പേരിന് മാത്രം പാലു ചേർത്ത ചൂടുവെള്ളത്തിൽ ഉണക്ക റൊട്ടി മുക്കി കഴിച്ചു കടന്ന പോയ സ്കൂൾ ജീവിതം; പട്ടിണി കൊണ്ട് കരയുന്ന അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ആവാതെ വിങ്ങി പൊട്ടിയ കൗമാരം; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയതോടെ ആളാകെ മാറി; ഇനി കളിക്കേണ്ടത് സ്വന്തം ടീമിലെ കളിക്കാരോട്; ക്രിസ്ത്യാനോയും മെസിയും നെയ്മറും നഷ്ടപ്പെട്ട മലയാളികളുടെ പുതിയ ഹീറോ റൊമിലൊ ലുക്കാക്കുവിന്റെ കഥ
മറുനാടൻ ഡെസ്ക്
മോസ്കോ: ദാരിദ്ര്യത്തിന്റെ ദുരിതനദി നീന്തിക്കടന്നു കാൽപ്പന്ത് കളിയുടെ സൂപ്പർതാരമാവുകയാണ് ബെൽജിയത്തിന്റെ സൂപ്പർ താരം റൊമിലൊ ലുക്കാക്കു. 190 സെന്റീമീറ്റർ പൊക്കവുമായി പന്തുമായി പറക്കുന്ന ലുക്കാക്കു. ലുക്കാക്കു തന്നെയാണ് ബെൽജിയത്തെ സെമിയിൽ എത്തിക്കുന്നത്. ക്വാർട്ടറിൽ ഗോളുകളൊന്നും ലുക്കാക്കു അടിച്ചില്ല. പക്ഷേ ബ്രസീൽ- ബെൽജിയം ക്വാർട്ടർ മത്സരത്തിൽ രണ്ടാം ഗോൾ ലുക്കാക്കുവിന്റെ ദ്രുത വേഗ കളിയുടെ പ്രതിഫലനമായിരുന്നു. ഈ ലുക്കാക്കുവാണ് ഇന്ന് മലയാളികളുടെ താരം. മെസിയും നെയ്മറും ക്രിസ്ത്യാനോയും ലോകകപ്പിന്റെ കളം വിട്ടതോടെ ലുക്കാവിലേക്കായി മലയാള മണ്ണിന്റെയും മനസ്സ്.
പാലിൽ വെള്ളം ചേർത്തു ഉണങ്ങിയ റൊട്ടിക്കൊപ്പം കഴിച്ചാണു കുട്ടിക്കാലത്ത് സ്കൂളിലേക്ക് പോയിരുന്നത്. ഫ്രിഡ്ജിൽ ദിവസങ്ങൾ സൂക്ഷിച്ചു പുറത്തെടുക്കുന്ന ഈ ഭക്ഷണം തന്നെ ആയിരുന്നു എന്നത്തേയും പ്രിയവിഭവം. കുടുംബത്തിന്റെ സ്ഥിതിയറിഞ്ഞ് ഒരു കച്ചവടക്കാരന്റെ കനിവിൽ കുറെ കാലം തള്ളി നീക്കിയിട്ടുണ്ട്. പട്ടിണി മാറ്റാൻ നിവൃത്തിയില്ലാത്തതിനാൽ അമ്മ കരയുന്നതു കണ്ടു പലപ്പോഴും ഉള്ള്പൊള്ളി.'... ലുക്കാക്കു കയ്പ്പേറിയ കുട്ടിക്കാലം ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: 'അമ്മേ, നമ്മുടെ കഷ്ടകാലം തീരുന്ന ഒരു നല്ലകാലം വരും' അമ്മയ്ക്ക് നൽകിയ ഈ വാഗ്ദാനം നിറവേറ്റാൻ കളം നിറഞ്ഞു കളിക്കുകയാണ് ലുക്കാക്കോ. ഓരോ ഫുട്ബോൾ മത്സരങ്ങളിലും ബൂട്ടിൽ നിന്നും പിറക്കുന്ന ഓരോ ഗോളുകളും പട്ടിണിയുടെ കാലം നൽകിയ കരുത്തിൽ നിന്ന് പിറക്കുന്നതാണ്. ഫുട്ബോൾ കളി ലുകാക്കുവിനു കേവല വിനോദം ആയിരുന്നില്ല അതിജീവനത്തിനുള്ള ജീവന്മരണ പോരാട്ടമായിരുന്നു. പന്തുകൊണ്ട് ലുക്കാക്കു എതിരാളിയുടെ ഗോൾ മുഖത്തേക്ക് ഡ്രിബിൾ ചെയത് കുതിക്കുന്നത് മനസ്സിൽ അമ്മയുടെ മുഖത്തേയും ആവാഹിച്ചാണ്.
ലോകം അറിയപ്പെടുന്ന ഏറ്റവും നല്ല ഫുട്ബോൾ പ്ലെയർ ആകണം എന്നു മാത്രമായിരുന്നു റൊമെല്ലോ ലുക്കാക്കു ആഗ്രഹിച്ചത്. യൂറോപ്യൻ ലീഗിലും ക്ലബ്ബുകളിലൂടെയും കളിച്ചു. കളിയിലെ കൗണ്ടർ അറ്റാക്കിന്റെ മുഖമായി ഇന്ന് ലുക്കാക്കു മാറി. ഇതിനിടെയിലും പഴയതൊന്നും ലുക്കാകു മറക്കുന്നില്ല. ഒരു ദിവസം അമ്മയുടെ അച്ഛൻ അരികിൽ വിളിച്ച് ചോദിച്ചത് ലൂക്കാക്കുവിനു മറക്കാനാകില്ല. 'നീ എന്റെ മകളെ ശരിക്ക് നോക്കുമോ?' ഒട്ടും സംശയത്തിനുള്ള ഇടം നൽകാതെ മുത്തച്ഛനു 'അതെ 'എന്നുത്തരം നൽകി.കൃത്യം അഞ്ചു ദിവസത്തിനുശേഷം അദ്ദേഹം മരിച്ചു. അപ്പോഴാണ് മുത്തച്ഛന്റെ ചോദ്യത്തിലെ വസ്തുത ലുക്കാക്കു തിരിച്ചറിഞ്ഞത്. കളി കാണാൻ, ഉയർച്ച കാണാൻ മുത്തച്ഛൻ കൂടെ വേണമായിരുന്നു. എനിക്കും അമ്മയ്ക്കും സുഖമാണെന്ന സന്തോഷം ഒരു തവണ ഫോണിൽ വിളിച്ച് അദ്ദേഹത്തെ അറിയിക്കണം.-ഇതൊന്നും നടക്കില്ലെന്ന തിരിച്ചറിവിലും ലുക്കാക്കു സ്വപ്നം കാണുകയാണ്.
ലോകകപ്പിൽ പനാമക്കെതിരെ ഇരട്ടഗോളടിച്ച ശേഷമാണ്, ലുകാകു തന്റെ ഫുട്ബോൾ അനുഭവങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തിൽ നേരിട്ട പല വിഷമം പിടിച്ച അനുഭവങ്ങളും കട്ട കലിപ്പിട്ടാണ് ലുകാക്കു മറികടക്കുന്നത്. ചെറുപ്പത്തിൽ തന്റെ നീളവും നിറവും കരുത്തും നോക്കി പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ചോദിച്ച എതിർ ടീമിൽ കളിക്കുന്നവരുടെ അച്ഛന്റേയും അമ്മയുടേയും മുഖത്ത് നോക്കി ''കളി കഴിയുമ്പോഴേക്കും നിങ്ങളെ മക്കളെ ഞാൻ തകർക്കും, പിന്നെ കരഞ്ഞോണ്ടവരെ തോളിലിട്ട് വീട് പിടിക്കേണ്ടി വരുമല്ലോ നിങ്ങൾ'' എന്ന് മനസ്സിൽ ഓർത്ത് ചിരിച്ചാണ് ആ കളിക്ക് അച്ഛന്റെ പഴേ ബൂട്ട് കെട്ടുന്നത്. നന്നായി കളിക്കുമ്പോൾ ബെൽജിയം കളിക്കാരൻ എന്നും, മറിച്ചാവുമ്പോൾ കോംഗോയിൽ നിന്ന് കുടിയേറിയ ബെൽജിയക്കാരൻ എന്നും പറയുന്നോരോട് പോയി പണി നോക്കാൻ പറഞ്ഞു. അങ്ങനെ ലുക്കാക്കുവിന് ദുരനുഭവങ്ങളും മൈതാനം സമ്മാനിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരവുമായിരുന്നു ഈ ബെൽജിയൻ ദേശീയ താരം. അങ്ങനെ എവർട്ടണിന്റെ ബൽജിയൻ സൂപ്പർ സ്ട്രൈക്കർ റൊമേലു ലൂകാക്കു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തി. 75 മില്ല്യൺ ബ്രിട്ടീഷ് പൗണ്ടിനാണ് (ഏകദേശം 627 കോടി ഇന്ത്യൻ രൂപ) ലുകാക്കു മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ എത്തിയത്. കഴിഞ്ഞ സീസണിൽ എവർട്ടണിനായി 25 ഗോളുകളും 37 അസിസ്റ്റുകളുമാണ് ലുക്കാക്കു നേടിയത്. അങ്ങനെ ഇംഗ്ലീഷ് ലീഗിലെ മികവാണ് ലുക്കാക്കുവിനെ ലോകമറിയുന്ന താരമാക്കിയത്. സെമിയിൽ ഫ്രാൻസിനെ ബൽജിയത്തിന് മറികടക്കാനും ലുക്കാക്കൂവിന്റെ പ്രകടനം നിർണ്ണായകമാണ്. അവിടേയും ജയിച്ച് ഫൈനലിലെത്തുമ്പോൾ എതിരാളികളായി ഇംഗ്ലണ്ട് ടീമെത്തുമെന്ന വിലയിരുത്തലിലാണ് ലുക്കാക്കൂ. എന്നാൽ ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ സഹതാരങ്ങൾ എതിരാളികളാകും. ഇത് ലുക്കാക്കുവിന് സ്വപ്ന ഫൈനലും.
ബെൽജിയത്തിലെ ഒരു ന്യൂനപക്ഷം രൂപീകരിക്കുന്ന ബെൽജിയൻ കറുത്ത വംശത്തിൽ ജനിച്ചു. ഒരു ഫുട്ബോൾ കുടുംബത്തിൽ ജനിച്ചതിനാണ് കായികതാരത്തിന്റെ സാദൃശ്യത്തിൽ ഒരുപാട് സംഭാവന നൽകിയത്. തന്റെ പുസ്തകങ്ങളിൽ നിന്നും ഫുട്ബോൾ കളിയാക്കാൻ ഒരിക്കലും തന്റെ മാതാപിതാക്കൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പ്രീമിയർ ഫുട്ബോൾ ഫുട്ബോൾ ഓരോ നിമിഷവും തന്റെ പിതാവിനൊപ്പം കാണുന്നത് ശരിയല്ലായിരുന്നെങ്കിൽ ഫുട്ബോളിന്റെ ഇടപെടൽ ഒരു കുട്ടിയെന്ന നിലയിൽ ആരംഭിച്ചു. ഒൻപത് മുതൽ ഞാൻ പ്രീമിയർ ലീഗ് കണ്ടു. എല്ലാ വാരാന്ത്യങ്ങളിലും ഞാൻ ഗെയിമുകൾ കണ്ടു. ഞാൻ ജിമ്മി ഫ്ളോയ്ഡ് ഹാസ്സെൽബിനെക്ക് സ്കോർ ചെയ്യുന്ന ഗോളുകൾ കാണുകയും ഓൾഡ് ട്രാഫോർഡിലെ വോളി മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഓർക്കുകയും ചെയ്തു, ഈ ടീമിനെ പിന്തുണക്കാൻ തീരുമാനിച്ചു.
പതിയേ ഫുട്ബോളിനോടുള്ള പ്രണയവും കൂടി. ലുകകുവിന്റെ പിതാവ് (എൽഡർ റോജർ ലുകാക്കു) ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു. ദാരിദ്ര്യത്തിൽ നിന്നും ഫുട്ബോൾ കളിക്കാനായി എത്തിയ അദ്ദേഹം, മാന്യമായ ഒരു ജീവിതം സമ്പാദിക്കുന്നതിനുള്ള അന്വേഷണമായിരുന്നു. എങ്ങനേയും ബെൽജിയത്തെ ലോക ജേതാക്കളാക്കി രാജ്യത്തിന്റെ കറുത്ത മുത്തായി മാറുകയാണ് ലുക്കാക്കുവിന്റെ ലക്ഷ്യം. അതിനുള്ള കരുത്ത് ഈ കാലിനുണ്ടെന്ന് ലോകവും തിരിച്ചറിയുന്നു. അതുകൊണ്ടാണ് സെമിയിലേക്ക് കളിയെത്തുമ്പോൾ മലയാളിയുടെ പ്രിയ താരമായി ലുക്കാക്കു മാറുന്നതും.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍