ഇംഗ്ലീഷുകാരുടെ പുതിയ ഹീറോയിൻ ആയി ക്ലോയി കെല്ലി; ഗോളടിച്ചയുടൻ മേലുടുപ്പ് ഊരിയെറിഞ്ഞ് ഗ്രൗണ്ടിലൂടെ ഓടി ഹരം പിടിപ്പിച്ചു; കപ്പ് സമ്മാനിച്ച ശേഷം വില്യം രാജകുമാരൻ കെട്ടിപ്പിടിച്ചു; ഒരു സാധാരണ വീട്ടിൽ നിന്നും കഠിനപാതകൾ താണ്ടി ഹീറോയിൻ ആയി മാറിയ ഫുട്ബോൾ താരത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
എക്സ്ട്രാ ടൈമിലെ ഗോളിലൂടെ ഇംഗ്ലണ്ടിനെ യൂറോപ്പിന്റെ നെറുകയിലെത്തിച്ച ക്ലോയി കെല്ലി എന്ന യുവ താരം ഇന്ന് രാജ്യത്തിന്റെ വീരനായികയായി മാറിയിരിക്കുന്നു. അടക്കാനാകാത്ത സന്തോഷത്തോടെ സ്വന്തം ജഴ്സി വലിച്ചൂരി ഗ്രൗണ്ടിൽ ആനന്ദനൃത്തം ചവിട്ടിയ കെല്ലി ഇനി ഒരു തലമുറയുടെ പ്രചോദനമാണ്. ഫുട്ബോളിലൂടെ തന്നെയായിരുന്നു കെല്ലിയുടെ വളർച്ച, അല്ലെങ്കിൽ, ജീവിതത്തിന്റെ ഒരു ഘട്ടങ്ങളിലും ഒഴിവാക്കാനാകാതെ കെല്ലിയോടൊപ്പം ഫുട്ബോളുമുണ്ടായിരുന്നു.
അഞ്ച് സഹോദരന്മാർക്കൊപ്പം വിൻഡ്മിൽ പാർക്ക് എസ്റ്റേറ്റിലെ ചെമ്മൺ ഗ്രൗണ്ടിൽ പന്തുരുട്ടി നടന്ന ബാല്യം മുതൽ തന്നെ ഈ ഒരു ഗോൾ കെല്ലിയുടെ കാലുകളിലെവിടെയോ ഒളിച്ചു കിടന്നിരുന്നു. ഈലിംഗിൽ നിന്നും ബസ്സ് കയറി എഫ് എ കപ്പ് കാണാൻ വെംബ്ലിയിലെത്തിയിരുന്ന കൗമാരവും കെല്ലിക്കുണ്ടായിരുന്നു. ഒരു കൂട്ടിനകത്ത് കളിച്ചു വളർന്നവർ ഉയരങ്ങളിലെത്തിയതായി കേട്ടിട്ടില്ല എന്നായിരുന്നു ഗോളിനു ശേഷമുള്ള കെല്ലിയുടെ ആദ്യ പ്രതികരണം. ഏഴാം വയസ്സിൽ ഫുട്ബോൾ കളിക്കാൻ തുടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം ആൺകുട്ടികൾ
അഞ്ച് ജേഷ്ഠന്മാർക്കും അവരുടെ സുഹൃത്തുക്കൾക്കുമൊപ്പം പന്തുരുട്ടുമ്പോൾ കൂട്ടിലടച്ച പ്രതീതിയായിരുന്നു തനിക്കെന്നായിരുന്നു അവർ പറഞ്ഞത്. വേനലവധി തുടങ്ങിയാൽ, തങ്ങളുടെ കൊച്ചു വീടിൽ നിന്നും അതിരാവിലെ പുറത്തു ചാടുമായിരുന്നു എന്ന് അവർ ഓർമ്മിച്ചു. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുമെന്നതൊഴിച്ചാൽ നേരം ഇരുട്ടും വരെ ഫുട്ബോൾ കളി തന്നെയായിരുന്നു. അങ്ങനെ ഫുട്ബോൾ അലിഞ്ഞു ചേർന്ന രക്തവുമായിട്ടായിരുന്നു കെല്ലി വളർന്ന് വന്നത്.
കെല്ലിയുടെ നാല് സഹോദരന്മാരും ലോക്കൽ ലീഗ് ഫുട്ബോൾ കളിക്കുന്നുണ്ട്. മൂത്ത സഹോദരൻ ജാക്ക് എപ്പോഴും പറയുന്നത് തന്നേക്കാൾ നന്നായി കളിക്കുന്നത് അവനാണ് എന്നാണെന്ന് കെല്ലി പറയുന്നു. പിന്നീട് ഒരു സ്കൂൾ ടൂർണമെന്റിനിടയിൽ ക്യുൻ പാർക്ക് റേഞ്ചേഴ്സ് കെല്ലിയിലെ ഫുട്ബോൾ താരത്തെ കണ്ടെത്തിയതോടെയാണ് കെല്ലി പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് എത്തുന്നത്. പിന്നീട് എവർടണിലേക്ക് പോകാൻ എടുത്ത തീരുമാനമായിരുന്നു കെല്ലിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ, ഇന്ന് താൻ ഈ സ്ഥാനത്ത് ഉണ്ടാവുമായിരുന്നോ എന്നത് സംശയമാണെന്ന് അവർ പറയുന്നു.
വനിത സൂപ്പർ ലീഗ് മത്സരങ്ങളിൽ ഏറ്റവും അധികം ഗോൾ നേടിയ കളിക്കാരിൽ നാലാം സ്ഥാനത്തായിരുന്നു ആ വർഷം കെല്ലി. അന്ന് എവർടണിനു വേണ്ടി കെല്ലി നേടിയത് ഒമ്പത് ഗോളുകളായിരുന്നു. പിന്നീട് ചെൽസിയയ്ക്ക് വേണ്ടിയും കെല്ലി 10 ഗോളുകൾ നേടിയിരുന്നു. കഴിഞ്ഞ വനിത സൂപ്പർ ലീഗ് മത്സരത്തിൽ പക്ഷെ കെല്ലിക്ക് ഒരു മത്സരം മാത്രമെ കളിക്കാനായുള്ളു. ഗുരുതരമായ പരിക്കിനെ തുടർന്ന് മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നു.
പിന്നീട് ഒരു പ്രധാന മത്സരത്തിലേക്ക് കെല്ലി എത്തുന്നത് ഇപ്പോഴാണ്. ഒരു പകരക്കാരി ആയിട്ടായിരുന്നു കെല്ലി എത്തിയത് എങ്കിലും ആരാധകർക്ക് ഒരിക്കലും മറക്കാനാവാത്ത നിമിഷമായിരുന്നു അവർ സമ്മാനിച്ചത്. 1999-ൽ ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ജഴ്സി വലിച്ചൂരി ആഘൊഷിച്ച ബ്രാൻഡി ചാസ്റ്റെയ്ന്റെ മറക്കാത്ത ഓർമ്മകൾ ഒന്നുകൂടി ചിന്തേരിട്ട് മിനുക്കിക്കൊണ്ടായിരുന്നു ക്ലോയി കെല്ലി തന്റെ ഗോളും ടീമിന്റെ വിജയവും ആഘോഷിച്ചത്.
ഇംഗ്ലീഷ് ആരാധകർ ഒന്നടങ്കം ആവേശത്തോടെ ചാടിത്തിമിർത്ത മുഹൂർത്തത്തിൽ ഇംഗ്ലണ്ടിന്റെ രാജകുമാരന് എങ്ങനെ അടങ്ങിയിരിക്കാൻ സാധിക്കും. രാവിലെ തന്നെ മകൾക്കൊപ്പം ടീമിന് വിജയാശംസകൾ നേർന്ന വില്യം സ്റ്റേഡിയത്തിൽ ഈ അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ക്ലോയി കെല്ലിയെ അകമഴിഞ്ഞ് അഭിനന്ദിച്ച വില്യം ക്യാപ്റ്റൻ ലേ വില്യംസണിനെ വാരി പുണർന്നുകൊണ്ടായിരുന്നു സന്തോഷം പങ്കുവച്ചത്.
പത്ര സമ്മേളന വേദിയിൽ ആടിയും പാടിയും
കെല്ലിയുടെ ഗോളിലൂടെ അണപൊട്ടിയൊഴുകിയ ആഹ്ലാദം അത്രപെട്ടെന്നൊന്നും അവസാനിക്കുന്ന ഒന്നായിരുന്നില്ല. മാച്ചിനു ശേഷം ഇംഗ്ലണ്ട് ടീം മാനേജർ സറീന വീഗ്മാൻ നടത്തിയ പത്രസമ്മേളനവേദിയിലേക്കും ടീമംഗങ്ങൾ പാട്ടുപാടി നൃത്തം ചവിട്ടിയെത്തി. ഇംഗ്ലണ്ടിന്റെ പുരുഷ ടീമിന്റെ കാര്യത്തിലായാലും വനിതാ ടീമിന്റെ കാര്യത്തിലായാലും, ഇത്തരത്തിലൊരു പ്രധാന ട്രോഫിയിൽ മുത്തമിടുന്നത് നീണ്ട 56 വർഷങ്ങൾക്ക് ശേഷമാണെന്നത് സന്തോഷത്തിന് കൂടുതൽ ശക്തിയേകുന്നു.
''ഇറ്റ്സ് കമിങ് ഹോം'' എന്ന ഗാനമാലപിച്ച് നൃത്തം ചവിട്ടി ടീമംഗങ്ങൾ പത്രസമ്മേളന വേദിയിൽ എത്തിയപ്പോൾ ക്യാമറാ ഫ്ളാഷുകൾക്ക് കണ്ണുപൂട്ടാനായില്ല. നൃത്ത ചുവടിൽ പരിസരം മറന്ന ഗോൾ കീപ്പർ മേരി ഈപ്സ്, ഡെസ്കിനു മുകളിൽ കയറിയും ആടിത്തിമിർത്തു. യൂറോ വനിതാ കപ്പിലെ ഇംഗ്ലണ്ടിന്റെ കന്നി വിജയത്തിനു പിന്നിലെ ശക്തി ടീം മാനേജരായ സറീന വീഗ്മാൻ തന്നെയാണ്. സറീനക്കിത് തുടർച്ചയായ രണ്ടാമത്തെ വിജയമാണ്. 2017-ൽ നെതർലൻഡ്സ് വനിതാ ടീം കപ്പ് നേടിയപ്പോൾ ആ ടീമിന്റെ മാനേജറും സറീനയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍