സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനും സർവീസസിനും നാലു ഗോൾ വീതം ജയം; തെലങ്കാനയും ലക്ഷദ്വീപും പുറത്ത്; ഇന്ന് ആന്ധ്ര പോണ്ടിച്ചേരിയെയും കേരളം കർണ്ണാടകയെയും നേരിടും
കെ സി റിയാസ്
കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണാ മേഖലാ പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്ന് തെലങ്കാനക്കും ലക്ഷദ്വീപിനും പുറത്തേക്കുള്ള വഴിയൊരുക്കി നിലവിലുള്ള ജേതാക്കളായ സർവീസസിനും കരുത്തരായ തമിഴ്നാടിനും രണ്ടാം മത്സരത്തിലും തകർപ്പൻ ജയം. ഇന്നലെ ഉച്ചയ്ക്കു നടന്ന ആദ്യ മത്സരത്തിൽ തമിഴ്നാട് തെലങ്കാനയെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്തപ്പോൾ വൈകീട്ട് രണ്ടാമത്തെ കളിയിൽ സന്തോഷ് ട്രോഫിയിൽ ആദ്യമായി പന്തു തട്ടിയ ലക്ഷദ്വീപിനെ സർവീസസും ഇതേ മാർജിനിൽ മുട്ടുകുത്തിച്ചു.
ഇതോടെ രണ്ടു കളിയിൽ നിന്ന് ആറു പോയിന്റുമായി സർവീസസും തമിഴ്നാടും ഫൈനൽ റൗണ്ട് സാധ്യതാ പട്ടികയിൽ ഇഞ്ചേടിഞ്ച് മുന്നിലെത്തി. എന്നാൽ മത്സരിച്ച രണ്ടിലും പരാജയപ്പെട്ട തെലങ്കാനയും ലക്ഷദ്വീപും ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. നാളെ നടക്കുന്ന തമിഴ്നാട്-സർവീസസ് പോരാട്ടത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ആരാണ് ഫൈനൽ റൗണ്ടിലെത്തുക എന്ന ചിത്രം വ്യക്തമാകും. സർവീസസ് ആദ്യ കളിയിൽ ഏകപക്ഷീയമായ ഏഴു ഗോളുകൾക്ക് തെലങ്കാനയെയും തമിഴ്നാട് ആദ്യ കളിയിൽ ലക്ഷദ്വീപിനെ എതിരില്ലാത്ത മൂന്നു ഗോളിനും തറപറ്റിച്ചിരുന്നു.
അതേസമയം, ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ചാമ്പ്യൻഷിപ്പിലെ ആദ്യ ഹാട്രിക് പിറന്നു. തമിഴ്നാട് ക്യാപ്റ്റൻ എ റീഗന്റെ ബൂട്ടിൽ നിന്നാണ് ഹാട്രിക്. കളിയുടെ 14, 23, 79 മിനുട്ടുകളിലാണ് റീഗൺ തെലങ്കാനയുടെ നെറ്റ് തുളച്ചത്. 38-ാം മിനുട്ടിൽ തമിഴ്നാടിന്റെ മിഡ്ഫീൽഡർ എസ് നന്ദകുമാറിന്റെ വകയാണ് മറ്റൊരു ഗോൾ.
രണ്ടാം മത്സരത്തിൽ കളിയുടെ 8, 25, 54, 90 മിനുട്ടുകളിലാണ് സർവീസസിന്റെ ഗോളുകൾ പിറന്നത്. സർവീസസിന്റെ അണ്ടർ 21 താരം മുന്നേറ്റനിരയിലെ സരോജ് റായിയുടെ ഇരട്ട ഗോളിനു പുറമെ മലയാളി താരം മുഹമ്മദ് ഇർഷാദ്, ഐ എസ് എൽ മുൻ താരം അർജുൺ ടുഡു എന്നിവരാണ് പട്ടാള ക്ലബ്ബിനു വേണ്ടി തെലങ്കാനയുടെ നെറ്റ് ചലിപ്പിച്ചത്. എട്ടാം മിനുട്ടിൽ സരോജിന്റെ ക്രോസിലായിരുന്നു മുഹമ്മദ് ഇർഷാദിന്റെ ആദ്യഗോൾ പിറന്നത്. 25, 56 മിനുട്ടുകളിൽ അണ്ടർ 21 താരം സരോജ് റായിയും ഇഞ്ചുറി ടൈമിൽ അർജുൺ ടുഡുവും ഗോൾ പട്ടിക പൂർത്തിയാക്കി.
ഗ്രൂപ്പിലെ അതികായരായ സർവീസസും കന്നിക്കാരായ ലക്ഷദ്വീപും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സർവീസസ് അവസരങ്ങൾ മുതലെടുത്തപ്പോൾ, ലഭ്യമായ ഗോളവസരങ്ങൾ ലക്ഷ്യത്തിലെക്കിക്കാൻ ലക്ഷദ്വീപിനായില്ല. ഗോൾനില സൂചിപ്പിക്കും പോലെ മത്സരത്തിൽ മേധാവിത്വം സർവീസസിനായിരുന്നെങ്കിലും ചാമ്പ്യൻ ടീമിന്റെ കടലാസിലെ കരുത്ത് പൂർണമായും പുറത്തെടുക്കാൻ അവർക്കായിരുന്നില്ല. ആദ്യ കളിയിൽ തോറ്റെങ്കിലും കരുത്തരായ സർവീസസിനെതിരെ കടുത്ത ആത്മവിശ്വാസവുമായാണ് ബി ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള ലക്ഷദ്വീപ് ടീം കളത്തിലിറങ്ങിയത്. സ്വന്തമായി ഒരു കോച്ച് പോലുമില്ലാതെ, കോഴിക്കോട്ടെത്തിയ ശേഷം കോച്ചിനെ സംഘടിപ്പിച്ച ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നൽകുന്ന പോരാട്ട വീര്യമാണ് അവർ പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ ഊന്നൽ നൽകി പൊരുതിയാണ് അവർ കീഴടങ്ങിയത്. ലക്ഷദ്വീപ് നെറ്റ് കാത്ത സയ്ദ് മുഹമ്മദ് സഫലിന്റെ ഉജ്വല പ്രകടനവും സർവീസസിന്റെ എണ്ണംപറഞ്ഞ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു.
ഇന്ന് ഗ്രൂപ്പ് എയിൽനിന്ന് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക ആരണെന്ന ചോദ്യത്തിന് അന്തിമ ഉത്തരമാവും. ഉച്ചയ്ക്ക് 1.45ന് ആദ്യ കളിയിൽ ആന്ധ്ര പോണ്ടിച്ചേരിയെയും വൈകുന്നേരം നാലിന് കേരളം കർണ്ണാടകയെയും നേരിടും. ഇതിൽ രണ്ടു കളിയിൽ നിന്ന് മൂന്നു പോയിന്റുമായി ആന്ധ്രയും കർണ്ണാടകയും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ രണ്ടു കളിയിൽ നിന്ന് ആറു പോയിന്റുമായി ഗ്രൂപ്പിൽ മുന്നിൽ നിൽക്കുകയാണ് കേരളം. പുതുച്ചേരിയാവട്ടെ രണ്ടു കളിയിലും തോറ്റ് ആശ്വാസ ജയത്തിനുള്ള വഴിയിലുമാണ്.
ഇന്ന് കർണ്ണാടകയ്ക്കെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ കേരളത്തിന് ഫൈനൽ റൗണ്ടിലേക്കുള്ള ഷുവർ വിസിലാവുമത്്. എന്നാൽ കേരളം കർണ്ണാടകയോട് ഒരു ഗോളിനെങ്കിലും തോൽക്കുകയോ ആന്ധ്ര പോണ്ടിച്ചേരിക്കെതിരെ നാലു ഗോളിനെങ്കിലും വിജയിക്കുകയും ചെയ്താൽ ചിത്രം മാറും. അതിനുള്ള സാധ്യത വളരെ വിരളമാണെന്നിരിക്കെ, മൂന്നാം കളിയിലും മികച്ച പ്രകടനം പുറത്തെടുത്ത് വി പി ഷാജിയുടെ കുട്ടികൾ കേരളത്തിന്റെ മാനം കാക്കുമെന്നു തന്നെയാണ് കളിക്കമ്പക്കാരുടെ പ്രതീക്ഷ.
രണ്ടു കളിയിൽ നിന്ന് ഒരു ഗോൾ പോലും വഴങ്ങാതെ, എതിർ പോസ്റ്റിൽ ആറു ഗോളുകൾ അടിച്ചു കയറ്റിയ കേരളത്തിന് ഗോൾ ആവറേജിലും മികച്ച സമ്പാദ്യമുണ്ട്. എന്നാൽ കർണ്ണാടക രണ്ടു ഗോളുകൾ വഴങ്ങിയപ്പോൾ നാല് ഗോളുകളാണ് എതിർ പാളയങ്ങളിൽ അടിച്ചുകയറ്റിയത്. ആന്ധ്രയ്ക്കാവട്ടെ രണ്ടു ഗോൾ സമ്പാദ്യമായുള്ളപ്പോൾ നാലു ഗോളിന്റെ കടം തീർക്കാനുമുണ്ട്. ആന്ധ്രയ്ക്ക് പോണ്ടിച്ചേരിക്കെതിരെ നാലു ഗോളിന്റെയെങ്കിലും ജയമുണ്ടാവുകയും കേരളം തോൽക്കുകയും ചെയ്താൽ മാത്രമേ ആന്ധ്രയ്ക്ക് ഫൈനൽ റൗണ്ടിന് എന്തെങ്കിലും സാധ്യത തെളിയുകയുള്ളൂ.
അതേസമയം, ആന്ധ്രയെ പോലെ ഒരു ജയവും ഒരു തോൽവിയും സ്വന്തമായുള്ള കർണ്ണാടകയ്ക്ക്, പോണ്ടിച്ചേരിയോട് ആന്ധ്ര തോൽക്കുകയും, കേരളത്തിനെതിരെ ഒരു ഗോളിന്റെയെങ്കിലും ലീഡിൽ ജയിക്കുകയോ ചെയ്താലെ കർണ്ണാടകയ്ക്ക് ഫൈനൽ റൗണ്ടിൽ ഇടം പിടിക്കാനാവൂ. കേരളത്തിന്, കർണ്ണാടകയെക്കാൾ ഗോൾ ആവറേജിന്റെ ആനുകൂല്യമുണ്ടെങ്കിലും ഇന്ന് പരാജയപ്പെടാതിരിക്കൽ മുന്നോട്ടുള്ള പ്രയാണത്തിന് നിർബന്ധമാണ്. സാധാരണ നിലയ്ക്ക് ഇന്നത്തെ കളിയിൽ കേരളം മൂന്നു ഗോളിനു വരെ തോറ്റാലും ഗോൾ ശരാശരിയനുസരിച്ച് കേരളത്തിന് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിന് സാധ്യത ലഭിക്കേണ്ടതാണ്. എന്നാൽ ആൾ ഇന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ സന്തോഷ് ട്രോഫി മാന്വലനുസരുച്ച് ഒരേ ജയവും തോൽവിയുമായി രണ്ടു ടീമുകൾ തുല്യ പോയിന്റ് നിലയിൽ എത്തിയാൽ അവസാന കളിയിൽ ജയിച്ച ടീം ഏതാണോ ആ ടീമിനാണ് സാധ്യത കൽപ്പിക്കുന്നത്. ഗോൾ ശരാശരി ഇവിടെ രണ്ടാം ഘട്ടത്തിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന വിചിത്രമായ രീതിയാണ് മാന്വലിലുള്ളത്. എന്നാൽ ആന്ധ്ര കൂടി ജയിച്ച് ഒരേ ഗ്രൂപ്പിൽ തുല്യമായ പോയിന്റുമായി രണ്ടിലേറെ ടീമുകളുണ്ടെങ്കിൽ വീണ്ടും അത് കേരളത്തിനുള്ള സാധ്യതയാവും. എന്നാൽ, കേരളത്തിന് സമനിലയല്ല, കർണ്ണാടകയുമായുള്ള ഇന്നത്തെ പോരാട്ടത്തിൽ ജയിച്ചു തന്നെ ഫൈനൽ റൗണ്ടിലെത്താനാവുമെന്ന് കോച്ച് വി പി ഷാജി വ്യക്തമാക്കി.
ഗ്രൂപ്പ് എയിൽ തിങ്കളാഴ്ചയും ഗ്രൂപ്പ് ബിയിൽ ചൊവ്വാഴ്ചയും പ്രാഥമിക റൗണ്ടിന് തിരശ്ശീല വീഴുമെന്നിരിക്കെ ഇരു ഗ്രൂപ്പുകളിലും അത്യത്ഭുദങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ആതിഥേയരായ കേരളവും നിലവിലുള്ള ചാമ്പ്യന്മാരായ സർവീസസും ഫൈനൽ റൗണ്ടിൽ കളിക്കാനുള്ള യോഗ്യത നേടുമെന്നു തന്നെയാണ് കരുതുന്നത്. ഇതുവരെയായി മൂന്നു ഗോളുകൾ വീതം സ്വന്തം അക്കൗണ്ടിൽ കുറിച്ച് മൂന്നു താരങ്ങളാണുള്ളത്. മേളയിലെ ആദ്യ ഹാട്രികിന്റെ ഉടമയായ തമിഴ്നാടിന്റെ റീഗണ് പുറമെ കേരള ക്യാപ്റ്റൻ ഉസ്മാനും സർവീസസിന്റെ അർജുൺ ടുഡുവുമാണ് മറ്റു രണ്ടു അവകാശികൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍