Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തലവെച്ച റൊണാൾഡോയോ ഷോട്ടുതിർത്ത ബ്രൂണോയോ..?; ആ ഗോളിന്റെ അവകാശി ആര്; വിവാദങ്ങൾ മുറുകുന്നതിനിടെ വിശദീകരണവുമായി ഫിഫ

തലവെച്ച റൊണാൾഡോയോ ഷോട്ടുതിർത്ത ബ്രൂണോയോ..?; ആ ഗോളിന്റെ അവകാശി ആര്; വിവാദങ്ങൾ മുറുകുന്നതിനിടെ വിശദീകരണവുമായി ഫിഫ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ:ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഉറുഗ്വേക്കെതിരെ പോർച്ചുഗൽ നേടിയ രണ്ടാം ഗോളിനെച്ചൊല്ലിയുള്ള വിവാദങ്ങൾ തുടരുമ്പോൾ ഗോളിന്റെ ഔദ്യോഗിക അവകാശിയാരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫിഫ.എച്ച് ഗ്രൂപ്പിലെ മത്സരത്തിൽ ഉറുഗ്വെയെ തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.മധ്യനിര താരം ബ്രൂണോ ഫെർണാണ്ടസ് നേടിയ രണ്ട് ഗോളുകളാണ് പോർച്ചുഗലിന് ജയമൊരുക്കിയത്.ഒരു ഗോൾ ബോക്സിന് പുറത്ത് നിന്നായിരുന്നു.മറ്റൊന്ന് പെനാൽറ്റി കിക്കിലൂടേയും.എന്നാൽ, ബോക്‌സിന് പുറത്ത് നിന്നുള്ള ബ്രൂണോയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്.ഈ ഗോൾ ആരുടെ അക്കൗണ്ടിലാണ് കൂട്ടുക എന്നുള്ളതായിരുന്നു തർക്കത്തിനുള്ള പ്രധാന പ്രശ്‌നം.ഇതിന് ഫിഫ തന്നെ ഇപ്പോൾ ഔദ്യോഗിക വിശദീകരണം നൽകിയെന്നാണ് ഇ.എസ്‌പി.എൻ റിപ്പോർട്ട് ചെയ്യുന്നത്.

വിഷയത്തിൽ തർക്കങ്ങൾ തുടരുന്നതിനിടെ ഇപ്പോൾ ഫിഫ ടെക് ടീമിന്റെ ഔദ്യോഗിക തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്.പന്തിനുള്ളിലെ സാങ്കേതിക വിദ്യ തെളിയിക്കുന്നത് റൊണാൾഡോയുടെ തല പന്തിൽ കൊണ്ടിട്ടില്ല എന്നുള്ളതാണെന്ന് ഫിഫ ടെക് ടീം വ്യക്തമാക്കിയെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു.അതായത് ആ ഗോൾ ബ്രൂണോ ഫെർണാണ്ടസിന് തന്നെ അവകാശപ്പെട്ടതാണ്.അഡിഡാസിന്റെ അൽ റിഹ്ല ഒഫീഷ്യൽ മാച്ച് ബോളിൽ സ്ഥാപിച്ചിട്ടുള്ള കണക്റ്റഡ് ബോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

ബോളിൽ മാച്ച് ഒഫീഷ്യൽസിന് തത്സമയ ഡാറ്റ നൽകാൻ കഴിയുന്ന സാങ്കേതികവിദ്യ ഉൾപ്പെടുന്നുണ്ട്. സെൻസറുകൾ ഉപയോഗിച്ച് കളിക്കാർ നടത്തുന്ന എല്ലാ ടച്ചുകളും ഇത് ക്യാപ്ചർ ചെയ്യും. ഓഫ്സൈഡ് സാഹചര്യങ്ങളെ അറിയിക്കാനും വ്യക്തമല്ലാത്ത ടച്ചുകൾ കണ്ടെത്തുന്നതിനും ഇതിലൂടെ സാധിക്കും. വാർ പ്രക്രിയയുടെ ഗുണനിലവാരവും വേഗതയും ഈ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നുണ്ടെന്ന് ഫിഫ ടെക് ടീം അറിയിച്ചതായി ഇഎസ്‌പിഎൻ വ്യക്തമാക്കി.

മത്സരത്തിനിടെ ബ്രൂണോ ക്രിസ്റ്റ്യാനോയ്ക്ക് ഹെഡ് ചെയ്യാൻ പാകത്തിൽ ക്രോസ് ചെയ്ത പന്തായിരുന്നു ഗോളായി മാറിയത്.ഉയർന്നുചാടിയ ക്രിസ്റ്റ്യാനോ പന്ത് ഹെഡ് ചെയ്യാൻ ശ്രമിച്ചു.എന്നാൽ താരത്തിന് ശരിയായ രീതിയിൽ കണക്റ്റ് ചെയ്യാൻ സാധിച്ചില്ല.ഒരുപക്ഷേ ക്രിസ്റ്റ്യാനോ ഹെഡ് ചെയ്യാൻ ശ്രമിച്ചതുകൊണ്ടാവാം ഉറുഗ്വെൻ ഗോൾ കീപ്പർക്ക് ആശയക്കുഴപ്പമായത്.എന്തായാലും ക്രിസ്റ്റ്യാനോ തന്റെ ഗോളെന്ന രീതിയിൽ തന്നെയാണ് ഗോളിന് പിന്നാലെ ആഘോഷവും നടത്തിയത്.

ആ ഗോൾ തന്റേതാണെന്ന് റൊണാൾഡോ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന തരത്തിൽ ഗിവ് മീ സ്‌പോർട് ഡോട്ട് കോം നേരത്തെ റിപ്പോർട്ട് ചെയ്തതിരുന്നു.മത്സരശേഷം ഗ്രൗണ്ടിൽ പന്ത് തന്റെ തലയിൽ കൊണ്ടുവെന്ന് ക്രിസ്റ്റ്യാനോ പറയുന്ന വീഡിയോകൾ പുറത്ത് വന്നിരുന്നു.പിന്നാലെ റൊണാൾഡോ പിയേഴ്‌സ് മോർഗന് പന്ത് തന്റെ തലയിൽ കൊണ്ടതായി സന്ദേശം അയച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്.

ഇതെല്ലാം ഒരു ഭാഗത്ത് കൂടെ നടക്കുമ്പോൾ ബ്രൂണോ ഫെർണാണ്ടസിന് അതൊന്നും ഒരു വിഷയമേ ആകുന്നില്ല.ക്രിസ്റ്റ്യാനോ ആണ് ഗോൾ നേടിയതെന്ന് കരുതി തന്നെയാണ് ആഘോഷിച്ചതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു.ക്രിസ്റ്റ്യാനോ പന്തിൽ ടച്ച് ചെയ്തതായി തോന്നി. അദ്ദേഹത്തിലേക്ക് ക്രോസ് ചെയ്യുക എന്നത് തന്നെയായിരുന്നു തന്റെ ലക്ഷ്യം. ആര് സ്‌കോർ ചെയ്താലും വിജയത്തിൽ സന്തോഷമുണ്ട്. അടുത്ത റൗണ്ടിൽ എത്തുക എന്ന ലക്ഷ്യം ഞങ്ങൾ നേടിയെടുത്തു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും ബ്രൂണോ വ്യകതമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP