നെയ്മറുടെ കരിയറിൽ പരിക്ക് വില്ലനായത് പത്തൊൻപത് തവണ; തുടർച്ചയായി ശസ്ത്രക്രിയകൾ; മൈതാനത്തുനിന്നും വിട്ടുനിന്നത് 750 ദിവസം; പ്രധാന കാരണം കളി ശൈലി; പ്രതിരോധ നിരയെ മറികടന്ന് ബോക്സിലേക്കു കുതിക്കാൻ നടത്തുന്ന പ്രയത്നം റിസ്കെന്ന് വിദഗ്ദ്ധർ; നോക്കൗട്ടിൽ സുൽത്താൻ ബൂട്ടണിയുമെന്ന പ്രതീക്ഷയിൽ ബ്രസീൽ ആരാധകർ

സ്പോർട്സ് ഡെസ്ക്
ദോഹ: ഖത്തർ ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റതോടെ ബ്രസീലിയൻ സൂപ്പർതാരം നെയ്മർ വിശ്രമത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ശേഷിക്കുന്ന സ്വിറ്റ്സർലൻഡിനെതിരായ മത്സരവും പിന്നാലെ കാമറൂണിനെതിരായ അവസാന മത്സരവും നെയ്മറിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. നോക്കൗട്ട് റൗണ്ടിൽ നെയ്മർ കളിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ.
പരിക്ക് ഭേദമായി വരുന്നതായി സൂചിപ്പിച്ച് നെയ്മർ പങ്കുവച്ച ചിത്രങ്ങൾ എന്നാൽ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സെർബിയൻ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്റെ ടാക്ലിംഗിലാണ് നെയ്മറുടെ കാൽക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആർഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനറികൾ തോൽപിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോൽപിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയൻ മോഹങ്ങൾക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നൽകുന്നത്.
നെയ്മറുടെ പരിക്ക് ഗുരുതരമാണെന്നും ഭേദമാകാൻ ഏറെസമയം വേണ്ടിവരുമെന്നും പറയുന്നവരുണ്ട്. എന്നാൽ കടുത്ത ബ്രസീലിയൻ ആരാധകർ ഈ വാദങ്ങളെല്ലാം തള്ളിക്കളയുകയാണ്. ബ്രസീലിയൻ ടീമിന്റെ സുൽത്താനായ നെയ്മർ നോക്കൗട്ട് റൗണ്ടിൽ മടങ്ങിയെത്തും എന്ന് കാനറി ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.
പരിക്കിന് പിന്നാലെ ആരാധകരെ ആശ്വസിക്കുന്ന കുറിപ്പുമായി നെയ്മർ സാമൂഹ്യമാധ്യമങ്ങളിൽ രംഗത്തെത്തിയിരുന്നു. 'എന്റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പിൽ. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാൽ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാൻ എന്റെ രാജ്യത്തെയും സഹതാരങ്ങളെയും സഹായിക്കാൻ എല്ലാ പരിശ്രമവും നടത്തും. എതിരാളികൾ എന്നെ കീഴ്പ്പെടുത്താൻ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാൻ തളരില്ല. അസാധ്യമായ ദൈവത്തിന്റെ മകനാണ് ഞാൻ. എന്റെ വിശ്വാസം അനന്തമാണ്'- എന്നുമായിരുന്നു നെയ്മറുടെ വാക്കുകൾ.
Neymar shows his injuried ankle on Instagram ???????????????? #Qatar2022 pic.twitter.com/VemjXu3VEM
— Fabrizio Romano (@FabrizioRomano) November 26, 2022
സമകാലിക ഫുട്ബോളിൽ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒപ്പം ചേർത്തുവയ്ക്കുന്ന പേരാണ് ബ്രസീലിയൻ താരം നെയ്മറിന്റേത്. ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്ന് 2013ൽ റെക്കോർഡ് തുകയ്ക്ക് സ്പെയിൻ ക്ലബ് ബാർസിലോനയിൽ എത്തുമ്പോൾ നെയ്മറിനു പ്രായം 21. അവിടെനിന്ന് അതിലും വലിയ തുകയ്ക്ക് 2018ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ.
നിലവിൽ പിഎസ്ജിയിൽ നെയ്മറിന്റെ പ്രതിവാര പ്രതിഫലം ഏകദേശം 6 കോടി രൂപയാണ്. പക്ഷേ, നേട്ടങ്ങളുടെ കണക്കിൽ മെസ്സി, ക്രിസ്റ്റ്യാനോ നിരയിലേക്ക് ഇന്നും നെയ്മർ എത്തിയിട്ടില്ലെങ്കിൽ അതിനു പ്രധാന കാരണം അടിക്കടി സംഭവിക്കുന്ന പരിക്ക് തന്നെയാണ്.
പരിക്കുമൂലം നെയ്മർ മൈതാനത്ത് നിന്നും ഇതുവരെ വിട്ടു നിന്നത് 750 ദിവസമാണ്. പരിക്കേറ്റത് 38 തവണ. ആകെ നഷ്ടമായത് 133 മത്സരങ്ങൾ. ബാർസിലോനയിൽ കളിക്കുമ്പോൾ പരിക്കേറ്റത് 9 തവണ. നഷ്ടമായത് 29 മത്സരങ്ങൾ. പിഎസ്ജിയിൽ 27 തവണ പരിക്കേറ്റു; 104 മത്സരങ്ങൾ കളിച്ചില്ല. ബ്രസീൽ ജഴ്സിയിലെ കളിക്കിടെ 2 തവണ പരിക്കേറ്റു പുറത്തായി. 2014 ലോകകപ്പിൽ ക്വാർട്ടർ മത്സരത്തിനിടെ നടുവിനു പരിക്കേറ്റ് പുറത്തായത് ടീമിന്റെ കിരീട മോഹങ്ങൾക്ക് തന്നെ തിരിച്ചടിയായി. സെമിയിൽ ജർമ്മനിക്ക് മുന്നിൽ പിടിച്ചുനിൽക്കാതെ ബ്രസീൽ കീഴടങ്ങുമ്പോൾ കണ്ണീരോടെ താരം നിസഹായനായി നോക്കി നിൽക്കേണ്ടി വന്നിരുന്നു.
പരിക്കേറ്റ് തുടർച്ചയായി 10 ദിവസത്തിന് മുകളിൽ നെയ്മറിനു വിട്ടു നിൽക്കേണ്ടി വന്നത് 19 തവണയാണ്. 2014 ജനുവരിയിൽ ബാർസിലോനയിൽ എത്തിയ ശേഷം കണങ്കാലിനു പരിക്കേറ്റ് വിട്ടുനിന്നത് 32 ദിവസമാണ്. ഈ പരിക്കിനാണ് ആദ്യമായി ശസ്ത്രക്രിയ വേണ്ടിവന്നത്. 2014 ജൂലൈയിൽ വീണ്ടും പരിക്കേറ്റു. ലോകകപ്പിൽ കൊളംബിയയ്ക്ക് എതിരായ മത്സരത്തിനിടെ നടുവിനു പരിക്കേറ്റു. 30 ദിവസം പുറത്തിരിക്കേണ്ടി വന്നു. 2018 ഫെബ്രുവരിയിൽ പിഎസ്ജിയിൽ എത്തിയ ശേഷം വീണ്ടും സാരമായ പരിക്കേറ്റു. തുടയ്ക്കു പരിക്കേറ്റ് പുറത്തിരുന്നത് 90 ദിവസമാണ് 16 കളികൾ നഷ്ടമായി.
2019 ജനുവരിയിൽ വീണ്ടും പരിക്ക് വില്ലനായെത്തി. 85 ദിവസം വിശ്രമിക്കേണ്ടി വന്നു. 18 മത്സരങ്ങളിൽ ഇറങ്ങിയില്ല. 2019 ജൂണിൽ കണങ്കാലിനു പരിക്കേറ്റ് 63 ദിവസം വിശ്രമിച്ചു. 2021 നവംബറിൽ കണങ്കാലിനു പരിക്കേറ്റ് പുറത്തായത് 73 ദിവസമാണ്. 12 മത്സരങ്ങൾ കളിച്ചില്ല.
ബാർസിലോനയിൽ വച്ച് 2013 - 14 സീസണിൽ കണങ്കാലിനു പരിക്കേറ്റെങ്കിലും വേദന വകവയ്ക്കാതെ നെയ്മർ കളിച്ചു. പിന്നീട് പരിക്ക് ഗുരുതരമായപ്പോൾ ശസ്ത്രക്രിയ നടത്തി. എന്നാൽ ശസ്ത്രക്രിയ വിജയകരമായില്ല. മാസങ്ങൾക്കു ശേഷം വീണ്ടും കണങ്കാലിനു പരിക്കേറ്റു. 2018ൽ പിഎസ്ജിക്കായി കളിക്കുമ്പോൾ കണങ്കാലിനു പരിക്കേറ്റു സ്പെയിൽ നടത്തിയ ശസ്ത്രക്രിയയും വിജയകരമായില്ല. മാസങ്ങൾക്കു ശേഷം വീണ്ടും അതേ പരിക്ക് വില്ലനായി.
നെയ്മറിന്റെ കളിശൈലി തന്നെയാണ് പരിക്കിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത്. പന്ത് കാലിൽ നിയന്ത്രിച്ച ശേഷം എതിരാളിയെ തന്റെ സ്കില്ലിലൂടെ പരാജയപ്പെടുത്തുന്ന രീതിയാണു പരിക്ക് ക്ഷണിച്ചു വരുത്തുന്നത്. ഈ കളിക്കിടെ നെയ്മർ ഫൗൾ ചെയ്യപ്പെടുന്നതു പതിവാണ്.
പ്രതിരോധ നിരയെ മറികടന്ന് ബോക്സിലേക്കു കുതിക്കാൻ നെയ്മർ നടത്തുന്ന ഈ പ്രയത്നം 'റിസ്ക്' ആണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.തുടർച്ചയായി ശസ്ത്രക്രിയകൾ വേണ്ടി വന്നതും പരിക്ക് ആവർത്തിക്കപ്പെടാൻ കാരണം. കണങ്കാലിലെ പരിക്കിനു പിന്നിൽ പാരമ്പര്യവും ഘടകമാണെന്നു വിശദീകരണമുണ്ട്. ഫുട്ബോൾ താരമായിരുന്ന നെയ്മറിന്റെ പിതാവിനും തുടർച്ചയായി കണങ്കാലിനു പരിക്കേറ്റിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- പോളണ്ടിൽ വീണ്ടും മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; കൊലപാതകം ജോർദാൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ; ഒപ്പമുണ്ടായിരുന്ന നാല് മലയാളികൾക്ക് പരിക്ക്; സൂരജ് പോളണ്ടിലെത്തിയത് അഞ്ചുമാസങ്ങൾക്ക് മുൻപ്
- ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സഫീനയും മക്കളും തിരിച്ചെത്തിയത് രാത്രി 12 ഓടെ; പുലർച്ചെ കണ്ടത് വീടിന്റെ മുകൾനിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ യുവതിയുടെയും പിഞ്ചു മക്കളുടെയും മൃതദേഹങ്ങൾ; സമീപത്ത് മണ്ണെണ്ണ കുപ്പികളും സൂക്ഷിച്ച കവറും കണ്ടെത്തി; കുന്നംകുളം പന്നിത്തടത്തെ ദാരുണ സംഭവത്തിന്റെ നടുക്കത്തിൽ വിറങ്ങലിച്ചു നാട്ടുകാർ
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- മരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻ
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വിമർശനങ്ങളിൽ ഗണേശ് ലക്ഷ്യമിടുന്നത് മന്ത്രി റിയാസിന്റെ ഇമേജ് തകർക്കൽ; പത്രസമ്മേളനത്തിലും സർക്കാരിനെ കടന്നാക്രമിക്കുന്ന ഇടതു നേതാവ്; പത്തനാപുരം എംഎൽഎയോട് സിപിഎമ്മിന് കടുത്ത അതൃപ്തി; അടുത്ത എൽഡിഎഫിൽ താക്കീത് ചെയ്തേയ്ക്കും; ഗണേശിന്റെ പ്രസംഗങ്ങളെ നിരീക്ഷിക്കാനും തീരുമാനം; ഗണേശിനെ പിണറായി മന്ത്രിയാക്കില്ലേ?
- ഫിലിപ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കോഴികൾ വിളിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ കണ്ടത് കോഴികളെ അടിച്ചുകൊല്ലുന്ന പുലിയെ; വലയിൽ കൈ കുടുങ്ങിയപ്പോൾ അക്രമാസക്തത തീർന്നു; ആറു മണിക്കൂറിന് ശേഷം രക്തം വാർന്ന് പുലി ചത്തു; മണ്ണാർക്കാട് മേക്കളപ്പാറയിൽ സംഭവിച്ചത്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- കൊടിസുനിയെ പിടിച്ചതിന്റെ ദേഷ്യത്തിന് പിണറായി സർക്കാർ മൂലയ്ക്ക് ഒതുക്കിയ കുറ്റാന്വേഷന് അർഹതയുടെ അംഗീകാരം; കാബിനറ്റ് സെക്രട്ടേറിയറ്റിൽ സീനിയർ എക്സിക്യുട്ടീവ് കേഡറിൽ ഡയറക്ടറുടെ റാങ്കിൽ മോദിയെ നിയമിച്ചതിന് പിന്നാലെ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും; ഐ ജി അനൂപ് കുരുവിള ജോൺ അംഗീകരിക്കപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്