അന്നത്തെ തോൽവിയുടെ ഓർമ്മ ഇന്നും ഞങ്ങളെ വേട്ടയാടുന്നു; ആ മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല; എപ്പോഴും ഏറ്റവും മികച്ചത് രാജ്യത്തിന് നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും; ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ടെന്ന് മെസി
ബദ്ധവൈരികളായ ബ്രസിലിന്റെ മണ്ണിൽ ലോക ഫുട്ബോളിന്റെ രാജാക്കന്മാരാകാനുള്ള അവസാന പടി ചവിട്ടി നിൽക്കുകയായിരുന്നു ലയണൽ മെസ്സിയുടെ അർജന്റീന . അധിക സമയത്തിലേക്ക് നീണ്ട മത്സരത്തിന്റെ 113ാം മിനിറ്റിൽ ജർമൻ താരം മരിയോ ഗോട്സെ അർജന്റൈൻ ഗോൾകീപ്പർ റൊമേറൊയെ കബളിപ്പിച്ച് പോസ്റ്റിന്റ് ഇടത് മൂലയിലെ വലകുലുക്കിയപ്പോൾ തകർന്നത് ഒരു രാജ്യത്തിന്റേയും ലോകമെമ്പാടുമുള്ള ആരാധകരുടേയും ഇടനെഞ്ചായിരുന്നു. പറഞ്ഞ് വന്നത് 2014 ജൂലൈയിൽ ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫുടബോൾ ഫൈനലിനെ കുറിച്ചാണ്. നാല് വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പിന് ലോകത്തിലെ ഏറ്റവും വലിയ രാജ്യത്ത് അരങ്ങൊരുങ്ങുമ്പോൾ ഇനിയുമരു രണ്ടാം സ്ഥാനത്തെ കുറിച്ച് ചിന്തിക്കാനാകില്ലെന്ന തുറന്ന് പറഞ്ഞിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി.
പിന്നാലെ വന്ന കോപ്പ അമേരിക്ക ഫൈനലുകളിലെ തോൽവി അവരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. തൊട്ടടുത്ത വർഷം നടന്ന ശദാബ്ദി കോപ്പയിലും ഫൈനലിൽ ആൽബിസെലസ്റ്റുകൾക്ക് കാലിടറി. മെസ്സി വിരമിക്കൽ പ്രഖ്യാപനം നടത്തി. ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ അയാൾ മടങ്ങിയെത്തി.കാലുകൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന അയാൾക്ക് നീലയും വെള്ളയും കുപ്പായത്തിലേക്ക് മടങ്ങിയെത്തണമായിരുന്നു. യോഗ്യതാ റൗണ്ടിൽ മരണമുഖത്തായപ്പോൾ ജീവൻ നീട്ടിയെടുത്തതും സാക്ഷാൽ മെസ്സി. നാലാം ലോകകപ്പിന് റഷ്യയിലേക്ക് എത്തുമ്പോൾ പ്രതീക്ഷകൾ പങ്കുവയ്ക്കുകയാണ് ഫുട്ബോൾ ഇതിഹാസം.
2014 ഫൈലിലെ തോൽവി ഇപ്പോഴും തന്ന വേട്ടയാടുന്നുവെന്ന് മെസി തുറന്ന് സമ്മതിക്കുന്നു.ആ മുറിവ് വളരെ വലുതാണ്. അത് എന്നോടൊപ്പം, ടീമിനൊപ്പം തുടരും. ഞങ്ങൾ സ്വപ്നനേട്ടത്തിന് അടുത്തെത്തിയതാണ്. പക്ഷേ, ഇത് ഫുട്ബോളാണ്. അവസാന കടമ്പയിൽ വീണു. ഞാൻ കരഞ്ഞു, ഞങ്ങൾ കരഞ്ഞു, അർജന്റീനയാകെ കരഞ്ഞു. ആ വേദന ഇപ്പോഴുമുണ്ട്. മികച്ച ടീം എപ്പോഴും ജയിക്കണമെന്നില്ല. തോൽവി അംഗീകരിച്ചേ മതിയാവൂ മെസി പറയുന്നു.
മറ്റൊരു ലോകകപ്പിനായി വിമാനം കയറുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണെന്ന് അയാൾക്ക് നന്നായി അറിയാം എപ്പോഴും ഏറ്റവും മികച്ചത് അർജന്റീനയ്ക്ക് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു. പക്ഷേ, കിരീടത്തിലേക്ക് എത്താൻ കഴിയുന്നില്ല. 1986 മുതൽ ഓരോ ലോകകപ്പിലും അർജന്റൈൻ ടീമിലുള്ള പ്രതീക്ഷ വളരെ വലുതാണ്. ഏതൊരു അർജന്റീനക്കാരനേയും പോലെ ലോകകപ്പാണ് എന്റേയും ഏറ്റവും വലിയ സ്വപ്നം. കഴിഞ്ഞ തവണ ഞങ്ങൾ അതിന്റെ തൊട്ടരുകിലെത്തി. പക്ഷേ, അവസാന കടമ്പയിൽ വീണു.
2018ലെ പ്രതീക്ഷ കളെക്കുറിച്ച് മെസി പറയുന്നത് തന്റെ സ്വപ്നം പഴയതുപോലെ തുടരുകയാണ് എന്നാണ്. ഫൈനലിൽ ജയിച്ച് കപ്പുയർത്തുക.ഫൈനലിൽ എത്തുക എന്നതുതന്നെ വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ലോകകപ്പിലെ പ്രകടനം ആവർത്തിക്കണം. ഫൈനലിലെ പിഴവുകൾ തിരുത്തണം. എന്റെ തലമുറയിലെ താരങ്ങൾക്ക് ലോക വിജയികളാവാനുള്ള അവസാന അവസരമാണിത്.
രാജ്യത്തിന്റെ അമിതപ്രതീക്ഷ തനിക്ക് ഒരു ഭാരമാകുന്നില്ലെന്നും അത് ഒരു അഭിമാനമായി മാത്രമാണ് കാണുന്നതെന്നും മെസ്ി പറയുന്നു.നിങ്ങളൊരു അർജന്റൈൻ ആണെങ്കിൽ, ഫുട്ബോൾ പ്രേമി ആണെങ്കിൽ ഏറ്റവും വലിയ സ്വപ്നം ലോകകപ്പ് നേടുക എന്നതാണ്. അങ്ങനെ പ്രതീക്ഷിക്കുന്നതിൽ വിശ്വസിക്കുന്നതിൽ തെറ്റില്ല. ഞാനും ഇതുപോലെയാണ് ചിന്തിക്കുന്നതും വിശ്വസിക്കുന്നതും. എല്ലാവർക്കുമറിയാം ലോകകപ്പ് നേടുക എളുപ്പമല്ല എന്നകാര്യം. പക്ഷേ, പ്രതീക്ഷകൾക്ക് അതിരുണ്ടാവില്ല. അത് സ്വാഭാവികമാണ്.
അന്ന് ഫൈനലിലെ തോൽവിയെ തുടർന്ന് മാധ്യമങ്ങളിൽ വന്ന വിമർശനങ്ങൾ മനം നോവുന്നതായിരുന്നുവെങ്കിലും ആരോടും പരാതിയില്ല.അവരും ഞങ്ങൾ അനുഭവിച്ച വേദന പങ്കിടുന്നവരാണ്. അതേ അവസ്ഥയിലൂടെ കടന്നുപോയിട്ടാണ് വിമർശിക്കുന്നത്. കാരണം ഫുട്ബോൾ അർജന്റീനയ്ക്ക് ഭ്രാന്താണ്. സ്വാഭാവികമായും വിമർശനങ്ങളും അതേ തലത്തിലുള്ളതായിരിക്കും. ഇനിയൊരു രണ്ടാം സ്ഥാനം അർജന്റീനയ്ക്ക് വേണ്ട.
ഗ്രൂപ്പിലെ എതിരാളികളായ ഐസ്ലാൻഡ്, ക്രോയേഷ്യ, നൈജീരിയ എന്നിവരെക്കുറിച്ച് മെസി പറയുന്നത് ഇങ്ങനെയാണ് ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ലോകകപ്പിൽ കളിക്കുന്നത്. തുടക്കം മുതലേ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ മുന്നോട്ട് പോകാനാവൂ. ആരും ഔദാര്യം കാണിക്കില്ല. രാജ്യത്തിനായി ലോകകപ്പിൽ കളിക്കുമ്പോൾ ഉത്തരവാദിത്തം ആരും മറക്കില്ല. എല്ലാ കളികളും വളരെ പ്രധാനപ്പെട്ടതാണ്.
ലോകകപ്പിൽ ആർക്കാണ് ഏറ്റവും സാധ്യതയെന്ന് പറയാനാകില്ലെന്നും മെസി പറയുന്നു.എല്ലാ പ്രമുഖ ടീമുകൾക്കും സാധ്യതയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി കരുത്തരാണ്. മികവ് ആവർത്തിക്കാൻ അവർ ശ്രമിക്കും. സ്പെയ്ൻ, ബ്രസീൽ, ഫ്രാൻസ് , പോർച്ചുഗൽ എന്നിവരും അതിശക്തരാണ്.അർജന്റീന ഇത്തവണ ഫേവറിറ്റുകളല്ലെന്നും എന്നാൽ കപ്പ് നേടാൻ വേണ്ടതെല്ലാം ചെയ്യുമെന്നും മെസി പറയുന്നു.ലോകകപ്പ് എത്രത്തോളും വെല്ലുവിളി നിറഞ്ഞതാണെന്ന് ഇറ്റലിയുടെയും ഹോളണ്ടിന്റെയും അഭാവം വ്യക്തമാക്കുന്നു. ഇറ്റലിയും ഹോളണ്ടുമില്ലാത്ത ലോകകപ്പിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. അത് സംഭവിച്ചിരിക്കുന്നു. തീർച്ചയായും അസൂറികളുടെയും ഓറഞ്ച് പടയുടെയും അസാന്നിധ്യം റഷ്യയിൽ പ്രകടമായിരിക്കും.
Stories you may Like
- മലപ്പുറത്ത് പന്തു തട്ടാൻ മെസ്സിയെത്തും; അർജന്റീന ടീം രണ്ട് മത്സരങ്ങൾ കളിക്കും: മന്ത്രി
- സൂപ്പർ മാർക്കറ്റിൽ കൈവണ്ടിയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ലയണൽ മെസി
- സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയെ കീഴടക്കി അർജന്റീന
- മെസി ജർമ്മൻ ലീഗ് വിട്ടേക്കും
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍