ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് താമസം മാറ്റി; ജൂനിയർ ടീമിൽ കളിച്ച് ഇംഗ്ലീഷ് ആരാധകരുടെ മനം കീഴടക്കിയെങ്കിലും ചേർന്നത് ജർമ്മൻ ടീമിൽ; ജർമ്മനിയുടെ ആവേശമായ 19 കാരൻ ജമാൽ മുസ്യാലയുടെ കഥ

സ്പോർട്സ് ഡെസ്ക്
ദോഹ: ഇടത്തരം ശരീരഘടനയും നിഷ്കളങ്കമായ മുഖവുമുള്ള ജമാൽ മുസ്യാല 2022 ലോകകപ്പിലെ ജർമ്മൻ താരമാകുമെന്ന് രണ്ട് വർഷം മുൻപ് വരെ ആരും കരുതിയിരുന്നില്ല. 2020-ൽ യൂറോപ്യൻ ഫുട്ബോളിലെ അതികായന്മാരിൽ ഒന്നായ ബയേൺ മ്യുണിക്കിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയായിരുന്നു ജമാൽ എന്ന യൂറോപ്യൻ താരത്തിന്റെ ഉദയം ഫുട്ബോൾ പ്രേമികൾ കണ്ടുതുടങ്ങിയത്. ഇന്നലെ, ജപ്പാനെതിരെ പന്തുരുട്ടി ജർമ്മനി അവരുടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ, ആ ഫുട്ബോൾ നൈപുണ്യം അതിന്റെ പൂർണ്ണതയിലെത്തുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ബെയേൺ മ്യുണിക്കിനായി ഒൻപത് ഗോൾ നേടുകയും, ഗോളിന് കാരണമാകുന്ന ആറ് പാസ്സുകൾ നൽകുകയും ചെയ്ത ഈ 19 കാരൻ ലോകകപ്പിൽ ജർമ്മനിയുടെ പ്രധാന പടക്കുതിരയാവുകയാണ്. അദ്ദേഹത്തിന്റെ വേഗതയും, പാസ്സിംഗിലെ കൃത്യതയും അതുപോലെ സ്കോർ ചെയ്യുവാനുള്ള കഴിവുമെല്ലാം മുൻ ജർമ്മൻ ലോഥർ മത്തേവൂസുമായും അർജന്റീനറ്റ് ഫുട്ബോൾ ദൈവം ലിയോണൽ മെസ്സിയുമായുമൊക്കെ അദ്ദേഹത്തെ താരതമ്യം ചെയ്യുന്നിടം വരെ എത്തി.
ഏഴുവയസ്സ് മാത്രമുള്ളപ്പോൾ കുടുംബത്തോടൊപ്പം ജർമ്മനിയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയതായിരുന്നു മുസ്യാല. ജൂനിയർ ടീമിനു വേണ്ടി കളിച്ച് ഇംഗ്ലീഷ് ആരാധകരുടെ ഹൃദയത്തിൽ ഒരിടം നേടിയതിനു ശേഷമായിരുന്നു ജമാൽ ബയേണിലേക്ക് 2019 ൽ പോകുന്നത്. ഇംഗ്ലണ്ട് സൂപ്പർ താരം ജ്യുഡ് ബെല്ലിങ്ഹാമുമായി അടുത്ത സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്ന ജമാൽ പക്ഷെ താന്റെ ജന്മനാടിനു വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അത് ഇംഗ്ലണ്ടിനേറ്റ ഒരു കനത്ത തിരിച്ചടി കൂടിയായിരുന്നു.
അത് എളുപ്പത്തിൽ എടുക്കാവുന്ന ഒരു തീരുമാനമായിരുന്നില്ല എന്ന് ജമാൽ പിന്നീട് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ഹൃദയം ജർമ്മനിക്കു വേണ്ടിയും ഇംഗ്ലണ്ടിനു വേണ്ടിയും മിടിക്കുന്നു എന്നായിരുന്നു അദ്ദെഹം പറഞ്ഞത്. ജമാൽ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി ഇംഗ്ലീഷ് പരിശീലകൻ സൗത്ത്ഗെയ്റ്റും സമ്മതിച്ചിട്ടുണ്ട്. പക്ഷെ ബയേൺ മ്യുണിക്കിൽ കളിക്കുമ്പോൾ, ജർമ്മൻ കളിക്കാർക്കിടയിൽ ജീവിക്കുമ്പോൾ അത് അസാധ്യമാണെന്ന് അറിയുകയും ചെയ്യാമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
തന്റെ കൗമാരകാലത്തെ ഇംഗ്ലീഷ് ഫുട്ബോൾ അനുഭവങ്ങളാണ് സർഗാത്മകമായ ഒരു ഫുട്ബോൾ തന്നിൽ വളർത്തിയതെന്ന് ജമാൽ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. മെസ്സിയുമായി താരതമ്യം ചെയ്യപ്പെടുക എന്നത് ഒരു ബഹുമതിയായി കണക്കാക്കുന്നു എന്നും ജമാൽ പറഞ്ഞു. ഇംഗ്ലണ്ടിൽ പഠിക്കാൻ ജർമ്മനിയിൽ ഉള്ളതിനേക്കാൾ ഏറെയുണ്ടെന്ന് പറഞ്ഞ ജമാൽ,താൻ ഇംഗ്ലണ്ടിൽ നിന്നും പഠിച്ചതെല്ലാം തന്നോടൊപ്പം എന്നുമുണ്ടാകുമെന്നും പറഞ്ഞു.
നൈജീരിയൻ വംശജനായ പിതാവിന്റെയും ജർമ്മൻ കാരിയായ മാതാവിന്റെ മകനായി സെൻട്രൽ ജർമ്മനിയിലെ ഫുൽഡയിൽ ആയിരുന്നു ജമാലിന്റെ ജനനം. ഏഴു വയസ്സുള്ളപ്പോഴായിരുന്നു മാതാപിതാക്കൾക്കൊപ്പം സൗത്താംപ്ടണിലേക്ക് മാറുന്നത്. അമ്മയുടെ യൂണിവേഴ്സിറ്റി പഠനവുമായി ബന്ധപ്പെട്ടായിരുന്നു അവർ ഇംഗ്ലണ്ടിൽ എത്തുന്നത്. ഒരു പ്രാദേശിക ഫുട്ബോൾ ക്ലബ്ബിനായുള്ള അന്വേഷണം ജമാലിന്റെ പിതാവിനെ എത്തിഛ്കത് സിറ്റി സെൻ-ട്രൽ ക്ലബ്ബിലായിരുന്നു.
അന്ന് ഏറെയൊന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ജമാലിനോട് പരിശീലകൻ കുറച്ചു നേരം ഫുട്ബോൾ കളിക്കാൻ പറഞ്ഞു. ജമാലിന്റെ കളി കണ്ട അയാൾ പറഞ്ഞത് കുട്ടിക്ക് ഏഴ് വയസ്സ് മാത്രമാണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. ആറു മാസം മാത്രമേ ആക്ലബ്ബിൽ തുടർന്നുള്ളുവെങ്കിലും, എല്ലാവരുടെയും ഹൃദയം ആ ഏഴു വയസ്സുകാരൻ കീഴടക്കിയിരുന്നതായി അന്നത്തെ പരിശീലകൻ പറയുന്നു.
പിന്നീട് ചെൽസിയ അക്കാഡമിയിൽ ചേർന്ന് പരിശീലനം ആരംഭിച്ചജമാൽ, ക്രോയ്ഡൊണിലെ വിറ്റ്ഗിഫ്റ്റ് സ്കൂളിൽ ഹഡ്സൺ- ഒഡോയിയുടെ ഗോൾ സ്കോറിങ് റെക്കാർഡ് തകർക്കുകയും ചെയ്തു. നല്ലൊരു ചെസ്സ് കളിക്കാരൻ കൂടിയായിരുന്ന ജമാൽ, സ്കൂൾ പഠനകാലത്ത് കവിതകളും എഴുതുമായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എട്ടു വർഷം ചെലസിയയോടൊപ്പമുണ്ടായിരുന്ന ജമാൽ, 2019-ൽ തന്റെ അമ്മയ്ക്കൊപ്പം ജർമ്മനിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടായിരുനു ബയേണിൽ ചേരുന്നത്.
തൊട്ടടുത്ത വർഷം ക്ലബ്ബിനായി ആദ്യ ഔദ്യോഗിക മത്സരം കളിച്ച ജമാൽ, ക്ലബ്ബിനായി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം; ബസ് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്; അപകടത്തിൽ പെട്ടത് മരപ്പാലത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിൽ; മരണസംഖ്യ ഉയരാൻ സാധ്യത; അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
- മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്നങ്ങൾ തീരും; ചിരിക്കണം എന്ന് നിർദ്ദേശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ മറുപടി ഓർത്തും ചിരി; ഉള്ളുനിറയെ തിരുവനന്തപുരം എന്നുപറഞ്ഞ് കൊച്ചിക്ക് പോയ ആൾ; സുകുമാർ വിടവാങ്ങുമ്പോൾ
- സ്കോട്ട്ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും, കോൺസുൽ ജനറലിനെയും ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞത് അപമാനകരമായ സംഭവം; ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ മെഡിക്കൽ ഓഫീസർ നിയമന കോഴവിവാദം; സിസി ടിവി ദൃശ്യങ്ങളിൽ പരാതിക്കാരൻ ഹരിദാസും ബാസിതും; അഖിൽ മാത്യുവിനെ കാണാനില്ല; പണം കൈമാറുന്ന ദൃശ്യങ്ങളും കണ്ടെത്താനായില്ല
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍