'ക്യാച്ച് ദം യങ്' തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഏറ്റവും ശുഭകരമായ സീസണായിരിക്കും കേരളത്തിനെന്ന വാഗ്ദാനവുമായി പടി കയറി വന്ന സതീവൻ ബാലൻ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുകയാണ്.സന്തോഷ് ട്രോഫി ജേതാക്കളായി കേരളം വിജയാരവം മുഴക്കുമ്പോൾ സതീവൻ ബാലൻ മുമ്പേ പറഞ്ഞ വാക്കുകളാണ് ഓർമ വരിക. മിടുക്കരായ ചെറുപ്പക്കാരെ ചേർത്ത് ടീം വാർത്തെടുക്കുകയാണ് പ്രധാനം. ടീം തിരഞ്ഞെടുപ്പിലെ പൂർണ സ്വാതന്ത്ര്യവും , ആ സ്വാതന്ത്ര്യം മികച്ച കൂട്ടായ്മയായി വളർത്തിയെടുക്കുകയും ചെയ്തതാണ് സതീവൻ ബാലന്റെ വിജയമന്ത്രം.
ഓരോ കളിക്കാരന്റെയും ശക്തിയും പോരായ്മയും, കഴിവും പ്രതിഭയും നന്നായി അറിയാം ഈ പരിശീലകന്.ദേശീയ കിരീടം ചൂടാൻ ടീമിനെ പ്രാപ്തനാക്കുക എളുപ്പമുള്ള പണിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, തനിക്ക് കിട്ടിയ ടീമിനെ ഒത്തിണക്കത്തോടെ നയിച്ച് മേഖലാതല മൽസരങ്ങൾ മുതൽ തോൽവിയറിയാതെ ഫൈനലിൽ എത്തിച്ചു.
കാലിക്കറ്റ് സർവകലാശാലയെ മൂന്ന് തവണ അന്തർ സർവകലാശാല ചാമ്പ്യന്മാരാക്കിയ ശേഷമാണ് സതീവൻ ബാലൻ സ്ന്തോഷ് ട്രോഫി ചുമലയേറ്റത്.ഏഴെട്ട് വർഷമായി ദേശീയതലത്തിൽ മങ്ങിയ പ്രകടനം കാഴ്ച വച്ചിരുന്ന കാലിക്കറ്റിനെ തുടർച്ചയായി ചാമ്പ്യന്മാരാക്കിയപ്പോൾ അദ്ദേഹം പറഞ്ഞ ഒരുകാര്യമുണ്ട്. ടീം തിരഞ്ഞെടുപ്പിലെ പൂർണ സ്വാതന്ത്ര്യം. മഹാത്മഗാന്ധി സർവകലാശാലയിൽ അതിന് ഭംഗം വരികയും ടീമിന്റെ പ്രകടനം മോശമാകുകയും ചെയ്തപ്പോഴാണ് സതീവൻ ബാലൻ അവിടം വിട്ട് കാലിക്കറ്റിലേക്ക് വന്നത്.2013-14 സീസണിലാണ് കാലിക്കറ്റിന്റെ പരിശീലക ചുമതലേയൽക്കുന്നത്.
കോളജ് ടീമുകളിൽ നിന്നുള്ള മികച്ച കളിക്കാർക്കു പുറമെ ഇന്റർ സോണിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന മികച്ച കളിക്കാരെ കണ്ടെത്തി ട്രയൽസ് കൊടുത്തു സതീവൻ സിലക്ഷന്‍ ഇറക്കി. ആദ്യ വർഷക്കാരെ ക്യാംപ് സംഘടിപ്പിച്ച് അവരിൽ നിന്നും നല്ല മൂന്നാലു കളിക്കാരെ തിരഞ്ഞെടുത്തു.ഇന്റർസോണിലേക്കു യോഗ്യത നേടാത്തവർക്കും അവസരം നൽകി. 30-35 കളിക്കാരെയാണു ടീമിലേക്കു സിലക്ട് ചെയ്തത്. ഇതോടെ കഴിവുള്ള കളിക്കാർക്ക് അവസരം കിട്ടുകയും, 2013-14 വർഷം തന്നെ സൗത്ത് സോൺ ചാമ്പ്യന്മാരാകുകയും, പിന്നീട് സൗത്ത്സോൺ ചാമ്പ്യന്മാരാകുകയും ചെയ്തു.
സന്തോഷ് ട്രോഫിയിലും ടീം തിരഞ്ഞെടുപ്പിൽ വിവിധ ടൂർണമെന്റുകളിൽ ജയിച്ച മിടുക്കരായ ചെറുപ്പക്കാർക്ക് സ്ഥാനം നൽകി.മികവിന്റെ അടിസ്ഥാനത്തിൽ 37 താരങ്ങളെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. ശരാശരി 23 വയസ് പ്രായക്കാരാണ് ടീമിൽ ഇടം പിടിച്ചത്. തൃശൂർ സ്വദേശിയും പ്രതിരോധക്കാരനുമായ രാഹുൽ വി രാജിനെ നായകനായി തിരഞ്ഞെടുത്തു. സീസൻ ഉപനായകനായ ടീമിൽ 13 പേർ പുതുമുഖങ്ങളായിരുന്നു.
ടീമിന്റെ ശരാശരി പ്രായം 23 വയസാണ്. 27 വയസ്സുള്ള ഗോൾകീപ്പർ അഖിൽ സോമനാണ് പ്രായംകൂടിയ കളിക്കാരൻ. അഖിലേന്ത്യാ അന്തർസർവകലാശാലാ ഫുട്ബോളിൽ ജേതാക്കളായ കലിക്കറ്റ് സർവകലാശാലയുടെ അഞ്ച് കളിക്കാർ ടീമിലുണ്ടായിരുന്നു. ബിജേഷ്ബെന്നായിരുന്നു സഹ പരിശീലകൻ.
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച യുവ കളിക്കാരിൽ ഏറ്റവും മികച്ചത് കേരളത്തിന്റേതാണെന്ന് സതീവൻ ബാലൻ പറഞ്ഞിട്ടുണ്ട്. മിസോറമിന്റെ ലാൽറോമാവിയ മാത്രമാണ് കേരളാ ടീമിനു പുറത്തുള്ള ഏക മികച്ച യുവ കളിക്കാരൻ. ഇത്തവണ പരിചയസമ്പത്ത് കുറഞ്ഞ കളിക്കാരുമായാണ് കേരളം സന്തോഷ് ട്രോഫിക്കെത്തിയത്. സന്തോഷ് ട്രോഫിയുടെ 77 വർഷത്തെ ചരിത്രത്തിൽ തന്നെ കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ ടീമാണ് ഇത്തവണത്തേത്.
തിരിച്ചടിയുണ്ടായാൽ വലിയ വിമർശനം നേരിടുമെന്നറിഞ്ഞു തന്നെയാണ് യുവ കളിക്കാരെ ടീമിലുൾപെടുത്തിയതെന്ന് സതീവൻ പറഞ്ഞു. പരിചയസമ്പത്തില്ലാത്തവരെ ടീമിലെടുത്തതിനാലാണ് തിരിച്ചടിയുണ്ടായതെന്ന് എല്ലാവരും കുറ്റപ്പെടുത്തുമായിരുന്നു. എല്ലാ സീനിയർ കളിക്കാരെയും ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. ചിലർ വന്നു, ചിലർ വന്നില്ല. വന്നവരെയെല്ലാം നിരീക്ഷിച്ച് എന്റെ ശൈലിക്ക് അനുയോജ്യരായവരെയാണ് ഉൾപെടുത്തിയത്.
കഠിനാധ്വാനം ചെയ്യാനും മികവു കാട്ടാനും പറ്റുമോയെന്ന് മാത്രമാണ് നോക്കിയത്. അതിലേറെയും യുവ താരങ്ങളായിരുന്നു. ആദ്യ മത്സരത്തിനിറങ്ങുമ്പോൾ എതിരാളികളെക്കുറിച്ച് ഞങ്ങൾക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്നിട്ടും ആക്രമിച്ചു കളിക്കുകയും ജയിക്കുകയും ചെയ്തു. അതിനു ശേഷം എല്ലാ ടീമുകളുടെയും കളി വീക്ഷിച്ച് ശക്തിയും ദൗർബല്യവും മനസ്സിലാക്കി -സതീവൻ പറഞ്ഞു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതിയായ അവസരങ്ങളില്ലാത്തതാണ് കേരളത്തിൽ നിന്ന് ദേശീയ ടീമിലേക്ക് കളിക്കാരെത്താത്തതിന് കാരണമെന്ന് സതീവൻ അഭിപ്രായപ്പെട്ടു. ഏത് ടീമിലും മലയാളി കളിക്കാർ നന്നായി കളിക്കുന്നുണ്ട്
ഏതായാലും സന്തോഷ് ട്രോഫിയിൽ, ആന്ധ്രപ്രദേശിനെയും, തമിഴ്നാടിനെയുമെല്ലാം കീഴടക്കി സൗത്ത് സോൺ കൈയടക്കി.2013-14 സന്തോഷ് ട്രോഫി സീസണിൽ ടീമിന്റെ സഹപരിശീലകനായ പരിചയവും സതീവൻ ബാലന് തുണയായി.തിരുവനന്തപുരം സ്വദേശിയായ സതീവൻ ബാലൻ. മുമ്പ് ഇന്ത്യൻ അണ്ടർ-19 ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. വെയ്ൽസിൽ നടന്ന ഇയാൻ റഷ് കപ്പിൽ ടീം ചാമ്പ്യന്മാരായി. തുടർന്ന് സാഫ് കപ്പിൽ കളിച്ച ടീം റണ്ണറപ്പായി. സ്പോർട്സ് കൗൺസിൽ ഇടുക്കി ജില്ലാ സ്പോർട്സ് ഓഫീസറാണ്.
എം.ജി കോളജിൽ പഠിക്കുന്ന കാലത്താണ് സതീവൻ ബാലൻ ഫുട്ബോളിലേക്ക് ചുവട് വച്ചത്. പിന്നീട് കാര്യവട്ടം എൽ.എൻ.പിയിൽ പരിശീലക കോഴ്സിന് ചേർന്നു. സ്കോളർഷിപ്പ് കിട്ടിയതോടെ ക്യൂബയിൽ ഉപരിപഠനം നടത്തി. തിരിച്ചെത്തിയപ്പോൾ, സായിയിൽ പരിശീലകനായി ചേർന്നു. താത്കാലിക ജോലി ഉപേക്ഷിച്ച് സ്പോർട്സ് കൗൺസിൽ കോച്ചായി. കേരളത്തിന്റെ അണ്ടർ 13 ടീമിനെ ദേശീയ ചാംപ്യനാക്കി വിജയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി. ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ കീഴിൽ പരിശീലനം നേടി. കോൺസ്റ്റന്റൈന് കീഴിൽ യൂത്ത് ഡവലപ്മെന്റ് പരിപാടിയുടെ ചുമതലക്കാരനായി. ഇതിനിടെ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനാകാൻ നിയോഗമെത്തി.
പാക്കിസ്ഥാനിൽ നടന്ന സാഫ് അണ്ടർ 19 കപ്പിൽ റണ്ണറപ്പ്. പിന്നീട് കേരള യൂനിവേഴ്സിറ്റിയുടെ പരിശീലകനായി. 2013ൽ സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനുമായി. മേഖല പോരാട്ടം മുതൽ തോൽവി അറിയാതെ കേരളത്തെ ഫൈനലിലേക്ക് എത്തിച്ച് കിരീടം ചൂടിക്കാൻ കഴിഞ്ഞു ഇന്ത്യൻ സെലക്ടർ കൂടിയായ സതീവൻ ബാലന്. തിരുവനന്തപുരം പട്ടം മരപ്പാലം വിശ്വവിഹാറിലാണ് താമസം. ഭാര്യ: ഷീജ. മക്കൾ: ശ്രുതിയും ലയയും.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍