നാടോടിക്കൂട്ടങ്ങൾ സ്ഥിരം താവളമാക്കിയതോടെ രൂപപ്പെട്ട ഗ്രാമീണനഗരം; ടിറ്റോയും സ്റ്റാലിനും യൂഗോസ്ലാവിയയുടെ ഭാഗമാക്കി; എണ്ണിയാലൊടുങ്ങാത്ത കൊച്ചു രാജ്യങ്ങളുടെയൊക്കെ അതിർത്തി പ്രദേശം സ്വാതന്ത്ര്യം നേടിയത് 1992ൽ; ബാൽക്കൺ യുദ്ധത്തെ അതിജീവിച്ച മോഡ്രിച്ചിന്റെ ലോകകപ്പിൽ നിന്നുള്ള മടക്കവും ജയത്തോടെ; സമാധാനത്തിന് വേണ്ടി യാചിച്ചവർ 30 കൊല്ലം കൊണ്ട് ചരിത്രം മാറ്റിയെടുത്തു; വെൽഡൺ ക്രൊയേഷ്യ

സ്പോർട്സ് ഡെസ്ക്
ദോഹ: ക്രൊയേഷ്യയുടെ ഇതിഹാസ താരവും നായകനുമായ ലൂക്ക മോഡ്രിച്ചിന്റെ ലോകകപ്പ് കരിയറിന് വിരാമം അതും ജയത്തോടെ. 2018 ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിക്കാൻ മോഡ്രിച്ചിനായിരുന്നു. അന്ന് ടൂർണമെന്റിന്റെ താരമായതും മോഡ്രിച്ചാണ്. കഴിഞ്ഞ തവണ ഭാഗ്യകൊണ്ടല്ല തങ്ങൾ ഫൈനലിലെത്തിയതെന്ന് ഖത്തറിൽ തെളിയിക്കാൻ ക്രൊയേഷ്യക്കായി. ലൂസേഴ്സ് ഫൈനലിൽ ആഫ്രിക്കൻ കരുത്തിനെ തകർത്ത് മൂന്നാം സ്ഥാനം. മോഡ്രിച്ചിന് വേണ്ടി ക്രൊയേഷ്യൻ പട ആഗ്രഹിച്ചത് കിരീടമായിരുന്നു. എന്നാൽ സെമിയിൽ മെസ്സിയുടെ മാജിക്ക് ആ മോഹം തകർത്തു. അതിൽ അവർ തളർന്നില്ല. ഓടിക്കളിച്ച് മൊറോക്കോയെ അവർ തളച്ചു.
ഇത്തവണ പ്രീക്വാർട്ടറിൽ ജപ്പാനെയും ക്വാർട്ടർ ഫൈനലിൽ ബ്രസീലിനേയും തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. എന്നാൽ സെമിയിൽ അർജന്റീനയോട് കാലിടറി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അർജന്റീനയുടെ ജയം. മോഡ്രിച്ച്, പെരിസിച്ച്, കോവാസിച്ച് തുടങ്ങിയ താരങ്ങളായിരുന്നു ഈ ലോകകപ്പിൽ ക്രൊയേഷ്യയുടെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയും മൊറോക്കോയും നേർക്കുനേർ വന്നിരുന്നെങ്കിലും മത്സരം സമനിലയിൽ കലാശിച്ചു. അതുകൊണ്ട് തന്നെ ലൂസേഴ്സ് ഫൈനലിനേയും ഏവരും തുല്യ ശക്തികളുടെ പോരാട്ടമായി കണ്ടു. ആ കളിയിലാണ് ക്രൊയേഷ്യ ജയിക്കുന്നത്. അവർക്കിത് ലോകകപ്പിലെ രണ്ടാം മൂന്നാം സ്ഥാനമാണ്.
യൂറോപ്പിലെ ഫുട്ബോൾ കരുത്തായി മാറുകയാണ് ഈ ലോകകപ്പോടെ ക്രൊയേഷ്യ. ക്രിസ്തുവിനുമുമ്പ് മൂന്നാംനൂറ്റാണ്ടിൽ നോർമാഡന്മാരുടെ വർഗത്തലവനും ഇലിയർ ഗോത്രനേതാവുമായിരുന്ന അഗ്ലറാൻ സ്ഥാപിച്ചതാണ് ഇന്നത്തെ ക്രോയേഷ്യ. നാടോടിക്കൂട്ടങ്ങൾ ഇതൊരു സ്ഥിരം താവളമാക്കിയതോടെ സാവധാനമതൊരു ഗ്രാമീണനഗരമായി രൂപംകൊണ്ടു. ഒന്നാംലോക യുദ്ധത്തിനുശേഷം രൂപവത്കൃതമായ യൂഗോസ്ലാവിയൻ റിപ്പബ്ലിക്കിന്റെ ഭാഗമാകുംമുമ്പ് കൊച്ചുസ്വതന്ത്രരാജ്യമായിരുന്നു. ടിറ്റോയും സ്റ്റാലിനും കൂടിയാണതിനെ തന്ത്രപൂർവം യൂഗോസ്ലാവിയയുടെ ഭാഗമാക്കിയത്. എന്നാൽ എന്നും അതൊരു പ്രശ്നസംസ്ഥാനം തന്നെയായിരുന്നു യൂഗോസ്ലാവിയക്ക്. ചരിത്രമറിയുന്ന കാലംമുതലേ ക്രൊയേഷ്യ ഈ 'ഖ്യാതി' നിലനിർത്തി. എണ്ണിയാലൊടുങ്ങാത്ത കൊച്ചുരാജ്യങ്ങളുടെയൊക്കെ അതിർത്തിയായിരുന്നു അത്. അതുകാരണം എല്ലാവർക്കും എളുപ്പം കടന്നെത്താവുന്ന ഇടവും.
ഏഴാം നൂറ്റാണ്ടിലെ പ്രബല ശക്തികളായിരുന്ന റോമാനിയൻ വംശം ഇവിടം അപഹരിച്ചെടുത്ത് മനോഹരമായ കോട്ടകളും കൊട്ടാരങ്ങളും കെട്ടിപ്പടുത്ത് ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമാക്കി. ഒമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ജർമനിയിലെ ഫ്രാങ്കൻ രാജവംശത്തിന്റെ കണ്ണ് പതിഞ്ഞതോടെ അത് ജർമൻ പ്രവിശ്യയായി. ഹംഗറിയുടെ ഭരണകർത്താക്കളായ ഡോണാവു മോണാർക്കി (ഡാന്യൂബ് ചക്രവർത്തികുടുംബം) കടന്നാക്രമിച്ചപ്പോൾ ഫ്രാങ്കന്മാരത് കൈവിട്ടു. തുടർന്നു രാജവംശങ്ങൾ മാറിമാറി തട്ടിയിരുട്ടിയിരുന്ന ക്രൊയേഷ്യ ഒരിക്കലും സമാധാനമെന്തെന്നറിഞ്ഞിരുന്നില്ല. ഒടുവിൽ മിലോസെവിച്ചിന്റെ പതനത്തോടെ 1992ൽ സ്വതന്ത്ര രാഷ്ട്രമായി. അതിന് ശേഷമാണ് ലോകകപ്പിൽ ക്രൊയേഷ്യ പന്തു തട്ടാനെത്തിയത്. കുറഞ്ഞ കാലത്തിനിടെ രണ്ടു മൂന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും.
അവിശ്വസനീയമായത് ലോകത്തിന് മുമ്പിൽ കാട്ടിയവരാണ് ക്രൊയേഷ്യ. തൊണ്ണൂറുകളിൽ എതിരാളിയുടെ യുദ്ധ തന്ത്രങ്ങളെ കൈയിലുള്ളത് വച്ച് പ്രതിരോധിച്ച് തോൽപ്പിച്ച ക്രോയേഷ്യ ഫുട്ബോളിലും ആ വഴിയിലൂടെ മുന്നേറുകയാണ്. മനധൈര്യം കൊണ്ട് അവർ വികസനത്തിൽ ലോകത്തിന് മാതൃകയായി. ലോകകപ്പ് ഫുട്ബോളിന്റെ ദോഹൻ പതിപ്പിലും ക്രൊയേഷ്യ പോരാളികളാണ്. കാനറിപടയെ അവർ മെരുക്കി. ആക്രമണത്തിന് അപ്പുറം പ്രതിരോധക്കോട്ടയിൽ ബ്രസീലെന്ന വമ്പന്മാരുടെ കിരീട പ്രതീക്ഷകളെയാണ് ക്രൊയേഷ്യ തകർത്തത്. അർജന്റീനയോട് തോറ്റ അവർ ലൂസേഴ്സ് ഫൈനലിൽ മൊറോക്കൻ കരുത്തിനെ പിടിച്ചു കെട്ടി. ക്വാർട്ടറിൽ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തിയാണ് ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ എത്തിയത്. യുറോപ്യൻ ഫുട്ബോളിന്റെ ശൈലിയും വേഗവുമായാണ് ക്രൊയേഷ്യ ഈ ലോകകപ്പിൽ നിറഞ്ഞത്.
ജനസംഖ്യ നോക്കിയാൽ ഐസ് ലൻഡും പനാമയും യുറഗ്വേയും കഴിഞ്ഞാൽ ഈ ലോകകപ്പിലെ ചെറുരാജ്യമാണ് ക്രൊയേഷ്യ. പക്ഷേ 1500 അംഗീകൃത ക്ലബുകളിലായി 13,000 ഫുട്ബോൾ താരങ്ങളുണ്ടിവിടെ. മറ്റ് രാജ്യങ്ങളുടെ ക്ലബുകളിലും ആയിരക്കണക്കിന് ക്രൊയേഷ്യൻ താരങ്ങൾ കളിക്കുന്നുണ്ട്. റൊമേനിയൻ ചക്രവർത്തിമാരുടെ സുഖവാസകേന്ദ്രമായിരുന്നു ക്രൊയേഷ്യയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കോട്ടയും കൊട്ടാരവുമൊക്കെ പണിതുയർത്തിയത് അവരാണ്. ജർമനിയിൽ നിന്നുള്ള ഫ്രാങ്കൻ രാജവംശത്തിന്റെയും ഡാന്യൂബ് ചക്രവർത്തിമാരുടെയുമൊക്കെ കൈകളിൽ ഒട്ടും ഭദ്രമല്ലാതിരുന്ന ഭൂതകാലം.
ഒന്നാംലോക മഹായുദ്ധത്തിനുശേഷം ക്രൊയേഷ്യ യുഗോസ്ലാവിയിൻ റിപ്പബ്ലിക്കിന്റെ ഭാഗമായി. സംഘർഷഭരിതമായ പതിറ്റാണ്ടുകൾക്കൊടുവിൽ 1991ൽ സ്വാതന്ത്യത്തിലേക്ക്. തൊട്ടുപിന്നാലെ സെർബിയയുമായി പോരാട്ടം. ബാൽക്കൻ യുദ്ധഭീതി നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച് ലൂക്കോ മാഡ്രിച്ച് പറയും. മൈനുകളിൽ ചവിട്ടാതിരിക്കാൻ സൂക്ഷിച്ചു ചുവടുവയ്ക്കേണ്ടിയിരുന്ന ബാല്യത്തെക്കുറിച്ചും. നിലതെറ്റി നിന്ന ആ കാലത്തിൽ നിന്ന് ക്രൊയേഷ്യ ഒരു കുതിച്ചുചാട്ടമായിരുന്നു. രാജ്യത്തിന്റെ വളർച്ചയ്ക്കൊപ്പം ഫുട്ബോളും വളർന്നു. സ്വതന്ത്രമായി ഏഴുവർഷത്തിനുശേഷം 1998 ൽ ലോകകപ്പ് സെമിഫൈനലിലെത്തി. 2018ൽ ഫൈനലിലും. വീണ്ടും മൂന്നാം സ്ഥാനം.
സ്ലോവേനിയ, ഹംഗറി, ബോസ്നിയ, സെർബിയ തുടങ്ങിയ എണ്ണമറ്റ രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന ക്രൊയേഷ്യയിലേക്ക് എത്തിപ്പെടുക പ്രയാസമല്ല. ആരെയും മോഹിപ്പിക്കുന്ന ആ മനോഹാരിത. സ്വാതന്ത്യത്തിന്റെയും സമാധാനത്തിന്റെയും വിലയെന്തെന്ന് നന്നായി മനസിലാക്കിയ ജനതമാണ് അവിടുത്തേത്. സർവമേഖലകളിലും നേടിയ പുരോഗതിയിൽ ആ രാജ്യം ഇന്ന് നിവർന്നു നിൽക്കുന്നു. അവർക്ക് കരുത്ത് പകരുന്നതാണ് ക്രൊയേഷ്യൻ ഫുട്ബോളിന്റെ 2022ലെ മൂന്നാം സ്ഥാനവും. സെർബിയയ്ക്കെതിരെ യുദ്ധത്തിൽ തീർത്ത പ്രതിരോധം തന്നെയാണ് ദോഹയിൽ കാൽപ്പന്തുകളിയിലെ കറുത്ത കുതിരകളാകാനും ക്രൊയേഷ്യ പുറത്തെടുത്ത തന്ത്രം. അവസാന ശ്വാസം വരെ പ്രതിരോധം. കിട്ടുന്ന അവസരത്തിൽ ആക്രമണവും.
Stories you may Like
- ദൗർബല്യങ്ങളെ പ്രതീക്ഷകളാക്കി ക്രൊയേഷ്യൻ പടയോട്ടം
- മൊറോക്കോയെ കീഴടക്കി, ഖത്തറിൽ നിന്നും ജയത്തോടെ ക്രൊയേഷ്യ മടങ്ങുന്നു
- പെനാൽറ്റി ഷൂട്ടൗട്ടിൽ വീണു, ബ്രസീലിനെ കീഴടക്കി ക്രൊയേഷ്യ സെമിയിൽ
- രക്ഷകനായി ലുവോകോവിച്ച്; പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ ക്വാർട്ടറിൽ
- കാനറികളെ മുട്ടുകുത്തിച്ച സേവുകൾക്ക് പിന്നിലെ മികവിന്റെ കഥ
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവർ; പരിചയമില്ലാ റോഡിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; വേഗതയിൽ വന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് മറിഞ്ഞു; മരിച്ചതു കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ
- എയർബസ് വിമാനത്തിന് യന്ത്രത്തകരാർ സംഭവിച്ചു; പിന്നാലെ എയർ ഫോഴ്സ് വിമാനം അയച്ചെങ്കിലും ലണ്ടനിലേക്ക് വഴിതിരിച്ചു വിട്ടു; പ്രധാനമന്ത്രി എത്തിയതുകൊക്കൈനുമായി അല്ലെന്ന് കാനഡ; ട്രൂഡോയുടെ ഇന്ത്യൻ യാത്രയിൽ സർവ്വത്ര ദുരൂഹത
- തട്ടിപ്പിലൂടെ പ്രതിസന്ധിയിലായ സഹകരണ സംഘത്തിന് പണം നൽകുന്നത് റിസർവ് ബാങ്കിന്റെ വായ്പാ മാർഗരേഖയ്ക്ക് എതിര്; പിണറായി സർക്കാരിന്റെ പാക്കേജിന് നബാർഡ് വക ചെക്ക്
- ഞാൻ കണ്ടുപിടിച്ച പേരിടണമെന്ന് മാതാവ്; പറ്റില്ല, ഞാൻ നിശ്ചയിച്ച പേര് തന്നെ വേണമെന്ന് പിതാവും; ഒടുവിൽ നാലു വയസുകാരിക്ക് പേരിട്ട് ഹൈക്കോടതി
- ആപ്പിൾ-സാംസങ്ങ് ആരാധകർക്ക് സന്തോഷ വാർത്ത; ഐ ഫോണും ഗാലക്സിയും 50 ശതമാനം വരെ വിലക്കുറവിൽ ഈബെയിൽ; കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ ലഭിക്കുവാൻ സാധ്യത
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഗൂഗിൾ മാപ്പ് നോക്കി കാർ ഡ്രൈവ് ചെയ്യുമ്പോൾ വഴിതെറ്റി റോഡ് അവസാനിച്ചതറിയാതെ കാർ മുന്നോട്ടെടുത്തത് പുഴയിലേക്ക് വീണു; മരിച്ച ഡോക്ടർമാർ സഹപാഠികളായ ഉറ്റസുഹൃത്തുക്കൾ; ഗോതുരുത്ത് കടൽവാതുരുത്തിൽ സംഭവിച്ചത്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- എകെജി സെന്ററിന് തൊട്ടടുത്ത ചെറിയ വളവിൽ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് പോസ്റ്റിൽ ഇടിച്ചു; സീറ്റ് ബെൽറ്റ് ഇടാതെ പുറകിലെ സീറ്റിൽ ഇരുന്ന പൊലീസുകാരന് ദാരൂണാന്ത്യം; മരിച്ചത് കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയ കുമാർ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍