പിഴവ് പറ്റുമ്പോൾ ഒരു തിരിഞ്ഞു നോട്ടം; പകരം നൽകുന്നത് ഒരു കൈവിരലനക്കം; സിന്ധുവിന്റെ വിജയക്കുതിപ്പിന് പിന്നിൽ ഗോപീചൈതന്യവും; കൊക്കകോളയെക്കാൾ നല്ലത് ഇളനീരെന്ന് പറഞ്ഞ് ആഗോള ഭീകരന്റെ ബ്രാൻഡ് അംബാസിഡറാകാൻ വിസമ്മതിച്ച ഗോപിചന്ദ് ഇന്ത്യാ മഹാരാജ്യത്തിന് ചെയ്യാൻ സാധിക്കാത്തത് സ്വന്തമായി ചെയ്തത് ഇങ്ങനെ

റിയോ: പിവി സിന്ധു ഒളിമ്പിക്സിൽ വെള്ളി നേടി. രാജ്യം മുഴുൻ ആഹ്ലാദത്തിലും ആഘോഷത്തിലുമാണ്. അപ്പോഴും ശാന്തനാണ് പുല്ലേല ഗോപിചന്ദ്. ശിഷ്യയുടെ വിജയത്തിലെ ആഹ്ലാദമെല്ലാം ഒള്ളിലൊതുക്കി ഭാവിയെ മാത്രം മുന്നിൽ കാണുന്ന പരിശീലകൻ. ഈ വെള്ളി മെഡലിന് പിന്നിൽ ഗോപീ ചന്ദിന്റെ ദീർഘ വീക്ഷണമാണ്. തനിക്ക് നേടാനാവാത്തത് രാജ്യത്തിന് സമ്മാനിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ഇതിന് കാരണം. അങ്ങനെ സ്വന്തം വിയർപ്പിൽ നിന്ന് ലോകോത്തര അക്കാഡമി കെട്ടിപ്പടത്തു. അതുകൊണ്ട് തന്നെ റിയോ ഒളിമ്പിക്സിൽ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തുമെല്ലാം കളിക്കുമ്പോൾ കോർട്ടിന്റെ പിറകിലുള്ള കസേരയിൽ ശാന്തനായിരിക്കുന്ന പുല്ലേല ഗോപീചന്ദിനോട് രാജ്യം മുഴുവൻ കടപ്പെട്ടിരിക്കുന്നു. 'ക്ഷമാപൂർവം കളിക്കുക. പ്രതിയോഗി തെറ്റുകൾ വരുത്തും. അതിനായി കാത്തിരിക്കുക.' ഇതാണ് ഗോപി ശിഷ്യന്മാർക്ക് നൽകുന്ന ഉപദേശം.
കായികരംഗത്ത് ഉന്നതമായ ധാർമികത ഉയർത്തിപ്പിടിച്ച മനുഷ്യനാണ് ഗോപി. 2001ൽ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യൻഷിപ്പ് ജയിച്ച ഉടൻ തങ്ങളുടെ ബ്രാന്റ് അംബാസഡറാവുന്നതിന് രാജ്യത്തെ വൻകിട കോളനിർമ്മാതാക്കൾ വലിയ തുക വാഗ്ദാനംചെയ്തപ്പോൾ ഗോപി അത് നിരസിച്ചു. കോള കായികതാരങ്ങളുടെ ആരോഗ്യത്തിന് ദോഷംചെയ്യുമെന്നും. പകരം അവർ ഇളനീർ കുടിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഗോപിചന്ദ് അതിനു പറഞ്ഞ കാരണം. ഈ നിലപാട് എടുക്കാൻ ഒരു താരത്തിനേ ആയിട്ടുള്ളൂ. പണത്തിന് മേൽ പരുന്തും പറക്കില്ലെന്ന വാക്യത്തെ അപ്രസക്തമാക്കിയ കായികതാരം. ഈ നിലപാട് തന്നെയാണ് തന്റെ ബാഡ്മിന്റൺ അക്കാഡമിയിലും പ്രാവർത്തികമാക്കുന്നത്. പ്രതിഭയുള്ളവർക്ക് വേണ്ടി ഊണും ഉറക്കവും വേണ്ടെന്ന് വച്ച് ഈ കോച്ചുണ്ടാകും. പ്രതിഫലമോ സർക്കാർ ഗ്രാന്റോ സ്പോൺസർഷിപ്പോ പ്രതീക്ഷിക്കുന്നില്ല. നന്മയുടെ വഴിയെ വരുന്നത് മാത്രം ഉൾക്കൊള്ളും. ഏതായാലും സിന്ധുവിന്റെ വിജയത്തോടെ ഉത്തരവാദിത്തം കൂടുകയാണ്. അടുത്ത ഒളിമ്പിക്സിൽ ഒരു മെഡലാണ് ഈ അക്കാഡമിയിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
''ലോകനിലവാരമുള്ള അക്കാദമിയാണ് ഗോപിസാറിന്റേത്. ഏറ്റവും മികച്ച പരിശീലനസൗകര്യങ്ങൾ. ഗോപിസാർ പെട്ടെന്ന് നമ്മുടെ പിഴവുകൾ മനസ്സിലാക്കും. അതിലേറെ വേഗം അത് തിരുത്തും. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി അദ്ദേഹത്തിൽനിന്നാണ് ഞാൻ പഠിച്ചത്. സ്വന്തം മക്കളെപ്പോലെ ബാഡ്മിന്റൺ താരങ്ങളെ പരിഗണിക്കുന്ന പരിശീലകനാണ്. എനിക്ക് വ്യക്തമായ ലക്ഷ്യബോധം ഉണ്ടായതും എന്റെ ഗെയിം ലോകനിലവാരത്തിലേക്കുയർന്നതും അദ്ദേഹം കാരണമാണ്. -പിവി സിന്ധു തന്റെ കോച്ചിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കളിക്കിടെ ചില പിഴവുകൾ സംഭവിക്കുമ്പോൾ സിന്ധു ഗോപിയെ തിരിഞ്ഞൊന്നുനോക്കും. ഗോപി ഒന്നു ചിരിച്ചുകാണിക്കും. അപൂർവമായി ഒന്നോ രണ്ടോ വാക്കുകൾ ഉച്ചരിക്കും. അതുമതി സിന്ധുവിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ. ജ്ഞാനബുദ്ധനെപ്പോലെ മൗനിയാണ് ഗോപി. ജയത്തോടടുക്കുമ്പോൾ ആവേശംകൊണ്ട് സിന്ധു കോർട്ടിൽ ചാടിയുയർന്നും നെറ്റിനരികിലേക്ക് ഓടിക്കയറിയും കളിക്കുമ്പോൾ ഗോപി കൈകൊണ്ട് ആംഗ്യംകാണിക്കും. ശാന്തയാവൂ, കരുതലോടെ കളിക്കൂ എന്നാണ് അതിന്റെ സൂചന. ആ നിമിഷം സിന്ധുവിന്റെ ശൈലിമാറും.
സിന്ധുവിന്റെ വിജയത്തിനുപിന്നിൽ ഗോപിയുടെ അധ്വാനമെത്രയെന്ന് തിരിച്ചറിയണമെങ്കിൽ കുറച്ചുവർഷങ്ങൾ പിന്നോട്ടുപോവണം. സ്വന്തം വിയർപ്പിൽനിന്ന് മുൻ ഓൾ ഇംഗ്ലണ്ട് ഓപ്പൺ ചാമ്പ്യനായ ഹൈദരാബാദുകാരൻ പടുത്തുയർത്തിയ ഗോപീചന്ദ് അക്കാദമിയുടെ സൃഷ്ടികളാണ് സിന്ധുവും പുരുഷവിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഇതിഹാസതാരം ലിൻ ഡാനെ വിറപ്പിച്ചുവിട്ട ശ്രീകാന്തുമെല്ലാം.നാലു വർഷംമുമ്പ് ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടുമ്പോൾ സൈനാ നേവാളും പരിശീലിച്ചിരുന്നത് ഗോപിയുടെ കീഴിൽ അദ്ദേഹത്തിന്റെ അക്കാദമിയിലായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ഗോപി അക്കാദമി കെട്ടിപ്പടുത്തത് സ്വന്തം കാശുകൊണ്ടാണ്. സംസ്ഥാന സർക്കാർ പാട്ടത്തിന് നൽകിയിരുന്ന ഭൂമിയിൽ കെട്ടിടങ്ങൾ പണിയാനും അത്യാധുനിക പരിശീലനസൗകര്യങ്ങൾ ഒരുക്കാനും കളിയിലൂടെ ലഭിച്ച സമ്പാദ്യം മുഴുവൻ ചെലവഴിച്ചിട്ടും പോരാതെവന്നപ്പോൾ സ്വന്തം വീട് പണയംവച്ച് പണം കണ്ടെത്തുകയായിരുന്നു.
ഭാര്യയായ മുൻ ദേശീയ ബാഡ്മിന്റൺ താരം പി.വി.വി. ലക്ഷ്മിയും കൂടെനിന്നു. അക്കാദമിയുടെ ഓഫീസ് ചുമതലകൾ നിർവഹിക്കുന്നത് അവരാണ്. സർക്കാർ പതിച്ചുനൽകിയ ഭൂമിയിലല്ല ഈ അക്കാദമി പണിതിരിക്കുന്നത്. പാട്ടകാലാവധി കഴിയുമ്പോൾ അക്കാദമി സർക്കാറിന്റെ സ്വത്തായിമാറുമെന്ന് ഗോപി പറയുന്നു. രാജ്യം കായികതാരങ്ങൾക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ഖേൽരത്നയും (2001) പരിശീലകർക്കുള്ള ബഹുമതി ദ്രോണാചാര്യയും (2009) നേടിയ ഒരേയൊരു വ്യക്തിയാണ് ഈ 43കാരൻ. ഇന്ത്യയുടെ ബാഡ്മിന്റൺ ചരിത്രത്തിൽ സയ്യിദ് മോദിക്ക് ശേഷം ഉയർന്നു വന്ന പേരാണ് പ്രകാശ് പദുക്കോൺ. 1970കളുടെ അവസാനത്തിലും 1980കളുടെ ആദ്യത്തിലും ഇന്ത്യയുടെ ബാഡ്മിന്റണിൽ തിളങ്ങി നിന്ന താരമായിരുന്നു പ്രകാശ് പദുക്കോൺ. 1980ൽ ലണ്ടനിൽ നടന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ കിരീടം നേടി പ്രകാശ് ഇന്ത്യയുടെ കായിക ചരിത്രത്തിന്റെ ഭാഗമായി. ബാഡ്മിന്റണിലെ അവസാന വാക്കായിരുന്ന ചൈനക്കും ഇന്തോനേഷ്യക്കും ഇന്ത്യയിൽ നിന്ന് ലഭിച്ച ആദ്യത്തെ പ്രഹരമായിരുന്നു അത്. തൊട്ടടുത്ത വർഷം തന്നെ ക്വാലാലംപൂരിൽ നടന്ന ബാഡ്മിന്റൺ ലോകകപ്പിൽ പദുക്കോൺ കിരീട നേട്ടം ആവർത്തിച്ചു. ഇന്ത്യയിലെ പരിശീലനത്തേക്കാളുപരി ഡെന്മാർക്കിലെ പരിശീലനമാണ് പ്രകാശിനെ ഒരു മികച്ച താരമാക്കി വളർത്തിയെടുത്ത്. അന്തർദേശീയ താരങ്ങളുമായുള്ള സൗഹൃദവും പ്രകാശിന്റെ കരിയറിനെ തുണച്ചു.
പ്രകാശിന് ശേഷം ബാഡ്മിന്റണിൽ ഇന്ത്യ ആഘോഷിച്ച മറ്റൊരു പേരാണ് ഗോപീചന്ദ്. 1990ന്റെ അവസാനത്തിലും 2000ത്തിന്റെ ആദ്യ കാലങ്ങളിലും ഇന്ത്യയുടെ ബാഡ്മിന്റൺ ഹീറോ ഗോപീചന്ദായിരുന്നു. സയ്യിദ് മുഹമ്മദ് ആരിഫെന്ന ആരിഫ് സാഹിബായിരുന്നു ഗോപീചന്ദിന്റെ ആദ്യകാലത്തെ ഗുരു. പിന്നീട് പ്രകാശ് പദുക്കോണിന്റെ ബാഡ്മിന്റൺ അക്കാദമിയിലേക്ക് ഗോപീചന്ദ് പരിശീലനം മാറ്റി. 1998 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ ഗോപീചന്ദിനെയും ചരിത്രം രേഖപ്പെടുത്തിയത് ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ നേടിയ കിരീടമാണ്. അന്ന് സെമിഫൈനലിൽ ലോക ഒന്നാം നമ്പറുകാരനായ ഡാനിഷ് താരം പീറ്റർ ഗെയ്ഡിനെ അട്ടിമറിച്ചെത്തിയ ഗോപീചന്ദിനെ തോൽപ്പിക്കാൻ ചൈനയുടെ ചെൻ ഹോങ്ങിനുമായില്ല. അങ്ങനെ പ്രകാശിന് ശേഷം ഓൾ ഇംഗ്ലണ്ട് കിരീടം നേടുന്ന രണ്ടാമത്തെ താരമായി ഗോപീചന്ദ്. ആ കിരീടനേട്ടത്തിന് ശേഷം കൊക്കോകോള കമ്പനിയുടെ പരസ്യക്കരാർ നിരാകരിച്ച് ഗോപീചന്ദ് വാർത്തകളിൽ ഇടം പിടിച്ചു. കൊക്കോകോള ആരോഗ്യത്തിന് നല്ലതല്ലെന്ന തന്റെ നിലപാട് ഗോപി പിന്നീട് പല തവണ ആവർത്തിച്ചു.
ഹൈദരാബാദിൽ ഗോപീചന്ദ് തുടങ്ങിയ ബാഡ്മിന്റൺ അക്കാദമിയാണ് ഇന്ന് ബാഡ്മിന്റണിൽ ഇന്ത്യയുടെ തറവാട് വീട്. നിറയെ വെല്ലുവിളികൾ നേരിട്ടാണ് 2001ൽ ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. സംസ്ഥാന സർക്കാർ അഞ്ച് ഏക്കർ ഭൂമി സൗജന്യമായി നൽകിയെങ്കിലും 13 കോടിയോളം രൂപ സ്വന്തമായി കണ്ടെത്തിയാണ് ഗോപീചന്ദ് അക്കാദമി തുടങ്ങിയത്. അക്കാദമി തുടങ്ങി പത്ത് വർഷങ്ങൾക്കിപ്പുറം സൈന നേവാളിലൂടെ ഗോപീചന്ദ് ബാഡ്മിന്റണിൽ ഇന്ത്യക്ക് ഒരു മെഡൽ എന്ന ആദ്യ വാക്ക് പാലിച്ചു. ഇതിന്റെ അടുത്ത ഘട്ടമാണ് റിയോയിൽ കണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- പിഎം കിസാൻ സമ്മാൻ നിധി പ്രകാരം വർഷം തോറും നൽകി പോന്നത് 6000 രൂപ; കേരളത്തിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയത് 15,163 പേർ: മുഴുവൻ പണവു തിരിച്ചു പിടിക്കാൻ സർക്കാർ നടപടി ആരംഭിച്ചു
- മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്