വെള്ളിത്തിളക്കത്തോടെ സിന്ധുവിനു മടക്കം; ആദ്യ ഗെയിമിൽ പൊരുതി വിജയിച്ച സിന്ധുവിനു രണ്ടും മൂന്നും ഗെയിമുകളിൽ പിഴച്ചു; സ്വർണത്തേക്കാൾ തിളക്കമുള്ള വെള്ളി നേടിയ ആന്ധ്രയുടെ പുത്രിക്ക് 130 കോടി ജനതയുടെ കൈയടി; ഇന്ത്യയുടെ മുത്തു മടങ്ങുന്നതു രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി; സാക്ഷിയും സിന്ധുവും മടങ്ങിവരുന്നതു കാത്ത് ഇന്ത്യൻ ജനത
റിയോ ഡി ജനീറോ: ഇന്ത്യ മഹാരാജ്യം ആഹ്ലാദത്തിന്റെ കൊടുമുടി കയറി തുള്ളിച്ചാടാൻ കാത്തിരുന്നത് വെറുതെയായി. 130 കോടി ജനങ്ങളുടെ പ്രാർത്ഥന വിഫലമാക്കി കൊണ്ട് വനിതകളുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പെൺസിംഹം പി വി സിന്ധു സ്പെയിനിന്റെ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് പൊരുതി തോറ്റു. ആദ്യ ഗെയിമിൽ പൊരുതി ജയിച്ച സിന്ധു (സ്കോർ 21-19) രണ്ടാം ഗെയിമിൽ (12-21) പരാജയം അടഞ്ഞു. ഇഞ്ചോടിഞ്ചു നടന്ന മൂന്നാം ഗെയിമിൽ അവസാന നിമിഷം വരെ വിജയിയെപ്പോലെ കളിച്ചെങ്കിലും ഭാഗ്യത്തിന്റെ തണൽ ഇല്ലാതെ പോയ സിന്ധു തലനാരിഴക്ക് തോൽവി രുചിക്കുക ആയിരുന്നു. (14-21) ഫൈനലിൽ തോറ്റ സിന്ധു വെള്ളി നേടിയാണ് മടങ്ങിയത്.
കണ്ണ് ചിമ്മാതെ ഒരു ജനത മുഴുവൻ ടിവിക്കു മുൻപിൽ കാത്തിരുന്നെങ്കിലും സ്പാനിഷ് കരുത്തിനു മുൻപിൽ അവസാന നിമിഷം വെള്ളിയാണ് കോർട് സിന്ധുവിന് നൽകിയത്. കരോലിന മാറിനെ എന്ന ലോക ഒന്നാം നമ്പർ താരത്തിന്റെ തന്ത്രങ്ങൾ തന്നെ ആയിരുന്നു സിന്ധുവിനെ വീഴ്ത്തിയത്. നിമിഷ നേരം കൊണ്ട് പറന്നെത്തിയ കോക്കിനു മുൻപിൽ ഇടയ്ക്കിടെ സിന്ധു പതറുന്നതു വേദനാജനകമായിരുന്നു. കഴിഞ്ഞ കളിയിൽ ഒരിക്കൽ പോലും നെറ്റിൽ പതിച്ചു തിരിച്ചു വരാത്ത കോക് അനേകം തവണ ലക്ഷ്യം തെറ്റി സ്വന്തം കോർട്ടിൽ തന്നെ പതിക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ആദ്യ കളിയിൽ കരുത്തു മുഴുവൻ പുറത്തെടുത്ത സിന്ധു രണ്ടാമതും മൂന്നാമതും പിടിച്ചു നില്ക്കാൻ കഴിയാതെ വിയർക്കുക ആയിരുന്നു.
ആവേശകരമായ മത്സരമായിരുന്നു റിയോ ഒളിമ്പിക്സിൽ വനിതാ ബാഡ്മിന്റൺ ഫൈനൽ. സ്വർണം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ പി വി സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും ഗെയിമിൽ തിരിച്ചടിയേറ്റു. ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ആദ്യ ഗെയിം 21-19ന് സിന്ധു സ്വന്തമാക്കിയത്. ശക്തമായി തിരിച്ചു വന്ന കരോലിന 12-21ന് രണ്ടാം ഗെയിം സ്വന്തമാക്കുകയായിരുന്നു.
ആദ്യ ഗെയിമിൽ 9 പോയിന്റ് വരെ പിന്നിട്ടുനിന്നശേഷമാണ് സിന്ധു ഗെയിം സ്വന്തമാക്കിയത്. വേഗം കൊണ്ടും ഷോട്ടുകളിലെ കണിശത കൊണ്ടും അനായാസമായാണ് പോയിന്റുകൾ വാരി മാരിൻ മുന്നേറിയത്. ഷോട്ടുകൾ മടക്കി പോയിന്റ് നേടി തിരിച്ചുവരാൻ സിന്ധു നന്നായി വിയർത്തു. സ്കോർ 16-19 ൽ എത്തിയശേഷമാണ് സിന്ധു ഉജ്വലമായി തിരിച്ചുവന്നത്. തന്റെ സ്വതസിദ്ധമായ കരുത്തുറ്റ ഷോട്ടുകളും പ്രതിരോധവും കൊണ്ട് തുടർച്ചയായി അഞ്ച് പോയിന്റ് നേടിയാണ് സിന്ധു അവിശ്വസനീയമായി തിരിച്ചുവന്നത് ഗെയിം സ്വന്തമാക്കിയത്.
നിർണായകമായ മൂന്നാം ഗെയിമും കരോലിന മാരിന്റെ മുന്നേറ്റത്തോടെയാണു തുടങ്ങിയത്. ആദ്യ രണ്ടു പോയിന്റുകൾ കരോലിന നേടിയശേഷമാണ് സിന്ധു പോയിന്റ് പട്ടിക തുറന്നത്. പിന്നീട് ആറു പോയിന്റു നേടിയ കരോലിനയെ വിറപ്പിച്ചു വീണ്ടും സിന്ധു രണ്ടുപോയിന്റു കൂടി സ്വന്തമാക്കി.
പിന്നീട് 7-3ൽ നിന്ന് ശക്തമായ പോരാട്ടത്തിലൂടെ 10-10 എന്ന നിലയിലേക്ക് സിന്ധു എത്തി. പിന്നീട് മാരിൻ ഒരു പോയിന്റു കൂടി നേടിയതോടെ 11-10 എന്ന നിലയിലായി. 14 പോയിന്റിനു ശേഷമാണ് സിന്ധുവിന് ഒരു പോയിന്റു കൂടി നേടാനായത്. 14-11, 15-11, 15-12, 16-12 എന്ന നിലയിലായിരുന്നു കരോലിനയുടെ മുന്നേറ്റം.
തുടർന്നു രണ്ടു പോയിന്റു സിന്ധു നേടിയതോടെ 16-14 എന്ന നിലയിലായി. എന്നാൽ കരോലിൻ പരിചയസമ്പത്തു മുഴുവൻ പുറത്തെടുത്തതോടെ സിന്ധുവിനു പിന്നീട് ഒരു പോയിന്റും നേടാൻ കഴിഞ്ഞില്ല. 21 പോയിന്റുമായി കരോലിൻ സ്വർണം കൊത്തിയെടുത്തപ്പോൾ വെള്ളിക്കൊപ്പം ഇന്ത്യൻ ജനതയുടെ സൂപ്പർ താരമെന്ന പട്ടവും സിന്ധു നേടി.
തോറ്റെങ്കിലും സിന്ധു ഇന്ത്യക്കു സമ്മാനിച്ചതു സ്വർണത്തേക്കാൾ തിളക്കമുള്ള വെള്ളി തന്നെയായിരുന്നു. ചൈനീസ് ചെമ്പടയുടെ കുത്തക ആയിരുന്ന ബാഡ്മിന്റൺ കോർട്ടിൽ ഫൈനലിൽ അതിശയകരമായ കളി കാഴ്ചവയ്ക്കാൻ പറ്റിയതു പോലും ആവേശകരമായി. തളരാത്ത പോരാളിയായി സിന്ധു കത്തിക്കയറിയതു കായികപ്രേമികളുടെ മനസിൽ ആവേശമാണു വിരിയിച്ചത്. സിന്ധുവിന്റെ തോൽവിയിൽ അതുകൊണ്ടു തന്നെ ഒരിന്ത്യക്കാരനും നിരാശപ്പെടേണ്ടതില്ല.
എട്ടു തവണ ഹോക്കി സ്വർണം നേടിയിട്ടുള്ള ഇന്ത്യ വ്യക്തിഗത ഇനത്തിൽ നേടുന്ന ഒരേ ഒരു സ്വർണമായി അഭിനവ് ബിന്ദ്രയുടെ ബീജിങ് മെഡൽ ഇനിയും നാലു വര്‍ഷം കോടി തുടരുമെന്ന് സിന്ധുവിന്റെ പരാജയത്തോടെ ഉറപ്പായി. സിന്ധുവിലൂടെ ഇന്ത്യ നേടിയത് ഏഴാമത്തെ ഒളിമ്പിക് വെള്ളിയാണ്. (ഇതിൽ രണ്ടു വെള്ളികൾ 1900-ത്തിലെ ഒളിമ്പിക്സിൽ നോർമൻ പ്രിച്ചാഡ് എന്ന ഇഗ്ളീഷുകാരൻ ഇന്ത്യയുടെ പേരിൽ നേടിയതാണ്. ആ മെഡലുകൾ ആണ് ഇന്ത്യ ചരിത്രത്തിൽ നേടിയ ഏക അത്ലറ്റിക്സ് മെഡലുകൾ). 12 വെങ്കലവും ഇന്ത്യ ഇതുവരെ നേടിയിട്ടുണ്ട്. സാക്ഷിയുടെ വെങ്കലവും സിന്ധുവിന്റെ വെള്ളിയും അടക്കം ഇന്ത്യ ഇതുവരെ ഒളിമ്പിക്സിൽ നേടിയിട്ടുള്ളത് 28 മെഡലുകൾ മാത്രമാണ്. 84 മുതൽ 92 വരെ തുടർച്ചയായി മൂന്നു ഒളിമ്പിക്സുകൾക്കു ഒരു മെഡൽ പോലും കിട്ടാത്ത ഇന്ത്യ 96 മുതൽ തുടർച്ചയായി എല്ലാ ഒളിമ്പിക്സിലും പേരിനെങ്കിലും ഓരോ മെഡലുകൾ എങ്കിലും വാങ്ങാറുണ്ട്.2012 ലെലണ്ടൻ ഒളിമ്പിക്സിൽ ആണ് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൊയ്ത്. അന്ന് രണ്ടു വെള്ളിയും നാല് വെങ്കലവും ആണ് ഇന്ത്യ നേടിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍