തകർത്ത് കളിച്ച മുൻനിര ഒന്ന് പാളിയപ്പോൾ എല്ലാം തകിടം മറിഞ്ഞു; ധവാൻ നാട്ടിലേക്ക് മടങ്ങിയത് വലിയ തിരിച്ചടി; മധ്യനിരയിൽ നട്ടെല്ലുള്ള ബാറ്റ്സ്മാനെ എത്രയും വേഗം കണ്ടെത്തണം; 38ാം വയസ്സിൽ ധോണിയുടെ പോരാട്ടവീര്യവും അസാമാന്യം; വേണ്ടപോലെ ഉപയോഗിക്കാതെ വെച്ച വജ്രായുധമായി രവീന്ദ്ര ജഡേജ; ലക്ഷണമൊത്ത ഓൾ റൗണ്ടറായി വളരുന്ന ഹാർദ്ദിക്; പരാജയമായ സ്പിൻ ട്വിൻസ്; ചെയ്യാനുള്ളത് പരമാവധി ചെയ്ത് ബുംറയുടെ വേഗക്കൂട്ടം; ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ബാക്കിയാക്കിയത്
മറുനാടൻ ഡെസ്ക്
മാഞ്ചസ്റ്റർ: ലോകകപ്പിൽ സെമി ഫൈനലിൽ തട്ടി തുടർച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ പൊലിയുമ്പോൾ ഒരു രാജ്യം മുഴുവൻ കണ്ണീരിലാണ്. 1983,2011 എന്നീ വർഷങ്ങളിൽ നേടിയ കിരീടം ഒരിക്കൽ കൂടി ഇന്ത്യ അണിയും എന്ന പ്രതീക്ഷയായിരുന്നു ക്രിക്കറ്റ് ആരാധകർക്ക്. പക്ഷേ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ 18 റൺസ് അകലെയാണ് ന്യൂസിലാൻഡിനോട് പൊരുതി വീണത് എന്ന മാത്രം ആശ്വസിക്കാം. ടൂർണമെന്റിലുടനീളം മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ രോഹിത് ശർമ്മയും വിരാട് കോലിയും കഴിഞ്ഞാൽ ഈ ടീമിൽ വിശ്വസിക്കാൻ കള്ളാവുന്ന ഒരു ബാറ്റ്സ്മാൻ പോലുമില്ലായിരുന്നു. മുൻനിര തകർന്നാൽ കളി മുന്നോട്ട് കൊണ്ട് പോകാൻ ഒരു മധ്യനിര നമുക്കില്ലായിരുന്നു.
ലോകകപ്പിന്റെ തുടക്കം മുതൽ തകർപ്പൻ ഫോമിൽ കളിച്ച ഇന്ത്യൻ മുൻനിര ആയുധം വെച്ച് കീഴടങ്ങുന്ന കാഴ്ചയാണ് സെമി ഫൈനലിൽ കണ്ടത്. അഞ്ച് റൺസ് എടുക്കുമ്പോൾ മൂന്ന് വിക്കറ്റ്. 92ന് 6 വിക്കറ്റ്. അങ്ങനെ ഒരു ഘട്ടത്തിൽ നിന്ന് ഇതുവരെ എത്തിയത് മികച്ച പോരാട്ടവീര്യം ഒന്ന് കൊണ്ട് മാത്രമാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചത് ന്യൂസിലാൻഡ് ആണെങ്കിലും രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യമാണ് എടുത്ത് പറയേണ്ടത്. നാണം കെട്ട തോൽവിയിലേക്ക് വീഴുമായിരുന്ന ഇന്ത്യയെ കൈപിടിച്ച് കയറ്റി ജയിക്കാമായിരുന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചത് ജഡേജ നടത്തിയ പോരാട്ടം തന്നെയാണ്. ഈ ലോകകപ്പിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം വിലയിരുത്തിയാൽ
തകർപ്പൻ പ്രകടനങ്ങളുമായി മുൻനിര
രോഹിത് ശർമ്മ, വിരാട് കോലി, ശിഖർ ധവാൻ എന്നീ കൊലകൊമ്പന്മാർ ഉള്ള ടീം കപ്പടിക്കും എന്ന് തന്നെ എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ ഓസ്ട്രേലിയക്ക് എതിരെ സെഞ്ച്വരി നേടിയ ധവാൻ പരിക്ക് പറ്റി മടങ്ങിയത് ഒന്നാമത്തെ തിരിച്ചടിയായി മാറി. ധവാന് പകരം ഓപ്പണറായ രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തത് ശ്രീലങ്കയ്ക്ക് എതിരെ മാത്രമാണ്. രോഹിത് അഞ്ച് സെഞ്ച്വറിയുമായി 647 റൺസ് നേടി ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമത് നിൽക്കുന്നു. ഒരു സെഞ്ച്വറി പോലും നേടിയില്ലെങ്കിലും 5 അർധ സെഞ്ച്വറി നേടിയ കോലി തകർപ്പൻ ഫോമിലായിരുന്നു. രോഹിതും കോലിയും നടത്തിയ പ്രകടനങ്ങളാണ് ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നതിലേക്ക് ഇന്ത്യയെ എത്തിച്ചത്. സെമിയിൽ പരാജയമായിരുന്നു ഇരുവരുമെങ്കിലും പക്ഷേ ടൂർണമെൻരിൽ 10ൽ 9 മാർക്ക് നൽകാം ഇന്ത്യൻ നായകനും ഉപനായകനും.
നടുവേദന മാറാത്ത മധ്യനിര
നാലാം നമ്പർ ബാറ്റ്സ്മാൻ എന്നത് ഏതൊരു ടീമിന്റേയും നട്ടെല്ലാണ്. എന്നാൽ ആരായിരുന്നു ഇന്ത്യയുടെ നാലം നമ്പർ ബാറ്റ്സ്മാൻ. ധവാൻ ഉണ്ടായിരുന്നപ്പോൾ രാഹുൽ ആ റോൾ തരക്കേടില്ലാതെ നിർവ്വഹിച്ചു. ധവാൻ നാട്ടിലേക്ക് മടങ്ങിയപ്പോൾ രാഹുൽ ഓപ്പണറായി. നാലാം നമ്പറിൽ വിജയ് ശങ്കർ ഒരു പരീക്ഷണമായിരുന്നു. അത് നൈസായിട്ട് പാളിപ്പോയി. പിന്നീട് ആ റോളിലേക്ക് പരീക്ഷിച്ചത് അഞ്ച് മത്സരങ്ങളുടെ മാത്രം പരിചയസമ്പത്ത് കൈമുതലായുള്ള ഋഷഭ് പന്തിനെയാണ്. ഒനന് രണ്ട് തുടക്കങ്ങൾ കിട്ടിയെങ്കിലും പക്ഷേ ആ റോളിൽ ഋഷഭ് ഫിറ്റായിരുന്നില്ല. കേദാർ ജാദവ് അഞ്ചാം നമ്പറിൽ ഒരു പരാജയമായിരുന്നു. പകരം എത്തിയ ദിനേശ് കാർത്തിക് കളിച്ചത് മൂന്ന് മത്സരങ്ങൾ. ഇതിൽ തന്നെ ബാറ്റ് ചെയ്തത് രണ്ട് മത്സരങ്ങൾ. കാര്യമായി ഒന്നും ചെയ്യാൻ കാർത്തിക്കിനും കഴിഞ്ഞില്ല. ധോണി മെല്ലെപ്പോക്കിന് വിമർശിക്കപ്പെട്ടെങ്കിലും 38കാരനായ അദ്ദേഹത്തെ അതിന്റെ പേരിൽ വിമർശിക്കുന്നത് ഔചിത്യമല്ല. ഒരുപക്ഷേ നാലാം നമ്പറിൽ എംഎസിനെ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നത്തെ മത്സരത്തിൽ ഉൾപ്പടെ ഫലം മറ്റൊന്നായിരുന്നേനെ. 92ന് ആറ് എന്ന ഘട്ടത്തിൽ നിന്ന് ടീമിന് പരമാവധി സംഭാവന നൽകിയാണ് എംഎസ് പുറത്തായത്.
ലോവർ ഓർഡർ
ഓൾറൗണ്ടർമാരായി ഹാർദ്ദികും ജഡ്ഡുവും പക്ഷേ വേണ്ടപോലെ ഉപയോഗിച്ചോ എന്നത് ചർച്ച ചെയ്യേണ്ട കാര്യമാണ്. ഈ ലോകകപ്പിൽ ജഡേജയെ കളിപ്പിച്ചത് രണ്ട് മത്സരങ്ങൾ മാത്രമാണ്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങുന്ന ജഡേജയാണ് ഈ ടീമിലെ യഥാർത്ഥ 3ഡി പ്ലെയർ എന്ന് തിരിച്ചറിയാൻ ഇന്ത്യ വൈകിപ്പോയി. ഹാർദ്ദിക് ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങി. പക്ഷേ സെമിയിൽ ഹാർദ്ദിക് അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. ജഡേജ ബാറ്റ് ചെയ്ത 77 റൺസ് നേടി. ബൗളിങിൽ തിളങ്ങി. ഫീൽഡിൽ ജഡേജ നടത്തിയ രണ്ട് നീക്കങ്ങൾ ഇന്ന് റോസ് ടെയ്ലർ ടോം ലഥാം എന്നിവരെ പുറത്താക്കിയത് വഴി കിവീസ് ടോട്ടലിൽ കുറഞ്ഞത് ചുരുങ്ങിയത് 10 റൺസാണ്.
സ്പിന്നർമാർ
സ്പിൻ ട്വിൻസ് ചഹാൽ കുൽദീപ് യാദവ് എന്നിവരിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ഇരുവർക്കും കഴിഞ്ഞില്ല. സ്ലോ വിക്കറ്റുകളിൽ പോലും കുൽദീപ് തല്ല് വാങ്ങി. സെമിയിൽ കുൽദീപിന് പകരമെത്തിയ ജഡേജ കുറച്ചുകൂടി മികച്ച് നിന്നു.
ഫാസ്റ്റ് ബൗളിങ് വേൾഡ് ക്ലാസ്
പണ്ട് ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത്. ഫാസ്റ്റ് ബൗളിങ്ങായിരുന്നു. എന്നാൽ ബുംറ, ഷമി, ഭുവനേശ്വർ എന്നിവർ തകർപ്പൻ പ്രകടനങ്ങളാണ് ഈ ലോകകപ്പിലുടീളം പുറത്തെടുത്തത്. നിർണായകമായ പല മത്സരങ്ങളിലും ഇന്ത്യൻ ടീമിനെതിരെ കുതിക്കുകയായിരുന്ന എതിരാളികളെ ഷമിയും ഭുവിയും യോർക്കർ കിങ് ബുംറയും ചേർന്ന് തടഞ്ഞ് നിർത്തുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്