മധ്യനിരയിൽ ഒരു ചരടിൽ കോർത്ത മുത്ത് പോലെ പ്രതിരോധ നിരയെ വിന്യസിച്ച് ഓഫ് സൈഡ് ട്രാക്കിൽ കുടുക്കിയത് ദുർബ്ബലരായ സൗദി; ഹാഫ് ലൈനിൽ നിന്ന് നിരന്തരം മുന്നോട്ട് കുതിച്ചാൽ ജയിച്ച് കയറാമെന്ന് പഠിച്ചത് മെക്സിക്കൻ വിജയത്തിൽ; മെസിക്കൊപ്പം മിന്നൽ പിണറുപോലെ ആക്രമിക്കുന്ന ഡീ മരിയ; മിശിഹയ്ക്ക് പിഴച്ചാലും ജയിക്കാം! പോളണ്ടിനെ അർജന്റീന തോൽപ്പിച്ചത് ടീം മികവിൽ; ലാറ്റിൻ അമേരിക്കൻ സൗന്ദര്യം ഖത്തറിൽ കുതിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ദോഹ: കളം നിറഞ്ഞു കളിക്കാതെ ചുളുവിൽ ഗോൾ നേടാനായിരുന്നു നീലപ്പടയുടെ ആദ്യ കളിയിലെ ലക്ഷ്യം. എതിരാളിയുടെ പ്രതിരോധത്തിലെ വീഴ്ചകളിൽ നിന്ന് ലോങ് പാസിൽ നിന്ന് പന്തുമായി മുന്നേറി ഗോൾകീപ്പറെ കബളിപ്പിക്കുന്ന തർക്കം പാർത്തുള്ള ആക്രമങ്ങൾ. ക്യാപ്ടൻ മെസിയെ വളഞ്ഞിട്ട് പടിക്കുമ്പോൾ കിട്ടുന്ന അവസരങ്ങൾ മുതലാക്കിയുള്ള ജയം. ഇതാണ് സൗദി അറേബ്യയെന്ന ഏഷ്യൻ ടീമിന മുമ്പിൽ പൊളിഞ്ഞത്. ഓഫ് സൈഡ് ട്രാപ്പിൽ സൗദി വലയിൽ വീണ പന്തുകളെ ഗോളല്ലാതെയാക്കി. കൗണ്ടർ അറ്റാക്കിലൂടെ ഗോളും നേടി. ഇതോടെ ദോഹയിലെ ഉദ്ഘാടനത്തിൽ അർജന്റീന കരിഞ്ഞു വാടി. പുതിയ കളി നിയമങ്ങളും വീഡിയോ ചെക്കും ലാറ്റിൻ അമേരിക്കൻ ശൈലിയിലേക്ക് അർജന്റീനയെ മടക്കി. അങ്ങനെ അടുത്ത രണ്ടു കളിയിലും ജയം. കുറിയ പാസുകളിലൂടെ നിരന്തര ആക്രമങ്ങൾ മെസിപ്പട നടത്തി. അങ്ങനെ വലിയ ദുരന്തം ഒഴിവാക്കി. പ്രീ ക്വാർട്ടറിലേക്ക് ടീം മുന്നേറി.
പെനാൽട്ടി കിക്കിൽ സൂപ്പർ താരം ലെയണൽ മെസിക്ക് പിഴച്ചിട്ടും കളിയുടെ താളബോധം അർജന്റീനയ്ക്ക് നഷ്ടമായില്ല. മെസിയുടെ പിഴവിലും ജയം മാറുന്നില്ലെന്ന് ഉറപ്പിക്കുകയാണ് അർജന്റീന. അതു തന്നെയാണ് പ്രീ ക്വാർട്ടറിൽ ഈ ടീമിന് മനോ ധൈര്യം കൂട്ടുന്നതും. ടീമായി കളിക്കാൻ സ്കലോണിയുടെ ടീം പഠിച്ചിരിക്കുന്നു. അങ്ങനെ രണ്ടു ഗോൾ വിജയവുമായി അർജന്റീന ഗ്രൂപ്പ് ജേതാക്കളായി മുന്നേറുന്നു. സൗദിയ്ക്കെതിരായ പരാജയം ഇനി അർജന്റീനയുടെ ആരാധകർക്ക് മറക്കാം. ഒത്തിണക്കമുള്ള ടീമായി അർജന്റീന മാറുന്നു. ഗ്രൂപ്പ് സിയിൽ നിന്ന് പോളണ്ടും അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നു. മെച്ചപ്പെട്ട ഗോൾ ശരാശരിയിൽ മെകിസികോയെ മറികടന്നാണ് ഗ്രൂപ്പ് സിയിലെ രണ്ടാം ടീമായി പോളണ്ട് മാറിയത്. അങ്ങനെ അവസാന കളിയിൽ അർജന്റീനയോട് തോറ്റ ടീമും പ്രി ക്വാർട്ടറിൽ എത്തുന്നു.
ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ ശക്തി കളി മികവിനൊപ്പം തന്ത്രങ്ങളിലെ കരുത്തുമാണ്. എതിരാളിയെ വകവയ്ക്കാതെ നിരന്തര ആക്രമണങ്ങൾ. കവിത പോലെ പിറക്കുന്ന ഗോളുകൾ. ഇതെല്ലാം ടീം മികവിലൂടെ നേടുന്ന വിജയമായി അവിടെ മാറും.രണ്ടാം മത്സരത്തിൽ മെക്സികോയ്ക്കെതിരെ അർജന്റീന നേടിയത് ഈ മൂന്ന് ഘടകങ്ങൾ ചേരുന്ന വിജയമായിരുന്നു. ആദ്യ പകുതിയിൽ എതിരാളിയുടെ കരുത്തും പോരായ്മയും തിരിച്ചറിയുന്നു. ഇടവേളയിൽ തന്ത്രമൊരുക്കി അവസാന പകുതിയിൽ നിരന്തര ആക്രമണം. അതാണ് മെക്സികോയ്ക്കെതിരെ നടത്തിയ മിന്നൽ പ്രകടനം പോലെ പോളണ്ടിനെതിരേയും അർജന്റീന നടപ്പാക്കിയത്. സൗദി അറേബ്യയാണ് ഗ്രൂപ്പിലെ ദുർബ്ബലർ. അവർക്കെതിരെ തകർന്ന ടീം മെകസികോയ്ക്കും പോളണ്ടിനുമെതിരെ പോരാട്ടമികവിന്റെ സൂപ്പർ ടീമായി. അക്രമങ്ങൾക്കൊപ്പം പ്രതിരോധവും ഈ കളികളിൽ കോട്ട പോലെ ഉറച്ചു. തുടർച്ചയായി തോൽവിയറിയാത്ത 36 കളികളുമായി ദോഹയിലെത്തിയ അർജന്റീന അരാധകരിൽ കൂടുതൽ പ്രതീക്ഷയാവുകയാണ്.
മെസിയെന്ന ഒറ്റപ്പേരാണ് അർജന്റീനയുടെ കരുത്ത്. എന്നാൽ കളി ജയിക്കാൻ അതുമാത്രം പോര. പോളണ്ടിനെതിരെ പെനാൽട്ടി കിക്ക് ആരാധകരുടെ മിശിഹ നഷ്ടമാക്കി. പക്ഷേ ആ ഇടംകലാടിക്ക് ഗോൾ നേടാനുള്ള കരുത്ത് എപ്പോൾ വേണമെങ്കിലും പുറത്തെടുക്കാൻ കഴിയും. മെക്സികോയെ തകർത്ത 25 വാര അകലെ നിന്നുള്ള ആ ഷോട്ടിൽ ഇതിഹാസ താരം പറഞ്ഞു വച്ചത് അതാണ്. ആ മാജിക്കൽ ഗോളാണ് അർജന്റീനയെ ലോകകപ്പിലേക്ക് തിരിച്ചു കൊണ്ടു വന്നത്. മെസിക്കൊപ്പം വിംഗുകളിൽ നിന്ന് മുന്നേറി അത്ഭുതം കാട്ടുന്ന ഡീ മരിയയും എതിരാളികളുടെ പ്രതിരോധകോട്ടയ്ക്ക് വെല്ലുവിളിയാകുന്നു. മെക്സികോയ്ക്കെതിരേയും പോളണ്ടിനെതിരേയും ഓടി കളിക്കുന്ന ഡീ മരിയ അർജന്റീനയുടെ കരുത്തായി മാറി. കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് കപ്പുയർത്താനായത് മെസിയുടേയും ഡീ മരിയയുടേയും കൂട്ടായ ആക്രമണത്തിലൂടെ ആയിരുന്നു. ആ മികവിൽ മറ്റ് താരങ്ങൾ ഗോൾ നേടുന്നു. അങ്ങനെ അർജന്റീന ടീമായി മാറുന്നു. ഖത്തറിലെ അവസാന രണ്ടു കളിയിലും ഇതു തന്നെയാണ് കണ്ടത്.
മൂന്ന് കളികളിൽ നിന്ന് അഞ്ച് ഗോളുകൾ അർജന്റീന നേടുന്നു. അതിൽ രണ്ടെണ്ണം മെസിയുടെ വക. ബാക്കി മൂന്ന് ഗോളുകൾ മൂന്ന് പേർ നേടിയതാണ്. ഡി മരിയ ഗോൾ അസിസ്റ്റുകൾക്ക് വഴിവയ്ക്കുന്ന താരമായി മാറുന്നു. മെസിയെ എതിരാളിയുടെ പ്രതിരോധം വളയുമ്പോൾ കിട്ടുന്ന ആനുകൂല്യം മറ്റ് താരങ്ങൾ ഗോളുകളാക്കി മാറ്റുന്നു. ഇതിന് കാരണം മെക്സികോയ്ക്കെതിരെ മെസി നേടിയ മാജിക്കൽ ഗോളാണ്. പോസ്റ്റിലേക്ക് ചെറിയ പഴുതു കിട്ടിയാൽ പോലും മെസിയുടെ ഇടങ്കാലൻ ഷോട്ടുകൾ ഗോളുതിർക്കുമെന്ന തിരിച്ചറിവാണ് എതിരാളികൾക്ക് മെക്സികോയ്ക്കെതിരായ മത്സരം നൽകിയത്. അതുകൊണ്ട് തന്നെ പോളണ്ട് കൂടുതൽ ശ്രദ്ധ മെസിക്ക് നൽകി. ഇതിന്റെ ആനുകൂല്യം മറ്റ് താരങ്ങളുടെ ഗോളുകളിൽ നിഴലിക്കുന്നുമുണ്ട്. പെനാൽട്ടി ബോക്സിൽ മെസിയെ വളയാതെ നിൽക്കാൻ പോളണ്ടിനായില്ല. മധ്യനിരയിൽ മാത്രം കളിയൊതുക്കാതെ പെനാൽട്ടി ബോക്സിലേക്ക് കുതിക്കുന്ന ടീമായി മെസിപ്പട മാറുകയാണ്.
മെസ്സിയുടെ അർജന്റീനയെ ഖത്തറിലെ ലോകകപ്പ് വേദിയിൽ സൗദിഅറേബ്യ തോൽപ്പിക്കുക.... കിനാവല്ല... ലുസൈൽസ് സ്റ്റേഡിയത്തിലെ പതിനായിരങ്ങളും സ്ക്രീനുകളിൽ ലക്ഷങ്ങളും കണ്ടതാണ്.... മധ്യനിരയിൽ പ്രതിരോധക്കോട്ട കെട്ടി... ഒരു ചരടിൽ കോർത്ത് മുത്ത് പോലെ പ്രതിരോധ നിരയെ വിന്യസിച്ചു.... മെസ്സിയുടേതുൾപ്പടെ മൂന്ന് ഗോളുകളാണ് സൗദി ഓഫ്സൈഡ് പൂട്ടിട്ട് തടഞ്ഞത്.. അനാസായ വിജയം തേടിയെത്തിയ മെസ്സിയെയും കൂട്ടരെയും വീഴ്ത്തിയത് സൗദി അറേബ്യയുടെ ഈ ടാക്റ്റികൽ ഗെയിമായിരുന്നു. ഫ്രഞ്ചുകാരനായ കോച്ച് ഹെർവേ റെനാർഡ് സൗദിയുടെ ആവനാഴിയിൽ രാകിവെച്ച ആയുധങ്ങൾ നല്ല മൂർച്ചയുള്ളതാണെന്ന് മെസ്സിയും കൂട്ടരും തിരിച്ചറിയുകയായിരുന്നു. അതുകൊണ്ട് തന്നെ അടുത്ത കളികളിൽ മധ്യനരിയിൽ നിന്ന് അവർ മുമ്പോട്ട് കുതിച്ചു. പിന്നീടുള്ള ഗോളുകളിൽ എല്ലാം ഈ മാറ്റം പ്രതിഫലിച്ചു.
പോളണ്ടിനെതിരായ നിർണ്ണായക അവസാന മത്സരത്തിൽ ആക്രമണം മാത്രമായിരുന്നു അർജന്റീന ആവനാഴിയിൽ കരുതിയത്. മെക്സിക്കോക്കെതിരായ വിജയം ടീമിന് വലിയ ഊർജം പകർന്നതായും വിജയത്തിന് വേണ്ടി പോരാടുമെന്നും കോച്ച് ലയണൽ സ്കലോണി പറഞ്ഞിരുന്നു. പോളണ്ട് മികച്ച ടീമാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും പ്രതിരോധനിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസും വ്യക്തമാക്കി. മെക്സിക്കോക്കെതിരെ ഗോൾ നേടുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്ത എൻസോ ഫെർണാണ്ടസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയും ടീമിന് ഊർജ്ജം കൂട്ടി. പ്രതിരോധത്തിന് കാര്യമായ ഊന്നൽ നൽകിയുള്ള കളി ശൈലി കോച്ച് സ്കലോണി മറക്കുകയും ചെയ്തു. അവസാന പതിനാറിലെത്താൻ പോളണ്ടിന് സമനില മാത്രം മതിയായിരുന്നു. അതിനാൽ തന്നെ പ്രതിരോധത്തിലൂന്നിയുള്ള ശൈലിയാകും പോളണ്ടും പിന്തുടരുകയെന്ന് തിരിച്ചറിഞ്ഞിട്ടും നിരന്തര ആക്രമണങ്ങൾ അവർ നടത്തി. അതാണ് വിജയമായതും.
മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് അർജന്റീന ആക്രമണ ഫുട്ബോളാണ് അഴിച്ചുവിട്ടത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ലയണൽ മെസ്സിയുടെ ഗോൾപോസ്റ്റിലേക്കുള്ള ഷോട്ട് ഗോൾകീപ്പർ സിസ്നി കൈയിലൊതുക്കി. പത്താം മിനിറ്റിൽ മെസ്സിയുടെ ഉഗ്രൻ ഷോട്ട് ഗോൾകീപ്പർ സിസ്നി തട്ടിയകറ്റി. 17-ാം മിനിറ്റിൽ അർജന്റീനുടെ അക്യൂനയുടെ ഷോട്ട് പോളിഷ് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ലക്ഷ്യത്തിലേക്ക് വെടിയുതിർത്തെങ്കിലും ഗോൾകീപ്പർ സെസ്നി അത് തട്ടിയകറ്റി റീബൗണ്ട് ആയ പന്ത് സ്വീകരിച്ച അക്യൂനയുടെ ഉഗ്രൻ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 33-ാം മിനിറ്റിൽ ഏയ്ഞ്ജൽ ഡി മരിയയുടെ തകർപ്പൻ കോർണർ കിക്ക് മഴവില്ല് പോലെ വളഞ്ഞ് വലയിലേക്ക് വീഴാനൊരുങ്ങിയെങ്കിലും സെസ്നിയുടെ കൃത്യമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി. 36-ാം മിനിറ്റിൽ അൽവാരസിന്റെ ഗോളെന്നുറച്ച അപകടകരമായ ഷോട്ട് സെസ്നി അത്ഭുതകരമായി രക്ഷപ്പെടുത്തിയെടുത്തു.
36-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സൂപ്പർ താരം ലയണൽ മെസ്സിയെ ഗോൾകീപ്പർ സെസ്നി ഫൗൾ ചെയ്തതിനെത്തുടർന്ന് വാറിന്റെ സഹായത്തോടെ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ കിക്കെടുത്ത സൂപ്പർ താരത്തിന് പിഴച്ചു. മെസ്സിയുടെ ഗോൾ പോസ്റ്റിന്റെ വലതുഭാഗത്തേക്കുള്ള അതിശക്തമായ ഷോട്ട് അത്ഭുതകരമായി സെസ്നി തട്ടിയകറ്റി. 2022 ലോകകപ്പിലെ ഏറ്റവും മികച്ച സേവുകളിലൊന്നാണിത്. പിന്നാലെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനയ്ക്ക് ആദ്യ പകുതിയിൽ ഗോൾ മാത്രം നേടാനായില്ല. പക്ഷേ രണ്ടാം പകുതിയിൽ കളി മാറി. രണ്ടാം പകുതിയിൽ അലെക്സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. നഹുവൽ മൊളീനയുടെ അസിസ്റ്റിൽനിന്നായിരുന്നു അലിസ്റ്ററുടെ ഗോൾ. അർജന്റീനയുടെ രണ്ടാം ഗോളിന് അസിസ്റ്റ് നൽകിയത് എൻസോ ഫെർണാണ്ടസ്.
ഈ മത്സരത്തിന് മുമ്പ് ഇരുടീമും നേർക്കുനേർ കളിച്ചതു 11 തവണ. 6 തവണ ജയം അർജന്റീനയ്ക്കൊപ്പം. 3 തവണ പോളണ്ട് ജയിച്ചു. 2 മത്സരം സമനിലയായി. അർജന്റീന: ആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരായ അട്ടിമറി തോൽവിക്കു ശേഷം മെക്സിക്കോയ്ക്കെതിരെ 20നു ജയം. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പ്രതിരോധനിര രണ്ടാം മത്സരത്തിൽ ഫോമിലായി. മെസ്സിയും എയ്ഞ്ചൽ ഡി മരിയയും ചേർന്നു നടത്തുന്ന മുന്നേറ്റത്തിന് അപ്പുറമുള്ള രഹസ്യായുധങ്ങൾ ടീമിനുണ്ടെന്ന് പോളണ്ടിനെതിരായ കളി തെളിയിച്ചു. മെസിയുടേയും ഡി മരിയയുടേയും അസിസ്റ്റില്ലെങ്കിലും ഗോൾ നേടുന്ന ടീമായി അവർ മാറുകയാണ്. അതുകൊണ്ട് തന്നെ നോക്കൗട്ടിലും അർജന്റീനിയൻ ആർപ്പുവിളികളുടെ കരുത്തു കൂടും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്