നെയ്മറും ലുക്കാകു പോരാട്ടത്തിൽ ആരു ജയിക്കും? ഇന്ന് സൂപ്പർ ഫ്രൈഡേ; ലോകകപ്പിൽ ഇന്ന് നടക്കുക ഫൈനലിനെക്കാൾ ആവേശം പകരുന്ന രണ്ട് കളികൾ; ബ്രസീലിന് ബെൽജിയവും ഫ്രാൻസിന് ഉറുഗ്വായും എതിരാളികളാകും; കാണാതിരിക്കരുത് ഇന്നത്തെ ക്വാർട്ടർ ഫൈനലുകൾ
മറുനാടൻ ഡെസ്ക്
മോസ്കോ: നോക്കൗട്ട് ഘട്ടം ടീമുകൾക്ക് ജീവന്മരണ പോരാട്ടങ്ങളാണ്. എന്നാൽ, ചില മത്സരങ്ങൾ കാണാതിരുന്നാൽ നഷ്ടം കളിപ്രേമികൾക്കാവും. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ഏതൊക്കെ ടീമുകൾ കടന്നാലും, ഇന്നത്തെ ഈ രണ്ട് മത്സരങ്ങളുടെയത്ര തീവ്രതയും ആവേശവും അതിനുണ്ടാകില്ലെന്നുറപ്പാണ്.
ക്വാർട്ടർ ഫൈനലിൽ ഇന്നു വൈകിട്ട് ഏഴരയ്ക്ക് ഫ്രാൻസ് ഉറുഗ്വായെയും രാത്രി പതിനൊന്നരയ്ക്ക് ബ്രസീൽ ബെൽജിയത്തെയും നേരിടും. ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടുടീമുകളുടെ പോരാട്ടം ഇന്നത്തോടെ അവസാനിക്കുമെന്നതാണ് ഈ മത്സരങ്ങൾ ഉണ്ടാക്കുന്ന നിരാശ. എന്നാൽ, അതേറ്റവും മികച്ച ടീമിനോട് പോരാടിയിട്ടാവും എന്നത് ആവേശം പകരുകയും ചെയ്യുന്നു.
യുവത്വം x പരിചയസമ്പത്ത്
റഷ്യൻ ലോകകപ്പിനെതതിയ സംഘങ്ങളിൽ ഏറ്റവും മികച്ച യുവനിരയാണ് ഫ്രാൻസിന്റേത്. ഈ ലോകകപ്പിന്റെ താരം ആരരായാലും, റഷ്യ ലോകത്തിന് മുന്നിലേക്ക നിർത്തുന്ന താരം കൈലിയൻ എംബാപ്പെ എന്ന 19-കാരനായിരിക്കും. അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ രണ്ടുഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കിയ പെനാൽട്ടി സ്വന്തമാക്കുകയും ചെയ്ത എംബാപ്പെ, ഈ ലോകകപ്പിന്റെ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു. എന്നാൽ, ലോകത്തെ ഏറ്റവും മികച്ച പ്രതിരോധനിരയ്ക്കെതിരെ എംബാപ്പംയും സംഘവും എത്രത്തോളം മുന്നേറുമെന്നതാകും ഫ്രാൻസ്-ഉറുഗ്വായ് മത്സരം തെളിയിക്കാനിരിക്കുന്നത്. 1998 ലോകകപ്പിൽ ക്യാപ്റ്റനൈന്ന നിലയിൽ കിരീടം നേടിയ ദിദിയർ ദെഷാംപ്സ് ഫ്രാൻസിനെ പരിശീലിപ്പിക്കുമ്പോൾ, ലോകകപ്പിലെ വെറ്ററൻ പരിശീലൻ ഓസ്കർ ടബാരസാണ് ഉറുഗ്വായുടെ തന്ത്രങ്ങളൊരുക്കുന്നത്.
ടൂർണമെന്റിൽ ഇതേവരെ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയ ടീമുകളിലൊന്നാണ് ഉറുഗ്വായ്. നാല് കളികൡ ഒരുഗോൾ മാത്രം. ക്യാപ്റ്റൻ ഡീഗോ ഗോഡിൻ നയിക്കുന്ന അതിശക്തമായ പ്രതിരോധമാണ് അവരുടെ മുതൽക്കൂട്ട്. ഒപ്പം ഫെർണാണ്ടോ മുസ്ലേരയെന്ന മികച്ച ഗോൾകീപ്പറുമുണ്ട്. ഉയരക്കാരായ പ്രതിരോധ നിര താരങ്ങൾ ഉയർന്നുവരുന്ന പന്തുകളിൽ ആധിപത്യം പുലർത്താൻ മികച്ചവരാണ്. എഡിൻസൺ കവാനി-ലൂയി സുവാരസ് സഖ്യമാണ് മുന്നേറ്റത്തിൽ അവരുടെ കരുത്ത്. പരിക്കാണ് ഈ രണ്ടുതാരങ്ങളെയും അലട്ടുന്നത്. രണ്ടുപേരുടെയും സേവനം 90 മിനിറ്റും മൈതാനത്ത് കിട്ടുമോയെന്ന പ്രതീക്ഷ ടീമിനില്ല. അതവരുടെ ദൗർബല്യവുമായി.
എല്ലാ മേഖലകളിലും സുശക്തമാണ് ഫ്രഞ്ച് ടീം. ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് മുതൽ തുടങ്ങുന്നു ആ കരുത്ത്. എംബാപ്പെയും പോൾ പോഗ്ബയും അന്റൊയിൻ ഗ്രീസ്മാനും മുന്നേറ്റത്തിൽ ഏതൊരു ടീമിനെയും ഉലയ്ക്കാൻ പോന്ന പ്രതിഭകളാണ്. ഇവർക്കൊപ്പം ഒളിവർ ജിറൂഡുമുണ്ട്. കഴിഞ്ഞമത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ, ബ്ലെയ്സ് മറ്റിയൂഡിക്ക് കളിക്കാനാവില്ലെന്നത് മധ്യനിരയ്ക്ക് ക്ഷീണമാണ്. എന്നാൽ, എൻഗോളോ കാന്റെയും ഔസ്മാനെ ഡെംബലെയും ആ കുറവ് നികത്താൻ പോന്നവരാണ്. ഉറുഗ്വായുടെ പരമ്പരാഗത ശക്തിയ്ക്കെതിരെ ഫ്രഞ്ച് യുവതുർക്കികളുടെ പോരാട്ടം എത്രത്തോളം വിജയം കാണുമെന്ന് ആദ്യ ക്വാർട്ടർ ഫൈനൽ തെളിയിക്കും.
പാരമ്പര്യം x പ്രൊഫഷണലിസം
ആധുനിക ഫുട്ബോളിലെ കരുത്തന്മാരുടെ പോരാട്ടമാണ് ഇന്നു കാണുക. ബ്രസീലിന്റെ ആക്രമണ നിരയും മധ്യനിരയും ഏതു നിമിഷവും മത്സരഗതി മാറ്റാൻ കഴിവുള്ളവരാണ്. ഗബ്രിയേൽ ജീസസും റോബർട്ടോ ഫിർമിനോയും ഒത്തുചേർന്നാൽ ലോകത്തെ ഏറ്റവും അപകടകരമായ മുന്നേറ്റക്കാരായി. ഇടത് വിങിൽ നെയ്മറും വലതു വിങിൽ വില്യനും അണിനിരക്കുമ്പോൾ ബെൽജിയംകാർ ശരിക്കും വിയർക്കും. അറ്റാക്കിങ് മിഡ്ഫീൽഡർമാരായ കുടീഞ്ഞോയും പൗളിഞ്ഞോയും എന്തിനും പോന്നവരാണ്. കാസെമിറോയും ഫെർണാണ്ടീഞ്ഞോയും ഗോൾ കീപ്പർ അലിസണിനു മുന്നിൽ രക്ഷാകവചമാകും. ബ്രസീലിനെ അപേക്ഷിച്ച് ആക്രമണത്തിൽ അൽപ്പം പിന്നിലാണെങ്കിലും ബെൽജിയത്തെ എഴുതിത്ത്ത്ത്ത്തള്ളാനാകില്ല. റഷ്യയിലെ ടോപ് സ്കോറർമാരിൽ ഒരാളായ റൊമേലു ലുക്കാക്കുവും മിചി ബാറ്റ്ഷുയിയും വിശ്വസ്ത സ്ട്രൈക്കർമാരാണ്്.
ഓരോ മത്സരം കഴിയുംതോറും ശക്തിപ്രാപിച്ചുവരികയാണ് ബ്രസീൽ. ആറാമത് ലോകകിരീടം അകലെയല്ലെന്ന പ്രതീതി ആരാധകർക്കിടയിൽ ജനിപ്പിച്ചുകൊണ്ടാണ് ബ്രസീലിന്റെ കുതിപ്പ്. മറുഭാഗത്ത് ബെൽജിയമാണ്. യൂറോപ്യൻ ഫുട്ബോളിന്റെ സമസ്ത സൗന്ദര്യവും പ്രതിഫലിപ്പിക്കുന്ന തികഞ്ഞ പ്രൊഫഷണലുകളുടെ ടീം. എക്കാലവും ബെൽജിയം ഇതേ പ്രൊഫഷണലിസവുമായാണ് ലോകകപ്പിനെത്തിയിരുന്നത്. ഇത്തവണത്തെ ടീമിനെ പഴയ ടീമുകളിൽനിന്ന് വേറിട്ടുനിർത്തുന്നത് അതിന്റെ വിജയതൃഷ്ണയാണ്. ജപ്പാനെതിരെ പ്രീക്വാർട്ടറിൽ രണ്ടുഗോളിന് പിന്നിലായിപ്പോയിട്ടും, കളി കൈവിടാതെ തിരിച്ചുവരികയും അവസാന നിമിഷംവരെ പോരാടി വിജയം പിടിക്കുകയും ചെയ്തത് ആ വിജയതൃഷ്ണയ്ക്ക് തെളിവാണ്.
നെയ്മറാണ് ബ്രസീലിന്റെ ചാലകശക്തി. പക്ഷേ, കഴിഞ്ഞ ലോകകപ്പിലേതുപോലെ നെയ്മറെ മാത്രം ആശ്രയിച്ചല്ല ബ്രസീൽ കളിക്കുന്നതെന്നതാണ് അവരുടെ വിജയവും. കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൊളംബിയക്കെതിരേ കളിക്കുമ്പോൾ നെയ്മർക്ക് പരിക്കേറ്റിരുന്നു. സെമിയിൽ നെയ്മറില്ലാതെ കളിക്കാനിറങ്ങിയ ബ്രസീൽ, ജർമനിയോട് തോറ്റത് 7-1നാണ്. ഇക്കുറി ആ പിഴവ് തിരുത്തിയാണ് കോച്ച് ടിറ്റെ ടീമിനെ ഒരുക്കിയിരിക്കുന്നത്. കളിമികവിൽ ഈ പി.എസ്.ജി. താരം മുന്നിട്ടുനിൽ്ക്കുന്നുവെങ്കിലും, പൗളീന്യോ, ഫിർമിനോ തുടങ്ങിയ താരങ്ങളാണ് ബ്രസീലിന്റെ കുതിപ്പിന് കരുത്താകുന്നത്. മധ്യനിരയിലെ വിശ്വസ്തൻ കാസെമിറോയ്ക്ക് ഇന്ന് സസ്പെൻഷൻ കാരണം കളിക്കാനാവില്ലെന്ന് അവർക്ക് തിരിച്ചടിയാകും.
ഗോൾകീപ്പർ തിബോട്ട് കുർട്വാ മുതൽ മുന്നേറ്റത്തിലെ റൊമേലു ലുക്കാക്കുവരെ ഒരേ താളത്തിൽ കളിക്കുന്ന ടീമാണ് ബെൽജിയത്തിന്റേത്. കോച്ച് മാർട്ടിനസിന് വലിയ തലവേദനയില്ലാതെ ബ്രസീലിനെതിരെ ടീമിനെ അണിനിരത്താനാകും. പരിക്കോ സസ്പെൻഷനോ ബെൽജിയത്തെ കാര്യമായി അലട്ടുന്നില്ല. എന്നാൽ, ആദ്യമത്സരങ്ങളിൽ പ്രകടിപ്പിച്ച ഫിനിഷിങ് പാടവം റൊമേലു ലുക്കാക്കുവിന് ഇപ്പോഴുണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. കഴിഞ്ഞമത്സരത്തിൽ ലുക്കാക്കുവിന്റെ നിഴൽമാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. എന്നാൽ, കഠിനാധ്വാനിയായ ക്യാപ്റ്റൻ ഇഡൻ ഹസാർഡിന്റെ സാന്നിധ്യം ബെൽജിയത്തെ ബ്രസീലിന് കരുത്തുറ്റ എതിരാളികളാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
തുടർച്ചയായി ഏഴാം തവണയാണു ബ്രസീൽ ലോകകപ്പ് ക്വാർട്ടറിൽ കളിക്കുന്നത്. 2006 ൽ ഫ്രാൻസിനെതിരേയും 2010 ൽ ഹോളണ്ടിനെതിരേയും അവർ ക്വാർട്ടറിൽ തോറ്റു പുറത്തായി. കഴിഞ്ഞ മൂന്ന് ലോകകപ്പിലും യൂറോപ്യൻ ടീമിനോടു തോറ്റാണു ബ്രസീലിന്റെ കിരീട പ്രതീക്ഷ അസ്തമിച്ചത്. 2006 ൽ ഫ്രാൻസും 2010 ൽ ഹോളണ്ടും കഴിഞ്ഞ ലോകകപ്പിൽ ജർമനിയും ബ്രസീലിനെ തോൽപ്പിച്ചു. പറയാൻ കണക്കുളിലെ മുൻതൂക്കം ബെൽജിയത്തിനുമുണ്ട്. നായകൻ ഈഡൻ ഹസാഡ് കഴിഞ്ഞ 18 കളികളിൽ 19 ഗോളുകൾക്കു വഴിയൊരുക്കി. റാഫേൽ മാർട്ടിനസ് കോച്ചാ ശേഷം അദ്ദേഹം 10 ഗോളടിക്കുകയും ഒൻപത് ഗോളുകൾക്കു വഴിമരുന്നിടുകയും ചെയ്തു. റൊമേലു ലുക്കാക്കു ഈ ലോകകപ്പിൽ ഗോളിലേക്കു തൊടുത്ത അഞ്ച് ഷോട്ടുകളിൽ നാലും വലയം കടന്നു.
ബെൽജിയത്തിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളും ജയിച്ച മുൻതൂക്കവുമായാണു ബ്രസീൽ ഇന്നു കളിക്കുക. ഏഴുവട്ടം ലോകകപ്പിൽ കളിച്ചെങ്കിലും രണ്ടുവട്ടം മാത്രമാണു ബെൽജിയം ക്വാർട്ടറിൽ കളിച്ചത്. റോബർട്ട് മാർട്ടിനസിന്റെ ശിഷ്യന്മാർ ബെൽജിയത്തിന്റെ സുവർണ തലമുറയെന്ന വിശേഷണവുമായാണു കളിക്കുന്നത്. 2014 ലോകകപ്പിൽ ക്വാർട്ടറിനപ്പുറം കടക്കാനായില്ല. 1986 ലോകകപ്പിന്റെ സെമി ഫൈനലിൽ കളിച്ചാണ് ഏറ്റവും മികച്ച പ്രകടനം. ലിറ്റിൽ പ്രിൻസ് എന്ന അപരനാമക്കാരനായ ഫ്രാങ്ക് വെർകാടേൺ ആണ് അവരെ സെമിയിലെത്തിച്ചത്. തുടർന്നു ഡീഗോ മാറഡോണയുടെ അർജന്റീനയോട് 2-0 ത്തിനു തോൽക്കാനായിരുന്നു വിധി.
കടുത്ത പ്രതിരോധമാണു ബെൽജിയത്തിന്റെ കരുത്ത്. സ്വിറ്റ്സർലൻഡിനെതിരേ നടന്ന മത്സരത്തിൽ ഒരു ഗോൾ വഴങ്ങിയതാണ് അപവാദം. ജപ്പാനെതിരേ രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം ജയിച്ചു കയറിയതും ബെൽജിയൻ താരങ്ങളുടെ കഠിനാധ്വാനത്തിനു തെളിവാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്