ലയണൽ മെസി പി.എസ്.ജിയിൽ; ഫ്രഞ്ച് ലീഗ് 1 ഭീമന്മാരുമായി രണ്ട് വർഷത്തേക്ക് കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്; കരാർത്തുക 35 മില്യൺ യൂറോ; എംബാപ്പെയ്ക്കും നെയ്മറിനുമൊപ്പം യൂറോപ്പിലെ ഏറ്റവും ശക്തമായ താരനിരയിൽ അർജന്റീനിയൻ സൂപ്പർ താരം
സ്പോർട്സ് ഡെസ്ക്
പാരിസ്: ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജെർമ്മനിൽ ചേർന്നതായി റിപ്പോർട്ട്. സ്കൈ സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് വർഷത്തേക്കാണ് പി.എസ്.ജി മെസിയുമായി കരാറിലേർപ്പെടുന്നത്. 35 മില്യൺ യൂറോയാണ് കരാർത്തുക. ആവശ്യമെങ്കിൽ കരാർ ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള വ്യവസ്ഥയുമുണ്ട്.
കഴിഞ്ഞ ദിവസം ഇറ്റാലിയൻ ജേർണലിസ്റ്റും ട്രാൻസ്ഫർ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നൽകിയിരുന്നു. കൊറോണ മൂലമുള്ള വൻ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാർ അവസാനിപ്പിക്കാൻ നിർബന്ധിതരാക്കിയത്.
ഇതോടെ, ബാർസിലോനയിൽ സഹതാരവും അടുത്ത സുഹൃത്തുമായ ബ്രസീൽ താരം നെയ്മാർ, ബാർസയുടെ ബദ്ധവൈരികളായ റയൽ മഡ്രിഡിൽ കളിച്ചിരുന്ന സ്പാനിഷ് താരം സെർജിയോ റാമോസ്, പുതു തലമുറയിലെ സൂപ്പർ താരം കിലിയൻ എംബപ്പെ, അർജന്റീന ടീമിൽ സഹതാരമായ എയ്ഞ്ചൽ ഡി മരിയ എന്നിവർക്കൊപ്പം മെസ്സി ഈ സീസണിൽ പന്തു തട്ടും.
21 വർഷമായി ബാർസിലോനയ്ക്കായി കളിക്കുന്ന ലയണൽ മെസ്സി, അപ്രതീക്ഷിതമായാണ് ടീം വിട്ടത്. മെസ്സിയുമായുള്ള കരാർ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ താരം ടീമിൽ തുടരില്ലെന്ന് ബാർസയാണ് ആദ്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രത്യേകം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കണ്ണീരോടെ മെസ്സി ബാർസ വിടുന്ന കാര്യം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം താരം ടീം വിട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, പിന്നീട് ബാർസയ്ക്കൊപ്പം തുടരാൻ മെസ്സി തീരുമാനിക്കുകയായിരുന്നു. ഈ വർഷം ബാർസയിൽ തുടരാൻ പ്രതിഫലം പകുതിയാക്കി കുറയ്ക്കാൻ മെസ്സി തയാറായെങ്കിലും, ലാ ലിഗയിലെ സാമ്പത്തി, ചട്ടങ്ങൾ തിരിച്ചടിയായി.
മെസ്സിയുമായി കരാറിലാകുന്ന കാര്യം ക്ലബ് ഇന്നു പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ടായിരുന്നു. പാരിസിലെ പ്രശസ്തമായ ഐഫൽ ടവർ ദീപാലങ്കാരം നടത്താൻ ക്ലബ് ബുക്ക് ചെയ്തുവെന്ന റിപ്പോർട്ടുകൾ വന്നതോടെ, മെസ്സിയെ വരവേൽക്കാൻ ഒട്ടേറെ ആരാധകർ പാരിസിലെ ലെ ബോർഷെ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു.
മെസി പി.എസ്.ജിയിലെക്കെത്തുമ്പോൾ ആക്രമണോത്സുക ഫുട്ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതൽ ശക്തമാകുമെന്നുറപ്പാണ്. കറ്റാലന്മാരുടെ പടത്തലവനെ ഏതുവിധേനയും ടീമിലേക്കെത്തിക്കാൻ പി.എസ്.ജി ശ്രമം നടത്തിയിരുന്നു.
Lionel Messi joins PSG... HERE WE GO! Total agreement completed on a two-years contract. Option to extend until June 2024. Salary around €35m net per season add ons included. ???????????????? #Messi
— Fabrizio Romano (@FabrizioRomano) August 10, 2021
Messi has definitely accepted PSG contract proposal and will be in Paris in the next hours. pic.twitter.com/DiM5jNzxTA
മെസി കൂടിയെത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും ശക്തമായ താരനിരകളിൽ ഒന്നായി പിഎസ്ജി മാറുമെന്നാണ് ഫുട്ബോൾ ലോകത്തിന്റെ വിലയിരുത്തൽ. എംബാപ്പെയേയും, നെയ്മറിനേയും, പോലുള്ള സൂപ്പർ താരങ്ങൾക്കിടയിലേക്കാണ് മെസി കൂടി എത്തുന്നത്. ഇവരെല്ലാം ഒരുമിച്ച് കളിക്കുന്ന പിഎസ്ജി ഇതോടെ ഏതൊരു എതിരാളികളുടേയും പേടിസ്വപ്നവുമാകും.
ലിഗ് 1 ഭീമന്മാരുമായി മെസി രണ്ട് വർഷത്തെ കരാർ ഒപ്പിടുമെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബാഴ്സയിൽ കളിച്ചിരുന്നപ്പോഴും അർജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോഴും മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സി ആയിരിക്കില്ല പി എസ് ജിയിൽ താരം ധരിക്കുക. ഇതിന് പകരമായി 19-ാ0 നമ്പർ ജേഴ്സിയാകും താരം ധരിക്കുക എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
പി എസ് ജിയിൽ പത്താം നമ്പർ ജേഴ്സി ധരിക്കുന്നത് മെസ്സിയുടെ അടുത്ത സുഹൃത്തും ബാഴ്സയിലെ മുൻ താരവും കൂടിയായ ബ്രസീൽ താരം നെയ്മറാണ്. മെസ്സി പി എസ് ജിയിലേക്ക് വരികയാണെങ്കിൽ മെസ്സിക്ക് വേണ്ടി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കാൻ നെയ്മർ തയ്യാറാണ്. എന്നാൽ നെയ്മറുടെ ഈ ഓഫർ മെസ്സി നിരസിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബാഴ്സലോണയ്ക്കൊപ്പം 30-ാ0 നമ്പറിലൂടെ അരങ്ങേറ്റം കുറിച്ച മെസ്സി, രണ്ട് സീസണുകളിൽ കളിച്ച ശേഷം, 2006 -ൽ ഫെർണാണ്ടോ നവാരോയുടെ വിടവാങ്ങലിനെ തുടർന്ന് 19-ാ0 നമ്പർ സ്വീകരിച്ചിരുന്നു. അർജന്റീനയെ പ്രതിനിധീകരിച്ച അദ്ദേഹം തന്റെ ആദ്യ ദിവസങ്ങളിലെ മൽസരങ്ങളിൽ 19-ാ0 നമ്പർ ജഴ്സി ആണ് ധരിച്ചിരുന്നത്. 2008 ൽ റൊണാൾഡീഞ്ഞോ ബാഴ്സ വിട്ടതിന് ശേഷമാണ് മെസ്സി പത്താം നമ്പർ ജഴ്സിയിലേക്ക് മാറിയത്.
പി എസ് ജിയിൽ വലതു വിങ്ങിൽ കളിക്കുന്ന സ്പാനിഷ് താരം പാബ്ലോ സെരാബിയയാണ് നിലവിൽ 19-ാം നമ്പർ ജഴ്സി ധരിക്കുന്നത്. എന്നാൽ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാരാളായ മെസ്സിക്കായി അദ്ദേഹം 19-ാം നമ്പർ ജഴ്സി സന്തോഷപൂർവ്വം ഒഴിഞ്ഞു നൽകാൻ സാധ്യതയുണ്ട്.
ഞായറാഴ്ച നടന്ന പത്രസമ്മേളനത്തിൽ പിഎസ്ജിയിലേക്കുള്ള മാറ്റത്തെക്കുറിച്ച് പത്രലേഖകർ മെസ്സിയോട് ചോദിച്ചപ്പോൾ, ഈ നീക്കം 'ഒരു സാധ്യതയാണ്, പക്ഷേ ഒന്നും തന്നെ ഇതു വരെ അംഗീകരിക്കപ്പെട്ടിട്ടില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
34-കാരനായ താരം കാറ്റലോണിയയിൽ നിന്ന് പാരീസിലേക്ക് ഉടൻ തന്നെ താമസം മാറുന്നതാണെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു. മുൻ റയൽ മാഡ്രിഡ് താരമായ സെർജിയോ റാമോസ്, ജിയാൻലൂജി ഡൊന്നരുമ, വൈനാൽഡം തുടങ്ങിയ പ്രമുഖർ ഇതിനകം തന്നെ പാർക്ക് ഡീ പ്രിൻസസിൽ എത്തിച്ചേർന്നതിനാൽ ഈ സീസണിൽ പി എസ് ജി തിരക്കുപിടിച്ച റിക്രൂട്ടിങ് 'മേളയിൽ' വ്യാപൃതരാണ്. ഫ്രഞ്ച് വമ്പന്മാർക്കൊപ്പം മെസ്സി കൂടി ചേരുന്നതോടെ അത് ക്ലബ്ബിന്റെ നാലാമത്തെ ഫ്രീ ട്രാൻസ്ഫർ ആകൂം.
മെസി കൂടി എത്തുന്നതോടെ അടുത്ത സീസണിൽ പിഎസ്ജിയുടെ സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന ചർച്ചകളും അഭിപ്രായങ്ങളും ഇതിനൊടകം ഉയർന്നുകഴിഞ്ഞു.
ഈ സീസണിൽ എസി മിലാനിൽ നിന്ന് പി എസ് ജി റാഞ്ചിയ ഇത്തവണത്തെ യൂറോ കപ്പിലെ ഏറ്റവും മികച്ച കളികാരനായി തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ താരം ജിയാൻ ല്യൂജി ഡോണരുമ്മയായിരിക്കും അടുത്ത സീസണിൽ പി എസ് ജിയുടെ പ്രധാന ഗോൾകീപ്പർ. ഇടത് ബാക്ക് സ്ഥാനത്ത് സ്പെയിന്റെ ജുവാൻ ബാർനറ്റും, വലത് ബാക്ക് സ്ഥാനത്ത് മൊറോക്കൻ താരം അഷ്റഫ് ഹക്കിമിയും അണിനിരക്കും. ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീം സ്വന്തമാക്കിയ സ്പാനിഷ് ഇതിഹാസം സെർജിയോ റാമോസും, ബ്രസീലിന്റെ മാർക്വീഞ്ഞോസുമാകും സെന്റർ ബാക്ക് സ്ഥാനങ്ങളിൽ കളിക്കുക.
പിഎസ്ജിയുടെ സെൻട്രൽ മിഡ്ഫീൽഡ് സ്ഥാനങ്ങളും ഇക്കുറി പ്രതിഭാസമ്പന്നമാണ്. ബാഴ്സലോണയെ ഞെട്ടിച്ച് ഇക്കുറി പി എസ് ജി സ്വന്തമാക്കിയ ഡച്ച് സൂപ്പർ താരം ജോർജിനോ വൈനാൽഡവും, ഇറ്റലിയുടെ മാർക്കോ വെറാറ്റിയാവും ഈ സ്ഥാനങ്ങളിൽ അണിനിരക്കുക. ആക്രമണ നിര തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്തെന്നതിൽ ആർക്കും ഒരു സംശയവുമുണ്ടാകില്ല.
ഒറ്റക്ക് ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കെൽപ്പുള്ള നാല് വമ്പന്മാരാണ് വരും സീസണിൽ പി എസ് ജിയുടെ മുന്നേറ്റത്തിലുണ്ടാവുക. ബ്രസീലിന്റെ നെയ്മർ ജൂനിയർ, അർജന്റീനയുടെ ഏഞ്ചൽ ഡി മരിയ, ലയണൽ മെസി, ഫ്രാൻസിന്റെ കെയ്ലിൻ എംബാപ്പെ എന്നിവരാണ് ഈ നാല് പേർ. കടലാസിൽ പി എസ് ജിയുടെ കരുത്ത് ഇക്കുറി ഞെട്ടിക്കുന്നത് തന്നെയാണ്.കളത്തിലും അങ്ങനെയായാൽ ഈ ടീമിന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കാനാവുമെന്നും കടുത്ത ഫുട്ബോൾ ആരാധകരടക്കം അഭിപ്രായപ്പെടുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന പിഎസ്ജിക്ക് മെസിയുടെ വരവ് കൂടുതൽ ആവേശം പകരും
മെസ്സിക്കു പ്രതിഫലമായി നൽകേണ്ടി വരുന്ന വൻതുക കണ്ടെത്താൻ ടീമിലെ പത്തോളം താരങ്ങളെ വിൽക്കാൻ പിഎസ്ജി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഓരോ വർഷവും 2.5 കോടി രൂപ യൂറോ (ഏകദേശം 218 കോടി രൂപ) ആണ് പ്രതിഫലമായി മാത്രം പിഎസ്ജി മെസ്സിക്കു നൽകുക. മെസ്സിയുടെ വരവോടെ ടെലിവിഷൻ, വാണിജ്യ കരാറുകളും ജഴ്സി വിൽപനയും ക്ലബ്ബിന് നേട്ടമാകുമെങ്കിലും യുവേഫയുടെ സാമ്പത്തികനിയന്ത്രണങ്ങളുടെ പരിധി വിടാതിരിക്കാൻ മറ്റു വരുമാനങ്ങൾ കൂടി പിഎസ്ജി കണ്ടെത്തേണ്ടതുണ്ട്. ഇതിനാണ് താരങ്ങളെ വിൽക്കുന്നത് പരിഗണിക്കുന്നത്.
സെനഗൽ താരങ്ങളായ അബ്ദോ ദിയാലോ, ഇദ്രിസ ഗെയ്, ജർമൻ താരം തിലോ കെറർ, ബ്രസീലിയൻ താരം റാഫിഞ്ഞ എന്നിവർക്കു വേണ്ടിയുള്ള ഓഫറുകൾക്ക് പിഎസ്ജി സന്നദ്ധമാണ്. അർജന്റീന താരം മൗറോ ഇകാർദി, സ്പാനിഷ് താരം ആൻഡർ ഹെരേര എന്നിവരെയും മറ്റു ക്ലബ്ബുകൾക്ക് വിൽക്കുന്നതോ വായ്പ നൽകുന്നതോ പരിഗണനയിലുണ്ട്.
Stories you may Like
- സൂപ്പർ മാർക്കറ്റിൽ കൈവണ്ടിയിൽ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ലയണൽ മെസി
- മെസി ജർമ്മൻ ലീഗ് വിട്ടേക്കും
- ലീഗ്സ് കപ്പ് കിരീടം: പഴയ ക്യാപ്റ്റനെ ആം ബാൻഡ് അണിയിച്ച് മെസ്സി
- മെസി സൗദി ക്ലബ് അൽ ഹിലാലിൽ ചേർന്നെന്ന വാർത്തകൾ തള്ളി ഫാബ്രിസിയോ
- റൊണാൾഡോയ്ക്ക് പിന്നിലെ മെസി സൗദി ക്ലബ്ബിലേക്ക്; വൻ തുകയ്ക്ക് കരാർ ഒപ്പിട്ടു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്