായില്ല. അതിവേഗത്തിലുള്ള പ്രത്യാക്രമണങ്ങളായിരുന്നു അവരുടെ തറുപ്പുചീട്ട്. എന്നാൽ, ഇതിന് ചിറകെട്ടാൻ സ്വീഡ മറന്നില്ല. ആക്രമണത്തിൽ പ്രതീക്ഷിച്ച ഫോം പുലർത്താൻ കഴിയാതിരുന്ന സ്വീഡൻ പ്രതിരോധത്തിൽ വിട്ടുവീഴ്ച ചെയ്തില്ല. ജർമനിയും മെക്സിക്കോയുമാണ് ഗ്രൂപ്പിലെ മറ്റ് രണ്ട് ടീമുകൾ. ജർമനിയെ അട്ടിമറിച്ച മെക്സിക്കോ മൂന്ന് പോയിന്റ് നേടിയിട്ടുണ്ട്.
ലുക്കാക്കുവാണ് താരം
ഇന്നലെ നടന്ന മത്സരങ്ങളോട് ഒരു കാര്യം ഉറപ്പായി ലുക്കുക്കു വെറും ലുട്ടാപ്പിയല്ല. കരുത്തു കൊണ്ട് സാക്ഷാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വെല്ലുവിളിക്കുന്ന മിടുക്കനാണ് ഈ ബെൽജിയം കരുത്തൻ. ബൽജിയത്തിനായി സൂപ്പർതാരം റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നുമാണ് ഇരട്ടഗോൾ നേടിയത്. ആദ്യ മൽസരത്തിൽ സ്പെയിനിനെതിരെ ഹാട്രിക് നേടി സുവർണപാദുക മൽസരത്തിൽ മുന്നിലുള്ള പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ഇവരുടെ കുതിപ്പ്.
തുനീസിയ ഒരുക്കിയ സമനിലക്കെണി പൊട്ടിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയനായകനായി. ആഫ്രിക്കൻ അട്ടിമറിക്കരുത്തുമായി എത്തിയ തുനീസിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 21 വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലുമായി ഇംഗ്ലിഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ രണ്ടു ഗോളുകൾ നേടി.
ദൗർഭാഗ്യത്തിനു പിടികൊടുക്കാതെ ബൽജിയത്തിനു സൂപ്പർ തുടക്കം. ലോകകപ്പിൽ അരങ്ങേറ്റ മൽസരം കളിച്ച പാനമയെ 30ന് ആണു ബൽജിയം തകർത്തത്. സ്ട്രൈക്കർമാരായ ഡ്രിയെസ് മെർട്ടെൻസ്(48ാം മിനിറ്റ്), റൊമേലു ലുക്കാകു(70, 76) എന്നിവർ വിജയികൾക്കു വേണ്ടി ലക്ഷ്യം കണ്ടു. ആദ്യപകുതിയിലെ തണുപ്പൻ കളിക്ക് ഇടവേളയ്ക്കു ശേഷം ഉജ്വല പ്രകടനത്തിലൂടെ പ്രായശ്ചിത്തം ചെയ്താണ് ഏദൻ ഹസാഡിന്റെ ടീം വരവറിയിച്ചത്.
Stories you may Like
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മെസിയും ടീം വരിക 2025 ഒക്ടോബറിൽ; രണ്ട് മത്സരങ്ങളിൽ കേരളത്തിൽ അർജന്റീന കളിക്കും
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- ബൽജിയത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് സ്വീഡിഷ് ആരാധകർ
- നേട്ടങ്ങളുടെ നെറുകയിൽ ഫുട്ബോൾ ഇതിഹാസം മെസിക്ക് 36ാം പിറന്നാൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്