Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഴ വീണ്ടും രസംകൊല്ലിയായി; ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല; ഇനി 15 ഓവർ കളി; ചെന്നൈ പോരാടി നേടേണ്ടത് 171 റൺസും; ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് എതിരെ പരീക്ഷണം നേരിട്ട് ധോണിയും ടീമും

മഴ വീണ്ടും രസംകൊല്ലിയായി; ആകാംക്ഷയോടെ കാത്തിരുന്ന ആരാധകരെ നിരാശരാക്കിയില്ല; ഇനി 15 ഓവർ കളി; ചെന്നൈ പോരാടി നേടേണ്ടത് 171 റൺസും; ഐപിഎൽ ഫൈനലിൽ ഗുജറാത്തിന് എതിരെ പരീക്ഷണം നേരിട്ട് ധോണിയും ടീമും

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്; ഗുജറാത്ത് ടൈറ്റൻസും, ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തിൽ മഴ വീണ്ടും രസംകൊല്ലിയായി. ചെന്നൈ ഗുജറാത്തിനെതിരെ 215 റൺസ് ലക്ഷ്യം നേടിയെടുക്കാൻ ക്രീസിൽ ഇറങ്ങിയ പാടേ മഴ പെയ്തു. ഇതോടെ ദീർഘനേരം കളിമുടങ്ങി. പുലർച്ചെ 12.10 നാണ് വീണ്ടും കളിയാരംഭിക്കുന്നത്. 15 ഓവർ കളിയായിരിക്കും. സിഎസ് കെയുടെ ടാർജറ്റ് 171 റൺസായി പുതുക്കി നിശ്ചയിച്ചു. ഞായറാഴ്ച കളി മുടങ്ങിയതോടെയാണ് റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് കളി നീണ്ടത്. ചെന്നൈയുടെ റിതുരാജ് ഗെയ്്ക്വാദ് നാലുറൺസും, ദേവൺ കോൺവേ റണ്ണെടുക്കാതെയും ക്രീസിൽ നിൽക്കുമ്പോഴാണ് ഇന്നുമഴ വന്നത്.

നേരത്തെ സായി സുദർശനും വൃദ്ധിമാൻ സാഹ നിറഞ്ഞാടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിന് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യം കുറിച്ച് കൊടുത്തത് 215. നാലുവിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 214 റൺസെടുത്തു. ഐപിഎൽ ഫൈനലിലെ ഒടുടീമിന്റെ ഉയർന്ന സ്‌കോർ. സായി സുദർശൻ വെറും 47 പന്തിൽ 96 റൺസെടുത്തു. 23 കാരനായ ചെന്നൈ പയ്യൻസിന്റെ ഇന്നിങ്‌സിൽ എട്ടുഫോറും ആറും സിക്‌സും. ഡെത്ത് ഓഫറുകളിലാണ് സായ് ബാറ്റ് ആഞ്ഞുവീശിയത്.

നേരത്തെ വൃദ്ധിമാൻ സാഹ 39 പന്തിൽ 54 റൺസെടുത്തു. ഇന്നുപക്ഷേ ഓപ്പണിങ് പങ്കാളിയായ ശുഭ്മാൻ ഗില്ലിന് 39 റൺസിൽ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. റിസർവ് ദിനത്തിൽ, ഞായറാഴ്ചത്തെ പോലെ മഴ രസം കൊല്ലിയായില്ല. നേരിയ ചാറ്റൽ മഴ മാത്രം. മഴ വരുമെന്ന് പേടിച്ച് ധോണി ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും തുടക്കം മോശമാക്കിയില്ല. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹർ പാഴാക്കിയതോടെ, ഗില്ലും സാഹയും കളം തകർത്തു. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്. രവീന്ദ്ര ജഡേജയെ ഇറക്കിയാണ് ധോണി ഈ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തിൽ ഗില്ലിനെ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കിതോടെയാണ് സായ് സുദർശൻ ക്രീസിലെത്തിയത്. സുദർശനെ കാഴ്ചക്കാരനാക്കി സാഹ അടിച്ചുതകർത്തു. ഇരുവരും ചേർന്ന് 11.1 ഓവറിൽ ടീം സ്‌കോർ 100 കടത്തി. 12.3 ഓവറിൽ സാഹ അർധസെഞ്ചുറി നേടി. 50 റൺസ് മറികടക്കാൻ താരത്തിന് 36 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. പിന്നീട് സുദർശന്റെ ഊഴമായിരുന്നു. 39 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 54 റൺസെടുത്താണ് സാഹ ക്രീസ് വിട്ടത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോൾ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. തുഷാർ ദേശ്പാണ്ഡെ നാലോവറിൽ 56 റൺസാണ് വിട്ടുകൊടുത്തത്

ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയിൽ ഒന്നാമന്മാരായാണ്. എന്നാൽ ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ധോണിയും സംഘവും ഹാർദിക്കിന്റെ ഗുജറാത്തിനെ 15 റൺസിന് വീഴ്‌ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി.

അഹമ്മദാബാദിലെ സ്വന്തം കാണികൾക്ക് മുന്നിൽ കിരീടം നിലനിർത്താനാണ് ടൈറ്റൻസ് ഇറങ്ങിയതെങ്കിൽ അഞ്ചാം കിരീടം നേടി മുംബൈക്കൊപ്പമെത്തുകയെന്നതാണ് ചെന്നൈയുടെ ലക്ഷ്യം. ഇക്കുറി ഐ.പി.എൽ. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗ്രൗണ്ടിൽ ഗുജറാത്തിനെ തകർത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോൾ, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ മുംബൈയെ ആധികാരികമായി തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP