ആ റിക്കോർഡ് സച്ചിന്റേയും ഗാംഗുലിയുടേയും പേരിൽ തന്നെ തുടരും; ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും അധികം സെഞ്ചുറി നേടി കളിക്കാരെന്ന നേട്ടം തകർക്കാൻ ഇത്തവണ ശിഖർ ധവാന് കഴിയില്ല; ഓസ്ട്രേലിയയ്ക്കെതിരെ കൈവിരലിലെ നീര് വകവയ്ക്കാതെ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണറുടെ പരിക്ക് ഗുരുതരം; മൂന്നാഴ്ചത്തേക്ക് ധവാന് കളിക്കാനാവില്ല; പുതിയ ഓപ്പണറെ കണ്ടെത്തേണ്ട തലവേദനയിലേക്ക് ഇന്ത്യൻ ടീം മാനേജ്മെന്റ്; കപ്പിൽ മുത്തമിടാനാഗ്രഹിക്കുന്ന ടീം ഇന്ത്യ നേരിടുന്നത് കടുത്ത വെല്ലുവിളി
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുന്ന ടീം ഇന്ത്യയ്ക്ക് ഓപ്പണർ ശിഖർ ധവാന്റെ പരിക്ക് തലവേദനയായി. ഇനി ഈ ലോകകപ്പിൽ ധവാന് കളിക്കാനാകില്ല. പരിക്കിന് മൂന്നാഴ്ചത്തെ വിശ്രമാണ് ഡോക്ടർമാർ വിധിച്ചത്. ഇതോടെ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ പുതിയ താരത്തെ ടീം മാനേജ്മെന്റിന് കണ്ടെത്തേണ്ടിവരും.
ഓസീസിനെതിരേ കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തിലാണ് താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റത്. നഥാൻ കോൾട്ടർ നൈലിന്റെ പന്തുകൊണ്ട ധവാന്റെ വിരൽ നീരുവന്ന് വീർത്തിരുന്നു. താരത്തെ ഇന്ന് സ്കാനിങ്ങിന് വിധേയമാക്കി. ഇതോടെയാണ് പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമായത്. പന്ത് തട്ടിയ ശേഷവും ഓസീസിനെതിരേ ബാറ്റിങ് തുടർന്ന ധവാൻ 109 പന്തുകളിൽ നിന്ന് 117 റൺസെടുത്താണ് പുറത്തായത്. പിന്നീട് ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം ഫീൽഡ് ചെയ്യാൻ കളത്തിലിറങ്ങിയത്.
വിരലിന്റെ സ്കാനിങ് റിപ്പോർട്ട് വന്ന ശേഷമേ ന്യൂസിലാൻഡിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരത്തിൽ ധവാൻ കളിക്കുമോ എന്ന കാര്യം വ്യക്തമാകൂ. ധവാൻ കളിക്കാതിരുന്നാൽ ലോകേഷ് രാഹുൽ ഓപ്പണർ സ്ഥാനത്ത് എത്തിയേക്കും. വിജയ് ശങ്കറിനോ ദിനേഷ് കാർത്തിക്കിനോ ടീമിൽ അവസരം ലഭിക്കുകയും ചെയ്യും. രാഹുൽ ഓപ്പൺ ചെയ്യാനാണ് ശ്രമം.
നേരത്തെ തന്റെ ഒരു റെക്കോർഡ് ധവാൻ തകർക്കണമെന്ന ആഗ്രഹം സച്ചൻ തെണ്ടുൽക്കർ പങ്കുവച്ചിരുന്നു. ഐസിസി ടൂർണമെന്റുകളിൽ ഏറ്റവും അധികം സെഞ്ചുറി നേടി കളിക്കാരെന്ന റെക്കോർഡ് സച്ചിനും സൗരവ് ഗാംഗുലിയും പങ്കിടുന്നതാണ്. ഏഴു വീതം സെഞ്ചുറികളാണ് ഇരുവരും നേടിയിരിക്കുന്നത്. ആ റെക്കോർഡ് ഇത്തവണ ഇന്ത്യൻ ഓപ്പണറായ ശിഖർ ധവാൻ തകർക്കണമെന്ന് സച്ചിൻ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള സെഞ്ചുറിയോടെ ഐസിസി ടൂർണമെന്റുകളിൽ ധവാന്റെ ശതകങ്ങളുടെ എണ്ണം ആറായി. ഇപ്പോൾ റിക്കി പോണ്ടിംഗിനും കുമാർ സംഗക്കാരയ്ക്കും ഒപ്പമാണ് ധവാൻ. ഈ റിക്കോർഡ് തകർക്കൽ പ്രതീക്ഷയും തെറ്റുകയാണ്.
2015 ലോകകപ്പ്, രണ്ട് ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെന്റുളിലേത് ഉൾപ്പെടെയാണ് ധവാന്റെ ആറ് സെഞ്ചുറിയുടെ അപൂർവ്വ നേട്ടം. ശിഖർ ഈ ലോകകപ്പിൽ തന്നെ സെഞ്ചുറികളുടെ ആ റെക്കോർഡ് തകർക്കട്ടെയെന്ന സച്ചിന്റെ ആശംസ വെറുതെയാവുകയാണ്. ഓസീസിനെതിരേ തകർപ്പൻ സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് ജയമൊരുക്കിയ ധവാന്റെ പരിക്ക് ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണ്. ധവാൻ കളിക്കാതിരുന്നാൽ രോഹിത് ശർമയ്ക്ക് പുതിയ ഓപ്പണിങ് ജോഡിയെ കണ്ടെത്തേണ്ടി വരുന്നതാണ് ടീം മാനേജ്മെന്റിനെ കുഴയ്ക്കുന്നത്. പരിശീലന മത്സരത്തിൽ നാലാം നമ്പറിൽ തിളങ്ങിയ കെ.എൽ.രാഹുലിനെ ഓപ്പണറാക്കേണ്ട സ്ഥിതിയുണ്ടാകും. രാഹുലിന്റെ ഫോമിൽ ആശങ്കയും ഉണ്ട്. ഓരോ മത്സരവും നിർണ്ണായകമായതിനാൽ ഇത് ഇന്ത്യയുടെ സാധ്യതയെ പോലും ബാധിച്ചേക്കും.
ശിഖർ ധവാന് ഇംഗ്ലണ്ട് ഭാഗ്യവേദിയാണ്. 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽത്തന്നെ അക്കാര്യം വ്യക്തമാവുകയും ചെയ്തു. ഫോം വീണ്ടെടുക്കാൻ വിഷമിച്ച ധവാനെ, ഇടംകൈ കൊണ്ടുള്ള മനോഹരമായ സ്ട്രോക്കുകളിലേക്ക് ഇംഗ്ലണ്ടിലെ ഭാഗ്യവേദികളിലൊന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്തു. കെന്നിങ്ടൺ ഓവലിൽ ഓസ്ട്രേലിയക്കെതിരേ ധവാൻ നേടിയ സെഞ്ചുറി, അദ്ദേഹത്തിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കുകൂടി വലിയ ആശ്വാസമായി മാറി. അതുകൊണ്ട് തന്നെ കപ്പുയർത്താൻ ആഗ്രിച്ച ടീം ഇന്ത്യയുടെ പ്രധാന പ്രതീക്ഷയായിരുന്നു ധവാൻ.
കഴിഞ്ഞ ഒമ്പത് മത്സരമായി ധവാൻ വലിയ ഫോമിലായിരുന്നില്ല. കൃത്യമായി പറഞ്ഞാൽ ഇക്കൊല്ലം മാർച്ചിൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരേ തന്നെ നേടിയ 143 റൺസാണ് ശിഖറിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം. അതിനുശേഷം സന്നാഹ മത്സരങ്ങളടക്കം ഒമ്പത് മത്സരങ്ങളിൽ കാര്യമായ സ്കോർ ഈ ഇടംകൈയൻ ബാറ്റ്സ്മാനിൽനിന്നുണ്ടായില്ല. ശിഖർ ധവാന് പകരം ഓപ്പണിങ്ങിൽ മറ്റൊരാളെ പരീക്ഷിക്കണമെന്ന നിർദ്ദേശം പോലും വിമർശകർ ഉന്നയിച്ചിരുന്നു. ആ വിമർശനങ്ങളൊക്കെ അടക്കുന്നതായിരുന്നു ഓസീസിനെതിരായ ഇന്നിങ്സ്
ഇന്ത്യൻ ക്രിക്കറ്റ് അതിന്റെ സുവർണകാലമായി വിശേഷിപ്പിക്കുന്നത് ഫാബ് ഫോറിന്റെ കാലമാണ്. സച്ചിൻ, സെവാഗ് ഓപ്പണർമാരും മൂന്നാം നമ്പറിൽ രാഹുൽ ദ്രാവിഡും ചേർന്ന കാലം. സൗരവ് ഗാംഗുലിയെന്ന നാലാമൻ കൂടി ചേരുമ്പോൾ അത് വിജയഫോർമുലയായി മാറുമായിരുന്നു. എത്രയോ കൂട്ടുകെട്ടുകൾ, എത്രയോ മത്സരങ്ങൾ വിജയിപ്പിച്ച സംഘമായിരുന്നു അത്. അത്തരമൊരു കാലത്തേക്കുള്ള മടങ്ങിപ്പോക്കിലാണ് ഇപ്പോൾ ടീം ഇന്ത്യ എന്ന വിലയിരുത്തലുമെത്തി. ഓപ്പണിങ്ങിൽ രോഹിതും ധവാനും. മൂന്നാമനായി ക്യാപ്റ്റൻ വിരാട് കോലി. ബിഗ് ത്രീയുടെ കാര്യത്തിൽ സംശയമില്ലെങ്കിലും, നാലാമനാര് എന്ന ചോദ്യം അവശേഷിക്കുന്നു. ഇതിനൊപ്പമാണ് ധവാന്റെ പരിക്കും ടീം ഇന്ത്യയ്ക്ക് വിനയാകുന്നത്.
സുസ്ഥിരമാണ് ഇന്ത്യൻ ബാറ്റിങ് നിര. അതുകൊണ്ടുതന്നെയാണ് ആദ്യ പവർപ്ലേയിൽ റണ്ണൊഴുക്ക് കുറഞ്ഞപ്പോഴും ടീം പരിഭ്രാന്തരാകാതിരുന്നത്. ഓസീസിനെതിരെ ആദ്യ പത്തോവറിൽ 40 റൺസ് മാത്രം സ്കോർ ചെയ്ത ടീമാണ് പിന്നീടുള്ള 40 ഓവറിൽ 312 റൺസടിച്ചതെന്ന് ഓർക്കണം. നിലയുറപ്പിക്കുകയെന്നതായിരുന്നു ഇന്ത്യയുടെ തന്ത്രം. ഓസ്ട്രേലിയൻ പേസ് ബൗളർമാരുടെ, പ്രത്യേകിച്ച് മിച്ചൽ സ്റ്റാർക്കിനെപ്പോലുള്ളവരുടെ മൂർച്ച കുറയുന്നതുവരെ രോഹിതും ധവാനും കോട്ടകാത്തു. പഴുതുകൾ വന്നുതുടങ്ങിയതുമുതൽ അവരത് മുതലാക്കിത്തുടങ്ങുകയും ചെയ്തു.
ഓസ്ട്രേലിയക്കെതിരേ ലോകകപ്പിൽ ഒരു ടീം 350-ലേറെ റൺസ് കുറിക്കുന്നത് ആദ്യമായിട്ടായിരുന്നു. നിലവിലെ ജേതാക്കൾക്കെതിരേ നേടിയ 36 റൺസ് വിജയം ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നതുമായി 127 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്. ഓസ്ട്രേലിയക്കെതിരെ ഒരു ടീം ഓപ്പണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കുന്നത് ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ്. അതും 87 മത്സരങ്ങൾക്കിടെ.
ഇംഗ്ലണ്ടിൽ ധവാൻ ഇന്ത്യയുടെ ഭാഗ്യതാരമാകുമെന്ന വിലയിരുത്തലും ഇതോടെ സജീവമായി. ഈ പ്രതീക്ഷയാണ് തകരുന്നത്. 2013-ൽ ഇംഗ്ലണ്ടിൽ ചാമ്പ്യൻസ് ട്രോഫി നടന്നപ്പോൽ ഇന്ത്യക്ക് കിരീടം നേടിത്തരുന്നതിൽ നിർണായക പങ്ക് വഹിച്ചത് ധവാനായിരുന്നു. ടൂർണമെന്റിന്റെ താരമായും ധവാൻ മാറി. 2017-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ധവാനായിരുന്നു ടീമിന്റെ ടൂർണമെന്റിലെ ടോപ്സ്കോറർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍