നിശ്ചിത സമയവും അധികസമയവും കഴിഞ്ഞിട്ടും സമനില പാലിച്ചപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് ഭാഗ്യം പരീക്ഷിച്ച് കളി; രണ്ടു കിക്കുകളും ഇരുടീമുകളും വലയിൽ വീഴ്ത്തിയപ്പോൾ ആദ്യം പിഴച്ചത് ഇംഗ്ലണ്ടിന്; തുടർന്ന് കൊളംബിയ രണ്ട് കിക്ക് പാഴാക്കിയപ്പോൾ ക്വാർട്ടർ ഉറപ്പിച്ചു; സ്വീഡനെ വീഴ്ത്തി സെമി ഉറപ്പിക്കാൻ മുമ്പോട്ട്
മറുനാടൻ ഡെസ്ക്
മോസ്കോ: ലോകകപ്പിൽ പെനാൽട്ടി ഷൂട്ടൗട്ടിനെ ഇത്രയേറെ ഭയക്കുന്ന മറ്റൊരു രാജ്യവുമില്ല. എത്ര നന്നായി കളിച്ചുവന്നാലും ഷൂട്ടൗട്ടിൽ കളി മറക്കുന്നവരാണ് ഇംഗ്ലീഷുകാരെന്ന് ലോകകപ്പ് ചരിത്രം പറയുന്നു. കൊളംബിയക്കെതിരെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ചങ്കിടിപ്പോടെയാണ് ഇംഗ്ലണ്ട് ആരാധകർ പിന്നീട് മത്സരം കണ്ടത്. ഒരുഘട്ടത്തിൽ കിക്ക് പാഴാക്കി പിന്നിൽപ്പോയതോടെ ഷൂട്ടൗട്ട് ശാപം തുടരുകയാണെന്നും അവർ ഭയപ്പെട്ടു. എന്നാൽ, അവസാന രണ്ട് കിക്കുകളും പാഴാക്കി കൊളംബിയ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒപ്പം ക്വാർട്ടർ ഫൈനൽ ടിക്കറ്റും. സ്വീഡനാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി. സ്വീഡനെയല്ല, സെമിയിലേക്കാണ് ഇംഗ്ലണ്ട് ഇപ്പോൾ ഉറ്റുനോക്കുന്നത്.
നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതുകൊണ്ടാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മിക്കപ്പോഴും പരുക്കനായി മാറിയ കളിയിൽ പെനാൽട്ടിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നിൽക്കയറിയതും. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കുശേഷം, 57-ാം മിനിറ്റിൽ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ മുന്നിൽക്കടത്തിയത്. കോർണർ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഹാരി കെയ്നെ വട്ടം പിടിച്ച് കാർലോസ് സാഞ്ചസ് താഴെയിട്ടപ്പോൾ റഫറി ചൂണ്ടുവിരൽ പെനാൽട്ടി സ്പോട്ടിലേക്ക് നീട്ടുകയായിരുന്നു. ജപ്പാനെതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തായ കാർലോസ് സാഞ്ചസ്, ഈ മത്സരത്തിൽ മഞ്ഞക്കാർഡ് നേടുകയും ചെയ്തു.
പെനാൽട്ടി കിക്കെടുത്ത ഹാരി കെയ്ന്‍ കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിനയെ പരാജയപ്പെടുത്താൻ അധികമൊന്നും കഷ്ടപ്പെടേണ്ടിവന്നില്ല. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽനിന്ന് ഹാരികെയ്ന്റെ നേട്ടം ആറുഗോളായി ഇതോടെ ഉയർന്നു. ടോപ്സ്കോറർ പട്ടത്തിലേക്ക് കുതിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ, ഇക്കുറി ലോകകപ്പുപോലും ഇംഗ്ലീഷ് മണ്ണിലേക്ക് കൊണ്ടുവരാൻ സുസജ്ജമാണ് തന്റെ ടീമെന്ന ഉറപ്പിലാണ് മുന്നേറുന്നത്.
ഗോൾ തിരിച്ചടിക്കുന്നതിനെക്കാൾ, ഇംഗ്ലീഷ് താരങ്ങളുമായും റഫറിയുമായും കൊമ്പുകോർക്കുന്നതിനാണ് കൊളംബിയൻ താരങ്ങൾ മത്സരിച്ചതെന്ന് തോന്നും. ഇംഗ്ലണ്ട് ഒരു ഗോൾവ്യത്യാസത്തിൽ കളി ജയിച്ചുവെന്ന് ഉറപ്പിച്ചഘട്ടത്തിലാണ് സമനില ഗോൾ വന്നത്. ഇഞ്ചുറി ടൈമിൽ, 93-ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെ ബാഴ്സലോണ ഡിഫൻഡർ യെറി മിന പന്് വലയിലെത്തിച്ചു. അപ്രതീക്ഷിതമായി വീണ ഗോൾ ഇംഗ്ലീഷ ്താരങ്ങളെ കടുത്ത നിരാശയിലേക്ക് വീഴ്ത്തി.
ഗോൾരഹിതമായി നിന്ന അധികസമയത്തിനുശേശം ഷൂട്ടൗട്ടിലേക്ക് കടന്നതോടെ, ഇംഗ്ലീഷ് ആരാധകരുടെ ചങ്കിട്ടു. ലോകകപ്പിൽ മറ്റേത് രാജ്യത്തെക്കാളും ഷൂട്ടൗട്ട് ചതിച്ചിട്ടുള്ളത് ഇംഗ്ലണ്ടിനെയാണ്. മുമ്പ് മൂന്നുവട്ടം ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോഴും അവർ പരാജയപ്പെട്ടതാണ് ചരിത്രം. ഇക്കുറിയും അതാവർത്തിക്കുമോ എന്നവർ ഭയന്നു. പോരാഞ്ഞിട്ട്, ഡേവിഡ് ഒസ്പിനയെന്ന പരിചയസമ്പന്നനായ ഗോൾകീപ്പറാണ് കൊളംബിയക്കായി വലകാക്കുന്നതും.
കൊളംബിയക്കായി ആദ്യ രണ്ടുകിക്കുകളെടുത്ത റഡാമെൽ ഫാൽക്കാവായും യുവാൻ ക്വാഡ്രാഡോയും പഴുതുകൾ നൽകാതെ പന്ത് വലയിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദ്യ കിക്കെടുത്തത് ഹാരി കെയാനായിരുന്നു. രണ്ടാമത്തേത് മാർക്കസ് റാഷ്ഫോർഡും. രണ്ട് കിക്കുകളും വലയിൽക്കയറി. കൊളംബിയക്കായി മൂന്നാം കിക്കെടുത്ത ലൂയിസ് മുറിയാലിനും പിഴച്ചില്ല. ഹെൻഡേഴ്സണിന്റെ വകയായിരുന്നു അടുത്ത കിക്ക്. ഇംഗ്ലീഷ് താരത്തിന്റെ കിക്ക് ഡേവിഡ് ഒസ്പിന തടഞ്ഞതോടെ ദൗർഭാഗ്യം ഇക്കുറിയും പിന്തുടരുകയാണെന്ന് ഇംഗ്ലീഷ് നിര ഉറപ്പിച്ചു.
അവിടെനിന്നാണ് നാടകത്തിന്റെ തുടക്കം. നാലാം കിക്കെടുത്ത കൊളംബിയക്കാരൻ ഉറിബേ ടീമിന് ലഭിച്ച മുൻതൂക്കം ക്രോസ്ബാറിലിടിച്ച് നശിപ്പിച്ചു. ഇതോടെ, ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടും കൊളംബിയയും ഒപ്പത്തിനൊപ്പമെത്തി. നാലാം കിക്കെടുത്ത ട്രിപ്പിയാർ പന്ത് വലയിലെത്തിച്ചതോടെ സ്കോർ 3-3ന് തുല്യത പാലിച്ചു. കൊളംബിയയുടെ അഞ്ചാം കിക്കെടുക്കാനെത്തിയത് കാർലോസ് ബാക്കയായിരുന്നു. ആ കിക്ക് തടുത്തിട്ട് ജോർദൻ പിക്ക് ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിൽക്കടത്തി. അഞ്ചാം കിക്കെടുത്ത എറിക് ഡീർ പന്ത് വലയിലെത്തിക്കുക കൂടി ചെയ്തതോടെ, ഇംഗ്ലണ്ട് ആവേശത്തിലേക്ക് പൊട്ടിത്തെറിച്ചു. മൂന്നുതവണ ലോകകപ്പിൽനിന്ന് പുറത്താക്കിയ ഷൂട്ടൗട്ട് ഭൂതത്തെ അതിജീവിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ.
സ്വിറ്റ്സർലൻഡിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച സ്വീഡനാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി. റാങ്കിങ്ങും നിലവിലെ ഫോമും പരിഗണിക്കുമ്പോൾ, ഇംഗ്ലണ്ടിന് മത്സരം സ്വന്തമാക്കാൻ പ്രയാസമുണ്ടാവില്ലെന്ന് കരുതാം. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തോടു തോറ്റ് രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്, ഇക്കുറി ഫൈനൽവരെ താരതമ്യേന എളുപ്പവഴിയാണ്. ക്വാർട്ടറിൽ സ്വീഡൻ. അവിടംകഴിഞ്ഞാൽ, റഷ്യയോ ക്രൊയേഷ്യയോ സെമിയിൽ. പിന്നെ ഫൈനൽ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍