Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഞാൻ സുഖമായിരിക്കുന്നു, ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയിൽ സ്വീകരിക്കുന്ന രീതി തുടരും; എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്; കടുത്ത വിഷാദരോഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരതരമായെന്ന മകന്റെ വാദങ്ങളെ തള്ളി പെലെ

'ഞാൻ സുഖമായിരിക്കുന്നു, ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയിൽ സ്വീകരിക്കുന്ന രീതി തുടരും; എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്; കടുത്ത വിഷാദരോഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരതരമായെന്ന മകന്റെ വാദങ്ങളെ തള്ളി പെലെ

മറുനാടൻ മലയാളി ബ്യൂറോ

റിയോ ഡി ജനീറോ: ഇക്കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ഫുട്ബോൾ ഇതിഹാസം പെലെ കടുത്ത ആരോഗ്യപ്രശ്നം നേരിടുന്നതായി മകൻ വെളിപ്പെടുത്തിയത്. കടുത്ത വിഷാദരോഗത്തിൽ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ ഗുരതരമായതി മകൻ വ്യക്തമാക്കി രംഗത്തെത്തിയത്. അടുത്തിടെ വരെ പൊതുചടങ്ങുകളിൽ വീൽചെയറിൽ എത്തിയിരുന്ന പെലെക്ക് ഇപ്പോൾ വീട്ടിനകത്ത് പോലും പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വെളിപ്പെടുത്തിയത്. ഇത് പെലെയെ ഏകാന്തതയിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്ന് മകൻ എഡീഞ്ഞോ ബ്രസീലിയൻ ചാനൽ ടിവി ഗ്ലോബോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

എന്നാൽ മകൻ എഡീഞ്ഞോയുടെ വെളിപ്പെടുത്തൽ തള്ളി ഫുട്ബോൾ ഇതിഹാസം പെലെ. താൻ സുഖമായിരിക്കുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയിൽ സ്വീകരിക്കുന്നുവെന്നും പെലെ വ്യക്തമാക്കി. ഞാൻ സുഖമായിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയിൽ സ്വീകരിക്കുന്ന രീതി തുടരും. എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ളവർക്കെല്ലാം അത് സാധാരണമാണ്. അതിനെ കുറിച്ചോർത്ത് തെല്ലും ആശങ്കയില്ല. എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്'', ഈ ഒക്ടോബറിൽ 80 വയസ് തികയുന്ന പെലെ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ബ്രസീലിന്റെ ഫുട്‌ബോൾ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകൻ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥിതിയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ പറഞ്ഞിരുന്നു. ബ്രസീലിയൻ മാധ്യമം 'ടിവി ഗ്ലോബോ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്. 2014-ൽ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടർന്ന് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡയാലിസിസിനായി ഐ.സി.യുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീൽചെയറിലായിരുന്നു പെലെയുടെ ജീവിതം. മൂന്നു ലോകകപ്പുകൾ നേടിയ ഏക ഫുട്‌ബോൾ താരമാണ് പെലെ. 1958, 1962, 1970 വർഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തിൽ പങ്കാളിയായത്. ഈ മെയിൽ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്‌ബോൾ ആരാധകർ. മെക്‌സിക്കോയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ചായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP