ഷോ ബോക്സിന്റെ വലിപ്പമുള്ള ശ്വാസം കിട്ടാത്ത മെറ്റൽ കണ്ടെയ്നറിൽ താമസിക്കാൻ 20,000 രൂപ വാടക; കൊടും ചൂടിൽ മണിക്കൂറുകൾ ക്യു നിന്ന് ആരാധകർ; മര്യാദയ്ക്ക് വസ്ത്രം ധരിക്കാതെ നടന്നാൽ സ്ത്രീകൾക്ക് പണി ഉറപ്പ്; പരാതി തീരാതെ പാശ്ചാത്യ മാധ്യമങ്ങൾ; മറുപടിയുമായി ഫിഫ പ്രസിഡണ്ട്; ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് യൂറോപ്യൻ ജനത പരസ്യമായി മാപ്പ് പറയുമോ?

മറുനാടൻ മലയാളി ബ്യൂറോ
ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികളുടെ മാമാങ്കമാണ് ലോക കപ്പ്. കേവലം ഒരു ടൂർണമെന്റ് എന്നതിനേക്കാൾ ഇതൊരു ഉത്സവമായി തന്നെയായിരുന്നു ഇതുവരെ ആഘോഷിച്ചു വന്നിരുന്നതും. ലോകത്തിൽ പണം കൊണ്ട് നേടാവുന്ന സുഖങ്ങളും സന്തൊഷങ്ങളുമൊക്കെയും നിറഞ്ഞു കവിയുന്ന വേദികളായിരുന്നു ഓരോ ലോകകപ്പും. അതെല്ലാം വെറും ഭൂതകാല സ്മരണകളാക്കി മാറ്റി ശോഭ കെട്ടൊരു ലോകകപ്പിനാകുമോ ഖത്തർ വേദിയാവുക? പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് അത്തരമൊരു സാധ്യതയിലേക്കാണ്.
താമസ സൗകര്യത്തിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള
പണിപൂർത്തിയാകാതെ, കല്ലുകളും മറ്റും കൂമ്പാരം കൂടിക്കിടക്കുന്നതിനിടയിൽ സ്ഥാപിച്ച മെറ്റൽ കണ്ടെയ്നറുകളിൽ ഒരുക്കിയ താമസ സൗകര്യത്തിന് ഒരു രാത്രിക്ക് നൽകേണ്ടത് 20,000 രൂപ വാടകയാണെന്ന് ലോക കപ്പ് കാണാനെത്തിയ ഫുട്ബോൾ പ്രേമികൾ പരാതിപ്പെടുന്നു. സന്ദർശകർക്കായി ഒരുക്കുന്ന റാവ്ഡറ്റ് അൽ ജാഹാനിയ ഫാൻ ക്യാമ്പിൽ ഇനിയും പണി പൂർത്തിയായിട്ടില്ല. കപ്പലിൽ ചരക്ക് നീക്കത്തിനുപയോഗിക്കുന്ന മെറ്റൽ കണ്ടെയ്നറുകളിൽ ഇവിടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നു.
ആവശ്യമായ വായു സഞ്ചാരം പോലുമില്ലാത്ത കണ്ടെയ്നറുകളിൽ രാത്രി ചെലവഴിക്കേണ്ടതിനെ കുറിച്ച് അരിശത്തോടെയാണ് പലരും പരാതിപ്പെടുന്നത്. ഈ തകരപ്പാട്ടയിൽ താമസിക്കാൻ ഇത്രയധികം പണം നൽകേണ്ടി വരിക എന്നത് തീർത്തും അനീതിയാണെന്നായിരുന്നു ഇറാനിൽ നിന്നെത്തിയ 32 കാരനായ മിലാഡ് മഹ്മൂദിതർ ഡെയ്ലി മെയിലിനോട് പറഞ്ഞത്. 6 അടി ഉയരമുള്ള അയാൾക്ക് ലഭിച്ച കണ്ടെയ്നറിലെ കിടക്കയും തീരെ ചെറുതാണ്. മുറിക്കകത്ത് നേരാം വണ്ണം നടക്കാനുള്ള ഇടമില്ല എയർകണ്ടീഷണർ യൂണിറ്റാണെങ്കിൽ വലിയ ശബ്ദമുണ്ടാക്കുന്നതും.
ഏതൊരു രാജ്യത്തായാലും, വിദേശത്തുനിന്നെത്തുന്ന സന്ദർശകരോട് ഈ രീതിയിലുള്ള പെരുമാറ്റമല്ല വേണ്ടതെന്ന് ഇവിടെയെത്തിയ ഫുട്ബോൾ പ്രേമികൾ പറയുന്നു. ഈ താത്ക്കാലിക ഫാൻ ക്യാമ്പിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. പലയിടങ്ങളിലും അവസാന വട്ട മിനുക്ക് പണികൾ നടക്കുന്നതേയുള്ളു. ചുറ്റും കൂടിക്കിടക്കുന്ന കല്ലുകളും മറ്റ് നിർമ്മാണ സാമഗ്രികളും കൂടി നൽകുന്നത് ഏതോ യുദ്ധകാല സ്മരണമാത്രം.
രാത്രി ഒന്നിന് '85 പൗണ്ട് വരെ വാടക നൽകേണ്ടുന്ന ഈ ഫാൻ ക്യാമ്പിൽ, പല പാശ്ചാത്യ രാജ്യങ്ങളിലേയുംഅഭയാർത്ഥി ക്യാമ്പുകളിലേതു പോലെ നിയന്ത്രണങ്ങളും ഉണ്ട്. സൗകര്യങ്ങൾ പിടിക്കാതെ പരാതിപ്പെടാനായി നിങ്ങൾ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയാൽ, ക്യാമറ പിടിച്ചെറ്റുക്കുമെന്ന് തദ്ദേശ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി ചില റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. മാധ്യമ പ്രവർത്തകരെയും ഇതെല്ലാം ക്യാമറയിൽ പകർത്തുന്നതിൽ നിന്നും തടയുകയാണത്രെ.
ലോക കപ്പിൽ പന്തുരുളാൻ ഇനി 24 മണിക്കൂർ മാത്രം അവസാനിക്കെ, പണിതീരാത്ത വീടുകൾക്കിടയിലൂടെയാണ് ആരാധകർ താമസ സഥലങ്ങളിൽ എത്തേണ്ടത്. ഫിറ്റ്നെസ് സെന്റർ/ ജിം എന്നാൽ, കേവലം കുറച്ച് ഔട്ട് ഡോർ ഉപകരണങ്ങൾ മാത്രമായിരിക്കുന്നു. കോവിഡ് കാലത്തെ ക്വാറന്റൈൻ ക്യാമ്പിനെ ഓർമ്മിപ്പിക്കുന്നു എന്നാണ് യൂറോപ്പിൽ നിന്നെത്തിയ ഒരു ഫുട്ബോൾ പ്രേമി പറഞ്ഞത്. പണം കൊടുത്ത് ക്വാറന്റൈനിൽ പ്രവേശിച്ച അവസ്ഥയായി എന്നും അവർ തുടരുന്നു.
കനത്ത ചൂടിൽ രണ്ടു മണിക്കൂർ കാത്തുനിന്ന് ആരാധകർ
ശനിയാഴ്ച്ച ഉച്ചക്ക് ദോഹയിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഫുട്ബോൾ ആരാധകർക്ക് കടുത്ത ചൂടിൽ രണ്ട് മണിക്കൂറോളം ക്യുവിൽ നിൽക്കേണ്ടി വന്നു. പരിപാടി നടക്കേണ്ട അൽ ബിഡ പാർക്ക് വൈകിട്ട് 4 മണി മുതൽ മാത്രമെ പ്രവർത്തനം ആരംഭിക്കുകയുള്ളു. എന്നാൽ, ആരാധകർ വളരെ നെരത്തെ അവിടെ എത്തിച്ചേരുകയായിരുന്നു. ഉച്ച തിരിഞ്ഞ് 3.30 ആയപ്പോഴേക്കും നീണ്ട ക്യു പാർക്കിനു മുൻപിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വാതിലുകൾ തുറക്കപ്പെട്ടില്ല.
31 ഡിഗ്രി ചൂടിൽ പല ആരാധകരും നിർജ്ജലീകരണത്തിന് വിധേയരായൈ. പാർക്കിനടുത്ത് വാട്ടർ ഫൗണ്ടനുകളോ മെട്രോ സ്റ്റേഷനുകളോ ഇല്ലാത്തതും ദുരിതം വർദ്ധിപ്പിച്ചു. ചിലർക്ക് രണ്ടു മണിക്കൂർ വരെ കാത്തു നിൽക്കേണ്ടതായി വന്നു. അതിനിടയിൽ, ഇവിടെ നടത്തിയ പല ക്രമീകരണങ്ങളെ കുറിച്ചും നിരവധി പരാതികൾ ഉയർന്നു ഏകദേശം മുക്കാൽ മണിക്കൂറോളം ക്യുവിൽ കാത്തു നിന്ന ഒരു അമേരിക്കൻ കുടുംബത്തിന് ഒടുവിൽ പരിപാടിയിൽ പങ്കെടുക്കാനാകാതെ പോകേണ്ടി വന്നു. അവർക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് കുഞ്ഞു കുട്ടികളെ അകത്ത് പ്രവേശിപ്പിക്കുകയില്ല എന്ന അറിയിപ്പ് വന്നതിനെ തുടർന്നായിരുന്നു അവർക്ക് തിരിച്ച് പോകേണ്ടി വന്നത്.
സ്ത്രീകൾ വസ്ത്ര ധാരണത്തിൽ ശ്രദ്ധിക്കുക
ഇംഗ്ലണ്ട് ലോക കപ്പ് ടീമിലെ കളിക്കാർക്കൊപ്പം എത്തിയിട്ടുള്ള ഭാര്യമാർക്കും പങ്കാളികൾക്കും വസ്ത്രധാരണത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഇസ്ലാമിക നിയമങ്ങൾ നിലനിൽക്കുന്ന ഖത്തറിൽ വസ്ത്രധാരണത്തിനും കർശനമായ നിബന്ധനകളുണ്ട്. ലോ കട്ട് ടോപ്പുകളും, ഷോർട്ട് സ്കേർട്ടുകളും കർശനമായി നിരോധിച്ചിരിക്കുകയാണ്. പാശ്ചാത്യ നാടുകളിലേതു പോലെ വസ്ത്രധാരണം ചെയ്ത് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് കുഴപ്പത്തിലാകരുതെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വാഗ്സ് (വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ് ) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കളിക്കാരുടെയും മറ്റ് ടീമംഗങ്ങളുടെയും ഒപ്പമെത്തുന്ന പങ്കാളികൾ എന്നും ലോകകപ്പുകളിലെ ആകർഷണം തന്നെയായിരുന്നു. വൈവിധ്യമാർന്ന ഫാഷനും, വ്യത്യസ്തമായ ഡിസൈൻ പാറ്റേണുകളുമൊക്കെയുള്ള വസ്ത്രങ്ങളിലൂടെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാറുള്ള അവർ മത്സരങ്ങൾക്കും ആവേശം പകർന്നിരുന്നു. ആ ഒരു കാഴ്ച്ച ഖത്തർ ലോകകപ്പിൽ കാണാൻ ആകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വസ്ത്രങ്ങൾക്ക് പുറമെ തലയിൽ സ്കാർഫ് ഇടാനും അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിയന്ത്രണം വിട്ട് ഫിഫ തലവൻ
ഖത്തറിൽ ലോക കപ്പ് സംഘടിപ്പിക്കുന്നതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി ഫിഫ തലവൻ ഗിയാനി ഇൻഫാന്റിനോ രംഗത്തെത്തി. സ്വവർഗ്ഗപ്രേമികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടും കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടും നടക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ പ്രചാരണങ്ങൾക്കെതിരെ നിയന്ത്രണം വിട്ട് ആഞ്ഞടിക്കുകയയിരുന്നു ഇൻഫാന്റിനോ. സ്വവർഗ്ഗാനുരാഗം എന്താണെന്നറിയാമെന്നു പറഞ്ഞ അദ്ദേഹം വംശീയ വെറി പൂണ്ട യൂറോപ്യൻ ജനത ലോകത്തെ സാമ്രാജ്യത്വ വത്ക്കരിച്ചതിന് പരസ്യമായി മാപ്പ് പറയണം എന്നും ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങൾക്ക് ഏറെ നിയന്ത്രണങ്ങൾ ഉള്ള ഖത്തറിൽ ലോക കപ്പിന് വേദിയൊരുക്കിയതിൽ ഫിഫക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് തലവൻ, ഇത്തരത്തിലുള്ള ആവശ്യങ്ങളുമായി രംഗത്തെത്തുന്നത്. തീർത്തും വിഢിത്തമാണ് ഫിഫ തലവൻ പറയുന്നത് എന്നായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ ഒന്നടങ്കം വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാഷ്ട്രീയത്തിനൊപ്പം ബിസിനസും വളർത്തി നേതാവ്; അതിസമ്പന്നനായ മന്ത്രി തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പിൽ കാണിച്ചത് 34 കോടി രൂപയുടെ ആസ്തിയെന്ന്; ഗാരേജിൽ ഉള്ളത് കോടികൾ വിലയുള്ള ബെൻസ് അടക്കം 70 വാഹനങ്ങൾ; മകനെ ബിസിനസിൽ ഇറക്കി മകളെ രാഷ്ട്രീയത്തിൽ നിയോഗിച്ച തന്ത്രജ്ഞൻ; നെഞ്ചു തുളച്ച വെടിയുണ്ടയുടെ കാരണം അജ്ഞാതം; വെടിയേറ്റ് കൊല്ലപ്പെട്ട നബ കിഷോർ ദാസിനെ അറിയാം..
- ഫേസ്ബുക്ക് പരിചയം പ്രണയമായി; വീഡിയോകോളിലൂടെ തീവ്രമായി; പത്ത് വർഷത്തിനൊടുവിൽ ഒന്നിക്കാൻ തീരുമാനിച്ചു; കടൽ കടന്ന് ഇന്ത്യയിലെത്തിയ സ്വീഡിഷ് യുവതിക്ക് വരണമാല്യം ചാർത്തി യു പിക്കാരനായ യുവാവ്
- വി ഡി സതീശൻ ആവശ്യപ്പെടാതിരുന്നിട്ടും പുതിയ കാർ അനുവദിച്ചു സർക്കാർ; പ്രതിപക്ഷ നേതാവിന് വാങ്ങിയത് പുതിയ ഇന്നോവ ക്രിസ്റ്റ കാർ; പിന്നാലെ ധൂർത്തു ആരോപിച്ചു സർക്കാരിനെതിരെ യുഡിഎഫ് ധവളപത്രം ഇറക്കിയ സമയത്തു പ്രതിപക്ഷ നേതാവ് പുതിയ കാർ ഉപയോഗിക്കുന്നു സൈബർ കാപ്സ്യൂളും; താൻ പുതിയ കാറ് ചോദിച്ചിട്ടില്ലെന്ന് സതീശനും
- 'ഇസ്ലാമിന്റെ പേരിൽ സ്ഥാപിതമായ ഒരേയൊരു രാജ്യം; രാജ്യം സൃഷ്ടിച്ചത് അല്ലാഹു; സാമ്പത്തിക തകർച്ചയിൽ നിന്ന് കരകയറ്റേണ്ടതും അല്ലാഹു'; വിവാദ പരാമർശവുമായി പാക് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ച് പാക്കിസ്ഥാൻ
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
- സുൽത്താൻ ബത്തേരിയിൽ ആശുപത്രി പരിസരത്ത് വിദ്യാർത്ഥിനി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ സമീപത്ത് വീണ നിലയിൽ; അക്ഷരയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കവേ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി പൊലീസ്
- ഒരു ഇന്ത്യൻ രൂപ സമം 3.25 പാക് രൂപ, ലങ്കയുടെ നാലര രൂപ; നേപ്പാൾ രൂപയുടെ മൂല്യം ഡോളറിന് 130 രൂപ; അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോൾ ഡോളറിനെ 80ൽ പിടിച്ചു നിർത്തി ഇന്ത്യ; മാന്ദ്യത്തിനിടയിലും ഇന്ത്യ പിടിച്ചുനിൽക്കുന്നു
- ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു; കശ്മീരില്ലാത്ത ഭൂപടം പലതവണ നൽകി; ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി; ബിബിസി മുൻപ് ചെയ്ത വാർത്തകൾ പങ്കുവെച്ചുള്ള ട്വീറ്റ് പങ്കുവെച്ചത് വിമർശനം ഉന്നയിച്ച മുതിർന്ന നേതാവ് ജയ്റാം രമേശിനെ ടാഗ് ചെയ്തു കൊണ്ട്; ഭാരത് ജോഡോ കാശ്മീരിൽ സമാപിക്കാൻ ഇരിക്കവേ വീണ്ടും കാശ്മീർ പരാമർശിച്ച ട്വീറ്റിൽ അനിൽ ആന്റണി ഉന്നമിടുന്നത് എന്ത്?
- 'ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുപഠിക്കണം'; കേന്ദ്ര സർക്കാർ വെബ്സൈറ്റിനെ വിമർശിച്ച് ശശി തരൂർ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
- യുകെയിലെത്തുന്ന മലയാളി വിദ്യാർത്ഥികളുടെ പട്ടിണി മാറ്റാൻ ഗുരുദ്ധ്വാരകളും ക്ഷേത്രവും; ''അമ്മേ ഇവിടെ പാലൊക്കെ ഫ്രീയായി കിട്ടും'' എന്ന് വീഡിയോ കോളിൽ തള്ളിയ കിടങ്ങൂർക്കാരൻ കഥയറിയാതെ ആട്ടമാടിയ വിദ്യാർത്ഥി; ആടുജീവിതം നയിക്കുന്നവരുടെ എണ്ണം കൂടുന്നു; നാട്ടിൽ നിന്നും കൊണ്ടുവന്ന കുത്തരി നോക്കി വിശന്നിരിക്കുന്നവരും യുകെയിൽ
- കേരളത്തിലെ നേതൃത്വത്തിനും ശശി തരൂരിനും നന്ദി പറഞ്ഞ് രാജിക്കത്ത്; കോൺഗ്രസിലെ എല്ലാ ഔദ്യോഗിക സ്ഥാനവും രാജിവച്ച് ആന്റണിയുടെ മകൻ; രാജ്യ താൽപ്പര്യത്തിനെതിരെയുള്ള നിലപാടുകൾക്ക് ചവറ്റുകൂട്ടയിലാണ് സ്ഥാനമെന്നും പ്രഖ്യാപനം; അനിൽ ആന്റണി ഇനി കോൺഗ്രസുകാരനല്ല; പത്ത് ദിവസം മുമ്പ് മുമ്പ് പിണറായി പറഞ്ഞത് സംഭവിക്കുമോ?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- ബസ് സ്റ്റാൻഡിലെ ശുചി മുറിയിൽ സ്കൂൾ യൂണിഫോം മാറ്റി കാമുകന്റെ ബൈക്കിൽ കയറി പറന്നത് കോവളത്തേക്ക്; പ്രിൻസിപ്പൾ അറിഞ്ഞപ്പോൾ പിടിക്കാൻ വളഞ്ഞ പൊലീസിന് നേരെ പാഞ്ഞടുത്തത് ബ്രൂസിലിയെ പോലെ; താരമാകൻ ശ്രമിച്ച കാമുകൻ ഒടുവിൽ തറയിൽ കിടന്ന് നിരങ്ങി; ഇൻസ്റ്റാഗ്രാമിലെ ഫ്രീക്കന്റെ സ്റ്റണ്ട് വീഡിയോ ചതിയൊരുക്കിയപ്പോൾ
- ലോകമെമ്പാടും വേരുകളുള്ള ധനകാര്യ ഡിറ്റക്റ്റീവുകൾ; വിമാന ദുരന്തമുണ്ടായ സ്ഥലത്തിന്റെ പേരിട്ടത് പ്രതീകാത്മകം; കമ്പനികളുടെ തട്ടിപ്പുകൾ കണ്ടെത്തി റിപ്പോർട്ട് പ്രസിദ്ധീകരിക്കും; തുടർന്ന് അവരുമായി വാതുവെച്ച് ലാഭം നേടും; നിക്കോളയെ തൊട്ട് മസ്ക്കിനെ വരെ പൂട്ടി; ഇപ്പോൾ നീക്കം ഇന്ത്യയെ തകർക്കാനോ? അദാനിയെ വിറപ്പിക്കുന്ന ഹിൻഡൻബർഗിന്റെ കഥ
- 'ഒരു പുരുഷനിൽ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത് നിർലോഭം ലഭിക്കും; ഭക്ഷണം കഴിക്കുക മാത്രമല്ല, കഴിപ്പിക്കുക കൂടി ചെയ്യുന്നയാളാണ്; തനിക്കായി കല്യാണം ആലോചിച്ചിരുന്നു'; മോഹൻലാലിനെക്കുറിച്ച് ശ്വേതാ മേനോൻ
- മകൻ മരിച്ചു; 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് അമ്മായിഅച്ഛൻ; വിവാഹ ചിത്രം വൈറലായി; പൊലീസ് അന്വേഷണം
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- ജയയുടെ ആ ഒറ്റ ഡയലോഗ് തിരുത്തണം; ജയ തിരുത്തണം തിരുത്തിയെ തീരൂ, ഇല്ലെങ്കിൽ കുറച്ചേറെ പേർ കൂടി തിന്നു തിന്ന് വലയും; ജയ ജയ ഹേ സിനിമ പെരുത്തിഷ്ടമായെങ്കിലും ഒരുഡയലോഗ് പ്രശ്നമെന്ന് ഡോ.സുൾഫി നൂഹ്
- തുരങ്കത്തിനുള്ളിൽ തോക്കുമായി ഒളിവിൽ കഴിഞ്ഞ സദ്ദാം ഹുസൈനെ കണ്ടെത്തിയത് എങ്ങനെ? പിടികൂടിയപ്പോൾ സദ്ദാം പ്രതികരിച്ചത് എങ്ങനെ? ഓപ്പറേഷനിൽ പങ്കെടുത്ത ഒരു പട്ടാളക്കാരൻ 19 വർഷത്തിനു ശേഷം മനസ്സ് തുറക്കുമ്പോൾ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്