ബാഡ്മിന്റൺ റാക്കുമായി കോർട്ടിലെത്തിയത് അച്ഛന്റെ കൈപിടിച്ച്; പയറ്റി തെളിഞ്ഞ് വരവറിയിച്ചത് ഗോപീചന്ദ് അക്കാദമിയിലൂടെയും; ആദ്യമായി ഇന്ത്യ തോമസ് കപ്പിൽ മുത്തമിടുമ്പോൾ നിർണ്ണായകമായത് മലയാളിക്കരുത്ത്; ഇന്ത്യൻ ബാഡ്മിന്റണിന്റെ പവർഗെയിമർ എച്ച് എസ് പ്രണോയിയുടെ കളിജീവിതം
സ്പോർട്സ് ഡെസ്ക്
തിരുവനന്തപുരം: പ്രകാശ് പദുകോൺ എൺപതുകളിൽ തുടക്കമിട്ട ബാഡ്മിന്റൺ വിപ്ലവമാണ് ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് വിജയത്തിൽ എത്തിനിൽക്കുന്നത്. ഇൻഡൊനീഷ്യയും മലേഷ്യയും ചൈനയും കൊറിയയും കൊടികുത്തിവാണ ബാഡ്മിന്റൺ കളിക്കളങ്ങളിൽ ഇന്ത്യക്കാർക്കും വിസ്മയങ്ങൾ സൃഷ്ടിക്കാനാവുമെന്ന് തെളിയിക്കുകയാണ് ഈ ചരിത്ര വിജയത്തിലൂടെ.തോമസ് കപ്പ് ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ ഇന്ത്യൻ ടീമിന്റെ വിസ്മയ പ്രകടനം ബാഡ്മിന്റൻ ആരാധകർക്കു സമ്മാനിച്ചത് അമ്പരപ്പും അതിലേറെ അഭിമാനവും.
ഗ്രൂപ്പ് ഘട്ടത്തിൽ ചൈനീസ് തായ്പേയിയോടു തോൽവി വഴങ്ങുകയും ക്വാർട്ടർ, സെമി മത്സരങ്ങളിൽ അധ്വാനിച്ചു മുന്നേറുകയും ചെയ്ത ഇന്ത്യൻ ടീമിനെയല്ല, ഫൈനൽ മത്സരത്തിൽ കണ്ടത്. കോർട്ടിൽ നിറഞ്ഞു നിന്ന അവരുടെ സംഘബലത്തിനു മുൻപിൽ 14 തവണ ചാംപ്യന്മാരായ ഇന്തൊനീഷ്യ നിഷ്പ്രഭരായി.ഇന്ത്യ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ നിറയുമ്പോൾ അതിൽ ഏറ്റവും തിളക്കമേറുന്നത് ഒരു മലയാളി താരത്തിന്റെ പേരാണ് എച്ച് എസ് പ്രണോയ്.ക്വാർട്ടറിൽ ചരിത്രം കുറിച്ച സെമിയിലേക്കും അവിടെ നിന്നു ഫൈലനിലേക്കും ഇന്ത്യ എത്തിയതിൽ ഈ തിരുവനന്തപുരത്തുകാരന്റെ പ്രകടനം നിർണ്ണായകമാണ്.
ഫൈനലിൽ കളിക്കേണ്ടി വന്നില്ലെങ്കിലും ക്വാർട്ടറിലും സെമിയിലും ഇന്ത്യയ്ക്കുവേണ്ടി അവസാന സിംഗിൾസ് ജയിച്ച് മുന്നേറ്റത്തിന് വഴിയൊരുക്കിയത് പ്രണോയിയുടെ പ്രകടനമാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ടൂർണമെന്റിൽ പ്രണോയ് പുറത്തെടുത്തത്. കടുത്ത സമ്മർദ്ദത്തെ അതിജീവിച്ച് വിജയം നേടാൻ പ്രണോയിക്ക് സാധിച്ചു.പവർ ഗെയിം കളിക്കുന്ന താരമാണ് പ്രണോയ് അതിനാൽ തന്നെ പരിക്കാണ് മിക്കപ്പോഴും പ്രണോയിയുടെ കരിയറിൽ വില്ലനായിട്ടുള്ളത്.
എട്ടാം വയസ്സിൽ അച്ഛന്റെ കൈപിടിച്ച് ബാഡ്മിന്റൺ കോർട്ടിലെത്തിയതാണ് എച്ച് എസ് പ്രണോയ്. മകനെ കളി പഠിപ്പിച്ചതും അച്ഛൻ സുനിൽകുമാർ തന്നെ.പ്രോത്സാഹനമേകി ഒപ്പം നിന്നു അമ്മ ഹസീനയും.അച്ഛൻ പകർന്ന കളിയടവുകളും അമ്മയുടെ സ്നേഹവും പ്രതിഭയ്ക്ക് കരുത്തായപ്പോൾ തിരുവനന്തപുരത്തുകാരനിലൂടെ രാജ്യത്തിന് ആദ്യമായി തോമസ് കപ്പ് സ്വന്തം.പതിനാറ് വയസ്സുവരെ അച്ഛനായിരുന്നു പരിശീലകൻ. അതിനുശേഷമാണ് പ്രണോയ് ഗോപീചന്ദ് അക്കാദമിയിലെത്തുന്നത്.
'കുട്ടി പ്രണോയ്റാക്കറ്റെടുത്ത ആദ്യ നാളുകളിൽ മികവ് തിരിച്ചറിഞ്ഞു. സംസ്ഥാന ചാമ്പ്യൻഷിപ്പുകളടക്കം ഇക്കാലളവിൽ നേടി.പ്ലസ്വണ്ണിന് പ്രമുഖ സ്കൂളിൽ പ്രവേശനം ലഭിച്ച വേളയിലാണ് ജൂനിയർ വേൾഡ് കപ്പ് വരുന്നത്. സ്കൂൾ അധികൃതർക്ക് ഹാജർ നിർബന്ധം. അവർ പറഞ്ഞതനുസരിച്ചാൽ ദേശീയ ക്യാമ്പും വേൾഡ് കപ്പും നഷ്ടമാകും. കളി നഷ്ടമാകാതിരിക്കാൻ ആ സ്കൂളിൽ നിന്നും ടിസി വാങ്ങി ഓപ്പൺ സ്കൂളിൽ ചേർക്കുകയായിരുന്നു. ആ പിന്തുണയുടെയും കരുതലിന്റെയും ഊർജത്തിലാണ് പ്രണോയിയുടെ ജൈത്രയാത്ര.
''മകൻ അംഗമായ ടീം തോമസ് കപ്പ് നേടിയതിൽ വളരെ സന്തോഷും അഭിമാനവുമുണ്ട്. ഫൈനലിൽ അവന് ഇറങ്ങാൻ കഴിയാതിരുന്നതിൽ വിഷമമില്ല. ഇന്ത്യ സ്വർണം നേടുകയാണ് പ്രധാനം. അത് സാധിച്ചു. സെമി ഫൈനലിൽ പ്രണോയ് പരിക്ക് മറന്ന് ഉജ്വലമായാണ് കളിച്ചത്.''പവർ ഗെയിമാണ് അവന്റേത്. ഈ ശൈലിയിൽ പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതൽ. പരിക്കുകളാണ് പലപ്പോഴും അവന് തിരിച്ചടിയായതെന്ന് അച്ഛൻ പ്രതികരിച്ചു.
കളിയെപ്പറ്റിയെല്ലാം വീട്ടിൽ ചർച്ച ചെയ്യും.കളിക്കാൻ പറ്റാവുന്നിടത്തോളം അവൻ കളിക്കണമെന്നാണ് ആഗ്രഹമെന്നും രക്ഷിതാക്കൾ പറഞ്ഞു.കളി കഴിഞ്ഞശേഷം അവൻ വിളിച്ചിരുന്നു. ഈ വിജയം നാടിനും വളർന്നുവരുന്ന താരങ്ങൾക്കും പ്രചോദനമാകുമെന്നാണ്
സുനിൽകുമാറിന്റെയും ഹസീനയുടെയും വാക്കുകൾ. ആനയറ സ്വദേശികളാണ് പ്രണോയിയുടെ മാതാപിതാക്കൾ. നിലവിൽ ആക്കുളത്താണ് താമസം. സഹോദരി പ്രിയങ്ക.
ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ബാഡ്മിന്റണിൽ ചാമ്പ്യന്മാരായി ഇന്ത്യ. ഫൈനലിൽ ഇന്തോനേഷ്യയെ 3-0 എന്ന നിലയിൽ തോൽപ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടത്തിലെത്തിയത്. 73 വർഷം പഴക്കമുള്ള ടൂർണമെന്റിൽ ഇന്ത്യ മെഡലുറപ്പിക്കുന്നത് ഇക്കുറി ആദ്യമായാണ്. ഫൈനലിലെത്തിയതോടെ വെള്ളിയും ഉറപ്പിച്ചിരുന്നു. 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തോൽപ്പിച്ചതോടെ സ്വർണനേട്ടത്തിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.
ഫൈനലിൽ ആദ്യ മൂന്ന് മത്സരങ്ങളിലും ജയിച്ച് അനായാസമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ നേടിയ വിജയം നിലനിർത്താൻ മറ്റു കളിക്കാർക്കും സാധിച്ചു. ലക്ഷ്യ സെൻ, എ. ഗിന്റിങ്ങിനെയാണ് തോൽപ്പിച്ചത്. സ്കോർ 8-21, 21-17, 21-16. 1-0ന് ലീഡെടുത്ത ഇന്ത്യ ഡബിൾസിലും ജയിച്ചതോടെ കിരീടത്തോടടുത്തു. സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം ഡബിൾസിൽ മുഹമ്മദ് അഹ്സൻ, കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ വമ്പൻ പോരാട്ടത്തിലാണ് കീഴടക്കിയത്. സ്കോർ 18-21, 23-21, 21-19.
കിരീടനേട്ടം ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായിരുന്നു. ടീം അംഗങ്ങളെല്ലാം ഒരുപോലെ തിളങ്ങിയാൽ മാത്രം ലഭിക്കുമായിരുന്ന കിരീടം അകന്നുപോയതും അതുകൊണ്ടുതന്നെയാണ്. ഏറ്റവും മികച്ച ഒരു സംഘം മത്സരിക്കാനായി ഒത്തൊരുമയോടെ ഇറങ്ങിയതും ഇന്ത്യയ്ക്ക് നേട്ടമായി. കിഡംബി ശ്രീകാന്ത്, സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യവും ടൂർണമെന്റിലുടനീളം തിളങ്ങി.
Stories you may Like
- ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ പൊരുതിവീണ് എച്ച്.എസ്. പ്രണോയ്
- ചൈനീസ് തായ്പേയ് ഓപ്പൺ ബാഡ്മിന്റണിൽ നിന്നും പ്രണോയ് പുറത്ത്
- ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: എച്ച്. എസ്. പ്രണോയ് ഫൈനലിൽ
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ എച്ച് എസ് പ്രണോയ്ക്ക് വെങ്കലം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍