ഛേത്രിയെ വെറുത്തെന്നും ബഹുമാനം നഷ്ടമായെന്നും സോഷ്യൽ മീഡിയ; റഫറിയോട് പറഞ്ഞിട്ടാണ് കിക്ക് എടുത്തതെന്ന ന്യായവുമായി ഇന്ത്യൻ നായകൻ; 30 സെക്കന്റിന്റെ ഗ്യാപ്പുണ്ടായിട്ടും കിക്ക് എടുക്കും മുമ്പ് റഫറി വിസിലും ഊതിയില്ല; ആ ഗോളിന് പിന്നിൽ ബംഗ്ലൂരുവിനെ സെമിയിൽ എത്തിക്കാനുള്ള താൽപ്പര്യം; ബ്ലാസ്റ്റേഴ്സിന് വിലക്ക് വരുമോ? ഐ എസ് എൽ ബഹിഷ്കരണം കളി നിയമത്തിന് വിരുദ്ധം; ആരാധകർ കേരളത്തിനൊപ്പം

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ് സി-ബെംഗളൂരു എഫ് സി എലിമിനേറ്റർ മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദ ഗോളും, പിന്നാലെ അതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടതും ലോക ഫുട്ബോളിൽ തന്നെ ചർച്ചയാകുകയാണ്. അതിനിടെ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരുമെന്നും സൂചനയുണ്ട്. ടീമിനെ ഐ എസ് എല്ലിൽ നിന്നും വിലക്കുമോ എന്നതും ചർച്ചകളിലുണ്ട്. എന്നാൽ അതിന് സാധ്യത കുറവാണ്. കേരളാ ബ്ലാസ്റ്റേഴ്സിനുള്ള ആരാധകരുടെ എണ്ണമാണ് ഇതിന് കാരണം.
ഇപ്പോളിതാ വിവാദ ഗോളിനെക്കുറിച്ചും മത്സരം ഉപേക്ഷിച്ച് കൊണ്ടുള്ള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കിനെക്കുറിച്ചും പ്രതികരിച്ച് സുനിൽ ഛേത്രി തന്നെ രംഗത്തെത്തിയിരിക്കുന്നു. ഫ്രീ കിക്ക് ലഭിച്ച സമയത്ത് തനിക്ക് വാൾ വേണ്ടെന്നും വിസിൽ വേണ്ടെന്നും റഫറിയോട് പറഞ്ഞെന്നാണ് ഇതിഹാസ താരമായ സുനിൽ ഛേത്രി പറയുന്നത്. ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ ഇക്കാര്യം കേട്ടെന്നും അതാണ് ഒരു തവണ അദ്ദേഹം ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചതെന്നും ചൂണ്ടിക്കാട്ടിയ സുനിൽ ഛേത്രി, ബ്ലാസ്റ്റേഴ്സ് ചെയ്തത് ശരിയായ കാര്യമല്ലെന്നും അഭിപ്രായപ്പെട്ടു. മത്സര ബഹിഷ്കരണത്തെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇതൊന്നും അറിഞ്ഞിരുന്നില്ല.
ക്വിക്ക് ഫ്രീ കിക്കുകൾ എടുക്കുന്ന സമയത്ത് പ്രതിരോധ മതിൽ വേണ്ടെന്ന് വെക്കാറുണ്ട്. എന്നാൽ ബെംഗളൂരു എഫ് സി-കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മത്സരത്തിൽ കണ്ടത് ഒരു ക്വിക്ക് ഫ്രീ കിക്ക് ആണോ എന്നതാണ് തർക്കവിഷയം. ഫ്രീ കിക്ക് അനുവദിച്ച് കുറച്ച് സമയം കഴിഞ്ഞതിന് ശേഷമാണ് ഛേത്രി അതെടുത്തത്. ഇങ്ങനെ കുറച്ച് നേരത്തിന് ശേഷമാണ് കിക്ക് എടുക്കുന്നതെങ്കിൽ അതിന് മുൻപ് റഫറിയുടെ വിസിൽ മുഴങ്ങേണ്ടത് അനിവാര്യമാണ്. ഇന്നലെ അതുണ്ടായില്ല. എന്തുകൊണ്ട് റഫറി വിസിൽ ഊതിയില്ലെന്നതാണ് ഉയരുന്ന ചോദ്യം.
ഫൗൾ സംഭവിച്ച് തൊട്ടു പിന്നാലെയാണ് ക്വിക്ക് ഫ്രീ കിക്കുകൾ എടുക്കേണ്ടത്. എന്നാൽ നേരത്തെ പറഞ്ഞത് പോലെ ബെംഗളൂരു എഫ് സി-കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മത്സരത്തിൽ ഫൗൾ വീണ ഉടനേ സുനിൽ ഛേത്രി ഫ്രീ കിക്ക് എടുത്തില്ല. കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗിൽ ആകട്ടെ തന്റെ ടീമിന്റെ പ്രതിരോധഭിത്തി ശരിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഗോൾകീപ്പർ കിക്കിന് തയ്യാറാണോയെന്ന് പോലും ഉറപ്പാക്കേണ്ട റഫറി അതിനൊന്നും തുനിഞ്ഞില്ല. ഇതിന് പിന്നിൽ ഛേത്രിയുടെ ടീമിനെ ജയിപ്പിക്കാനുള്ള കുതന്ത്രമായിരുന്നു.
ഫ്രീ കിക്കിന് കാരണമായ ഫൗൾ സംഭവിക്കുന്നത് മത്സരത്തിന്റെ 95.31 മിനുറ്റിലാണ്. ഛേത്രി അത് ഗോളാക്കുമ്പോൾ സമയം 95.58. അതായത് ആ ഫൗളിനും, പിന്നീടുണ്ടായ ഫ്രീ കിക്ക് ഗോളിനും ഇടയിൽ 25 സെക്കൻഡിലധികം സമയമുണ്ടായിരുന്നു. അതൊരു ക്വിക്ക് ഫ്രീ കിക്ക് അല്ലെന്ന് വ്യക്തമാണെന്ന വാദമാണ് സജീവമാകുന്നത്. സംഭവത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ കനത്ത അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതെന്താകുമെന്നതാണ് ഉയരുന്ന ചോദ്യം. റഫറിയുടെ തീരുമാനം അന്തിമമാണ്. അത് ബ്ലാസ്റ്റേഴ്സ് അംഗീകരിച്ചില്ലെന്നതാണ് ഉയരുന്ന പ്രധാന കുറ്റാരോപണം.
ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയതിന് ശേഷം അവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷവും ബ്ലാസ്റ്റേഴ്സ് കളിക്കളത്തിലേക്ക് തിരിച്ചു വരാൻ തയ്യാറാകാതെ വന്നതോടെ ബെംഗളൂരു എഫ് സിയെ മത്സരം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അവർ സെമിഫൈനലിലേക്ക് മാർച്ച് ചെയ്തു. മുംബൈ സിറ്റി എഫ് സിയാണ് സെമിയിൽ അവരുടെ എതിരാളികൾ.
സംഭവത്തിൽ ബെംഗളൂരു എഫ് സി ചെയ്തത് ശരിയെന്നും തെറ്റെന്നുമുള്ള വാദങ്ങൾ ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്. അതിവേഗത്തിലുള്ള ക്വിക്ക് ഫ്രീ കിക്കുകൾ ഫുട്ബോളിൽ സാധാരണമായ കാര്യമാണെന്നും അതിൽ എന്താണ് തെറ്റിരിക്കുന്നതെന്നും ഒരുപറ്റം ഫുട്ബോൾ പ്രേമികൾ ചോദിക്കുന്നു. ഫുട്ബോൾ നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ടുള്ള കാര്യങ്ങളാണ് ബെംഗളൂരു ചെയ്തതെന്നും അതിനാൽ ഛേത്രി നേടിയ ഗോൾ അനുവദിക്കാതെ മാർഗമില്ലെന്നും അവർ പറയുന്നു.
ഫറിയിംഗിൽ പ്രതിഷേധിച്ച് കളി പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് വരാൻ പോകുന്നതെന്നാണ് സൂചന. മത്സരം കളിക്കാൻ വിസമ്മതിക്കുകയോ, പൂർത്തിയാക്കാതെ ഗ്രൗണ്ട് വിടുകയോ ചെയ്താൽ ആ ടീമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ലീഗിനുണ്ട്. പോയിന്റ് വെട്ടിക്കുറക്കലും, സസ്പെൻഷനും പോലുള്ള നടപടികളാവും ഇങ്ങനെ വരുന്ന സാഹചര്യത്തിൽ ക്ലബ്ബിന് നേരിടേണ്ടി വരുക.
സാഹചര്യത്തിന്റെ ഗൗരവം കൂടി പരിശോധിച്ചതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ നടപടിയെടുക്കുക. എന്തായാലും എലിമിനേറ്റർ പോലെയൊരു സുപ്രധാന മത്സരത്തിൽ ഇത്തരത്തിൽ പെരുമാറിയ ബ്ലാസ്റ്റേഴ്സിനെതിരെ വലിയ ശിക്ഷാനടപടികൾ തന്നെ പ്രതീക്ഷിക്കാം. പോയിന്റ് വെട്ടിക്കുറക്കൽ ആണെങ്കിൽ അടുത്ത സീസണിലും ടീമിനെ ഇത് ബാധിക്കും.
സുനിൽ ഛേത്രിയുടെ വിവാദ ഗോൾ വന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പൊങ്കാലയാണ്. ഛേത്രിയെ ഇതോടെ വെറുത്തെന്നും അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായെന്നും ആരാധകർ കുറിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളേയും കലിപൂണ്ട ആരാധകർ വെറുതെ വിട്ടില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- നാലുവയസ്സുള്ള ദലിത് ബാലികയെ അദ്ധ്യാപകൻ പീഡിപ്പിച്ചു; കുട്ടിയുടെ സ്വകാര്യഭാഗത്തുനിന്നു രക്തം വരുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു; സ്വയം മുറിവേൽപ്പിച്ചതെന്ന് പ്രധാന അദ്ധ്യാപകൻ; സ്കൂൾ അടിച്ചുതകർത്ത് ജീവനക്കാരെ മർദിച്ച് നാട്ടുകാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍