കായിക മേലാളന്മാരുടെ തെറ്റ് തിരുത്തി കായികമന്ത്രാലയം ഇന്ത്യയുടെ അഭിമാനം കാത്ത പെൺകുട്ടികൾക്ക് ഖേൽരത്ന നൽകും; ഒളിമ്പിക്സ് ചരിത്രത്തിലെ രണ്ടാം ഇന്ത്യൻ വ്യക്തിഗത സ്വർണം കിട്ടുമോ എന്ന് ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് നിശ്ചയിക്കപ്പെടും; 130 കോടി ജനങ്ങളുടെ പ്രകാശമായ ഇന്ത്യൻ ദേവതമാർക്ക് രാജ്യത്തിന്റെ ആദരവ്; എങ്ങും പ്രാർത്ഥനകളും കൈയടിയും

മറുനാടൻ മലയാളി ബ്യൂറോ
റിയോ ഡി ജനെയ്റോ: ഒളിമ്പിക്സ് മെഡൽ നേട്ടത്തിന് തൊട്ടുപുറകേ സിന്ധുവിനും സാക്ഷിക്കും മറ്റൊരു സന്തോഷവാർത്ത. ഇരുവർക്കും ഖേൽരത്ന പുരസ്കാരം നൽകാൻ കായിക മന്ത്രാലയത്തിന്റെ തീരുമാനം.ഒളിമ്പിക്സ് മെഡൽ നേടുന്നവർക്ക് ഖേൽരത്ന നൽകാറുണ്ടെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര കായികമന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചായിരിക്കും സിന്ധുവിനേയും സാക്ഷിയേയും ഖേൽരത്നയ്ക്ക് ശുപാർശ ചെയ്യുക. ചട്ടങ്ങളെ തിരുത്തി എഴുതിയാണ് നടപടി. സാധാരണ ഒളിമ്പിക്സ് നടക്കുന്നതിനിടയിൽ ഖേൽ രത്ന, അർജുന അവാർഡ് ശുപാർശകൾക്ക് ഉള്ള സമിതി ചേരുന്നത് ഔചിത്യപൂർണ്ണമല്ല. സമിതിയുടെ മുന്നിലേക്ക് വന്ന ഖേൽരത്ന ശുപാർശക്കാരിൽ ടിന്റു ലൂക്കയും വിരാട് കോലിയുമാണ് ഉണ്ടായിരുന്നത്. എന്നാൽ കായികമന്ത്രാലയത്തിന്റെ ഇടപടെലിലൂടെ അത് ദീപാ കർമാക്കർ എന്ന ജിംനാസ്റ്റിക് അൽഭുതത്തിനും കിട്ടി. അതിന് ശേഷമാണ് സാക്ഷി മാലിക്കും പിവി സിന്ധുവും ഒളിമ്പിക് മെഡൽ നേടിയത്.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യക്കായി വ്യക്തഗത ഇനത്തിൽ സ്വർണം നേടുന്ന രണ്ടാമത്തെ താരവുമാകാൻ സിന്ധുവിന് ഒരു ജയം കൂടെ മതി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ കരോളിന മാരിനെയാണ് സിന്ധു നേരിടുക. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതലാണ് മത്സരം. ഖേൽ രത്ന നൽകാനുള്ള തീരുമാനം ഫൈനലിൽ സിന്ധുവിന് കൂടുതൽ ആത്മവിശ്വാസം നൽകും. നേട്ടങ്ങൾക്ക് അംഗീകാരം ഉടൻ തന്നെ നൽകുമെന്ന സന്ദേശമാണ് കായിക ലോകത്തിനും കേന്ദ്ര സർക്കാർ നൽകുന്നത്. 130 കോടി ജനതയും സിന്ധുവിന്റെ മെഡൽ നേട്ടത്തിനുള്ള പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. സെമിയിലെ അൽഭുത പ്രകടനത്തിന് എവിടെ നിന്നും സിന്ധുവിന് ഉയർന്ന് കേൾക്കുന്നത് കൈയടി മാത്രമാണ്. റിയോയിൽ വെങ്കലത്തിലൂടെ ഗുസ്തിയിൽ ചരിത്രമായ സാക്ഷിയും രാജ്യത്തിന്റെ അഭിമാനം ഉയർത്തി.
ഈ പ്രത്യേക സാഹചര്യത്തിലാണ് ശുപാർശകൾക്ക് അപ്പുറത്തേക്കുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുക്കുന്നത്. സിന്ധുവിനും സാക്ഷിക്കും ഖേൽ രത്ന നൽകുന്നു. 2015ലെ പുരസ്കാരങ്ങളാണ് നിലവിൽ പ്രഖ്യാപിക്കുന്നത്. അതുകൊണ്ട് തന്നെ സാക്ഷിക്കും സിന്ധുവിനും അടുത്ത വർഷത്തെ ഖേൽരത്ന നൽകാവുന്നതേ ഉള്ളൂ. എന്നാൽ കായികതാരങ്ങളുടെ നേട്ടത്തിന് ഉടൻ അംഗീകാരം നൽകാൻ പ്രധാനമന്ത്രി മോദി നിർദ്ദേശിക്കുകയായിരുന്നു. അതുകൊണ്ടാണ് ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് ഖേൽരത്ന നൽകുന്നത്. ഇതോടെ ദീപാ കർമ്മാക്കർ, ജിത്തു റോയി, സിന്ധു, സാക്ഷി ഇങ്ങനെ നാലു പേർക്ക് ഖേൽരത്നയുടെ മികവ് എത്തുന്നു. സാധാരണ രണ്ട് പേരിൽ കൂടുതൽ പേർക്ക് ഇത് നൽകാറില്ല. പുതിയ ചർച്ചകൾക്ക് തന്നെയാകും കേന്ദ്ര സർക്കാർ നീക്കം വഴിവയ്ക്കുക. എന്നാൽ അർഹതപ്പെട്ടവർക്ക് അംഗീകാരം ഉടൻ നൽകുന്നത് ഔചിത്യത്തോടെയുള്ള തീരുമാനമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സാക്ഷി മാലിക്കാണ് 2016 റിയോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. റപ്പഷാഗെ റൗണ്ടിലൂടെയാണ് സാക്ഷി വെങ്കല മെഡൽ നേടിയത്. ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ഇതോടെ സാക്ഷി. ബാഡ്മിന്റൺ സെമിഫൈനലിൽ ജപ്പാന്റെ ഒക്കുഹാരയെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച സിന്ധുവും മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. ഒളിമ്പിക്സ് ബാഡ്മിന്റൺ ചരിത്രത്തിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ താരമായി ഇതോടെ സിന്ധു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ കരോലിന മാരിനെ തോൽപ്പിക്കാനായാൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വർണം നേടുന്ന താരമാകും സിന്ധു.
സിന്ധുവിനായി പ്രാർത്ഥനയും അഭിനന്ദനങ്ങളും
അതിനിടെ ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ എത്തിയ പി. വി. സിന്ധുവിന് ലോകത്തിന്റെ നാനാദിക്കിൽ നിന്നും അഭിനന്ദന പ്രവാഹം. രാഷ്ട്രീയ സാംസ്കാരിക കലാരംഗത്ത് നിന്നുള്ള പ്രമുഖർ സിന്ധുവിന് ആശംസകളുമായി രംഗത്ത് വന്നു. ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. 'മികച്ച പ്രകടനം പുറത്തെടുത്ത സിന്ധുവിന് എല്ലാ ആശംസകളും നേരുന്നു' എന്നാണ് ബാറ്റിങ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റ്.
റിയോയിലെ ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയുടെ മെഡൽപ്പട്ടികയ്ക്ക് പൊൻതിളക്കമേകാൻ സിന്ധു പൊരുതുമ്പോൾ ഇവിടെ ഹൈദരാബാദ് ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്റൺ അക്കാദമിയിൽ ആവേശത്തിലായിരുന്നു. കുറഞ്ഞത് വെള്ളിമെഡൽ ഉറപ്പിച്ച് ഫൈനലിലിലേക്ക് സ്വർണ്ണത്തിനായുള്ള സ്മാഷുകൾ ഉയരുമ്പോൾ പ്രാർത്ഥനകളും ശക്തമാകുന്നു. ഇവിടത്തെ കോർട്ടിലാണ് പി.വി. സിന്ധു കളിച്ചുവളർന്നത്. സെമിയിൽ ലോക രണ്ടാം നമ്പർ റാങ്കുകാരിയായ ജപ്പാന്റെ വാങ് യിഹാനെതിരെ സിന്ധുപായിച്ച ഓരോ സ്മാഷുകൾക്കും വിദഗ്ധമായ ഡ്രോപ്പുകൾക്കും റിട്ടേണുകൾക്കും റിയോയിലെ ഗ്യാലറിയേക്കാൾ ആരവമായിരുന്നു ഇവിടെ.
പ്രത്യേകം സജ്ജമാക്കിയ വലിയ സ്ക്രീനിലാണ് അക്കാദമിയിലെ താരങ്ങൾ കളികണ്ടത്. തൊട്ടടുത്തുകൊക്കപേട്ടിലെ വീട്ടിൽനിന്ന് സിന്ധുവിന്റെ അച്ഛൻ പി.വി. രമണയും അമ്മ പി. വിജയയും സഹോദരിയും കളികാണാൻ അക്കാദമിയിലെത്തി. രാവിലെ മുതൽ വൈകിട്ടുവരെ ആ വോളി താരദമ്പതിമാർ പ്രാർത്ഥനയിലായിരുന്നു. ക്വാർട്ടറിൽ രണ്ടാം നമ്പർ തരമായ വാങ് യിഹാനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച മകൾ മെഡൽ സ്വന്തമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണവർ മത്സരം കാണാനെത്തിയത്. 7.30ന് തുടങ്ങുമെന്ന് പറഞ്ഞിരുന്ന മത്സരം തുടങ്ങാൻ വൈകിയപ്പോൾ ഒളിമ്പ്യന്റെ മാതാപിതാക്കളെ മാദ്ധ്യമക്കാർ വളഞ്ഞു. പിന്നീട് പ്രാർത്ഥനയുടെ നിമിഷങ്ങൾ. എട്ടരയോടെ നെഞ്ചിൽ ത്രിവർണപതാക പതിച്ച് മഞ്ഞ ജേഴ്സിയണിഞ്ഞെത്തിയ സിന്ധുവിനെ വലിയ സ്ക്രീനിൽ കണ്ടപ്പോൾ ആവേശം അലതല്ലി.
റിയോ ഗ്യാലറിയിലെ ഇന്ത്യാ ഇന്ത്യാ... എന്ന ആർപ്പുവിളികൾക്കൊപ്പം ഗ്യാലറിയും ചേർന്നു. സ്ക്രീനിൽ പ്രിയ കോച്ച് പി. ഗോപീചന്ദിന്റെ രൂപം തെളിഞ്ഞപ്പോൾ ആർപ്പുവിളിയായി. സിന്ധുനേടിയ ഓരോ പോയന്റുകൾക്കും കരഘോഷങ്ങൾ അകമ്പടിയേകി.
സിന്ധുവിനെ കാത്തിരിക്കുന്നത് ഒളിമ്പിക്സ് വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പേര്
ഒളിമ്പിക്സിൽ ആദ്യമായി ഒരു ഇന്ത്യൻ പെൺകുട്ടി വെങ്കലത്തേക്കാൾ തിളക്കമുള്ള ഒരു ഒളിമ്പിക്സ് മെഡൽ കഴുത്തിലണിയാൻ പോവുന്നു. പുസാരല വെങ്കിട്ടരമണ സിന്ധുവിന് ഇപ്പോൾ ഒരു വെള്ളിമെഡൽ ഉറപ്പാണ്. ഫൈനലിൽ ജയിച്ചാൽ ദൈവമേ, ഒരു സ്വർണമെഡലും.
സെമിയിൽ ആദ്യ സെറ്റിന്റെ തുടക്കത്തിലേ സിന്ധു മുന്നേറിയപ്പോൾ ജപ്പാൻകാരി ശരിക്കും പകച്ചുപോയിരുന്നു. മുമ്പ് നാലു തവണ താൻ തോൽപ്പിച്ച സിന്ധുവിൽനിന്ന് ഇത്രയ്ക്ക് ഉജ്ജ്വലമായ പ്രകടനം അവൾ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം സെറ്റിലെ ഒരവസരത്തിലൊഴിച്ച് സിന്ധു ജപ്പാൻകാരിക്ക് ലീഡ് വിട്ടു നൽകിയതേയില്ല. പൊരുതി നേടിയ ഈ വിജയം തികച്ചും ആധികാരികമായിരുന്നു. ഈ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് അഭിമാനമായത് പെൺകരുത്ത് തന്നെയാണ്. സിന്ധു, സാക്ഷി മാലിക്, ദീപ കർമാർക്കർ ഈ മൂന്നു പെൺകുട്ടികളാണ് പുതിയ ഇന്ത്യയുടെ പ്രതീകങ്ങൾ. ഇന്ത്യൻ പെൺകുട്ടികൾക്ക് സാധിക്കാത്തതായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചുകൊണ്ടിരിക്കുന്നു.
ജിംനാസ്റ്റിക്കിൽ അഭിമാനമായി നാലാം സ്ഥാനത്ത് ദീപയെത്തി. സ്വർണ്ണത്തോളം പോന്ന പ്രകടനമായി ഇന്ത്യ വിലയിരുത്തി ഈ നേട്ടത്തിന്. തൊട്ട് പിന്നാലെ സാക്ഷിയും സിന്ധുവും. വനിതാ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി സാക്ഷി ഇന്ത്യക്ക് പുതുജീവൻ നൽകിയപ്പോൾ സിന്ധുവും സ്വർണമെഡലും തമ്മിൽ ഒരു ജയത്തിന്റെ അകലം മാത്രമാണുള്ളത്. പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ പിടിച്ചു നിൽക്കാൻ സത്രീകൾക്ക് പ്രത്യേക കഴിവാണെന്ന ധാരണയ്ക്ക് അടിവരയിടുന്ന പ്രകടനമാണ് സിന്ധുവും സാക്ഷിയും റിയോയിൽ പുറത്തെടുത്തത്. ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ ലോക രണ്ടാം നമ്പർ റാങ്കുകാരിയായ വാങ് യിഹാനെതിരെ സിന്ധുവിന്റെ കളി കണ്ടവർക്ക് അത് മനസ്സിലാകും.
2000 സിഡ്നി ഒളിമ്പിക്സിൽ കർണം മല്ലേശ്വരിയിലൂടെ ഭാരോദ്വഹനത്തിൽ വെങ്കലം, 12 വർഷങ്ങൾക്ക് ശേഷം ലണ്ടൻ ഒളിമ്പിക്സിൽ സൈന നേവാളും മേരികോമും ഇന്ത്യയുടെ പെൺപുലികളായി. സൈന ബാഡ്മിന്റണിലും മേരികോം ബോക്സിങ്ങിലും വെങ്കലം നേടി. ഇപ്പോൾ സാക്ഷിയും അതേ വെങ്കലത്തിന്റെ തിളക്കം ഇന്ത്യയിലെത്തിച്ചിരിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്