നെഞ്ചിടിപ്പേറ്റി പെനാൽറ്റി ഷൂട്ടൗട്ടും സഡൻ ഡെത്തും; മെഹ്താബ് സിംഗിന് പിഴച്ചു; മുംബൈയെ ജീവന്മരണ പോരിൽ വീഴ്ത്തി ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ
സ്പോർട്സ് ഡെസ്ക്
ബെംഗളൂരു; പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് സഡൻ ഡത്തിലേക്ക് നീണ്ട രണ്ടാംപാദ സെമി പോരാട്ടത്തിൽ മുംബൈ സിറ്റി എഫ് സിയെ കീഴടക്കി ഇന്ത്യൻ സൂപ്പർ ലീഗിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി ബെംഗളൂരു എഫ് സി. അഗ്രഗേറ്റ് സ്കോർ 2-2 ആയി എക്സ്ട്രാടൈമിലും സമനില തുടർന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും അവിടുന്ന് സഡൻ ഡത്തിലേക്കും നീളുകയായിരുന്നു.
ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഷൂട്ടൗട്ടിൽ 9-8 എന്ന സ്കോറിനാണ് ബെംഗളൂരുവിന്റെ വിജയം. രണ്ടാംപാദ സെമിയിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് മുംബൈ മുന്നിലെത്തിയെങ്കിലും അഗ്രിഗേറ്റ് സ്കോർ(2 - 2) തുല്യമായിരുന്നു. ആദ്യപാദ സെമിയിൽ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലും കണ്ടു. മുംബൈക്കായി ആദ്യ കിക്കെടുത്ത ഗ്രെഗ് സ്റ്റുവർട്ട് പന്ത് വലയിലാക്കി. ബെംഗളൂരുവിനായി ഹാവി ഹെർണാണ്ടസും ലക്ഷ്യം കണ്ടു. പിന്നാലെ മുംബൈക്കായി പെരേര ഡയസും വലകുലുക്കി. ബിഎഫ്സിക്കായി റോയ് കൃഷ്ണയും സ്കോർ ചെയ്തതോടെ 2-2. മുംബൈക്കായി ചാങ്തേയുടെ ഇടംകാലൻ ഷോട്ടും വല കുലുക്കി. അലൻ കോസ്റ്റയും വിജയിച്ചതോടെ 3-3. മുംബൈയുടെ അഹമ്മദ് ജാഹൂവിന്റെ കിക്കും ലക്ഷ്യം കാണാതിരുന്നില്ല. മറുപടിയായി ഛേത്രി 4-4ന് തുല്യതയിലാക്കി. അവസാന കിക്കിലേക്ക് നീണ്ടു ഇതോടെ കണ്ണുകൾ. മുംബൈയുടെ രാഹുൽ ഭേക്കേയും ബിഎഫ്സിയുടെ പാബ്ലോയും ഗോളിയെ കബളിപ്പിച്ചതോടെ 5-5!.
സഡൻ ഡത്തിൽ വിക്രം പ്രതാപ് സിങ് മുംബൈക്കായും പ്രഭീർ ദാസ് ബെംഗളൂരുവിനായും ലക്ഷ്യംകണ്ടു(6). വീണ്ടും ഗോളാക്കി മൊർത്താദാാ ഫോൾ ആവേശം കൂട്ടിയപ്പോൾ ബിഎഫ്സിക്കായി രോഹിത് കുമാറും ഗോൾ നേടിയതോടെ 7-7. പിന്നാലെ മുംബൈക്കായി വിനീത് റായ് ഗോൾ കണ്ടെത്തിയെങ്കിൽ സുരേഷ് വാങ്ജം ഗോൾ മടക്കി. ഇതോടെ 8-8. മുംബൈയുടെ മെഹ്താബ് സിംഗിന്റെ കിക്ക് ഗുർപ്രീത് തടുത്തപ്പോൾ ബിഎഫ്സിയെ സന്ദേശ് ജിങ്കൻ 9-8ന് ഫൈനലിലെത്തിച്ചു.
മത്സരത്തിന്റെ തുടക്കം തൊട്ട് മുംബൈ ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടു. വിജയം മാത്രം ലക്ഷ്യം വെച്ചിറങ്ങിയ മുംബൈ എട്ടാം മിനിറ്റിൽ തന്നെ ഒരു പെനാൽറ്റി നേടിയെടുത്തു. ബോക്സിനകത്തുവെച്ച് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു ഓർഗെ ഡയസ്സിനെ വീഴ്ത്തിയതിനെത്തുടർന്നാണ് മുംബൈയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്.
എന്നാൽ കിക്കെടുത്ത സൂപ്പർതാരം ഗ്രെഗ് സ്റ്റ്യുവർട്ടിന് പിഴച്ചു. സ്റ്റ്യുവർട്ടിന്റെ കിക്ക് ഗുർപ്രീത് തട്ടിയകറ്റി. റീബൗണ്ടായി വന്ന പന്ത് ചങ്തെ പിടിച്ചെടുത്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റാൻ നോക്കിയെങ്കിലും ആ ഷോട്ടും രക്ഷപ്പെടുത്തിക്കൊണ്ട് ഗുർപ്രീത് ബെംഗളൂരുവിന്റെ രക്ഷകനായി.
എന്നാൽ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ബെംഗളൂരു 22-ാം മിനിറ്റിൽ വലകുലുക്കി. സൂപ്പർ താരം ഹാവി ഹെർണാണ്ടസാണ് ബെംഗളൂരുവിനായി ലക്ഷ്യം കണ്ടത്. ശിവശക്തി നാരായണിന്റെ കിറുകൃത്യമായ ക്രോസ് തകർപ്പൻ ഹെഡ്ഡറിലൂടെ ഹാവി വലയിലെത്തിച്ചു. ഇതോടെ ബെംഗളൂരു മത്സരത്തിൽ പിടിമുറുക്കി. ഈ സീസണിലെ താരത്തിന്റെ ഏഴാം ഗോളാണിത്. ഗോൾ വഴങ്ങിയതോടെ ചുരുങ്ങിയത് മൂന്ന് ഗോളെങ്കിലും അടിച്ചാൽ മാത്രമേ മുംബൈയ്ക്ക് വിജയിക്കാനാകൂ എന്ന അവസ്ഥവന്നു. ഇതോടെ ടീം ഒന്നടങ്കം ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ താരസമ്പന്നമായ ബെംഗളൂരു പ്രതിരോധം ഈ മുന്നേറ്റങ്ങളെയെല്ലാം സമർത്ഥമായി തന്നെ നേരിട്ടു.
എന്നാൽ ബെംഗളൂരുവിന്റെ ചിരിക്ക് അധികം ആയുസ്സുണ്ടായില്ല. 31-ാം മിനിറ്റിൽ ബിപിൻ സിങ്ങിലൂടെ ബെംഗളൂരു ഒരു ഗോൾ തിരിച്ചുമടക്കി. ബോക്സിനകത്തുവെച്ച് റൗളിൻ ബോർജസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിർത്തെങ്കിലും ഗുർപ്രീത് അത് തട്ടിയകറ്റി. എന്നാൽ പന്ത് ചെന്നെത്തിയത് ബിപിന്റെ കാലിലാണ്. കിട്ടിയ അവസരം മുതലെടുത്ത ബിപിൻ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ട് ടീമിന് സമനില സമ്മാനിച്ചു.
38-ാം മിനിറ്റിൽ മുംബൈയുടെ വിഘ്നേഷിന്റെ ലോങ്റേഞ്ചർ ബെംഗളൂരു ക്രോസ് ബാറിലിടിച്ച് തെറിച്ചു. 41-ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ഹാവി ഹെർണാണ്ടസിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുർബലമായ ഷോട്ട് ഫുർബ ലാച്ചെൻപ തട്ടിയകറ്റി. വൈകാതെ ആവേശകരമായ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയിലും മുംബൈ ആക്രമണം തുടർന്നു. തുടർച്ചയായി ആക്രമിച്ച് മുംബൈ ബെംഗളൂരുവിന് മേൽ സമ്മർദ്ദം ചെലുത്തി. ബെംഗളൂരുവും ആക്രമണത്തിന് ഒട്ടും പിശുക്കുകാണിച്ചില്ല. കൗണ്ടർ അറ്റാക്കിലൂടെ വിജയമുറപ്പിക്കാനായി ബെംഗളൂരു പരമാവധി ശ്രമിച്ചു. 57-ാം മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ ബെംഗളൂരുവിന്റെ ശിവശക്തി ശിഥിലമായിക്കിടന്ന മുംബൈ പ്രതിരോധത്തിനിടയിലൂടെ ഹാവിക്ക് പാസ് നൽകി. എന്നാൽ പാസ് സ്വീകരിച്ച ഹാവി തുറന്ന അവസരം പാഴാക്കിക്കളഞ്ഞു. താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ ലാച്ചെൻപ രക്ഷപ്പെടുത്തി.
65-ാം മിനിറ്റിൽ ബിപിൻ സിങ്ങിന്റെ ഗോളെന്നുറിച്ച മികച്ച ഹെഡ്ഡർ അത്ഭുതകരമായി ഗുർപ്രീത് സിങ് തട്ടിയകറ്റി. എന്നാൽ തൊട്ടുപിന്നാലെ മുംബൈ മത്സരത്തിലെ രണ്ടാം ഗോളടിച്ചു. ഇത്തവണ മെഹ്താബ് സിങ്ങാണ് മുംബൈയ്ക്ക് വേണ്ടി വലകുലുക്കിയത്. പ്രതിരോധതാരമായ മെഹ്താബ് കോർണർ കിക്കിലൂടെ വന്ന പന്ത് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ മത്സരത്തിൽ മുംബൈ 2-1 ന് മുന്നിലെത്തുകയും ഇരുപാദങ്ങളിലുമായി ബെംഗളൂരുവിനോട് സമനില നേടുകയും ചെയ്തു.
തൊട്ടുപിന്നാലെ 69-ാം മിനിറ്റിൽ ഹാവിയുടെ ഗോളെന്നുറച്ച ഗ്രൗണ്ടർ അവിശ്വസനീയമായി മുംബൈ ഗോൾകീപ്പർ ലാച്ചെൻപ തട്ടിയകറ്റി. 86-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ റോയ് കൃഷ്ണയ്ക്ക് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വൈകാതെ നിശ്ചിത സമയം മത്സരം സമനിലയിൽ കലാശിക്കുകയും എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും ചെയ്തു.
എക്സ്ട്രാ ടൈമിലും ഇരുടീമുകളും മുന്നേറ്റങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ബെംഗളൂരു എഫ്സി പലതവണ ഗോളിനടുത്തെത്തി. എന്നാൽ ഗോൾകീപ്പർ ലാച്ചെൻപയുടെ തകർപ്പൻ സേവുകൾ മുംബൈയുടെ രക്ഷക്കെത്തി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മുംബൈയാണ് കൂടുതൽ ആക്രമിച്ച് കളിച്ചത്. എക്സ്ട്രാ ടൈമിലും ഇരുടീമുകൾക്കും ഗോൾനേടാനാവാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ അഞ്ച് കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. പിന്നാലെ മൂന്നു കിക്കുകൾ കൂടി വലയിലെത്തിച്ചു. എന്നാൽ മുംബൈയുടെ മെഹ്താബ് സിങ് എടുത്ത അടുത്ത കിക്ക് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് തട്ടിയകറ്റി. പിന്നാലെ ബെംഗളൂരുവിനായി സന്ദേശ് ജിംഗൻ കിക്ക് വലയിലെത്തിച്ചതോടെ ബെംഗളൂരു ഫൈനലിലേക്ക് മുന്നേറി. എടികെ മോഹൻ ബഗാനും ഹൈദരാബാദും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബെംഗളൂരുവിനെ നേരിടുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍