Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ വളർന്നത് പ്രിൻസിപ്പാളായ അമ്മയുടെ മാനസപുത്രനായി; കൂട്ടുകാരെല്ലാം സച്ചിനെപോലെ ആകണമെന്ന് വാശിപിടിച്ചപ്പോഴും കുട്ടി ബുംറ ആഗ്രഹിച്ചത് അക്രത്തെയും ജോൺസനേയും പോലെ കുറ്റി തെറിപ്പിക്കാൻ; വേനൽകാലത്ത് അമ്മ കളി നിരോധിച്ചപ്പോൾ പരിശീലനം വീട്ടിലെ ചുവരിൽ; മുംബൈ ഇന്ത്യൻസിലെത്തിയപ്പോൾ കുറ്റി തെറിപ്പിക്കാൻ ടിപ്‌സ് പഠിപ്പിച്ച് ലസിത് മാലിംഗ; അസ്വഭാവിക ആക്ഷനും ബുള്ളറ്റ് വേഗവുമായി ബാറ്റ്‌സ്മാന്മാരെ വലയ്ക്കുന്ന യോർക്കർ കിങിന്റെ കഥ

ഏഴാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടപ്പോൾ വളർന്നത് പ്രിൻസിപ്പാളായ അമ്മയുടെ മാനസപുത്രനായി; കൂട്ടുകാരെല്ലാം സച്ചിനെപോലെ ആകണമെന്ന് വാശിപിടിച്ചപ്പോഴും കുട്ടി ബുംറ ആഗ്രഹിച്ചത് അക്രത്തെയും ജോൺസനേയും പോലെ കുറ്റി തെറിപ്പിക്കാൻ; വേനൽകാലത്ത് അമ്മ കളി നിരോധിച്ചപ്പോൾ പരിശീലനം വീട്ടിലെ ചുവരിൽ; മുംബൈ ഇന്ത്യൻസിലെത്തിയപ്പോൾ കുറ്റി തെറിപ്പിക്കാൻ ടിപ്‌സ് പഠിപ്പിച്ച് ലസിത് മാലിംഗ; അസ്വഭാവിക ആക്ഷനും ബുള്ളറ്റ് വേഗവുമായി ബാറ്റ്‌സ്മാന്മാരെ വലയ്ക്കുന്ന യോർക്കർ കിങിന്റെ കഥ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തോൽക്കുമായിരുന്ന അവസ്ഥയിൽ നിന്ന് ഇന്ത്യ വിജയിച്ച് കയറിയത് മിടുക്കന്മാരായ രണ്ട് ഫാസ്റ്റ് ബൗളർമാരുടെ കരുത്തിലാണ്. ഹാട്രിക് ഉൾപ്പടെ നാല് വിക്കറ്റ് വീഴ്‌ത്തിയിട്ടും മുഹമ്മദ് ഷമിയെ മറികടന്ന് കളിയിലെ കേമനായത് ജസ്പ്രീത് ബുംറയായിരുന്നു. 106ന് 2 എന്ന ശക്തമായ നിലയിൽ അഫ്ഗാൻ മുന്നേറിയപ്പോൾ എത്തി മെയ്ഡിൻ സഹിതം രണ്ട് വിക്കറ്റ്. 20 പന്തിൽ 25 റൺസ് മുഹമ്മദ് നബി എന്ന ഇൻഫോം ബാറ്റ്‌സ്മാൻ ക്രീസിലുള്ളപ്പോൾ മൂന്നും, നാലും റൺസുമൊക്കെ മാത്രം വഴങ്ങി പിശുക്കിന്റെ ആൾരൂപമായി മാറും ഈ അഹമ്മദാബാദുകാരൻ.

നബി ബുംറയെ ഒരു സിക്‌സിന് പായിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ ഒരു വാചകമായിരുന്നു. ഇനി മോൻ ഒരു കാര്യം ചെയ്‌തോളു ആ ബാറ്റ് അങ്ങ് സ്റ്റംപ് കവർ ചെയ്ത് അനങ്ങാതെ പിടിച്ചോ. ഇങ്ങനെ കില്ലർ യോർക്കറുകൾ എറിയാൻ ഈ പയ്യൻ എങ്ങനെ പടിച്ചു? രഞജിയിലും ഐപിഎല്ലിലും ഇന്ത്യൻ ദേശീയ ടീമിനുമൊക്കെയായി കാലങ്ങളായി ഏവരും ശ്രദ്ധിക്കുന്ന ആക്ഷനുള്ള ബുംറ രംഗപ്രവേശനം ചെയ്തിട്ട് എങ്കിലും നാളിത് വരെ ആണായി പിറന്ന ഒരു ബാറ്റ്‌സ്മാനും ബുംറയെ റീഡ് ചെയ്തിട്ടില്ല എന്നതാണ് സത്യം. ചെറുപ്പത്തിലെ പിതാവിനെ നഷ്ടപ്പെട്ട് സ്‌കൂൾ പ്രിൻസിപ്പാളായ അമ്മയുടെ ലാളനയിൽ വളർന്ന ഈ ഗുജറാത്തി പയ്യൻ എങ്ങനെയാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി മാറിയത്.

1993 ഡിസംബർ ആറിന് അഹമ്മദാബാദിലെ ഒരു സിഖ് കുടുംബത്തിലായിരുന്നു ബുംറയുടെ ജനനം. ഏഴാം വയസ്സ് എത്തിയപ്പോൾ അച്ഛനെ നഷ്ടമായി. പിന്നെ വളർത്തിയത് സ്‌കൂൾ പ്രിൻസിപ്പാളായ അമ്മ ദൽജിത്. 90കളിൽ ജനിച്ച ഏതൊരു ഇന്ത്യൻ കുട്ടിയെപ്പോലെയും തന്നെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചായിരുന്നു ബുംറയുടെയും തുടക്കം. അന്നത്തെ കുട്ടികളെല്ലാം തന്നെ സച്ചിനാകണം ഗാംഗുലിയാകണം എന്ന് വാശിപിടിച്ച് ബാറ്റിങ് അഭിനിവേശത്തിൽ നടക്കുമ്പോഴും ഒരു ഫാസ്റ്റ് ബൗളർ ആകണം എന്ന് തന്നെയായിരുന്നു കുട്ടി ബുംറയുടെ ആഗ്രഹം. നല്ല വേഗത്തിൽ യോർക്കറുകൾ എറിയുന്ന വാസിം അക്രം, മിച്ചൽ ജോൺസൺ എന്നിവരെ റോൾ മോഡലുകളാക്കിയായിരുന്നു ബംറ കളി പഠിച്ചത്.

കടുത്ത വേനൽക്കാലത്ത് പുറത്ത് പോയി കളിക്കാൻ അമ്മ അനുവദിക്കില്ലായിരുന്നു. പക്ഷേ ബോൾ കൊണ്ട് വെറുത ഇരിക്കാൻ ബുംറ തയ്യാറായില്ല. വീട്ടിലെ ചുവരും തറയും ചേരുന്ന ഭാഗത്ത് അവൻ യോർക്കറുകൾ എറിഞ്ഞ് പഠിച്ചു. ക്രിക്കറ്റ് കളിച്ച് നടന്നാൽ മകന്റെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടായിരുന്ന അമ്മ മകൻ കസിൻസിന്റെ കാനഡയിൽ ഉപരിപഠനത്തിന് പോണം എന്നാണ് ആഗ്രഹിച്ചത്. 14 വയസ്സുള്ളപ്പോൾ തനിക്ക് ക്രിക്കറ്റ് മതി എന്ന് പറഞ്ഞ് അമ്മയെ അവൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. 19ാം വയസ്സിൽ ഗുജറാത്ത് സ്റ്റേറ്റ് അണ്ടർ 19 ടീമിലേക്ക് എത്തിയതാണ് കരിയറിൽ നിർണായകമായത്. അസ്വഭാവികമായ ആ ആക്ഷൻ ബാറ്റസ്മാന്മാരുടെ ചങ്കിടിപ്പ് കൂട്ടി.

20ാം വയസ്സിൽ ഒരു പ്രാദേശിക ടി20 മത്സരത്തിൽ ബുംറ ബൗൾ ചെയ്യുന്നത് അന്നത്തെ മുംബൈ ഇന്ത്യൻസ് കോച്ചായ ജോൺ റൈറ്റ് കണ്ടു. പിന്നീട് അത് ജീവിതത്തിലെ തന്നെ വഴിത്തിരിവായിമാറിയത്. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ബുറയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ സീസണിൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കര്‌റുകളും നേടി. യോർക്കറുകളോട് വ്‌ലലാത്ത രു പ്രണയമുണ്ടായിരുന്ന ബുംറ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു. ലോകക്രിക്കറ്റിലെ യോർക്കർ കിങ് ലസിത് മാലിംഗ കരിയറിലെ ഉജ്വല ഫോമിൽ നിൽക്കുമ്പോൾ ഒപ്പം കളിച്ചത് ബുംറയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ഒരു എക്‌സ്പീരിയൻസായിരുന്നു.

മാലിംഗ കരിയറിൽ പഴയ ഫോമിൽ കളിക്കാതായപ്പോൾ ബുംറ എന്ന വേഗക്കാരൻ ആ സ്ഥാനം ഏറ്റെടുത്തു നല്ല പിന്മുറക്കാരനായി. മുഹമ്മദ് ഷമിക്ക് പരിക്ക് പറ്റിയപ്പോൾ 2015-16 സീസണിൽ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പകരക്കാരനായി എത്തിയ ബുംറ മടങ്ങിയത് ആ പര്യടനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടായിരുന്നു. ഇന്ത്യയുടെ പുതിയ കണ്ടെത്തൽ എന്നാണ് അന്നത്തെ നായകൻ എംഎസ് ധോണി ബുറയെ വിശേഷിപ്പിച്ചത്. ഐപിഎല്ലിൽ തകർത്തെറിഞ്ഞ ബുംറ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, റിക്കി പോണ്ടിങ്, എന്നിവരുടെ ഉൾപ്പടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

2018ൽ ടെസ്റ്റ് ടീമിലേക്ക് വിളി വന്നപ്പോഴും ബുംറ മോശമാക്കിയില്ല. ആ വർഷം ഒൻപത് ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 48 വിക്കറ്റുകളാണ് ബുംറ വീഴ്‌ത്തിയത്. ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തേയും മികച്ച റെക്കോഡ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ സാധ്യത മുഴുവൻ ഈ 25കാരന്റെ ബൗളിങ് മികവിനെക്കൂടി ആശ്രയിച്ചായിരിക്കും. നിർണായകമായ സമയത്ത് റണ്ണൊഴുക്ക് തടയാനും വിക്കറ്റുകൾ വീഴ്‌ത്താനും കോലിക്ക് വിശ്വസിച്ച് പന്തേൽപ്പിക്കാം ജസ്പ്രീത് ബുംറയെ. ഈ താരത്തിന്റെ മികവിൽ മൂന്നാം ലോകകപ്പ് ഇന്ത്യൻ ജനത സ്വപ്‌നംകാണുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP