Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ലങ്കൻ പടയ്ക്ക് മുള്ളുകൾ വിരിച്ച പാത; സെമിസ്വപ്‌നങ്ങളിലേക്കുള്ള കുതിപ്പിന് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക; ലങ്കയെ തകർത്തത് ഒമ്പത് വിക്കറ്റിന്; ലങ്ക മറക്കാൻ ആഗ്രഹിക്കുന്നത് ബാറ്റിങ് തകർച്ച; ഡ്വെയിൻ പ്രിട്ടോറിയസ് മാൻ ഓഫ് ദി മാച്ച്

ഇനി ലങ്കൻ പടയ്ക്ക് മുള്ളുകൾ വിരിച്ച പാത; സെമിസ്വപ്‌നങ്ങളിലേക്കുള്ള കുതിപ്പിന് കടിഞ്ഞാണിട്ട് ദക്ഷിണാഫ്രിക്ക; ലങ്കയെ തകർത്തത് ഒമ്പത് വിക്കറ്റിന്; ലങ്ക മറക്കാൻ ആഗ്രഹിക്കുന്നത് ബാറ്റിങ് തകർച്ച; ഡ്വെയിൻ പ്രിട്ടോറിയസ് മാൻ ഓഫ് ദി മാച്ച്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ലോകകപ്പിലെ നിർണായക മത്സരത്തിൽ കാലിടറിയതോടെ ശ്രീലങ്കയുടെ സെമി സ്വപ്‌നങ്ങൾ മങ്ങി. ലങ്കൻ പടയെ ഒൻപത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. 204 റൺസ് എന്ന വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടിയെടുത്തു. ദക്ഷിണാഫ്രക്കയ്ക്കായി ഡുപ്ലെസ്സി 103 പന്തിൽ 96 റൺസും ഹാഷിം അല 105 പന്തിൽ 80 റൺസും നേടി പുറത്താകാതെ നിന്നു.

ഓപ്പണർ ക്വിന്റൺ ഡികോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 16 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 15 റൺസെടുത്ത ഡികോക്കിനെ ലസിത് മലിംഗ ക്ലീൻ ബോൾ ചെയ്തു. തുടർന്ന് ഒത്തു ചേർന്ന ഡുപ്ലെസ്സി - അലം സഖ്യം ദക്ഷിണാഫ്രിക്കയെ അനായാസം വിജയത്തിലേക്ക് എത്തിച്ചു. പിരിയാത്ത രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 175 റൺസാണ് കൂട്ടിച്ചേർത്തത്. 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത ഡ്വെയിൻ പ്രിട്ടോറിയസാണ് മാൻ ഓഫ് ദി മാച്ച്.

ദകഷിണാഫ്രിക്കയ്ക്ക് എതിരെ ലോകകപ്പിലെ തങ്ങളുടെ നിർണ്ണായക മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച നേരിട്ടതാണ് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീലങ്കയ്ക്ക് 49.3 ഓവറിൽ 203 റൺസ് നേടാനെ കഴിഞ്ഞുള്ളു. സെമി പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ശ്രീലങ്കയ്ക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പട്ടികയിൽ ഏഴാമതാണ് അവർ. ഇംഗ്ലണ്ടിനെ കഴിഞ്ഞ കളിയിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീലങ്ക എത്തിയത്. എന്നാൽ ദക്ഷിണാഫ്രിക്കയുടെ തകർപ്പൻ ബൗളിങ് പ്രകടനത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല.

ലങ്കൻ നായകൻ ദിമുത് കരുണരത്നെ 0(1) ആണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ കുശാൽ പെരേര 30(34) അവിഷ്‌ക ഫെർണാൻഡോ 30(29) എന്നിവർ ചേർത്ത 67 റൺസ് കൂ്ട്ടുകെട്ട് മാത്രമാണ് ലങ്കയ്ക്ക് അൽപ്പമെങ്കിലും പ്രതീക്ഷ നൽകിയത്. എന്നാൽ പിന്നീട് ബാറ്റ് കൊണ്ട് പോരാടാൻ ആരും മുന്നോട്ട് വരാതായപ്പോൾ ശീലങ്ക തകർന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയിൻ പ്രിട്ടോറിയസ് ക്രിസ് മോറിസ് എന്നിവർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാഗിസോ റബാഡ, രണ്ട് വിക്കറ്റുകളും ഫെക്ലുക് വായോ ഡുമിനി എന്നിവർ ഓരോ വിക്കറ്റു വീഴ്‌ത്തി.

കുശാൽ മെൻഡിസ് 23(51) എയ്ഞ്ചലോ മാത്യൂസ് 11(29), ധനഞ്ജയ ഡി സിൽവ 24(41) ജീവൻ മെൻഡിസ് 18(46), തിസാര പെരേര 21(25), ഇസുരു ഉഡാന 17(32) സുരാംഗ ലക്മൽ 5*(7) ലസിത് മലിംഗ 4(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്‌കോർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP